ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് ഒരു ടേബിളിൽ കിടത്തി പച്ചക്ക് തുന്നികെട്ടി; വീട്ടിൽ എത്തിയപ്പോൾ മൂത്രം തടസപ്പെട്ടു; അവസാനം കമ്പിവെച്ച് തുളച്ച് മൂത്രം പോകാൻ കുഴലിട്ടു: ദുരിതനാൾവഴികളെ കുറിച്ചു ട്രാൻസ് വുമണായ തൃപ്തി ഹൃതിക്
ജംഷാദ് മലപ്പുറം
കൊച്ചി: ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായി ആരോപിച്ച് ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണപ്പെട്ടത് കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു കഴിഞ്ഞു. താൻ നേരിട്ട ലിംഗമാറ്റ ശസ്ത്രക്രിയയിലെ പീഡനങ്ങളും ഇതുമൂലം നേരിട്ട പ്രയാസങ്ങളും വിവരിക്കുകയാണ് ട്രാൻസ് വുമണായ തൃപ്തി ഹൃതിക്.
തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് 2015ൽ ബംഗളൂരുവിലെ എന്നൂര് ക്രോസ് ആശുപത്രിയിൽ വച്ചായിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാക്കും മുമ്പ് യാതൊരു പരിശോധനകളും നടന്നില്ല. എച്ച്.ഐ.വി ടെസ്റ്റ് മാത്രം നടത്തി. ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ഉണ്ടായിരുന്നെങ്കിലും അവിടെ വെച്ചല്ല ശസ്ത്രക്രിയ നടത്തിയത്. ഒരു റൂമിൽ ഒരു ടേബിളിൽ കിടത്തി. അവിടെ ഒരു കത്രികയും തൂന്നിക്കെട്ടാനുള്ള സൂചിയും നൂലുമാത്രമാണുണ്ടായിരുന്നു. സാധാരണ അനസ്തേഷ്യ നൽകാറുണ്ടെന്നു കേട്ടിരുന്നു. ഇവിടെ അതൊന്നും ഉണ്ടായില്ല.
മറ്റുസുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും ഓപ്പറേഷന് മുമ്പിൽ പതറാതിരുന്നത് ശാരീരകമായി പെണ്ണാവണം എന്ന തീവ്ര ആഗ്രഹം കൊണ്ടുമാത്രം. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മൂത്രം തടസപ്പെട്ടു. അവസാനം കമ്പിവെച്ച് തുളച്ച് മൂത്രം പോകാൻ കുഴലിട്ടുവെന്നും ഇന്നും വേദന മറക്കാനാവാതെ തൃപ്തി പറയുന്നു.
ഓപ്പറേഷൻ കഴിഞ്ഞ ഉടൻ വീട്ടിലേക്ക് പറഞ്ഞ് വിടുകയും ചെയ്തു. 40 ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷ പൂർവ്വമായ ജൽസയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രം തടസപ്പെട്ടു. ആശുപത്രിയിൽ എത്തിയെങ്കിലും കമ്പിവെച്ച് തുളച്ചാണ് മൂത്രം പോകാൻ കുഴലിട്ടത്. പ്രശ്നം അവിടംകൊണ്ടും തീർന്നില്ല. പണം അടച്ച് തീർക്കാൻ വേണ്ടി ഈകുഴലും താങ്ങിയാണ് ദിവസങ്ങളോളം ജീവിക്കാൻ പണംകണ്ടെത്താനായി ഇറങ്ങിയത്.
ട്രാൻസ്ജൻഡർ വിഭാഗത്തിലെ ആദ്യ സംരംഭക
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ സംരംഭക കൂടിയായ തൃപ്തി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ ആർട്ടിസാൻ ഐഡി കാർഡ് നേടിയ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ കൂടിയാണ്. 2017 ഡിസംബർ ഏഴിനാണ് തൃപ്തിക്ക് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ ആർട്ടിസാൻ ഐഡന്റിറ്റി കാർഡ് ലഭിക്കുന്നത്. ട്രാൻസ്ജൻഡർ വിഭാഗത്തിലെ ആദ്യ സംരംഭക എന്ന നിലയിലേക്ക് ഒരു രാത്രി കൊണ്ടല്ല തൃപ്തി എത്തിയത്. 17വർഷം എടുത്താണ് കരകൗശല നിർമ്മാണത്തിൽ തൃപ്തി വൈദഗ്ദ്യം നേടിയത്.
തൃപ്തിയുടെ ജീവിത വിജയം അവിടെ തുടങ്ങുകയായിരുന്നു. കാസർകോടുകാരിയായ തൃപ്തി മുംബൈയിലേയും ചെന്നൈയിലേയും ജീവിതം അവസാനിപ്പിച്ച് അവസാനം കൊച്ചിയിൽ താമസമാക്കുന്നതും സിനിമയോടുള്ള അഭിനിവേശവും ആഗ്രഹവും കൊണ്ടു തന്നെയായിരുന്നു.
സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹവുമായി എത്തിയ തൃപ്തിയുടെ സ്വന്തം കഥ തന്നെ സിനിമയാകാനും ചർച്ച നടന്നിരുന്നു.കൈകൾകൊണ്ട് ആഭരണങ്ങളും, അലങ്കാരങ്ങൾ നിറഞ്ഞ കുപ്പികളും ഉണ്ടാക്കി ഇതിനകം തൃപ്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
സിൽക്ക് നൂലുകൾ, മുത്തുകൾ ഉണങ്ങിയ വിത്തുകൾ, ഉണങ്ങിയ പൂക്കൾ തുടങ്ങിയവ ഉപയോഗിച്ചാണ് തൃപ്തി ആഭരണങ്ങൾ ഉണ്ടാക്കാറ്. ഒഴിഞ്ഞ മദ്യകുപ്പികളും മറ്റുമാണ് തൃപ്തിയിടെ കലവിരുതിനാൽ അലങ്കാര കുപ്പികളും സ്പെഷ്യൽ വൈൻ കുപ്പികളുമായി മാറുന്നത്. ഓഡറനുസരിച്ചും ചെയ്തു കൊടുക്കാറുണ്ട്.നിലവിൽ ഇവയുടെ ഓൺലൈൻ വ്യാപാരവും നടത്തുന്നുണ്ട്.
കാസർകോട് മഞ്ചേശ്വരത്താണ് തൃപ്തിയുടെ ജനനം. നാലാം ക്ലാസു മുതൽ നാടക അഭിനയത്തോട് താൽപര്യമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കളിക്കുന്നതിനിടെ വീണ് ഗുരുതരമായി പരുക്കേറ്റു. മാസങ്ങളോളം വിശ്രമത്തിനുശേഷം സ്കൂളിൽ ചെന്നപ്പോൾ ടി.സി നൽകി മടക്കി. തുടർന്ന് പഠനം തുടരണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല. പിന്നീട് നാടുവിട്ട് മംഗലാപുരത്തെത്തി.
2004ലാണ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒരാൾ തൃപ്തിയെ ബംഗളൂരുവിലേക്ക് കൂട്ടികൊണ്ട് പോകുന്നത്. ആറുമാസം അയാൾ പറഞ്ഞിടത്ത് ജോലി നോക്കിയിരുന്നെങ്കിലും ഒരു രൂപപോലും കിട്ടിയില്ലെന്ന് മാത്രമല്ല, അവധിയും ഉണ്ടായിരുന്നില്ല. ഈസമയത്ത് നാട്ടിലുള്ള അമ്മയുടെ നമ്പർ ഒരു കൊച്ചു ഡയറിയിൽ എഴുതിവച്ചിരുന്നു. ഇവയെല്ലാം അടങ്ങിയ ബാഗ് ഇതിനിടയിൽ നഷ്ടപ്പെട്ടു.അവിടെ നിന്ന് രക്ഷപെട്ട തൃപ്തി ഒരു 'പടക്ക' കടയിൽ മൂന്ന് ദിവസം ജോലി ചെയ്തു. അവിടുന്നുകിട്ടിയ 1500 രൂപയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു വന്നു. എന്നാൽ നാട്ടിൽ എത്തിയപ്പോഴേക്കും അമ്മ ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നു.
അമ്മയില്ലാതെ നാട്ടിൽ ജീവിക്കാൻ കഴിയാത്തതും ശാരീരികമായും പെണ്ണാവണം എന്ന അതിയായ ആഗ്രഹവും ഉള്ളിലൊതുക്കി 2006ൽ ചെന്നൈയിലെത്തി. അവിടെ ഹിജഡകൾക്കിടയിൽ എത്തിയ തൃപ്തി ഏറെ സന്തോഷവതിയായിരുന്നു. താൻ ആഗ്രഹിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് പെണ്ണായി നടക്കാമെന്നതായിരുന്നു പ്രധാന കാരണം. എന്നാൽ ഹിജഡാ കൾച്ചറിലെ നിയമം പഠിക്കാൻ ഇതിനിടയിൽ പൂണെയിലേക്ക് അയച്ചു. പെണ്ണാവണമെന്ന ആഗ്രഹത്താൽ നേരിടേണ്ടി വന്നത് വലിയ പരീക്ഷണങ്ങളായിരുന്നു. സർജറിക്കുള്ള പണം സ്വയം കണ്ടെത്തണം.പലയിടത്തും കാണുമ്പോൾ തന്നെ ആളുകൾ ആട്ടിഓടിക്കും ഇതെല്ലാം ഏറെ വേദനിപ്പിച്ചിരുന്നു.
അവിടെയും ഒറ്റപ്പെടുത്തലുകളും കളിയാക്കലും കൂടിയായപ്പോൾ മടുത്തു. ഈ നിലയിൽ അധികനാൾ തുടരാൻ സാധിക്കാതായപ്പോൾ വീണ്ടും നാട്ടിലേക്ക് തിരികെ പോന്നു. പിന്നീട് ബോംബയിലും കോഴിക്കോടുമായി ഒരു കാറ്ററിങ് സർവീസിൽ ജോലി ചെയ്തെങ്കിലും ആണായിജീവിക്കാൻ തനിക്ക് ഒട്ടും പറ്റില്ലെന്ന് തിരിച്ചറിഞ്ഞ് 2012ൽ വീണ്ടും ചെന്നൈലേക്ക് വണ്ടികയറി. ഈ സമയത്താണ് പിന്നീട് അടച്ചുതീർക്കണം എന്ന വ്യവസ്ഥയിൽ ഓപറേഷനുള്ള പണം അവിടെ നിന്നും അനുവദിച്ചു. ഓപ്പറേഷൻ നടന്നിടത്ത് ഒരു മേശമാത്രമാണുണ്ടായിരുന്നത്.
മറ്റുസുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും ഓപ്പറേഷന് മുമ്പിൽ പതറാതിരുന്നത് ശാരീരികമായും പെണ്ണാവണം എന്ന തീവ്ര ആഗ്രഹം കൊണ്ടുമാത്രമാണ്. പച്ചക്ക് തന്നെയായിരുന്നു ഓപ്പറേഷൻ ചെയ്തതും തുന്നികെട്ടിയതുമെല്ലാം. അതുവരെ കിരണായിരുന്ന താൻ അങ്ങിനെ തൃപ്തിയായി മാറി. ഓപ്പറേഷൻ കഴിഞ്ഞ ഉടൻ വീട്ടിലേക്ക് പറഞ്ഞ് വിടുകയും ചെയ്തു. 40ദിവസത്തെ വിശ്രമവും 41-ാം ദിവസം ആഘോഷ പൂർവ്വമായ ജൽസയും കഴിഞ്ഞെങ്കിലും 42-ാം ദിവസം മൂത്രം തടസപ്പെട്ടു. ആശുപത്രിയിൽ എത്തിയെങ്കിലും കമ്പിവെച്ച് തുളച്ചാണ് മൂത്രം പോകാൻ കുഴലിട്ടത്. പ്രശ്നം അവിടംകൊണ്ടും തീർന്നില്ല. പൈനസ് അടച്ച് തീർക്കാൻ വേണ്ടി ഈകുഴലും താങ്ങിയാണ് ദിവസങ്ങളോളം ഭിക്ഷാടനത്തിന് പോയത്. പൈനസ് അടച്ച് തീർത്തതോടെ വീണ്ടും സ്വതന്ത്രയായി.
ഭിക്ഷാടനവും ലൈഗികവൃത്തിയും അല്ല തൊഴിലെന്ന് ബോധ്യം വന്നപ്പോൾ വീണ്ടും കേരളത്തിലേക്ക് തന്നെ മടങ്ങി വന്നു. സിനിമയെന്ന വലിയ സ്വപ്നവും കൊണ്ടാണ് തൃപ്തി 2016ൽ കൊച്ചിയിലെത്തിയത്. ഇവിടെ എത്തിയപ്പോഴും വലിയ അക്രമണങ്ങൾ ഉണ്ടായി. ഓട്ടോയിൽ എത്തിയ രണ്ട് പേർ കമ്പികൊണ്ട് അടിക്കുകയായിരുന്നു. എന്നാൽ അവർ ആരാണെന്നോ എന്തിനാണ് തന്നെ അടിച്ചതെന്നോ ഇന്നും അറിയില്ല. ഈസമയത്തുണ്ടായ വാശിയാണ് പിന്നീട് തൃപ്തിയുടെ മുന്നേറ്റങ്ങൾക്കും നിശ്ചദാർഢ്യത്തിനും വഴിയൊരുക്കിയത്.
ഇനി നാടു വിട്ടുപോകില്ലെന്നും നാട്ടിൽനിന്നു കൊണ്ടുതന്നെപോരാടി മുന്നേറണമെന്നും ദൃഢനിശ്ചയമെടുത്തു. കേരളത്തിലെ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ പൂർണ പിന്തുണയും ഈസമയത്ത് ലഭിച്ചു. ആശുപത്രിയിൽ ചികിത്സയിൽകിടക്കെ മറ്റുകേരളത്തിലെ ട്രാൻസ് സുഹൃത്തുക്കൾ സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. ഈ സമയത്ത് തൃപ്തിയെ ചികിത്സിച്ച ഡോക്ടർ ആനി തന്നെയാണ് കൈകളാൽ വസന്തം സൃഷ്ടിക്കാനും പഠിപ്പിച്ചത്. ആനയുടെ സ്നേഹവും ഉപദേശങ്ങളും മുന്നേറാനുള്ള പ്രചോദനം നൽകി.
2017-ൽ ക്യൂൻ ഓഫ് ദയ മത്സരത്തിൽ പങ്കെടുത്ത് 300പേരിൽ പതിനഞ്ചാമതായി ഫൈനൽ റൗണ്ടിലെത്തി.കേരള ലളിതകലാ അക്കാദമയിൽ അംഗത്വം, കൊച്ചി മെട്രോയിൽ ജോലിക്കായി പരിശീലനം നേടിയ ട്രാൻസ്ജെൻഡർ എന്നിങ്ങനെ തൃപ്തിയുടെ കിരീടത്തിൽ പിന്നെയുമുണ്ട് തൂവലുകൾ.ഫാഷൻ രംഗത്തും കരകൗശലത്തിലും ചിത്രകലയിലും പ്രഭാഷണത്തിലും തൃപ്തി ഷെട്ടിക്ക് പ്രാവീണ്യമുണ്ട്. ഇതിനകംതന്നെ ധാരാളം കോളജുകളിൽ പ്രഭാഷണങ്ങൾ നടത്തുകയും അതിഥിയായി എത്തുകയും ചെയ്തു. മോഡലിങ് രംഗത്തും ഇന്ന് തൃപ്തി സജീവമാണ്. 2019 ഹൃതികുമായി വിവാഹം നടന്നു. ഇന്നു നല്ലൊരു ഭാര്യകൂടിയാണ് തൃപ്തി. സംസ്ഥാന സർക്കാറിന്റെ ജീവനി പദ്ധതി രജിസ്ട്രേഷനിലൂടെ മരണാനന്തരം അവയവം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്