ഒരു മണിക്കൂർ ട്രെയിൻ വൈകിയാൽ ഓരോ യാത്രക്കാരനും 100 രൂപ നഷ്ടപരിഹാരം; വൈകൽ രണ്ട് മണിക്കൂറായാൽ നഷ്ടപരിഹാരം 250 രൂപ; ട്രെയിനിൽ വച്ച് കവർച്ചയ്ക്ക് ഇരയായാൽ ഒരു ലക്ഷം നഷ്ടപരിഹാരം; മരണം സംഭവിച്ചാൽ 25 ലക്ഷവും; റെയിൽവേ സ്വകാര്യവത്കരിക്കുമ്പോൾ നെറ്റി ചുളിക്കുന്നവർക്ക് ആശ്വസിക്കാൻ ചില നല്ല വാർത്തകൾ
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: സമയ നിഷ്ഠ പുലർത്താത്തതാണ് റെയിൽവേ നേടിരുന്ന പ്രധാന പ്രതിസന്ധി. ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത് യാത്രക്കാരും. സ്വകാര്യ വത്കരണം നടപ്പാക്കുമ്പോൾ ഇതൊന്നും സംഭവിക്കില്ലെന്നാണ് സൂചന. ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ഉറപ്പ്. കൃത്യമായ സമയത്ത് തീവണ്ടി ഓടുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.
ട്രെയിൻ ഒരു മണിക്കൂർ വൈകിയാൽ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം കിട്ടും. രണ്ടു മണിക്കൂറിലേറെ വൈകിയാൽ 250 രൂപയും. സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡൽഹി ലക്നൗ തേജസ് ട്രെയിൻ നടത്തിപ്പുകാരായ ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനാണു (ഐആർസിടിസി) വൈകിയോടലിനു നഷ്ടപരിഹാരം നൽകുന്നത്. മണിക്കൂറുകൾ വൈകിയോടുന്ന ട്രെയിനുകൾ കാരണമുണ്ടായ ചീത്തപ്പേരു സ്വകാര്യവൽക്കരിച്ച ട്രെയിനിലൂടെ മായ്ക്കാനുള്ള ശ്രമത്തിലാണു റെയിൽവേ. ഇതോടെ സ്വകാര്യ വത്കരണത്തിനുള്ള പിന്തുണ കൂടുമെന്നും പ്രതീക്ഷിക്കുന്നു. ഈ മാസം 5 നാണു തേജസ് ആദ്യ സർവീസ്. 4 നു ഫ്ളാഗ് ഓഫ് ചെയ്യും.
യാത്രക്കാർക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് നൽകുമെന്നു നേരത്തേ ഐആർസിടിസി പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ കവർച്ചാ നഷ്ടപരിഹാര ഇൻഷുറൻസ് അടക്കമാണിത്. ട്രെയിനിൽ ചായയും കാപ്പിയും വെൻഡിങ് മെഷീനുകൾ വഴി സൗജന്യം. ശുദ്ധജലവും നൽകും. വിമാനത്തിലേതുപോലെ ട്രോളിയിലാണു ഭക്ഷണവിതരണം. അങ്ങനെ അടിപൊളിയാത്രയാകും സ്വകാര്യ ട്രെയിനിൽ സാധ്യമാകുക. ന്യൂഡൽഹി-ലഖ്നൗ ജങ്ഷൻ, മുംബൈ സെൻട്രൽ-അഹമ്മദാബാദ് പാതകളിൽ സർവീസ് നടത്താൻ, ആഡംബരത്തീവണ്ടിയായ 'തേജസ്സി'ന്റെ രണ്ട് 'റേക്കു'കൾ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്(ഐ.ആർ.സി.ടി.സി.) കൈമാറാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരുന്നു. റെയിൽവേ സ്വകാര്യവത്കരണത്തിന്റെ ഭാഗമായാണിത്.
ടിക്കറ്റ് ബുക്കിങ്ങും അതിലൂടെ ലഭിക്കുന്ന വരുമാനവും ഐ.ആർ.സി.ടി.സി.യാണ് കൈകാര്യംചെയ്യുക. യാത്രാടിക്കറ്റ് നിരക്ക് ഐ.ആർ.സി.ടി.സി.ക്ക് തീരുമാനമെടുക്കാം. തീവണ്ടിയിൽ മുതിർന്ന പൗരന്മാരോ റെയിൽവേ ജീവനക്കാരോ ഉൾപ്പെടെ യാത്രാനിരക്കിൽ ഇളവുകൾ ലഭിക്കില്ല. ടിക്കറ്റ് ബുക്കിങ്ങിന് ഇന്ത്യൻ റെയിൽവേയുടെ സൗകര്യങ്ങൾ ഒരു വർഷത്തേക്ക് ഉപയോഗിക്കാം. പിന്നീട് ഐ.ആർ.സി.ടി.സി. സ്വന്തമായി ടിക്കറ്റ് ബുക്കിങ് സംവിധാനമുണ്ടാക്കണം. റെയിൽവേയുടെ കോച്ചുകളും അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരെയും ഉപയോഗപ്പെടുത്തുന്നതിനായി നിശ്ചിത തുക ഐ.ആർ.സി.ടി.സി. റെയിൽവേയ്ക്ക് നൽകണം. സ്വകാര്യവത്കരണം നടപ്പാക്കാനുള്ള പരീക്ഷണമെന്നനിലയിലാണ് രണ്ട് പാതകളിൽ തീവണ്ടികൾ സർവീസ് നടത്താൻ ഐ.ആർ.സി.ടി.സി.ക്ക് വിട്ടുകൊടുത്തത്. ഐ.ആർ.സി.ടി.സി.യുടെ തീവണ്ടികൾ സമയകൃത്യത പാലിക്കുകയും ലാഭമുണ്ടാക്കുകയുംചെയ്താൽ കൂടുതൽ തീവണ്ടികൾ സ്വകാര്യമേഖലയ്ക്ക് കൈമാറും.
റെയിൽവേയ്ക്ക് എറ്റവും വരുമാനമുള്ള രണ്ട് പാതകളിലാണ് 'തേജസ്' ഓടിക്കുന്നത്. തേജസ് തീവണ്ടിക്ക് 18 കോച്ചുകളാണുണ്ടാകുകയെങ്കിലും 12 കോച്ചുകളുള്ള റേക്കുകളാണ് വിട്ടുകൊടുക്കുന്നത്. മൂന്നുവർഷത്തേക്കാണ് ഐ.ആർ.സി.ടി.സി.ക്ക് റേക്കുകൾ നൽകുന്നത്. തീവണ്ടിയിൽ ടി.ടി.ഇ. ഉണ്ടാവില്ല. ടിക്കറ്റുമായി തീവണ്ടിയിൽ കയറാം. എന്നാൽ യാത്രയ്ക്കിടയിൽ ഐ.ആർ.സി.ടി.സി.യുടെ ജീവനക്കാർ കയറി പരിശോധിക്കും. നിശ്ചിതപരിധിയിലേറെപ്പേരെ കോച്ചിൽ യാത്രചെയ്യാൻ അനുവദിക്കില്ല. എല്ലാ ദിവസവും സർവീസ് നടത്താനാണ് പദ്ധതി. രാവിലെ 6.40-ന് ലഖ്നൗവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് 2.25-ന് ന്യുഡൽഹിയിൽ എത്തും. ന്യൂഡൽഹിയിൽനിന്ന് വൈകീട്ട് 4.30-ന് പുറപ്പെടുന്ന വണ്ടി രാത്രി 10.45-ന് ലഖ്നൗവിൽ എത്തും. അഹമ്മദാബാദിൽനിന്ന് രാവിലെ 6.40-ന് തിരിക്കുന്ന തീവണ്ടി ഉച്ചയ്ക്ക് 1.10-ന് മുംബൈയിലെത്തും. മുംബൈയിൽനിന്ന് വൈകീട്ട് 3.40-ന് തിരിക്കുന്ന തീവണ്ടി രാത്രി 9.55-ന് അഹമ്മദാബാദിൽ എത്തും. തീവണ്ടികൾക്ക് പരിമിത 'സ്റ്റോപ്പു'കളേയുണ്ടാകൂ.
സർക്കാർ മേഖലക്ക് സംവരണം ചെയ്യപ്പെട്ടിരുന്നതാണ് ഇന്ത്യൻ റെയിൽവേ. ഇതിൽ ഭേദഗതി വരുത്തി നിർമ്മാണം, നടത്തിപ്പ്, പരിപാലനം എന്നിവക്ക് 10 സുപ്രധാന മേഖലകളിൽ 100 ശതമാനം ആഭ്യന്തര, വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിച്ചുകൊണ്ട് 2014 ഓഗസ്റ്റ് 22ന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിക്ഷേപങ്ങൾ പരിഗണിക്കുന്നതിന് റെയിൽവേ ബോർഡിലെ വിവിധ ഡിപ്പാർട്ടുമെന്റുകളെ പ്രതിനിധീകരിച്ച് ആറ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾക്കൊള്ളുന്ന കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ഇതിന്റെ തുടർച്ചയാണ് തീവണ്ടി പാതകളിലും സ്വകാര്യ ട്രെയിനുകൾ എത്തുന്നത്.
സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ റെയിൽവേ പരിഗണിക്കുന്ന റൂട്ടുകളിൽ കേരളവും ഇടം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരം-എറണാകുളം റൂട്ടാണ് കേരളത്തിൽനിന്ന് സാധ്യതാപട്ടികയിൽ ഇടംപിടിച്ചത്. ഡൽഹി-ലഖനൗ റൂട്ടിലാണ് ഇത്തരത്തിൽ ആദ്യമായി തീവണ്ടി ഓടിക്കുന്നത്. ഇതുകൂടാതെ രാജ്യത്ത് മറ്റ് 24 പാതകൾ കൂടിയാണ് റെയിൽവേ പരിഗണിക്കുന്നത്. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പകൽമാത്രം സഞ്ചരിക്കാവുന്നതുമായ റൂട്ട് എന്ന നിലയിലാണ് തിരുവനന്തപുരം-എറണാകുളം പാതയെ പരിഗണിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ദക്ഷിണ റെയിൽവേയുടെ നിർദ്ദേശംകൂടി കണക്കിലെടുത്താവും ഉണ്ടാവുക.
മുംബൈ-പുണെ, മുംബൈ-ഔറംഗാബാദ്, മുംബൈ-മഡ്ഗാവ്, ഡൽഹി-ചാണ്ഡീഗഢ്/അമൃത്സർ, ഡൽഹി-ജയ്പുർ/അജ്മീർ, ഹൗറ-പുരി, ഹൗറ-ടാറ്റാ, ഹൗറ-പട്ന, സെക്കന്തരാബാദ്-വിജയവാഡ, ചെന്നൈ-ബെംഗളൂരു, ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-മധുര, എന്നിവയാണ് പരിഗണനയിലുള്ള മറ്റ് റൂട്ടുകൾ. ഡൽഹി-ജമ്മു/കത്ര, ഡൽഹി-ഹൗറ, സെക്കന്തരബാദ്-ഹൈദരാബാദ്, സെക്കന്തരാബാദ്-ഡൽഹി, ഡൽഹി-ചെന്നൈ, മുംബൈ-ചെന്നൈ, ഹൗറ-ചെന്നൈ, ഹൗറ-മുംബൈ എന്നീ ദീർഘദൂര പാതകളും റെയിൽവേ ബോർഡ് തയ്യാറാക്കിയ പട്ടികയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.
Stories you may Like
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
- സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
- സിൽവർ ലൈൻ ഇനി ട്രാക്കിൽ കയറില്ലെന്ന് തന്നെ
- കെ റെയിലിന്റെ കാര്യത്തിൽ റെയിൽവേക്ക് 'വേണ്ടണം' നിലപാട്
- നമുക്ക് കാലിഫോർണിയയിലേക്ക് നോക്കി നെടുവീർപ്പിടാമെന്ന് കെ റെയിൽ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍