തൃശൂർ പൂരം ഏപ്രിൽ 25ന്; തൃശൂർ പൂരത്തിന്റെ നാലുകോടിയോളം രൂപയുടെ വരുമാനം പങ്കുവയ്ക്കുന്നതിൽ ദേവസ്വങ്ങളുടെ പോര് മുറുകുന്നു; ക്ഷേത്ര മൈതാനം സിപിഎമ്മിന്റെ സമ്മേളനത്തിന് വിട്ടുകൊടുത്തതിൽ ചില ഭാരവാഹികൾക്ക് അസ്വാരസ്യം; കോടികളുടെ വരുമാനം ധൂർത്തടിക്കുന്നുവെന്ന ആരോപണം വേറെയും: പാറമേക്കാവ് ദേവസ്വം വക വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപികയ്ക്ക് ഡയമണ്ട് നെക്ലേസ് സമ്മാനിച്ച് ധൂർത്തടിച്ച വിദ്വാനും ആപ്പിലായി
മറുനാടൻ മലയാളി ബ്യുറോ
തൃശൂർ: ലോക പ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ നാലുകോടിയോളം രൂപയുടെ വരുമാനം പങ്കുവയ്ക്കുന്നതിൽ ദേവസ്വങ്ങളുടെ പോര് മുറുകുന്നതിന്റെ പിന്നിൽ രാഷ്ട്രീയ കാരണങ്ങളും. യുനെസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച വടക്കുംനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന്റെ സമ്മേളനത്തിന് കൊച്ചിൻ ദേവസ്വം ബോർഡ് വിട്ടുകൊടുത്തതിൽ ഇരു ദേവസ്വങ്ങളിൽ ചില ഭാരവാഹികൾക്ക് അസ്വാരസ്യമായത് കലഹത്തിന് വഴിമരുന്നിട്ടു. തൃശൂർ പൂരത്തിന്റെ വരവേല്പിന്റെ ഭാഗമായി നടത്തിയ പൂരം എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഭാരവാഹികൾ പൂർണ്ണമായും വിട്ടുനിന്നുകൊണ്ട് ഇതിൽ പ്രതിഷേധം രേഖപ്പെടുത്തി.
മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് തങ്ങൾക്കുവേണമെന്ന ആവശ്യവുമായി കൊച്ചിൻ ദേവസ്വം ബോർഡ് നേരത്തെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നതാണ്. എന്നാൽ വടക്കുംനാഥ ക്ഷേത്ര മൈതാനം സിപിഎമ്മിന്റെ സമ്മേളനത്തിന് ബോർഡ് വിട്ടുകൊടുത്തതിലുള്ള രാഷ്ട്രീയ ചേരിതിരിവിൽ ഇപ്പോൾ നിലപാടിൽവിട്ടുവീഴ്ചയില്ലാത്ത വിധം പിടി മുറുക്കുകയാണ്. അര നൂറ്റാണ്ടുകാലത്തെ പൂര വരുമാനം പങ്കുവച്ചതിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ അസംതൃപ്തി നേരത്തെതന്നെ രേഖപ്പെടുത്തിയിരുന്നു.
പൂരം നടത്തിപ്പിൽ പ്രധാനമായും പൂരം എക്സിബിഷൻ വഴി കിട്ടുന്ന കോടികളുടെ വരുമാനം തിരുവമ്പാടിയും പാറമേക്കാവും ദേവസ്വങ്ങൾ പങ്കുവച്ചു കൊണ്ടുപോകുമ്പോഴും വടക്കുംനാഥന് തിരി കൊളുത്താനുള്ള എണ്ണക്ക് വകയില്ലാതെ കൊച്ചിൻ ദേവസ്വം ബോർഡ് കഷ്ടപ്പെടുന്നതിന്റെ വാർത്ത മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മുൻ വർഷത്തെ കണക്കെടുത്താൽ മൊത്തം നാല് കോടിയിലേറെയാണ് വരുമാനം. ഇതിൽ പൂരം നടത്തിപ്പിലേക്കായി ചെലവാകുന്നത് ഓരോ കോടി മാത്രം. ബാക്കി രണ്ടു കോടിയും കൊണ്ടുപോകുന്നത് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളാണ്. കൊച്ചിൻ ദേവസ്വം ബോർഡിന് കിട്ടുന്നത് കേവലം പതിനാറു ലക്ഷം മാത്രം. ക്ഷേത്ര നിത്യവൃത്തിക്കുപോലും ഈ തുക തികയുന്നില്ലെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ പരാതി.
മറുനാടൻ മലയാളിയുടെ വാർത്ത ശ്രദ്ധയിൽ പെട്ടതിന്റെ അടുത്ത മണിക്കൂറുകളിൽ തന്നെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചിരുന്നു. യോഗത്തിൽ തൃശൂരിന്റെ സ്വന്തം മന്ത്രിമാരായ എ.സി.മൊയ്തീനും വി എസ് സുനിൽകുമാറും ദേവസ്വം അധികൃതരും പങ്കെടുത്തിരുന്നു. പാറമേക്കാവും തിരുവമ്പാടിയും ഇടഞ്ഞുനിന്ന സാഹചര്യത്തിൽ വടക്കുംനാഥ ക്ഷേത്ര സംരക്ഷണത്തിനുവേണ്ടിയുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആശങ്കകൾ ഒരു പരിധിവരെ ഉന്നതതല യോഗം വിലയിരുത്തി പരിഹാരങ്ങൾ നിർദേശിച്ചിരുന്നു.
വ്യവസ്ഥകൾ പ്രകാരം തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പൂരം പ്രദർശന നഗരിയിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ഇരുപതു ലക്ഷം രൂപ വടക്കുംനാഥന് നൽകണം. കൂടാതെ ക്ഷേത്ര മൈതാനത്തിൽ വാഹനങ്ങളുടെ പാർക്കിങ്ങിൽ നിന്നുള്ള ഏകദേശം പതിനാറു ലക്ഷം വരുമാനവും ഇനി വടക്കുംനാഥന് അവകാശപ്പെട്ടതാണ്. മാത്രമല്ല, വടക്കുംനാഥ ക്ഷേത്ര മൈതാനത്തിന്റെ സൗന്ദര്യവൽക്കരണത്തിനും അനുബന്ധ പരിപാലനത്തിനും ആവശ്യമായ മുഴുവൻ തുകയും വടക്കുംനാഥന് ലഭ്യമാക്കും. കൂടാതെ തൃശൂർ പൂരത്തിന്റെ മുഴുവൻ മേൽനോട്ടവും കൊച്ചിൻ ദേവസ്വം ബോർഡിനുണ്ടാവും. തുടങ്ങിയ തീരുമാനത്തിലാണ് ഉന്നതതല യോഗം എത്തിച്ചേർന്നത്.
എന്നാൽ എക്സിബിഷൻ ടിക്കറ്റിന് നേരത്തെ ഇരുപതു രൂപയായിരുന്നത് ഇക്കുറി ഇരുപത്തഞ്ചു രൂപയാക്കിയിട്ടുണ്ട്. ക്ഷേത്ര മൈതാനത്തിന്റെ തറ വാടകയും പരിഷ്കരിച്ചതായറിയുന്നു. ഈ സാഹചര്യത്തിൽ നേരത്തെ എത്തിച്ചേർന്ന വ്യവസ്ഥകളും പരിഷ്കരിക്കണമെന്ന ന്യായമായ ആവശ്യമുന്നയിച്ചിരിക്കുകയാണ് കൊച്ചിൻ ദേവസ്വം ബോർഡ്.
കൊച്ചിൻ ദേവസ്വം ബോർഡ് നേരത്തെതന്നെ വരുമാനത്തിന്റെ പങ്കുചോദിക്കുന്നതിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അതായത്, മൊത്തം വരുമാനത്തിന്റെ മൂന്നിലൊന്ന് തങ്ങൾക്കുവേണമെന്ന നിർബന്ധമാണ് കൊച്ചിൻ ദേവസ്വം ബോർഡ് നേരത്തെ മുന്നോട്ടു വച്ചിരുന്നത്. നാളിതുവരെ ദേവസ്വങ്ങൾ പരസ്പരം പുലർത്തിയിരുന്ന രാഷ്ട്രീയ സന്തുലിതാവസ്ഥ തകരാറിലായതോടെയാണ് ഇപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡ് നിലപാടിൽ കടുംപിടിത്തം കൊണ്ടുവന്നതെന്നും അറിയുന്നു.
സിപിഎമ്മിന്റെ സമ്മേളനം തൃശൂർ തേക്കിൻകാട് മൈതാനത്തിൽ നടത്തിയപ്പോൾ മൈതാനത്തിൽ താൽക്കാലിക ശുചിമുറികൾ നിർമ്മിച്ചുവെന്ന നിസ്സാര വിഷയമാണ് തൃശൂർ പൂരത്തെ രാഷ്ട്രീയ വല്ക്കരിച്ചിരിക്കുന്നത്. തൃശൂർപൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ദേവസ്വങ്ങളുടെ രാഷ്ട്രീയ കലഹങ്ങൾ തൃശൂർ പൂരത്തിന്റെ സ്വച്ഛതയേയും നടത്തിപ്പിനേയും ബാധിക്കുമെന്ന ആശങ്കയിലാണ് തൃശൂരിലെ പൂരപ്രേമികൾ.
ഇതുമായി ബന്ധപ്പെട്ട രണ്ടു കേസ്സുകൾ കോടതിയിലെത്തിയിരിക്കുകയാണ്. തൃശൂർ പൂരം എക്സിബിഷൻ ഭാരവാഹികളിൽ ചിലരാണ് ഈ കേസുകൾക്കു പിന്നിൽ എന്ന വസ്തുനിഷ്ടമായ തിരിച്ചറിവാണ് കൊച്ചിൻ ദേവസ്വം ബോർഡിനെ ചൊടിപ്പിച്ചത്. മാത്രമല്ല, തൃശൂർ പൂരം പോലെ ലോക പ്രശസ്തമായ ഒരു ഉത്സവം സിപിഎം. ഭരണപക്ഷമായുള്ള ഒരു സർക്കാരിനെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നത് പൂരത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെ കാര്യമായി ബാധിക്കുമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് കരുതുന്നത്. കേസ്സുകളിൽ ഒന്ന് നിരുപാധികം തള്ളിയെന്നും മറ്റൊന്ന് പിന്നീട് പരിഗണിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എന്നിരുന്നാലും സിപിഎമ്മിനെ കോടതിയിൽ കയറ്റിയത് തികച്ചും അപലപനീയമാണെന്നും കൊച്ചിൻ ദേവസ്വം ബോർഡും ബോർഡിനെ പിന്തുണയ്ക്കുന്ന പൂരപ്രേമികളും പറയുന്നു.
സിപിഎമ്മിനെയും സർക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ ഈ കേസ്സുകൾ തൃശൂർ പൂരം നടത്തിപ്പിനേയും സാരമായി ബാധിക്കും. നികുതിയടക്കമുള്ള ഇളവുകളും മറ്റു സർക്കാർ സൗജന്യങ്ങളും വെടിക്കെട്ട് നടത്തിപ്പിലെ മൃദുസമീപനത്തെയും പ്രതികൂലമാക്കും ഈ രാഷ്ട്രീയ കലഹങ്ങൾ എന്നുവേണം കരുതാൻ. ആസന്നമായ രാഷ്ട്രീയ അസന്തുലിതാവസ്ഥ തൃശൂർ പൂരത്തെ പ്രതിസന്ധിലാക്കുമോ എന്ന ആശങ്കയും പൂരപ്രേമികളിൽ നിലനിൽക്കുന്നുണ്ട്.
ഇതിനിടെ കൊച്ചിൻ ദേവസ്വം ബോർഡിന് പൂരം എക്സിബിഷൻ നഗരിയിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം വളരെ കുറവാണെന്ന് കാണിച്ചുകൊണ്ട് മറ്റൊരു പൊതു താല്പര്യ ഹർജി കൂടി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് എടുക്കുന്ന നിലപാട് നിർണ്ണായകമായിരിക്കും. കൊച്ചിൻ ദേവസ്വം ബോർഡിന് അനുകൂലമായി വരുമാന വിഹിതം കോടതി പുതുക്കുന്ന പക്ഷം ദേവസ്വങ്ങൾക്ക് ഇപ്പോൾ കിട്ടുന്ന വരുമാനം ഗണ്യമായി കുറയാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇരു ദേവസ്വങ്ങളും ആശങ്കയിലാണ്.
അതേസമയം ദേവസ്വങ്ങളുടെ ധൂർത്തിന് ഒരു കുറവും കാണുന്നില്ല. ഈയ്യിടെ പാറമേക്കാവ് ദേവസ്വം വക വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് വിരമിച്ച ഒരു പ്രധാന അദ്ധ്യാപികയ്ക്ക് കൊടുത്തത് ഏകദേശം രണ്ടു ലക്ഷം രൂപ വിലയുള്ള ഡയമണ്ട് നെക്ക്ലേസ് ആണത്രേ. ഈ ധൂർത്ത് ദേവസ്വത്തിന്റെ ഭരണസമിതിയിൽ ഏറെ ഒച്ചപ്പാടും വിമർശനങ്ങളും ഉണ്ടാക്കിയ സാഹചര്യത്തിൽ പ്രധാന അദ്ധ്യാപികയ്ക്ക് ഡയമണ്ട് നെക്ക്ലേസ് സമ്മാനിച്ച വിദ്വാൻ അതിന്റെ പണം സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ എടുത്ത് അടച്ചോളാമെന്ന വ്യവസ്ഥയിന്മേൽ തൽക്കാലം വിവാദത്തിൽ നിന്ന് തടിയൂരിയതായാണ് അറിയാൻ കഴിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്