ടൈമിങ് തെറ്റി രണ്ട് കാമുകന്മാർ ഒരേ സമയം എത്തിയപ്പോൾ കാമുകി പോയത് പൊലീസുകാരനൊപ്പം; രണ്ടാമനെ പിണക്കാതിരിക്കാൻ പൊലീസുകാരൻ തട്ടിക്കൊണ്ട് പോയെന്നും കാറിൽ പീഡനത്തിന് ഇരയാക്കിയെന്നും പരാതി നൽകി വീട്ടമ്മയുടെ മലക്കം മറിച്ചിൽ; എല്ലാം ശുദ്ധ ഉഡായിപ്പെന്ന് തിരിച്ചറിഞ്ഞ് പൊലീസും; പത്തനംതിട്ടയിലെ ട്രയാങ്കിൾ ലൗ സ്റ്റോറിയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: രണ്ടു മുതിർന്ന മക്കളുടെ അമ്മയായ യുവതിക്ക് വേണ്ടി പട്ടാപ്പകൽ കാമുകന്മാർ നടുറോഡിൽ തമ്മിലടിച്ചത് കഴിഞ്ഞ മാസം 30 നായിരുന്നു. ടൈമിങ് തെറ്റി കാമുകന്മാർ ഒരേ സമയം വീട്ടമ്മയെ കാണാനെത്തിയതായിരുന്നു സംഘട്ടനത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായപ്പോൾ പൊലീസുകാരനായ കാമുകനൊപ്പം വീട്ടമ്മ സ്ഥലം വിടുകയും നിരാശനായ അപര കാമുകൻ പൊലീസിൽ പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടു പോയെന്ന വ്യാജസന്ദേശം നൽകുകയും ചെയ്തു. ഓടിപ്പാഞ്ഞ് നടന്ന് പൊലീസ് എല്ലാവരെയും പൊക്കി സ്റ്റേഷനിലെത്തിച്ചപ്പോഴാണ് കാമുകന്മാരുടെ തമ്മിലടി പുറത്തു വന്നത്. ആർക്കും പരാതിയില്ലാത്തതിനാൽ താക്കീത് നൽകി വിടുകയുമായിരുന്നു. എന്നാലിപ്പോൾ കളി മാറി. പൊലീസുകാരനായ കാമുകൻ തന്നെ തട്ടിക്കൊണ്ടു പോയെന്നും കാറിൽ വച്ച് ലൈംഗിക പീഡനത്തിന് ശ്രമിച്ചുവെന്നും മർദിച്ചുവെന്നും കാട്ടി വീട്ടമ്മ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ സെക്ഷൻ 366, 354 എ (1)(2), 325 എന്നിവ പ്രകാരം പാലായിലെ പൊലീസുകാരനായ അനൂപിനെതിരേ പത്തനംതിട്ട പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ, പരാതി വ്യാജമാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. യുവതി അന്നേ ദിവസം അനൂപിനൊപ്പം സ്വമനസാലെ പോയതാണെന്നും ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കൂടുതലായി നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയുടെ മറ്റൊരു കാമുകനായ കെഎസ്ഇബി ഡ്രൈവറാണ് പരാതിക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഭാര്യയുമായി വിവാഹ മോചനത്തിന് കേസ് നടത്തുകയാണ്. വിവാഹ മോചനം ലഭിച്ചു കഴിഞ്ഞാൽ യുവതിയ വിവാഹം കഴിക്കാൻ തയാറുമാണ്. ഭർതൃമതിയായ യുവതി മൂത്തമകളുടെ വിവാഹശേഷം ഇയാൾക്കൊപ്പം ചെല്ലാമെന്ന് വാക്കു കൊടുക്കുകയും ചെയ്തിട്ടുണ്ടത്രേ. ഈ സാഹചര്യത്തിൽ പൊലീസുകാരനായ കാമുകനെ ഒഴിവാക്കണമെന്നും പീഡനക്കേസ് നൽകണമെന്നും ഇയാൾ തന്നെയാണ് നിർദേശിച്ചതത്രേ. യുവതിയുടെ ഭർത്താവ് കെഎസ്ആർടിസി ഡ്രൈവറാണ്. പൊലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പിട്ടാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ് 30 ന് വൈകിട്ട് പത്തനംതിട്ട സെന്റ് ലൂക്ക് ഹോസ്പിറ്റൽ പരിസരത്താണ് കാമുകന്മാർ യുവതിക്ക് വേണ്ടി തമ്മിലടിച്ചത്.
കഥ ഇങ്ങനെ: മണിയാർ എആർ ക്യാമ്പിന് സമീപമുള്ള, രണ്ടു മുതിർന്ന മക്കളുടെ അമ്മയായ യുവതിയാണ് ഈ കഥയിലെ നായിക. വെളിച്ചത്തു വന്നതിൻ പ്രകാരം, ഇതുവരെ യുവതിക്ക് കാമുകർ രണ്ട്. ഭർത്താവ് കെഎസ്ആർടിസിയിൽ എം പാനൽ ഡ്രൈവർ. കാമുകരിൽ ഒരാൾ പൊൻകുന്നം സ്വദേശിയായ പൊലീസ് ഡ്രൈവർ, പാലാ സ്റ്റേഷനിൽ ജോലി ചെയ്യുന്നു. മറ്റൊരു കാമുകൻ കെഎസ്ഇബിയിലെ ഡ്രൈവർ. ചുരുക്കിപ്പറഞ്ഞാൽ ഭർത്താവും കാമുകന്മാരുമെല്ലാം ഡ്രൈവർമാർ. വീട്ടമ്മ സിപിഎമ്മിന്റെ പോഷകസംഘടനയുടെ ഭാരവാഹി. 30 ന് ഉച്ചയ്ക്ക് ശേഷം മണിക്കൂറുകളുടെ ഇടവേളകളിൽ പത്തനംതിട്ടയിൽ വച്ച് കാണാൻ വീട്ടമ്മ കാമുകന്മാർക്ക് ടൈം കൊടുക്കുന്നു.
ഇത് അനുസരിച്ച് രണ്ടു മണിക്ക് പാലായിൽ നിന്ന പൊലീസ് ഡ്രൈവർ മൂന്നിന് പത്തനംതിട്ടയിൽ ഹാജർ. വന്നപാടേ രണ്ടു പേരും തമ്മിൽ വഴക്കായി പൊലീസ് കാമുകൻ വീട്ടമ്മയുടെ മുഖമടച്ച് രണ്ടെണ്ണം കൊടുത്തു. ഐശ്വര്യ തീയറ്ററിന് സമീപമുള്ള സെന്റ് ലൂക്ക് ഹോസ്പിറ്റലിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടമ്മ വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിൻ പ്രകാരം ആശുപത്രി മുറ്റത്ത് വന്നപ്പോഴാണ് രണ്ടാമത്തെ കാമുകനായ കെഎസ്ഇബി ഡ്രൈവറുടെ വരവ്. കാമുകന്മാർ നേർക്ക് നേരെ കണ്ടതോടെ മുറുമുറുപ്പ് തുടങ്ങി. തെറിവിളിയും കൈയേറ്റവും ആരംഭിച്ചതോടെ വീട്ടമ്മ പൊലീസുകാരനൊപ്പം കാറിൽ കയറി സ്ഥലം വിട്ടു. നിരാശാ കാമുകനായി മാറിയ കെഎസ്ഇബി ഡ്രൈവർ സ്കൂട്ടറിൽ ചേസിങ് നടത്തി. ഇതിനിടെയാണ് പൊലീസിൽ വിളിച്ച് കിഡ്നാപ്പിങ് നടന്നുവെന്ന് അറിയിച്ചത്.
ഇതോടെ പത്തനംതിട്ട പൊലീസ് പരക്കം പാഞ്ഞു. തട്ടിക്കൊണ്ടു പോകപ്പെട്ട യുവതിക്കായി നാടുമുഴുവൻ പൊലീസ് ഓടി നടന്നു. കിട്ടാതെ വന്നപ്പോൾ വിവരം നൽകിയയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ആദ്യമൊക്കെ ഇയാൾ ഉരുണ്ടു കളിച്ചെങ്കിലും ഒടുവിൽ ഇയാൾ സത്യം പറഞ്ഞു. തുടർന്ന് പാലാ സ്റ്റേഷനുമായി ബന്ധപ്പെട്ട് പൊലീസുകാരന്റെ നമ്പർ എടുത്തു. ഇയാളെയും വീട്ടമ്മയെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. വീട്ടമ്മയുടെ ഭർത്താവിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഏറെ സമയത്തിന് ശേഷം വീട്ടമ്മയും പൊലീസുകാരനായ കാമുകനുംസ്റ്റേഷനിൽ എത്തി. വഴിയിൽ ആരും പിടികൂടാതിരിക്കാൻ ഊടുവഴികളിലൂടെ കറങ്ങി നടക്കുകയായിരുന്നു ഇരുവരും. പത്തനംതിട്ട വിട്ട് എങ്ങും പോയിട്ടുമില്ലായിരുന്നു. വീട്ടമ്മയ്ക്ക് പരാതി ഇല്ലാത്തതിനാൽ മൂവരെയും താക്കീത് നൽകി പൊലീസ് വിട്ടയച്ചു. പൊലീസുകാരൻ മുൻപ് പരിശീലനത്തിയായി മണിയാറിലെ എആർ ക്യാമ്പിൽ ഉണ്ടായിരുന്നു. ആ സമയത്താണ് വീട്ടമ്മയുമായി സൗഹൃദത്തിലാകുന്നത്. ഇത് നിർബാധം തുടർന്നു വരികയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍