ഉപയോഗമില്ലാതെ കുമിഞ്ഞുകൂടി കിടക്കുന്ന ക്ഷേത്ര വസ്തുക്കളിൽ വിലമതിക്കാനാകാത്ത പുരാവസ്തുക്കളും; കാലങ്ങളായി ഭക്തർ കാണിക്കയായി നൽകിയവയിൽ സ്വർണം, വെള്ളി ഉരുപ്പടികളും; ജീവനക്കാരുടെ ശമ്പളത്തിന്റെ പേരിൽ ദേവസ്വം ബോർഡ് നടത്താനൊരുങ്ങുന്നത് സർക്കാർ സ്പോൺസേർഡ് തീവെട്ടിക്കൊള്ള; കൊറോണക്കാലത്ത് അമ്പലം വിഴുങ്ങികളാകാൻ ഉറച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനുള്ള നീക്കത്തിലൂടെ നടക്കാൻ പോകുന്നതുകൊവിഡ് കാലത്തെ വൻ തീവെട്ടിക്കൊള്ള. ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളുമാണ് വിൽക്കാനൊരുങ്ങുന്നത്. പഴയ സാധനങ്ങൾ ലേലം ചെയത് വിൽക്കുന്ന നടപടി ക്രമങ്ങളിലൂടെയാണ് പണം കണ്ടെത്താൻ ശ്രമിക്കുന്നത്. എന്നാൽ, ഇവയിൽ ഭൂരിപക്ഷവും പഴയ സാധനങ്ങളുടെ ഗണത്തിൽ പെടുത്തേണ്ടതല്ലെന്നും പുരാവസ്തുക്കളുടെ ഗണത്തിൽ പെടുത്തേണ്ടതാണെന്നും ഉള്ള അഭിപ്രായങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നു.
വളരെ പ്രാചീനമായ ക്ഷേത്രങ്ങളിൽ ഇന്ന് ഉപയോഗ ശൂന്യമായ വിളക്കുകളും മറ്റ് ക്ഷേത്ര വസ്തുക്കളും ഉണ്ടാകാം. എന്നാൽ, പുരാവസ്തു എന്ന നിലയിൽ അവയുടെ വിപണി മൂല്യം വളരെ കൂടുകലായിരിക്കും. അന്താരാഷ്ട്ര വിപണിയിൽ ഇന്നും കേരളത്തിലെ ക്ഷേത്ര വസ്തുക്കൾക്ക് വൻ ഡിമാന്റാണുള്ളത്. എന്നാൽ അവയെ പാഴ്വസ്തുക്കൾ എന്ന നിലയിൽ ലേലം ചെയ്ത് ഒഴിവാക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
ക്ഷേത്രങ്ങളിലെ വിളക്കുകളും ഓട്ടുരുളികളും അടക്കം എല്ലാ വസ്തുക്കളും കാലാകലങ്ങളായി ഭക്തർ കാണിക്കയായി നൽകിയവയാണ്. ഇതിൽ സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള ലോഹങ്ങൾ കൊണ്ട് തീർത്തവയുണ്ട്. സ്വർണം കൊണ്ടുള്ള വിളക്കുകൾ താരതമ്യേന വലിപ്പം കുറഞ്ഞവയാകും എന്നതിനാൽ ക്ഷേത്രങ്ങളിൽ ഉപയോഗിക്കാറില്ല. വലിയക്ഷേത്രങ്ങളിൽ കാണിക്കയായി സമർപ്പിച്ച വസ്തുക്കൾ അവിടെയുണ്ടോ എന്ന് സാധാരണ ഗതിയിൽ പിന്നീട് ഭക്തരും അന്വേഷിക്കാറില്ല. അതുകൊണ്ട് തന്നെ ഓരോ ക്ഷേത്രത്തിലെയും പാഴ് വസ്തുക്കളുടെ കൂട്ടത്തിൽ സ്വർണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങളിൽ തീർത്ത വിളക്കുകളും മറ്റ് ക്ഷേത്ര വസ്തുക്കളും ഉണ്ടാകാം. ഇവയെല്ലാം നിസ്സാര വിലക്ക് വിറ്റഴിക്കാനാണ് ബോർഡ് ഇപ്പോൾ ശ്രമം നടത്തുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇത്തരത്തിലൊരു നടപടിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ലേല നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളുമാണ് വിൽപ്പനയ്ക്കൊരുങ്ങുന്നത്. വലിയ ക്ഷേത്രങ്ങളിൽ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോർഡിന് തലവേദനയാണ് എന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഇവ ലേലം ചെയ്യാൻ ഒരുങ്ങുന്നത്. ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക് കൂട്ടൽ.
ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ക്ഷേത്രങ്ങളിൽ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകൾക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളിൽ സംഭരിച്ചശേഷം ബോർഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോർഡ് അധികൃതരുടെ വിലയിരുത്തൽ.
എന്നാൽ ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികൾക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. 2012-ൽ ഇത്തരത്തിലൊരു ശേഖരണത്തിന് ബോർഡ് ശ്രമിച്ചിരുന്നു. ചിലയിടങ്ങളിൽ ലേലവും നടന്നു. ക്ഷേത്രോപദേശകസമിതികൾ എതിർത്തതോടെ അന്ന് നടപടികളിൽനിന്ന് ബോർഡ് പിന്മാറുകയായിരുന്നു.
ഇടത് സർക്കാർ നിയമിച്ച ദേവസ്വം ബോർഡാണ് ഇപ്പോൾ വിളക്ക് വിറ്റ് ശമ്പളം കൊടുക്കാൻ ഒരുങ്ങുന്നത്. ലോക് ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങളിൽ വരുമാനം കുറഞ്ഞു എന്നതാണ് പറയുന്ന ന്യായം. എന്നാൽ, ഇപ്പോള്‍ തന്നെ കേരളത്തിലെ പല പുരാവസ്തുക്കളും വിദേശ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നതും ഇപ്പോൾചർച്ചയായിരിക്കുകയാണ്. കേരളത്തിെലെ പല രാഷ്ട്രീയ നേതാക്കളും ലക്ഷങ്ങൾ കൈപ്പറ്റിയാണ് കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ വിദേശരാജ്യങ്ങൾക്ക് കൈമാറിയത് എന്ന കാര്യവും ചൂണ്ടിക്കാണിക്കുപ്പെടുന്നു. ലോക് ഡൗൺ കാലത്ത് ഭരണക്കാർക്കും അവരുടെ ഇഷ്ടക്കാർക്കും കീശ വീർപ്പിക്കാനുള്ള മാർഗമാണ് ഈ വിളക്ക് വിൽപ്പന എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിൽ പ്രതിഷേധവും ഉയരുകയാണ്. ക്ഷേത്രങ്ങളിൽ ഭക്തർ വഴിപാടായി സമർപ്പിച്ച വിളക്കുകളും മറ്റും വിറ്റഴിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം ലോക് ഡൗൺ മാനദണ്ഡങ്ങൾപാലിച്ചുകൊണ്ട് സമരമാർഗം സ്വീകരിക്കേണ്ടിവരുമെന്നും വിവിധ ഹൈന്ദവ സംഘടനകൾ മുന്നറിയിപ്പ് നൽകി.
ഹിന്ദു ഐക്യവേദി
ക്ഷേത്രങ്ങളിലെ വഴിപാടുവസ്തുക്കൾ വിറ്റഴിക്കാനുള്ള തീരുമാനം സംബന്ധിച്ച് ഉപദേശക സമിതികളുടെയും ഭക്തരുടെയും അഭിപ്രായം തേടാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു.
മാർഗദർശക മണ്ഡൽ
തീരുമാനം ലജ്ജാകരവും പ്രതിഷേധാർഹവുമാണെന്ന് മാർഗദർശകമണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശ്ശേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ഭക്തർ വഴിപാടായി സമർപ്പിക്കുന്ന സാധനസാമഗ്രികൾ മാറി മാറി വരുന്ന ഭരണാധികാരികൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ അവകാശമില്ല. ദേവസ്വം ബോർഡിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽ ടൺ കണക്കിന് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ഉണ്ട്. ഇവ ലേലംചെയ്യാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരമുണ്ടാകുമെന്ന് ധർമ്മാചാര്യസഭയും മുന്നറിയിപ്പ് നൽകി.
ദേവഹിതം അറിയണം
ദേവഹിതം അറിയാതെ വസ്തുവകകൾ വിറ്റഴിക്കാനുള്ള നീക്കം ഹൈന്ദവ സമൂഹത്തിനാകെ ഭവിഷ്യത്തുണ്ടാക്കുമെന്ന് അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് പ്രസ്താവനയിൽ പറഞ്ഞു. ഈ നീക്കത്തിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്ര സംരക്ഷണസമിതി
ക്ഷേത്രങ്ങളിൽ വഴിപാടായി ലഭിക്കുന്ന വസ്തുക്കൾ ക്ഷേത്രങ്ങളിലെ പുനർനിർമ്മാണത്തിന് രൂപമാറ്റം വരുത്തി ഉപയോഗിക്കാനേ ദേവസ്വം ബോർഡിന് അധികാരമുള്ളൂ എന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.എസ്.നാരായണൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ദേവസ്വം ബോർഡ് മറ്റു മാർഗങ്ങൾ ആരായണം. വഴിപാട് സാധനങ്ങൾ വിൽക്കാൻ ഭക്തർ അനുവദിക്കുകയില്ലെന്നും നാരായണൻ അറിയിച്ചു.
Stories you may Like
- മന്ത്രിക്ക് മേൽശാന്തി നിലവിളക്ക് കൈമാറാത്തത് പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ
- കേരളത്തിൽ 'അയിത്തം' വീണ്ടും ചർച്ചകളിൽ
- പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല; അഖില കേരളാ തന്ത്രി സമാജം
- ചിത്രക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ
- ചിത്രക്കെതിരായ സൈബർ ആക്രമണം: കേസെടുക്കണമെന്നും ആവശ്യം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍