ഇപ്പോൾ ജീവിതം തിരക്കേറിയതും കളർഫുളും; ഉണ്ടായിരുന്നു നാട്ടുകാർ കൂവിത്തോൽപ്പിക്കാൻ നോക്കിയ ഒരുകാലം; സിനിമാ താരം ഹരിണി ചന്ദനയും മോഡലും നർത്തകിയുമായ ദീപ്തി കല്യാണിയും കൈകോർക്കുന്നത് സൂര്യ ടിവിയിലെ ജോഡി നമ്പർ 1 റിയാലിറ്റി ഷോയിൽ; ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിൽ പെട്ടവർ റിയാലിറ്റി ഷോയിൽ ജോഡികളായി പങ്കെടുക്കുന്നതും ഇതാദ്യം
ജംഷാദ് മലപ്പുറം
കൊച്ചി: റിയാലിറ്റി ഷോയിൽ തകർക്കാൻ ട്രാൻസ്ജെന്റർ ജോഡികളും. സൂര്യ ടിവിയിലെ 'സൂര്യ ജോഡി നമ്പർ 1' റിയാലിറ്റിഷോയിലൂടെ കഴിവ്തെളിയിക്കാനൊരുങ്ങി ഹരിണി ചന്ദനയും ദീപ്തി കല്യാണിയും. റിയാലിറ്റി ഷോയിൽ 12 ജോഡി മത്സരാർഥികളാണുള്ളത്. ഇതിലെ ഒരു ജോഡിയാണ് ട്രാൻസ്ജെന്റർ വിഭാഗത്തിൽ പെട്ട ഹരണിയും, ദീപ്തിയും. ചില സിനിമകളിൽ അഭിനയിച്ച ഹരണിയെന്ന സുന്ദരിയും, ഡാൻസറും മോഡലുമായ ദീപ്തി കല്യാണിയും ജോഡികളാണ് വരുമ്പോൾ മറ്റുള്ളവരിൽനിന്നും ഇവർ വ്യത്യസ്തമാകുന്നത് എങ്ങിനെയാകുമെന്നാണ് ട്രാൻസ്ജെന്റർ സമൂഹവും പുറത്തുള്ളവരും ഉറ്റുനോക്കുന്നത്.
ട്രാൻസ് കമ്മ്യൂണിറ്റി വിശ്വാസ പ്രകാരം പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറാണ് ഇരുവരുടേയും അമ്മ. ആദ്യമായാണ് ടെലിവിഷൻ റിയാലിറ്റി ഷോയിൽ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽപെട്ടവർ ജോഡികളായി പങ്കെടുക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. മോഡലിങ്ങിലും അഭിനയത്തിലും കഴിവ് തെളിയിച്ച ഹരണി ചന്ദന ഡാൻസിലും ഒരു കൈനോക്കാനാണ് ദീപ്തികല്യാണിക്കൊപ്പം റിയാലിറ്റി ഷോയിലെത്തിയത്. ദീപ്തി മികച്ച ഐറ്റം ഡാൻസർകൂടിയാണ്. മിയ, ശ്വേതാമേനോൻ, പ്രസന്ന മാസ്റ്റർ, ഇനിയ ഈനാലുപേരാണ് റിയാലിറ്റിഷോയുടെ വിധികർത്താക്കൾ. ഷോയിൽ പങ്കെടുക്കുന്ന മത്സരാർഥികൾ എല്ലാവരും തന്നെ സെലിബ്രറ്റികളാണ്. ഓരോ മേഖലയിലും കഴിവ് തെളിയച്ചവരാണ് മത്സരാർഥികൾ.
സിനിമയിൽ സ്ത്രീകഥാപാത്ര നായികയായ ട്രാൻസ്ജെൻഡർ കൂടിയാണ് എറണാകുളം കുമ്പളങ്ങി സ്വദേശിനി ഹരണിചന്ദന. അരൂൺ സാഗർ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'ദൈവത്തിന്റെ മണവാട്ടി'എന്ന സിനിമയിലാണ് ഹരണി സ്ത്രീകഥാപാത്ര നായികയായി അഭിനയിച്ചത്. എറണാകുളം കുമ്പളങ്ങി മഠത്തിൻപറമ്പിൽ ജോയിയുടേയും കുഞ്ഞുമോളുടെയും, രണ്ട്മക്കളിൽ മൂത്ത മകനായാണ് ഹരണിയുടെ ജനനം. തുടർന്ന് ലിംഗമാറ്റത്തിലൂടെ സ്ത്രീയായി മാറി, ഏറെദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ഹരണി ഇന്ന് തട്ടാശേരികൂട്ടം, മുട്ടുവിൻതുറക്കപ്പെടും എന്നീ സിനിമകളിലും വിവിധ ഷോർട്ട്ഫിലിമുകളിലും അഭിനയിച്ചുകഴിഞ്ഞു. രണ്ട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനവും നേടി. മോഡലിങ് രംഗത്തും സജീവസാന്നിധ്യമാണ്.
ലിംഗ മാറ്റത്തിലൂടെ താൻ സ്ത്രീയായി മാറാനും ഇന്ന് സിനിമയിലേക്കടക്കം കാലെടുത്തുവെക്കാനും പ്രചോദനമായത് സ്വന്തംനാട്ടുകാരാണെന്നാണ് ഹരണി പറയുന്നത്. നാട്ടുകാർ നൽകിയ പ്രോത്സാഹനം പക്ഷെ കൂരമ്പുകൾകൊണ്ടായിരുന്നുവെന്നു മാത്രം. നാട്ടുകാരുടേയും കൂട്ടുകാരുടേയും കളിയാക്കലുകളും അവഹേളനങ്ങളും കാരണം മനസ്സ്മടുത്തുപോയ സാധാരണ ഒരുട്രാൻസ്ജെൻഡർ ആയിരുന്നു ഹരണിയും. പിന്നീടാണ് അവഹേളിക്കുന്നവർക്കുമുന്നിൽ മുട്ടുമടക്കുകയല്ല നിവർന്ന് നിന്ന് മുന്നേറുകയാണു വേണ്ടതെന്ന് ഹരണി തിരിച്ചറിഞ്ഞത്. ഇതിനായി കഠിനപ്രയ്തനം ചെയ്യാനും തീരുമാനിച്ചതോടെ ഹരണിക്ക് വിജയങ്ങളുടേയും പുരോഗതിയുടേയും വഴികൾ തുറക്കപ്പെട്ടു.
നേരത്തെ കളിയാക്കുകയും അപഹസിക്കുകയും ചെയ്ത നാട്ടുകാരെല്ലാം ഇന്ന് ഹരണിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സ്ത്രീ സ്വഭാവം ചെറുപ്രായത്തിൽ തന്നെയുണ്ടായിരുന്നെങ്കിലും 12-ാംവയസ്സിലാണ് ഇത് താൻ തിരിച്ചറിഞ്ഞതെന്ന് ഹരണി പറയുന്നു. തുടർന്ന് 14-ാം വയസ്സിലാണ് താൻ ഇക്കാര്യം മാനസികമായി ഉൾക്കൊണ്ടത്. തുടർന്ന് പത്താംക്ലാസ് കഴിഞ്ഞതോടെ 17-ാംവയസ്സിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറി. നിലവിൽ കൊല്ലത്താണ് ഹരണിയുടെ താമണം. രഞ്ജുരഞ്ജിമാറാണ് വളർത്തമ്മയെന്നും ഹരണി പറയുന്നു.
മോഡൽ, പ്രൊഫഷണൽ ഡാൻസർ, ഫാഷൻ കോറിയോഗ്രാഫർ, സ്റ്റേജ് ഷോ, നാടക അഭിനേത്രി എന്നീ മേഖലകളില്ലൊം തിളങ്ങുന്ന ദീപ്തി കല്യാണിയും ചില സിനിമകളിൽ മുഖംകാണിച്ചിട്ടുണ്ട്. തിരക്കും കളർഫുളുമായ ഈജീവിതത്തിന് മുമ്പു ദീപ്തിയുടെ ദുരിതപൂർവമായ പഴയകാലങ്ങൾ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കെല്ലാം ഒരുപാഠമാണ്. ഗുരുവായൂരിൽ മാതാവിനും പിതാവിനോടുംഒപ്പം നാലുസഹോദരിമാരും ഒരുസഹോദരനും അടങ്ങുന്ന കുടുംബത്തിലാണ് ദീപ്തിയുടെ ജനനം.
ആൺകുട്ടിയായി ജനിച്ച തന്റെ ഉള്ളിലെ പെൺമനസ്സ് ചെറുപ്രായത്തിൽതന്നെ ദീപ്തിക്ക് മനസ്സിലായി. തുടർന്നു നാട്ടിൽ ജീവിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് പത്താംക്ലാസ് പഠനത്തോടെ വീട്വിട്ട് ബംഗളൂരുവിലേക്ക് വണ്ടി കയറിയത്.പിന്നീടുള്ള പത്തുവർഷം ബംഗളൂരുവിൽവച്ചാണ് ദീപ്തി ജീവിതം പഠിച്ചത്. ഇതിനിടയിൽ നിരവധി പ്രയാസങ്ങളും പ്രശ്നങ്ങളും അതിജീവിച്ചു. നൃത്തം അഭ്യസിച്ച് പ്രൊഫഷണൽ ഡാൻസറായി. ജോലി ചെയ്തു പണമുണ്ടാക്കി ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറി.
തുടർന്നു ബംഗളൂരുവിലെ പത്തുവർഷത്തെ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. പിന്നീട് വനിത മാസികയുടെ മുഖചിത്രമായ പ്രത്യക്ഷപ്പെട്ടു. ഇതോടെ ട്രാൻസ്ജെൻഡർ സമൂഹം വീണ്ടും പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമായി. പതിനാറു വയസ്സുവരെ ഷിനോജ് എന്ന ആൺശരീരത്തിൽ മനസ്സു വേദനിച്ച് ശ്വാസംമുട്ടി കഴിഞ്ഞ ദീപ്തിയുടെ മുന്നേറ്റത്തിന്റെ നാളുകളായിരുന്നു പിന്നീട്. പിന്നീട് വിവിധ മേഖലകളിൽ കഴിവുതെളിയിക്കുകയും നാലാൾ അറിയാവുന്ന ഒരു വ്യക്തിയുമായി മാറി. കയ്പേറിയ പല അനുഭവങ്ങളും ജീവിതത്തിൽ അനുഭവിച്ചെങ്കിലും ഇന്ന് കുടുംബത്തോടൊപ്പമാണ് താമസം. തന്റെ വീട്ടിലാണു ഇന്ന് അച്ഛനും അമ്മയും താമസിക്കുന്നത്. നാലുസഹോദരിമാരുടെ വിവാഹം കഴിഞ്ഞു. സഹോദരൻ വീടുവെച്ചു മറ്റൊരിടത്തു താമസിക്കുന്നു. എല്ലാവരും ഇടക്ക് ഒരുമിച്ചുകൂടും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍