ജയലളിതയും മമതയും എതിർത്തപ്പോൾ ചെന്നൈയും കൊൽക്കത്തയും സ്വകാര്യന്മാർക്ക് കിട്ടിയില്ല; തിരുവനന്തപുരത്തെ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ പച്ചക്കൊടി കാട്ടി പിണറായിയും; ടിയാൽ കമ്പനി എന്ന് പേരിട്ട് സർക്കാർ ലേബലിൽ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്താലും പിടിമുറുക്കുക പണം നിക്ഷേപിക്കുന്ന വമ്പൻ മുതലാളിമാർ; ടിയാലിൽ 26 ശതമാനം പങ്കാളിത്തമുള്ള കേരള സർക്കാർ വെറും നോക്കുകുത്തിയാകും: നടക്കുന്നത് തലസ്ഥാനത്തെ കണ്ണായ സ്ഥലത്തെ വിമാനത്താവളം പച്ചയ്ക്ക് വിൽക്കാനുള്ള കള്ളക്കളി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നോട്ടിഫിക്കേഷൻ വന്നത് കഴിഞ്ഞ നവമ്പർ 14നാണ്. പക്ഷെ, നിർഭാഗ്യകരമെന്നു തന്നെ പറയട്ടെ ഈ നോട്ടിഫിക്കേഷൻ വരും മുൻപ് തന്നെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിന് കൂട്ട് നിൽക്കാനുള്ള സർക്കാർ തീരുമാനം ഇടത് സർക്കാർ കൈക്കൊണ്ടിരുന്നു. അതിനായാണ് തിരുവനന്തപുരം ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) സർക്കാർ രൂപവത്ക്കരിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുരുദ്ദേശ്യപരമായ തീരുമാനത്തിനെതിരെ എയർപോർട്ട് അഥോറിറ്റി എംപ്ലോയീസ് യൂണിയൻ ഇപ്പോൾ രണ്ടുമാസത്തിലേറെയായി സമരത്തിലാണ്.
കേരളം മുഴുവൻ പിന്തുണയ്ക്കേണ്ട ഒരു സമരമാണ് എയർപോർട്ട് അഥോറിറ്റി എംപ്ലോയീസ് യൂണിയൻ ഒറ്റയ്ക്ക് നടത്തുന്നത്. എയർപോർട്ട് സ്വകാര്യവത്ക്കരണ നീക്കത്തിന്നെതിരെയാണ് ഈ സമരം യൂണിയൻ ഒറ്റയ്ക്ക് നടത്തുന്നതെങ്കിലും ഈ സമരം കേരളം ഏറ്റെടുക്കേണ്ട ഒരു സമരമാണ്. കാരണം 200 കോടിയോളം വർഷാവർഷം പ്രവർത്തന ലാഭം തരുന്ന ഈ വിമാനത്താവളവും അതിന്റെ സ്വത്ത് വകകളും എല്ലാം സ്വകാര്യ ഗ്രൂപ്പുകളുടെ കയ്യിലേക്ക് ഒതുങ്ങാൻ പോവുകയാണ്. കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് ശതകോടികൾ പ്രവർത്തന ലാഭം തരുന്ന വിധത്തിലേക്ക് സ്വകാര്യ ഗ്രൂപ്പുകളെ കൈപിടിച്ച് നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഈ നീക്കത്തിന്നെതിരെയാണ് പല മാതൃകകളും ലോകത്തിനു നൽകിയിട്ടുള്ള കേരളം പോലുള്ള ഒരു സംസ്ഥാനം ജാഗ്രത കാട്ടേണ്ടത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ നൂറു ശതമാനം സ്വകാര്യവത്ക്കരിക്കാൻ കേന്ദ്ര സർക്കാർ നീങ്ങുമ്പോൾ നൂറു ശതമാനവും എയർപോർട്ട് പിടിച്ചെടുക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ടിയാലിൽ സർക്കാർ പങ്കാളിത്തം 26 ശതമായിരിക്കെ സർക്കാർ പങ്കാളിയുടെ കയ്യിലേക്കാണ് വിമാനത്താവളം നീങ്ങുക. അതായത് സർക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്ത് സ്വകാര്യ വ്യക്തിക്ക് കൈമാറുന്ന പ്രക്രിയയാണ് സ്വകാര്യവത്ക്കരണത്തിന്റെ മറവിൽ കേരളത്തിൽ നടക്കാൻ പോകുന്നത്. . സ്വകാര്യവത്ക്കരണത്തിനെയും ബഹുരാഷ്ട്ര കുത്തകകളെയും എന്നും എതിർക്കുന്ന ഇടത് സർക്കാരിൽ നിന്നുമാണ് ഈ തീരുമാനം വന്നത് എന്നത് കൂടി ഓർക്കേണ്ടതുണ്ട്. സ്വകാര്യവത്ക്കരണ തീരുമാനം വന്നപ്പോൾ തന്നെ കേരള സർക്കാർ ഈ നീക്കത്തിന് കുടപിടിച്ചു കഴിഞ്ഞിരിക്കുന്നു. സ്വകാര്യവത്കരണം വന്നാൽ വന്നോട്ടെ. ഞങ്ങൾ അത് ഏറ്റെടുക്കും. ഇതാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്യത്തിൽ കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നിലപാട്. അതിനാണ് ടിയാൽ എന്ന പ്രത്യേക കമ്പനി ഇടത് സർക്കാർ തത്ക്ഷണം രൂപീകരിച്ചതും.
ഇടത് സർക്കാർ ഈ തീരുമാനം കൈക്കൊള്ളുമ്പോൾ തന്നെയാണ് ബിജെപി വിരുദ്ധ നിലപാടിൽ എന്നും ഉറച്ചു നിൽക്കുന്ന മറ്റ് രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുടെ നിലപാടുകൾ കേരളത്തിന് മുൻപാകെ വരുന്നത്. അവരുടെ സംസ്ഥാനത്തും രണ്ടു എയർപോർട്ടുകൾ സ്വകാര്യവത്ക്കരണ ഭീഷണിയുമായി നിന്നിരുന്നു. അത് ഈ മുഖ്യമന്ത്രിമാർ എങ്ങിനെ ഇടംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചു എന്നും അറിയണം. ജയലളിതയും മമതാ ബാനർജിയുമാണ് ഈ രണ്ടു മുഖ്യമന്ത്രിമാർ. രണ്ടു പേരും വനിതാ മുഖ്യമന്ത്രിമാരും. ഇവർ ഭരിച്ചത് തമിഴ്നാടും ബംഗാളും. ഇതിൽ ജയലളിത ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. മമത ഇപ്പോഴും ബംഗാൾ ഭരിക്കുന്നുണ്ട്. ചെന്നൈ, കൊൽക്കത്ത എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര നീക്കം വന്നപ്പോൾ രണ്ടു വനിതാ മുഖ്യമന്ത്രിമാരും അത് ഇടം കാലുകൊണ്ട് തന്നെ തട്ടിത്തെറിപ്പിച്ചു.
കേന്ദ്ര തീരുമാനത്തിൽ ഒപ്പിടാൻ ഇരുമുഖ്യമന്ത്രിമാരും തയ്യാറായില്ല. എയർപോർട്ട് കേന്ദ്രം വകയാണെങ്കിലും അതിൽ അതാത് സംസ്ഥാന സർക്കാരുകൾക്ക് കൂടി പങ്കാളിത്തമുണ്ട്. വൈദ്യുതി, വെള്ളം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകുന്നത് സംസ്ഥാന സർക്കാരാണ്. അതിനാൽ സംസ്ഥാനത്ത് നിന്ന് എതിർപ്പ് വന്നപ്പോൾ ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങൾ സ്വകാര്യവത്ക്കരിക്കാൻ കേന്ദ്രം തയ്യാറായില്ല. ഈ മുഖ്യമന്ത്രിമാരുടെ തീരുമാനത്തിന്റെ കരുത്തിൽ ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങൾ ഇതുവരെ സ്വകാര്യവത്ക്കരിക്കപ്പെട്ടിട്ടില്ല. ഈ വിമാനത്താവളങ്ങൾ ഇപ്പോഴും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. ഇഹലോകവാസം വെടിഞ്ഞെങ്കിലും ചെന്നൈ എയർപോർട്ടിന് ഇപ്പോഴും ജയലളിത എടുത്ത ഈ സ്വതന്ത്ര തീരുമാനത്തിന്റെ സംരക്ഷണമുണ്ട്.
ബംഗാൾ ഇപ്പോഴും മമത തന്നെ ഭരിക്കുകയും ചെയ്യുന്നുണ്ട്. സ്വകാര്യവത്ക്കരണത്തിൽ ഈ രണ്ടു മുഖ്യമന്ത്രിമാർ എടുത്ത തീരുമാനങ്ങൾ ആണ് ഇപ്പോൾ തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രനീക്കം മുന്നിൽ വന്നപ്പോൾ കേരളത്തിനും മുന്നിലുള്ളത്. ഇവിടെ ഭരിക്കുന്നത് ഇടത് സർക്കാർ ആണ്. സ്വകാര്യവത്ക്കരണ നീക്കം അറിഞ്ഞത് മുതൽ പിണറായി സർക്കാർ കരുക്കൾ നീക്കിത്തുടങ്ങി. വരുന്നത് 100 ശതമാനം സ്വകാര്യവത്ക്കരണമാണ്. ഉടൻ സ്വന്തമാക്കണം. അല്ലാതെ എതിർപ്പിന്റെ ഒരു സ്വരവും മുഴക്കിയില്ല. ടിയാൽ എന്ന കമ്പനി തന്നെ രൂപവത്ക്കരിച്ചാണ് സർക്കാർ സ്വകാര്യവത്ക്കരണ നീക്കങ്ങൾക്ക് കൂട്ടുപിടിക്കുന്നത്. ടിയാലിൽ 26 ശതമാനം സർക്കാർ പങ്കാളിത്തമേയുള്ളൂ. ബാക്കി സ്വകാര്യ കൂട്ടാളിയെ തേടുകയാണ്. സർക്കാരിന് ഭാഗിക പങ്കാളിത്തവും സ്വകാര്യ കമ്പനിക്ക് വിമാനത്താവളത്തിൽ മുഴുവൻ പങ്കാളിത്തവും വരും. നിലവിൽ പൂർണമായും കേന്ദ്ര സർക്കാരിന്റെ കയ്യിലുള്ള, സംസ്ഥാന സർക്കാരിന് പിടിപാടുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് ആണ് ഇത്തരം ശ്രമം നടക്കുന്നത് എന്നും ഓർമ്മിക്കേണ്ടതുണ്ട്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വൻ ലാഭത്തിലാണ്. 170 കോടിയോളം വാർഷിക ലാഭം നൽകുന്ന വിമാനത്താവളം കൂടിയാണിത്. . നാലര ലക്ഷത്തോളം യാത്രക്കാർ വർഷം തോറും ആശ്രയിക്കുന്ന വിമാനത്താവളം കൂടിയാണിത്. യാത്രക്കാരുടെ കണക്കെടുത്താലോ എണ്ണത്തിൽ നൂറിരട്ടി വർധനവാണ് വർഷം തോറും സംഭവിക്കുന്നത്. 700 ഓളം ഏക്കർ ഭൂമിയുമുണ്ട്. ഇത്തരം ഘടകങ്ങൾ നിൽക്കുമ്പോൾ എന്തിനു സ്വകാര്യവത്ക്കരണം കടന്നുവരണം? ഇവിടെയാണ് ഇടത് സർക്കാരും സ്വാർത്ഥതയാർന്ന ലക്ഷ്യങ്ങളുമായാണ് കേരളത്തിലെ പ്രയാണം തുടരുന്നത് എന്ന് ചൂണ്ടിക്കാട്ടാൻ കഴിയും. പുതിയ ടെർമിനലിനായി എയർപോർട്ട് അഥോറിറ്റി 600 കോടി രൂപ നീക്കിവെച്ചതായി വാർത്തകളും വന്നിട്ടുണ്ട്. അപ്പോൾ വിമാനത്താവളത്തിന്റെ വികസനം തന്നെ ത്വരിത ഗതിയിൽ നടക്കുകയാണ് എന്നർത്ഥം. ആയിരക്കണക്കിന് ജീവനക്കാരും ഈ വിമാനത്താവളത്തിലുണ്ട്. അവരുടെ ജോലിയും ഭാവിയുമെലാം അവതാളത്തിലാകുകയും ചെയ്യും. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കാണ് വിമാനത്താവളത്തിന്റെ പോക്കെങ്കിൽ ഈ സ്വകാര്യവത്ക്കരണ നീക്കത്തിനു എല്ലാവരും അനുകൂലമായി നീങ്ങിയേനെ. പക്ഷെ ഇവിടെ കാര്യങ്ങൾ തകിടം മറിയുകയാണ് ചെയ്യുന്നത്. ടിയാൽ കമ്പനിയുമായി ഇടത് സർക്കാർ നീങ്ങിയതോടെ സ്വകാര്യവത്ക്കരണ നീക്കങ്ങളും കരുത്താർജ്ജിക്കുകയാണ്.
ടിയാൽ കമ്പനിക്ക് സ്വകാര്യ പങ്കാളിയെത്തേടി ആഗോള ടെൻഡർ വിളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. വിമാനത്താവളം സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിനു നൽകാതെ സർക്കാരിനു കൈമാറണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ടിയാലിന്റെ കയ്യിലേക്ക് തിരുവനന്തപുരം വിമാനത്താവളം വന്നുചേരുന്ന സാഹചര്യമാണ് നിലവിൽ ഒരുങ്ങുന്നത്. വിമാനത്താവള സ്വകാര്യവത്കരണത്തിൽ കേരളത്തിന് ഇളവ് നൽകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്വകാര്യവത്കരണ ലേലത്തിൽ പങ്കെുടക്കാനുള്ള ആദ്യ അവസരം കേരളത്തിന് തന്നെ ലഭിക്കും. നവംബർ നാലിന് നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞു. ഫെബ്രുവരി 15 വരെ ബിഡ് നൽകാം. ഫെബ്രുവരി 27-28 തീയതികളിൽ ഈ ബിഡ് ഓപ്പൺ ചെയ്യും. അങ്ങിനെയെങ്കിൽ ഫെബ്രുവരി 28 നു തന്നെ വിമാനത്താവളം കൈമാറുകയും ചെയ്യും. വരുന്ന മാസം തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിനാൽ തിരക്ക് പിടിച്ചാണ് കേന്ദ്ര-സംസ്ഥാന നീക്കങ്ങൾ. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വന്നാൽ ഒന്നും നടക്കാതെ വരും. അടുത്ത സർക്കാർ കേന്ദ്ര സർക്കാർ തന്നെയെന്ന് ഉറപ്പുമില്ല. ഈ സാഹചര്യത്തിൽ ടിയാലുമായി ബന്ധപ്പെട്ടു കേരളാ ചീഫ് സെക്രട്ടറി ടോം ജോസ് ഡൽഹിയിൽ തന്നെയാണ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പക്ഷെ കേരളത്തിൽ നിന്നും എതിർസ്വരം മുഴങ്ങുന്നുമുണ്ട്. മുൻ കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ സ്വരമാണത്. വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്നാണ് സുധീരൻ പറഞ്ഞത്. ഈ തീരുമാനം എതിർക്കപ്പെടേണ്ടതുണ്ടെന്നും സുധീരൻ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വിമാനത്താവളത്തിന്റെ പ്രവർത്തന ലാഭവും യാത്രക്കാരുടെ എണ്ണത്തിലുമുള്ള വർദ്ധനവും ചൂണ്ടിക്കാട്ടിയാണ് സുധീരൻ ഈ തീരുമാനത്തെ എതിർക്കുന്നത്. ഈ എതിർപ്പ് ഭീമാകാര രൂപം പ്രാപിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്