വടക്കൻ കേരളത്തിലെ ചെക്കു പോസ്റ്റ് ഡ്യൂട്ടികൾക്കായി ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കേന്ദ്രീകരിച്ച് മറിഞ്ഞിരുന്നത് ലക്ഷങ്ങൾ; ചെക്കുപോസ്റ്റുകളിൽ മാത്രം ഡ്യൂട്ടി ചെയ്ത് കോടികൾസമ്പാദിച്ച ഉദ്യോഗസ്ഥരിൽ ഏറിയപങ്കും ഗതാഗത കമ്മീഷണറുടെ ഇഷ്ടക്കാർ; ഒടുവിൽ മന്ത്രി ഇടപെട്ട് എല്ലാം നിർത്തലാക്കി; ഇനി ചെക്ക് പോസ്റ്റ് ഡ്യൂട്ടിക്ക് നാലംഗ കമ്മിറ്റിയുടെ ശൂപാർശ വേണം; ശബരിമല വിവാദത്തിനിടെ ആരും അറിയാതെ പോയ ഗതാഗത സെക്രട്ടറിയുടെ ഉത്തരവിന് പിന്നിലെ അഴിമതികഥ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. മോട്ടോർ വാഹന വകുപ്പിൽ ചെക്കു പോസ്റ്റ് ഡ്യൂട്ടിക്കായി അടിപിടിയാണ്. അത് എം വി ഐ മാരായലും എ എം വി ഐ മാരായാലും മോശക്കാരല്ല സ്വാധീനവും പണവും ഒരു പോലെ ഉപയോഗിച്ചാണ് പലരും ചെക്കു പോസ്റ്റ് ഡ്യൂട്ടി കരസ്തമാക്കുന്നത്. തെക്കൻ കേരളത്തെക്കാൾ വടക്കൻ കേരളത്തിലെ ചെക്കു പോസ്റ്റുകളിലാണ് ഡ്യൂട്ടിക്കായി പണവും സ്വാധീനവും കൂടുതൽ ഉപയോഗിക്കുന്നത്. ലക്ഷങ്ങളും കോടികളും ഒക്കെ ഈ വഴി മറിയുകയും ചെക്ക് പോസ്റ്റുകൾ നോട്ടടി യന്ത്രങ്ങളായി ' ഉദ്യോഗസ്ഥർ മാറ്റുകയും ചെയ്തതോടെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഇരിക്കപ്പൊറുതി ഇല്ലാതായി ഇതിനിടെ മന്ത്രിയുടെ തന്നെ വിശ്വസ്തരായ ചിലർ ഇക്കാര്യം അദ്ദേഹത്തെ നേരിൽ കണ്ട് ധരിപ്പിക്കുകയും ചെയ്തു.
ഒരിക്കൽ ഹണി ട്രാപ്പിൽ കുടുങ്ങി നഷ്ടപ്പെട്ട മന്ത്രി പദവി ഇങ്ങനെയാണേൽ കൈവിട്ടു പോകുമെന്ന വിശ്വസ്തരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ കൂടി കാര്യങ്ങൾ ധരിപ്പിച്ച ശേഷമാണ് കമ്മീഷണറേറ്റിലെ സ്ലമാറ്റ ലോബിയെ പടിക്കു പുറത്തു നിർത്താൻ മന്ത്രി തീരുമാനിച്ചത്. ഇതിനായി ഗതാഗത പ്രിൻസിപ്പിൽ സെക്രട്ടറി ജ്യോതിലാലിനെ മന്ത്രി ചേംബറിൽ വിളിച്ചു വരുത്തി ചർച്ച നടത്തി. ചർച്ചയുടെ ഭാഗമായാണ് ചെക്ക പോസ്റ്റ് ഡ്യൂട്ടികൾക്ക് പൊതു മാനദണ്ഡം ഉണ്ടാക്കി ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ചെക്ക് പോസ്റ്റ് ഡ്യൂട്ടി സംബന്ധിച്ച നിയമനങ്ങൾ ഗതാഗത കമ്മീഷണർക്ക് തന്നെ നടത്താം.
എന്നാൽ കമ്മീഷണറേറ്റിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ലാ ഓഫീസർ, ചെക്ക് പോസ്റ്റിന്റെ നിയന്ത്രണമുള്ള ഡിറ്റിസി, ആർടിഒ എന്നിവർ ഉൾപ്പെട്ട നാലംഗ സമിതിയുടെ ശുപാർശ വേണം. കൂടാതെ സീനിയോറിട്ടി അനുസരിച്ച് സോണൽ അടിസ്ഥാനത്തിൽ മാത്രമേ നിയമനം പാടുള്ളു. ഇതനുസരിച്ച് നിയമനം നടന്നാൽ ചെക്ക് പോസ്റ്റ് നിയനത്തിൽ അഴിമതി ഉണ്ടാവില്ലന്നു മാത്രമല്ല കാര്യങ്ങൾ സുതാര്യമാവുകയും ചെയ്യും അതായത് പ്രിൻസിപ്പിൾ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയ സാഹചര്യത്തിൽ ഇനിയുള്ള നിയമനങ്ങൾ കമ്മീഷണർക്കോ ആസ്ഥാനത്തെ മറ്റുള്ളവർക്കോ താൽപര്യങ്ങൾ സംരക്ഷിച്ചു നടത്താൻ കഴിയില്ല.
ശബരിമല വിവാദത്തിനിടെ ആരും ചർച്ചചെയ്യാതെ പോയ ഈ ഉത്തരവ് ഇറക്കാൻ മന്ത്രിയെ പ്രേരിപ്പിച്ചത് ഇതാണ്.
വടക്കൻ കേരളത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിൽ ഉള്ളത് പതിനൊന്ന് ചെക്ക് പോസ്റ്റുകളാണ് ഇതിൽ പാലക്കാട്ടെയും കാസർകോട്ടെയും ചെക്ക് പോസ്റ്റുകളിൽ ജോലിചെയ്യാൻ എംവി ഐ മാരുടെയും എ എം വി ഐ മാരുടെയും തിക്കി തിരക്കാണ്. കാരണം ചെക്കു പോസ്റ്റ് ഡ്യൂട്ടിക്ക് ലഭിക്കുന്ന കിമ്പളം തന്നെ. ഒരു ചെക്കു പോസ്റ്റിൽ നിന്നും ഒരു എം വി ഐ യും എ എം വി ഐ യും പ്രതിമാസം കിമ്പളമായി നേടുന്നത് 50,000മുതൽ 75000 രൂപ വരെ. ലോറികളിൽ നിന്നും ഓവർ ലോഡ് പറഞ്ഞ് പിരിക്കുന്നത് 1000 മുതൽ 2000 വരെ. മണൽ ലോറികളിൽ നിന്നും തരം പോലെ , പെർമിറ്റ് ഇല്ലാത്ത വണ്ടികൾ , ടാക്സ് അടക്കാത്തവർ ഇവരെയൊക്ക പിഴിഞ്ഞേ വിടു. ചെക്കു പോസ്റ്റു വഴി കടന്നു പോകുന്ന വാഹനങ്ങളുടെ എണ്ണം അനുസരിച്ച് ഡ്യൂട്ടിയിലുള്ളവരുടെ വരുമാനവും ഉയരും.
ഈ ഡ്യൂട്ടിക്കായി വേണ്ടപ്പെട്ടവർക്കും ലക്ഷങ്ങൾ നൽകിയവർക്കും നിയമങ്ങളും ചട്ടങ്ങളും എങ്ങനെ വഴി മാറി എന്നതിന് ചില ഉദാഹരണങ്ങളും ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ വിശ്വസ്തർ മന്ത്രിക്ക് മുന്നിൽ എത്തിച്ചു. വി കെ ദിനേശ് എന്ന എം വി ഐ യെ ചെക്ക് പോസ്റ്റിൽ എത്തിക്കാൻ അഞ്ചു മാസത്തിനിടെ ഇറങ്ങിയത് നാല് സ്ഥലം മാറ്റ ഉത്തരവുകൾ. കാസർകോഡ് നിന്നും വയനാട്ടിലേക്ക് സ്വന്ത താൽപര്യപ്രകാരം സ്ഥലം മാറ്റം വാങ്ങി വന്ന ഇദ്ദേഹത്തെ മൂന്ന് മാസത്തിന് ശേഷം വീണ്ടും കാസർഗോഡ് എത്തിക്കുന്നു. സ്വന്ത ഇഷ്ടപ്രകാരം സ്ഥലം മാറ്റം വാങ്ങി പോകുന്ന ഉദ്യോഗസ്ഥരെ രണ്ടു വർഷത്തിന് ശേഷമേ അടുത്ത സ്ഥലം മാറ്റത്തിന് പരിഗണിക്കാവു എന്ന ചട്ടം പോലും ഇവിടെ കാറ്റിൽ പറത്തി. ദിനേശ് കാസർഗോഡ് ഉടൻ തിരികെ എത്തിയത് പരാതിക്കും വിവാദത്തിനും വഴി വെയ്ച്ചു.. ഉടൻ ഇയാളെ കണ്ണൂരിലേക്ക് മാറ്റി ട്രാൻസ് പോർട്ട് കമ്മീഷണർ മുഖം രക്ഷിച്ചു.
എന്നാൽ ആ നടപടി താൽക്കാലികമാണന്നു ഒരു മാസം കഴിയും മുൻപെ വ്യക്തമായി. അതായത് ദിനേശിനെ കമ്മീഷണർ തന്നെ കാസർഗോഡ് നിയമിച്ചു. ഇങ്ങനെയൊരു നിയമനത്തിന് മണിപ്പാൽ മെഡിക്കൽ കോളേജിലെ അമ്മയുടെ ചികിത്സ രേഖകൾ കൂടി ഹാജരാക്കി എന്നാണ് വിവരം. കാസർഗോഡ് എംവിഐ ആയിരുന്ന കെ പി ദിലീപിനെ സ്വദേശമായ കോഴിക്കോട്ടേക്ക് ആദ്യം നിയമിച്ചു. സ്വദേശത്ത നിയമനം കിട്ടിയിട്ടും വേണ്ടന്ന് പറഞ്ഞ് അദ്ദേഹം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പോയി എന്നാൽ കാറ്റ് ന്റെ നിർദ്ദേശ പ്രകാരം സർക്കാർ ഹിയറിങ് നടത്തി ദിലീപിന്റെ അപേക്ഷ നിരസിച്ചു. അങ്ങനെ കോഴിക്കോട് തുടർന്ന ദിലീപിനെ പ്രത്യേക ഉത്തരവിലൂടെ ട്രാൻസ്പോർട്ട് കമ്മീഷണർ പാലക്കാട്ട്് എത്തിച്ചു.വെറും അഞ്ചു മാസം മുൻപ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയി പ്രമോഷൻ നേടി മണ്ണാർക്കാട് എംവിഐ ആയ മനുരാജിനെ ഉടൻ തന്നെ പാലക്കാട്ടേക്ക് പോസ്റ്റു ചെയ്തു. ഇതിന് പകരം പാലക്കാട് നിന്നും കണ്ണൂരിലേക്ക് മാറ്റപ്പെട്ട എംവിഐ സാന്റോ വർഗീസ് സ്ഥലം മാറ്റത്തിനെതിരെ കാറ്റ്ൽ(അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ) നിന്നും സ്റ്റേ വാങ്ങി. സ്റ്റേ നിലനിന്നതിനാൽ ജോയിൻ ചെയ്യാൻ കഴിയാതിരുന്ന മനുവിനെ കമ്മീഷണർ ഇടപെട്ട് ജോയിൻ ചെയ്യിപ്പിച്ചു.
കാറ്റ് ഉത്തരവ് മറികടന്നായരുന്നു കമ്മീഷണറുടെ നടപടി. ചുരുക്കത്തിൽ ഇപ്പോൾ സാന്റോ വർഗീസും പാലക്കാട് തുടരുന്നു. അതായത് പാലക്കാട് ആർടിഒയിൽ ഒരു എം വി ഐ അധികം. അതു കൊണ്ട് തന്നെ തനിക്ക് ശമ്പളം ലഭിക്കുന്നില്ലന്ന് കാണിച്ച സാന്റോ കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട്് കമ്മീഷണർക്ക് പരാതി നൽകി. അഞ്ചു മാസം മുൻപ് സ്ഥാന കയറ്റം ലഭിച്ച കണ്ണൂരിലെ എം വി ഐ പ്രജിത്തിനെ കാസർഗോട്ടേക്ക് സ്ഥലം മാറ്റി. സ്ഥാനകയറ്റം ലഭിച്ച് കുറഞ്ഞത് രണ്ടോ മൂന്നോ വർഷം കഴിഞ്ഞാലെ സാധാരണ ഗതിയിൽ സ്ഥലം മാറ്റം ലഭിക്കൂ. കാസർഗോട്ടെ ചാർളി എം ജോണിനെ കണ്ണൂലേക്ക് തിരികെ സ്ഥലം മാറ്റിയെങ്കിലും അദ്ദേഹം സ്റ്റേ വാങ്ങി തുടരുന്നതിനാൽ പ്രജിത്തിന് കാസർഗോട് ജോയിൻ ചെയ്യാനായില്ല.രണ്ടു വർഷം മുൻപ് ഇടുക്കിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ച എംവിഐ ശ്രീജിത്തിനെ അപേക്ഷ നൽകാതെ തന്നെ സ്വന്തം ജില്ലയിൽ നിയമിച്ചു. എന്നാൽ ഇദ്ദേഹവും കേറ്റിൽ പോയി സ്റ്റേ വാങ്ങി. അതു കൊണ്ട് തന്നെ ഇദ്ദേഹത്തിന് പകരമായി അടൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ എംവിഐ ശ്രീകുമാർ ഇപ്പോഴും ജോലി ഇല്ലാതെ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ ഇരുന്ന് ശമ്പളം പറ്റുന്നു.
ചെക്കപോസ്റ്റ് ഉള്ള ആർടി ഒ കളിൽ സ്ഥലം മാറ്റം കിട്ടാൻ എംവിഐ പത്തും പതനഞ്ചും എ എംവിഐ അഞ്ചും പത്തും വരെ ലക്ഷം രൂപയാണ് നല്കിയിരുന്നതായി പറയപ്പെടുന്നത്. ആർടിഓ കളിൽ കിട്ടിയാലും ചെക്കു പോസ്റ്റുകളിൽ കിട്ടാൻ പടി പിന്നെയും കൊടുക്കണം. അതു ലക്ഷങ്ങളാണ്. വാളയാർ ഇൻ., വാളയാർ ഔട്ട്, ഗോപാലപുരം. തുടങ്ങിയ ചെക്കു പോസ്റ്റുകളിലേക്ക് രഹസ്യ ലേലം വിളി പോലും ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.വാളയാർ ഇന്നിൽ മൂന്ന് എംവിഐ യും ഒൻപത്്് എ എംവിഐയുമാണ് വേണ്ടത്്. ഔട്ടിൽ ഒരു എംവിഐയും മൂന്ന് എഎംവിഐയും ഗോപാലപുരത്ത് ഒരു എംവിഐയും മൂന്ന് എ എംവിഐ യും മാണ് ജോലി നോക്കുന്നത്. ഇത് കഴിഞ്ഞാൽ കാസർഗോട്ടെ മഞ്ചേശ്വരം,നീലേശ്വരം, ചെറുവത്തൂർ ചെക്കു പോസ്റ്റുകളിലെ നിയമനത്തിനാണ് ഡിമാന്റ്. ട്രാൻസ്പോർട്ട് കമ്മീഷണർ ആഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന വഴി വിട്ട നീക്കങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയവർ മുകളിൽ പ്രതിപാദിച്ച ചട്ടലംഘന സ്ഥലം മാറ്റങ്ങളുടെ രേഖകളും മന്ത്രിക്ക് കൈമാറിയിരുന്നു.
Stories you may Like
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
- 'ഹെൽമറ്റില്ലാതെ വാഹനമോടിച്ചു', പിക്കപ്പ് വാൻ ഡ്രൈവർക്ക് പിഴ, എംവിഡിയുടെ വിശദീകരണം
- പ്രതിപക്ഷ ഐക്യനീക്കങ്ങളെ പരിഹസിച്ച് നരേന്ദ്ര മോദി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്