സങ്കേതം പൂട്ടിച്ച വിനു വി ജോണിനു കുറ്റവിചാരണയ്ക്കു ഹാജരാകാൻ ഇണ്ടാസു നൽകി തിരുവനന്തപുരം പ്രസ് ക്ലബ്; അനധികൃത മദ്യ ബിസിനസിനെതിരെ പ്രതികരിച്ചതിനു കിട്ടിയ അപകീർത്തി നോട്ടീസ് ട്വിറ്ററിൽ പോസ്റ്റുചെയ്ത് ഏഷ്യാനെറ്റ് അവതാരകൻ; ക്ലബ്ബിലെ ബാർ പൂട്ടിച്ചതിനു വിനുവിനു പിന്തുണയുമായി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രസ് ക്ലബ്ബിലെ അനധികൃത ബാറിനും മദ്യപാനത്തിനുമെതിരെ പരസ്യമായി പ്രതികരിച്ചതിന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകനും ഔട്ട്പുട്ട് എഡിറ്ററുമായ വിനു വി ജോൺ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് പ്രസ്ക്ളബ് മാനേജിങ് കമ്മിറ്റിയുടെ ഇണ്ടാസ്. അച്ചടക്കസമിതിക്കു മുന്നിൽ സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ നോട്ടീസ് നൽകിയിട്ടുള്ളത്.
പ്രസ്കളബിന്റെ സെല്ലാറിൽ സങ്കേതമെന്ന പേരിൽ നടന്നിരുന്ന അനധികൃത ബാറിനെതിരെ നടപടിയെടുക്കാത്തതിന്റെ പേരിൽ എക്സൈസ് കമ്മീഷണറെ ഉദ്ദേശിച്ച് 'ഷെയിം ഓൺ യു സിങ്കം' എന്ന് വിനു വി ജോൺ ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനുപിന്നാലെ പ്രസ്കഌബിലെ അനധികൃത ബാർ പൂട്ടേണ്ടിവന്നതോടെ വിനു വി ജോണിനെതിരെ പ്രസ്ക്ലബ് അംഗങ്ങൾ തിരിയുകയായിരുന്നു.
പ്രസ്ക്ളബ് അംഗമായിരിക്കെ ക്ലബിനെ അപകീർത്തിപ്പെടുത്തുംവിധം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന്റെ പേരിൽ വിനുവിനെതിരെ അന്വേഷണം നടത്താൻ അച്ചടക്ക സമിതിയെ നിയോഗിക്കുകയും ചെയ്തു. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട പ്രസ്ക്ളബ് നൽകിയ നോട്ടീസും ട്വിറ്ററിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് വിനു ഇതിനോട് പ്രതികരിച്ചത്. ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രസ്ക്ളബ് ഭരണസമിതി പുതിയ ഇണ്ടാസ് വിനുവിന് നൽകിയിരിക്കുന്നത്.
'ക്ലബിലെ ഒരു അംഗമെന്ന നിലയിൽ താങ്കൾക്കുള്ള എല്ലാ അവകാശങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കേണ്ടതിനു പകരം അതിന് വിരുദ്ധമായ പ്രവൃത്തികളാണ് താങ്കൾ നടത്തിയത്. ആയതിനാൽ അച്ചടക്ക സമിതിക്കു മുമ്പാകെ ഹാതരാജി താങ്കൾ വിശദീകരണം നൽകണമെന്ന് മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. 2016 സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസ്ക്ലബിൽ ചേരുന്ന അച്ചടക്ക സമിതിക്കു മുന്നിൽ നേരിട്ടു ഹാജരാകണമെന്ന് അറിയിക്കുന്നു.' പ്രസ്ക്ളബ് മാനേജിങ് കമ്മിറ്റി നൽകിയ പുതിയ നോട്ടീസിൽ പറയുന്നു.
അതേസമയം, മുമ്പ് നൽകിയ നോട്ടീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത് പ്രതികരിച്ചതിനെ ചോദ്യംചെയ്തുള്ള പുതിയ നോട്ടീസും ട്വിറ്ററിൽ ഷെയർ ചെയ്താണ് വിനു വി ജോൺ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇതോടെ പ്രമുഖ മാദ്ധ്യമപ്രവർത്തകനും തിരുവനന്തപുരം പ്രസ്കഌും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ മാനത്തിലേക്ക് നീങ്ങുകയാണ്.
'അനധികൃത മദ്യ ബിസിനസ് പ്രശ്നം ഉയർത്തിയതിന് അപകീർത്തി നോട്ടീസ്. സ്വതന്ത്രാഭിപ്രായ പ്രകടനത്തിനായുള്ള യുദ്ധം' എന്നു പറഞ്ഞുകൊണ്ടാണ് വിനു പ്രസ്കഌബിന്റെ പുതിയ നോട്ടീസും പോസ്റ്റുചെയ്ത് ട്വിറ്ററിൽ പ്രതികരിക്കുന്നത്. ഇതോടെ സെപ്റ്റംബർ ഏഴിന് നടക്കുന്ന പ്രസ്ക്ളബ് അച്ചടക്ക സമിതിയുടെ കുറ്റവിചാരണ പുതിയ മാനങ്ങളിലെത്തുമെന്ന് ഉറപ്പായി. അതേസമയം പ്രസ്കഌബിലെ അനധികൃത ബാറിനെതിരെ പ്രതികരിച്ചതിനും ഈ വിഷയത്തിൽ നടത്തുന്ന പോരാട്ടങ്ങളെ അഭിന്ദിച്ചും നിരവധിപേർ വിനു വി ജോണിന് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്.
കത്തിൽ വിനുവിനെതിരെ പ്രസ്ക്ളബ് ഉന്നയിക്കുന്ന ആരോപണങ്ങൾ ഇവയാണ്: സമൂഹ മാദ്ധ്യമങ്ങളിൽ ക്ളബ് അംഗങ്ങളെ തെരുവുനായ്ക്കൾ എന്നർത്ഥം വരുന്ന രീതിയിൽ അധിക്ഷേപിച്ച് പോസ്റ്റിട്ടു കഌബിനെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തി. ഏഷ്യാനെറ്റ് ന്യൂസിൽ താങ്കൾ നടത്തുന്ന പ്രത്യേക പരിപാടികളിൽ പ്രസ് കഌബിനെ അപകീർത്തിപ്പെടുത്തുംവിധം പരാമർശമുണ്ടായതായി പരാതി ഉയർന്നു. നമ്മുടെ വനിതാ അംഗങ്ങളടക്കം എത്തുന്ന റിക്രിയേഷൻ സെന്ററിനെതിരെ താങ്കൾ നടത്തിയ പരാമർശങ്ങൾ അംഗങ്ങളെയാകെ അധിക്ഷേപിക്കുന്ന വിധത്തിലായി.
സെക്രട്ടറി നൽകിയ വിശദീകരണ കത്തുപോലും സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്ത് വിവാദമുണ്ടാക്കാൻ ശ്രമിച്ചു. താങ്കൾക്കുമാത്രം നൽകി താങ്കൾ നേരിട്ട് കൈപ്പറ്റിയ കത്ത് എങ്ങനെ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെന്നതും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. - കത്തിൽ പറയുന്നു. മുൻപ് നൽകിയ ഷോ കോസ് നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നും പുതിയ കത്തിൽ വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കുറ്റവിചാരണയ്ക്ക് സമയം നിശ്ചയിച്ച് വിനു വി ജോണിന് നോട്ടീസ് നൽകിയിരിക്കുന്നത്.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രസ്ക്ലബിനെ അപകീർത്തിപ്പെടുത്തും വിധം പെരുമാറിയെന്ന് ആരോപിക്കുക മാത്രം ചെയ്തുകൊണ്ട് സങ്കേതം പൂട്ടിക്കാൻ ശ്രമിച്ചെന്നും അനധികൃത മദ്യവിൽപനയെപ്പറ്റി പുറത്തുപറഞ്ഞെന്നുമുള്ള ആരോപണങ്ങൾ വ്യക്തമാക്കാതെയായിരുന്നു മുൻപ് നോട്ടീസ് നൽകിയത്. അതിനാൽ നോട്ടീസ് വ്യക്തമല്ലെന്നും എങ്ങിനെ അപകീർത്തിപ്പെടുത്തിയെന്ന് വ്യക്തമാക്കണമെന്നമെന്നും എങ്കിൽ വിശദമായ മറുപടി നൽകാമെന്നും വിനു വി ജോൺ പ്രസ് ക്ലബ് സെക്രട്ടറിക്ക് തിരിച്ച് കത്തുനൽകുകയും ചെയ്തു.
അക്കാര്യം തുറന്നെഴുതി വിനുവിന് നോട്ടീസ് നൽകിയാൽ ബാർ നടത്തിയെന്ന് തുറന്നു സമ്മതിക്കേണ്ടിവരുമെന്നും ഇക്കാര്യവും വിനു പ്രചരിപ്പിച്ചേക്കുമെന്നും വ്യക്തമായതോടെയാണ് ഇപ്പോൾ പ്രസ്ക്ളബ് മാനേജിങ് കമ്മിറ്റി വിനുവിനെ നേരിട്ട് വിചാരണ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തം. ജൂലൈ 26ന് പ്രസ് ക്ലബ്ബിന്റെ അച്ചടക്ക സമിതി ചേർന്നെന്നും താങ്കളുടെ വിഷയത്തിൽ അച്ചടക്ക നടപടിക്ക് പര്യാപ്തമായ കുറ്റം കണ്ടെത്തിയെന്നും കാണിച്ചാണ് വിനുവിന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രസ് ക്ലബ്ബിനെ അപകീർത്തിപ്പെടുത്തുന്നു എന്ന ആരോപണത്തിൽ വ്യക്തത വരുത്തണമെന്ന് അപേക്ഷിക്കുന്നുവെന്നും അച്ചടക്ക നടപടി എടുക്കാൻ പര്യാപ്തമാം വിധം ഞാൻ ചെയ്ത കുറ്റം എന്താണെന്ന് കത്തിൽ വ്യക്തമല്ലെന്നും ആയിരുന്നു വിനു നൽകിയ മറുപടി.
കത്തിൽ സൂചിപ്പിച്ച തരത്തിൽ 2016 ജൂലൈയിൽ ചേർന്ന ജനറൽ ബോഡിയിൽ എനിക്കെതിരെ ഉയർന്ന ആരോപണം എന്താണ്? ആ ചർച്ചയുടെ വിശദാംശങ്ങൾ മിനിറ്റ്സിൽ കാണുമല്ലോ. എന്നെ അറിയിക്കാനാവാത്ത വിധം രഹസ്യ സ്വഭാവം അതിനുണ്ടോ? എന്താണ് 2016 ജൂലൈ 26ന് ചേർന്ന അച്ചടക്ക സമിതി ച!ച്ച ചെയ്തത്? എങ്ങനെയാണ് ഞാൻ പ്രസ് ക്ലബിന് അപകീർത്തിയുണ്ടാക്കിയത്? ഇക്കാര്യങ്ങൾ അറിയാതെ വിശദീകരണം തരാൻ കഴിയില്ലെന്ന് അങ്ങേക്കറിയാമല്ലോ. മേൽ സൂചിപ്പിച്ച കാര്യങ്ങൾ അറിയിക്കുമ്പോൾ വിശദമായ മറുപടി നൽകാം. സാമാന്യ നീതി അനുസരിച്ച് പ്രസ് ക്ലബ് ഭരണ സമിതി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസ് ക്ലബിന്റെ ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഞാൻ എപ്പോഴും സന്നദ്ധനാണ്. - ഇങ്ങനെയാണ് വിനു ആദ്യത്തെ നോട്ടീസിന് മറുപടി നൽകിയത്.
ഇതോടെ തന്ത്രം ഒന്നു മാറ്റിപ്പിടിച്ച പ്രസ്ക്ളബ് അധികൃതർ നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയാണിപ്പോൾ. മിനിട്സ് നേരിട്ടെത്തിയാൽ പരിശോധിക്കാമെന്നും പുതിയ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. മിനുട്സിൽ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് രഹസ്യസ്വഭാവമുണ്ടെന്ന് അറിയാമല്ലോ എ്ന്നുമാണ് ഇപ്പോൾ പ്രസ്ക്ളബ് മാനേജിങ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്ന നയം. നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന പ്രസ്ക്ളബ് ബാറിനെതിരെ ട്വീറ്റ് ചെയ്തതിന്റെ പേരിൽ പ്രതികാര നടപടിയുടെ ഭാഗമായി നടപടിയെടുത്താൽ അത് തിരിച്ചടിക്കുമെന്ന് വ്യക്തമായതോടെയാണ് വിനുവിനെ പ്രസ്ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ ഇപ്പോൾ പുതിയ തന്ത്രവുമായി മാനേജിങ് കമ്മിറ്റിയുടെ നീക്കമെന്ന സൂചനകളാണ് ലഭിക്കുന്നത്.
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ
- മദ്യത്തെ ജീവിതത്തിൽ നിന്നും പടിപടിയായി ഒഴിവാക്കേണ്ടത് ഇക്കാരണങ്ങളാൽ
- പിണറായിക്ക് മറുപടി നൽകി ഏഷ്യാനെറ്റ് ന്യൂസ്; വിനുവിന്റെ വാക്കുകൾ വൈറൽ
- ഏഷ്യാനെറ്റ് ഐ പിഒയിൽ നിന്ന് പിന്മാറി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്