മനോരമ ന്യൂസ് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങൾ തിരുവനന്തപുരം മെഡിക്കൽ കേളേജിലേത്; കോവിഡ് രോഗികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുക്കി നൽകുന്നത് ഒരേ വാർഡ്; നിരവധി രോഗികൾക്ക് ഉപയോഗിക്കാൻ ആകെയുള്ളത് നാല് ശൗചാലയങ്ങൾ; പരാതിപ്പെട്ടാൽ പരസ്പ്പരം പഴിചാരുന്ന ജീവനക്കാരും; മനോവൈകല്യമുള്ള പതിനഞ്ച് വയസുകാരനെ കട്ടിലിൽ കെട്ടിയിട്ട നിലയിൽ; 14ാം വാർഡിലെ ദുരവസ്ഥ വെളിപ്പെടുത്തി യുവതി: അസൗകര്യങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് മനോരമ ന്യൂസ് ചാനൽ നൽകിയ വാർത്തയിൽ ദൃശ്യങ്ങൾ മാറിയത് സൈബർ ലോകത്ത് വലിയ വിവാദങ്ങൾക്കാണ് ഇടവരുത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിലെ ദൃശ്യങ്ങൾ എന്നു പറഞ്ഞ് നൽകിയ വാർത്തയിലെ ദൃശ്യങ്ങൾ യഥാർത്ഥത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതായിരുന്നു. ഇതോടെ വാർത്തയുടെ പേരിൽ മനോരമ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇതിന്റെ പേരിൽ സൈബർ ലോകത്ത് മനോരമ റിപ്പോർട്ടർക്കും ചാനലിനും എതിരായ ആക്രമണം ശക്തമാണ്.
അതേസമയം മനോരമ ന്യൂസ് റിപ്പോർട്ടിൽ തെറ്റിയത് ദൃശ്യങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജിലേത് എന്നതായിരുന്നു. യഥാർത്ഥത്തിൽ കോവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 14ാം വാർഡിലെ ദുരവസ്ഥയാണ് അവിടെ ചികിത്സയിൽ കഴിഞ്ഞ യുവതി വിവരിച്ചത്. 14ാം വാർഡിൽ അസൗകര്യങ്ങൾ ഏറെയുണ്ടെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്. പുറത്തുവന്ന ദൃശ്യങ്ങളിലെ വിവരങ്ങൾ ശരിവെച്ചുകൊണ്ടാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവതി പുറത്തുവന്ന വീഡിയോയിൽ വ്യക്തമാക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെയുള്ള രോഗികളെ ഒരേ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഉവിടെ മതിയായ ഭക്ഷണമോ കുടിവെള്ളമോ യഥാസമത്ത് എത്തുന്നില്ലെന്നാണ് രോഗികൾ ആരോപിക്കുന്നത്. ഭക്ഷണം ലഭിക്കാത്ത് മൂലം വയോധികനായ രോഗിക്ക് ട്രിപ്പ് നൽകേണ്ട സാഹചര്യം വരെയെത്തി എന്നും യുവതി പറയുന്നു. 14-ാം വാർഡിലെ കോവിഡ് വാർഡിൽ നിന്നാണ് യുവതി ആശുപത്രിയിലെ ദയനീയവസ്ഥയുടെ നേർസാക്ഷ്യം പങ്കുവയ്ക്കുന്നത്.
രോഗികൾക്ക് കൃത്യമായ ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ല. രണ്ട് ദിവസമായി മാത്രം പരിശോധനയ്ക്ക് എത്തുന്ന നഴ്സുമാരും ഡെയിലി റൊട്ടീന്‍ പോലും കടന്നുവരാത്ത ഡോക്ടർമാരും. വയോധികനായ കോവിഡ് രോഗിയ്്ക്ക് മരുന്ന ഭക്ഷണമോ പോലും കൃത്യ സമയത്ത് കിട്ടിയിട്ടില്ലെന്ന് രോഗിയായ യുവതി പറഞ്ഞു. രണ്ട് ദിവസം മുൻപ് കോവിഡ് പോസിറ്റീവായി ചികിത്സയിൽ പ്രവേശിപ്പിച്ച വയോധികന് ഭക്ഷണം പോലും ലഭ്യമായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഭക്ഷണം കഴിച്ചോ എന്ന ചോദ്യത്തിന്നിന് നിസംഗനായിട്ടാണ് വയോധികന്റെ മറുപടി. കോവിഡ് ചികിത്സയെന്ന് രീതിയിൽ രോഗിക്ക് ആകെ നൽകിയത് ട്രിപ്പ് മാത്രം. പിന്നീട് ഈ വഴിക്ക് നഴ്സിങ് സ്റ്റേഷനിൽ നിന്ന് ഒരു നഴ്സ് പോലും എ്ത്തിയിട്ടില്ലെന്ന് യുവതി പറയുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ച് വയസുകാരനായ കോവിഡ് രോഗിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിലെ ദാരുണമായ കാഴ്ച്ച. കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചപ്പോൾ മാതാവിനൊപ്പമാണ് മാനസിക വെല്ലുവിളി നേരിടുന്ന 15 വയസുകാരൻ കോവിഡ് വാർഡിലെത്തിത്. ആദ്യമൊക്കെ മറ്റ് രോഗികളുടെ കട്ടിലിലൊക്കെ വന്നിരിക്കുമെങ്കിലും സഹരോഗികളെ ആക്രമിക്കുമെന്ന കാരണം പറഞ്ഞ് ജീവനക്കാർ എത്തി പതിനഞ്ചുകാരനായ കോവിഡ് രോഗിയുടെ കയ്യും കാലും ബന്ധിക്കുകയായിരുന്നു. ബന്ധനസ്ഥനായ പതിനഞ്ചുകാരന് കോവിഡ് വാർഡിൽ ആകെ നൽകിയത് പാർലെജിയുടെ പത്ത് രൂപ വിലയുള്ള രണ്ട് പായ്ക്കറ്റ് ബിസ്ക്കറ്റും ഒരു കുപ്പി വെള്ളവും മാത്രമാണെന്നും ആക്ഷേപം ഉയരുന്നു. മാതാവിന് കോവിഡ് റിസൾട്ട് നെഗറ്റവ് ആയതോടെ പതിനഞ്ചുകാരനായ ഈ കൗമാരക്കാരൻ കോവിഡ് വാർഡിൽ ഒറ്റപ്പെട്ട അവസ്ഥയാണ്.
രോഗം ബാധിച്ചവരേയും രോഗനിർണയത്തിന് കഴിയുന്നവരേയും ഒരേ വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന ആക്ഷേപവും യുവതി ഉന്നയിക്കുന്നുണ്ട്. ഇവരിൽ പലരും പ്രമേഹരോഗികളാണ്. ഭക്ഷണം പോലും കൃത്യമായി ലഭിക്കാഞ്ഞതോടെ ഇവരെ സുപ്രണ്ടിനെ പരാതിപ്പെടാനും രോഗികൾ ഒരുങ്ങി. എന്നാൽ സംഭവം വിവാദമായതോടെ രാത്രി 12 ഓടെ രോഗം ബാധിച്ച മുഖ്യരോഗബാധിതരെ ഇവിടെ നിന്ന് മറ്റൊരു വാർഡിലേക്ക് മാറ്റിയാണ് സൂപ്രണ്ടിന്റെ തടിതപ്പൽ ശ്രമമെന്ന് രോഗി ആരോപിക്കുന്നത്. കോവിഡ് രോഗികൾക്ക് പുഴുങ്ങിയ മുട്ടയും സദ്യയും അടക്കം പോഷക സമൃദമായ ആഹാരമാണ് സർക്കാർ നൽകുന്നതെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും കാത്തിരുന്ന് ഇവരിലേക്ക് എത്തുന്ന ഭക്ഷണത്തിന്റെ കാര്യം തന്നെയാണ്. ചോറും പച്ചക്കറി അരിഞ്ഞിട്ട ഒരു കറിയും മാത്രം. ഇത് എത്തുന്നത് പോലും വൈകിട്ടോടെ. കോവിഡ് രോഗികൾക്ക് കുടിക്കാൻ തിളപ്പിച്ച വെള്ളം പോലും കോവിഡ് വാർഡിലില്ല. രോഗികൾ ഒറ്റക്കെട്ടായി പ്രതിഷേധം അറിയിച്ചതോടെയാണ് ഇന്നലെ മുതൽ അടിയന്തര നടപടി എന്നപോലെ തിളപ്പിച്ച വെള്ളം രോഗികൾക്ക് വിതരണം ചെയ്ത് തുടങ്ങിയതെന്ന് യുവതിയുടെ പ്രതികരണം.
സാമൂഹിക അകലം പാലിക്കണമെന്ന് സർക്കാർ നായികയ്ക്ക് നാൽപത് വട്ടം പറയുമ്പോഴും കോവിഡ് വാർഡിലെ രോഗികളുടെ കിടക്കൾക്ക് പോലും വേണ്ടത്ര അകലമില്ല. രോഗമുള്ളവലും സമ്പർക്കത്തിൽപ്പെട്ടവരുമെല്ലാം ഒരേ വാർഡിൽ അടുത്തടുത്ത കിടക്കകകളിൽ. രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് പറയുമ്പോൾ കിടക്കകൾക്ക് അകലം മന്ത്രിയുടെ പ്രസ്താവനകളിൽ മാത്രം. ചികിത്സയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ആകെ ലഭിക്കുന്നത് പാരസിറ്റാമോൾ മാത്രമാണെന്നാണ് യുവതിയുടെ ആരോപണം. ശരീരത്തിൽ ചൂട് കൂടുന്നെന്ന് രോഗിയായ യുവതി നഴ്സുമാരോട് പറഞ്ഞെങ്കിലും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.
രോഗികളുടെ കൈവശം ലഭ്യമായ ഡോളോ അടക്കമുള്ള മരുന്നുകൾ നൽകി സ്വയം ചികിത്സ നൽകുന്നതും തിരുവനന്തപുരം മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ നിന്നുമുള്ള ദാരുണ ചിത്രം. നൂറിലധം രോഗികളെ അതിവസിപ്പിച്ചിരിക്കുന്ന കോവിഡ് വാർഡിൽ ശൗചാലയങ്ങളും പരിമിതം. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഉപയോഗിക്കാൻ ആകെയുള്ളത് നാല് ശൗചാലയങ്ങൾ മാത്രമാണ്. കുളിക്കാനായി രണ്ട് ബാത്ത് റൂമുകളും. യൂറോപ്യൻ ക്ലോസറ്റുകൾ അടങ്ങിയ ബാത്ത് റൂമുകളിൽ അടക്കം വൃത്തിഹീനമായ രീതിയിലാണ് കോവിഡ് വാർഡിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. കാൽ മുട്ടോളം മലിനജലം നിറഞ്ഞ ബാത്ത് റൂം വൃത്തിയാക്കാൻ ക്ലീനിങ് സ്റ്റാഫ് പോലും ഇവിടെ എത്താറില്ലെന്നും യുവതി ആരോപിക്കുന്നു. അതേസമയം ഇത്തരം അസൗകര്യങ്ങളില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിക്കുന്നത്.
ആശുപത്രിയിൽ ഡോക്ടർമാർ അടക്കം നിരവധി ജീവനക്കാർക്ക് കോവിഡ് രോഗം ബാധിച്ചതും ആശുപത്രിയുടെ പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നുണ്ട്. 140തോളം ജീവനക്കാർ നിരീക്ഷണത്തിൽ പോകേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.
അസൗകര്യങ്ങളില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അസൗകര്യങ്ങൾ ഇല്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷർമാദ് വ്യക്തമാക്കിയത്. ഡോക്ടർമാർക്ക കോവിഡ് വന്നതിനെ കുറിച്ചും മറ്റു പൊതു സാഹചര്യത്തെ കുറിച്ചുമുള്ള വാർത്തയോടാണ് സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. രോഗികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തും വിധമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിസന്ധിയെന്ന പ്രചരണം തെറ്റാണെന്നം അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ മറ്റേത് ആരോഗ്യ പ്രവർത്തകരെയും പോലെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും ക്വാറന്റീനിൽ പോകേണ്ടിവരും.
കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച വാർഡിലെ രണ്ട് രോഗികളുടെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. ചികിത്സ കാലയളവിൽ കുറച്ചുദിവസങ്ങൾക്കുശേഷമാണ് ഇവരുടെ ഫലം പോസിറ്റീവായത്. അതുകൊണ്ടുതന്നെ അത്രയുംദിവസം ഈ രോഗികളെ പരിചരിച്ച ഡോക്ടർമാരും മറ്റും സ്വാഭാവികമായും ക്വാറന്റീനിൽ പോയിട്ടുണ്ട്. എന്നാൽ രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ പകരം സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ആശുപത്രി പരിസരങ്ങളിലും ഹോട്സ്പോട്ടുകളിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രിക്കുള്ളിലും അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് വേണ്ടി പ്രത്യേക ഒ.പി സംവിധാനം ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. അവിടെ നടക്കുന്ന ആദ്യ പരിശോധന നെഗറ്റീവാണെങ്കിലും തുടർന്നുള്ള ഫലങ്ങൾ മാറിവരാറുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കാതിരിക്കാനുള്ള സുരക്ഷ സംവിധാനങ്ങളും നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍