മോഹൻലാൽ പറയുമ്പോലെ വെറും 39 രൂപയ്ക്ക് ഏഷ്യാനെറ്റ് പാക്കേജ് ലഭിക്കുമോ? ഇഷ്ടചാനലുകൾ കാണാൻ മൂന്നൂറിൽ താഴെ മുടക്കിയിരുന്നവർ ഇനി കൊടുക്കേണ്ടത് ആയിരം രൂപയിലേറെ; കേബിൾ-ഡിടിഎച്ച് കമ്പനിക്കാരെ നിയന്ത്രിക്കാൻ എന്ന പേരിൽ ട്രായ് നടപ്പിലാക്കിയത് മധുരത്തിൽ പൊതിഞ്ഞ വഞ്ചന; പണി കിട്ടിയത് കേബിൾ ടിവി വരിക്കാർക്ക്; കുത്തുപാളയെടുക്കുന്നത് കേബിൾ ഓപ്പറേറ്റർമാർ; ട്രായ് നിബന്ധനകൾ വരിക്കാർക്ക് വേണ്ടിയോ അതോ ജിയോയ്ക്ക് വേണ്ടിയോ? 24 നു രാജ്യവ്യാപക സിഗ്‌നൽ ഓഫ് ചെയ്യൽ സമരവും
എം മനോജ് കുമാർ
തിരുവനന്തപുരം: ഡിടിഎച്ച്, കേബിൾ ടിവി കമ്പനികളുടെ അമിത നിരക്കിനു കടിഞ്ഞാണിടാനുള്ള നടപടിയായാണ്, അതായത് ഡിറ്റിഎച്ച് കേബിൾ ടിവി കമ്പനികളെ നിയന്ത്രിക്കാനാണ് പുതിയ ചട്ടങ്ങൾ എന്നാണ് പ്രഖ്യാപനവേളയിൽ ടെലികോം നിയന്ത്രണ അഥോറിറ്റി പറഞ്ഞിരുന്നത്. ഉപയോക്താവിന് ആവശ്യമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുത്ത് അതിനു പണം നൽകുന്ന സംവിധാനമാണ് നടപ്പാക്കുക എന്നാണ് ട്രായി പറഞ്ഞത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഈ ടെലികോം നിയന്ത്രണ അഥോറിറ്റിയുടെ വാക്കുകൾ വിശ്വസിച്ച് ആശ്വാസം കൊണ്ടിരുന്ന ഇന്ത്യയിലെ കേബിൾ ടിവി വരിക്കാർ ഇപ്പോൾ പരിപൂർണ്ണമായും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. കേബിൾ കമ്പനികൾക്ക് 300 രൂപയിൽ താഴെ മുടക്കി ഇവർ ഇതുവരെ കണ്ടിരുന്ന നൂറുകണക്കിന് ചാനലുകൾ ഇനി പൂർണമായി ലഭിക്കണമെങ്കിൽ 1000 ലേറെ രൂപ മുടക്കേണ്ടി വരുന്ന അവസ്ഥയാണ്. കേബിൾ ടിവി വരിക്കാരും ഓപ്പറേറ്റർമാരും കബളിപ്പിക്കപ്പെടുമ്പോൾ ലാഭം കൊയ്യുന്നത് ബ്രോഡ്കാസ്റ്റർമാർ മാത്രമാണ്. പുതിയ സോഫ്റ്റ് വെയറിൽ ചാനലുകൾ മുഴുവൻ പാക്കേജ് രൂപത്തിൽ അപ്ഡേറ്റ് ചെയ്യപ്പെടാനും മാസങ്ങൾ നീളുന്ന പ്രക്രിയയും വേണ്ടിവരും എന്നാണ് സൂചനകൾ.
ഇപ്പോൾ ട്രായ് നിയന്ത്രണങ്ങളും നിയമങ്ങളും കേബിൾ ടിവി സംപ്രേഷണ രംഗത്ത് നടപ്പാക്കപ്പെട്ടിരിക്കെ പ്രേക്ഷകരും മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരും കേബിൾ ഓപ്പറേറ്റർമാരും തമ്മിൽ ഒരു യുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ട അവസ്ഥയിലാണ്. ഇതുവരെ തങ്ങൾ മുന്നൂറിൽ താഴെ രൂപ മാത്രം മുടക്കി കണ്ടിരുന്ന ചാനലുകളിൽ പലരും എന്തുകൊണ്ടാണ് തങ്ങൾക്ക് ലഭിക്കാത്തത് എന്നാണ് കേബിൾ ടിവി വരിക്കാർ കേബിൾ ഓപ്പറേറ്റർമാരെ വിളിച്ച് ചോദിക്കുന്നത്. ട്രായ് നിയമങ്ങൾ പ്രാബല്യത്തിൽ വന്നതായും ഇനി ചാനലുകൾ സെലക്റ്റ് ചെയ്ത് അതിനു മാത്രമുള്ള പണം ഒടുക്കിയാൽ മാത്രമേ ചാനൽ ലഭിക്കൂ എന്നാണ് കേബിൾ ഓപ്പറേറ്റർമാർ ഇവരോട് പറയുന്നത്. ട്രായ് നിയമങ്ങൾ നടപ്പിലാക്കിയതും ഇന്ത്യയിലെ കേബിൾ രംഗം അടിമുടി മാറിയതൊന്നും പ്രേക്ഷകരിൽ പലരും അറിഞ്ഞിട്ടില്ല. ഇപ്പോൾ തന്നെ ചാനലുകൾ പലതും കാണാൻ വരിക്കാർക്ക് കഴിയാത്ത അവസ്ഥയാണ്. കാരണം സോഫ്റ്റ് വെയർ അപ്ഡേഷൻ പൂർത്തിയായിട്ടില്ല.
ഇഷ്ടചാനലുകൾ കാണാൻ കീശ ചോരും
കേരളത്തിലെ പ്രമുഖ മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരിൽ പ്രമുഖരായ ഏഷ്യാനെറ്റ് ഇതുവരെ അവരുടെ മുഴുവൻ ചാനലുകൾക്കും ഈടാക്കിയിരുന്നത് 400 രൂപയിൽ താഴെ മാത്രമായിരുന്നു. ഇപ്പോൾ അവർ പ്രഖ്യാപിച്ച ഏറ്റവും വലിയ പാക്കേജ് ടാക്‌സ് ഒഴികെയുള്ള 406 രൂപയുടെ പാക്കേജ് ആണ്. മുൻപ് അവർ വരിക്കാർക്ക് നൽകിയിരുന്ന പകുതി ചാനൽ പോലും കേരള-ഹിന്ദി-മലയാളം-തമിഴ് ചാനൽ പാക്കേജിൽ ഇല്ല. അതായത് മുഴുവൻ ചാനലും വരിക്കാർ തിരഞ്ഞെടുക്കണമെങ്കിൽ ഈ 406 പാക്കേജിന് ശേഷം വിവിധ ചാനലുകൾക്ക് അതിനുള്ള തുക ഒടുക്കണം. അതായത് ആയിരത്തിലും ഏറെ തുകയാകും. അഞ്ഞൂറോളം ചാനലുകൾ 250ൽ താഴെ മാത്രം നൽകിയിരുന്ന ഒരാൾക്കും ഈ രൂപയ്ക്ക് ഇത്രയും ചാനലുകൾ ഇനി ലഭ്യമാകില്ല. പേ ചാനലുകൾ അടക്കമുള്ള ചാനലുകൾ ആണ് വരിക്കാർ മുന്നൂറിൽ താഴെ മാത്രം തുക നൽകി ഇതുവരെ ആസ്വദിച്ചിരുന്നത്. ഈ മാസം ഒന്നാം തീയതിയോടെ ഈ രീതിക്ക് അവസാനമായിരിക്കുകയാണ്.
100 ചാനലുകൾക്ക് മാത്രം ഇപ്പോൾ 180 ഓളം രൂപയായിട്ടുണ്ട്. 101 മുതൽ 130 വരെയുള്ളത് അടുത്ത പാക്കേജ് ആണ്. അതിനു അധികം തുക മുടക്കണം. 130 ചാനലുകൾ കാണാൻ 350 രൂപയോളം ഇവർ മുടക്കേണ്ടി വരും. ഇതിൽ ദൂരദർശൻ ചാനലുകൾ നിർബന്ധിത ചാനൽ ആണ് എന്നതും ഓർക്കണം വരിക്കാർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന അവസ്ഥ വന്നപ്പോൾ തന്നെ ചാനലുകൾ അവരുടെ തുക കുത്തനെ ഉയർത്തിയിട്ടുണ്ട്. ഏഷ്യാനെറ്റ്, സ്റ്റാർ ചാനൽസ്, കളേഴ്‌സ് തുടങ്ങിയ പല ചാനലുകൾക്കും 15 മുതൽ 20 രൂപ വരെയാണ് ചാർജ് ഫിക്‌സ് ചെയ്തിരിക്കുന്നത്. സൂര്യ പാക്കേജിന് 35-40 രൂപ അടുപ്പിച്ച് വരും. മലയാളം ചാനൽ പാക്കേജിന് മാത്രം 70 മുതൽ 80 രൂപ വരെ മുടക്കേണ്ടി വരും. ആനിമൽ പ്ലാനറ്റ്, ഹിസ്റ്ററി ചാനൽ, മൂവി ചാനൽസ് പാക്കേജ്, സ്പോർട്സ് ചാനൽ പാക്കേജ്, മ്യൂസിക് ചാനൽ പാക്കേജ് തുടങ്ങി ഓരോന്നിനും പണം പാക്കേജ് നിരക്കിൽ വർധിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതെല്ലാം ഒഴിവാക്കി മലയാളം ചാനൽ പാക്കേജ് മാത്രമാണെങ്കിലും തുക ഇരുന്നൂറു കടക്കും. 150 ഫ്രീ ടു എയർ ചാനലുകളും 100 ലധികം പേ ചാനലുകളും 240 രൂപയക്ക് കിട്ടിയിരുന്നത് കേവം 20 പേ ചാനലുകൾ ഉൾപ്പെടെ 170 ചാനലുകൾക്ക് മാത്രംഇനി 300 രൂപയക്ക് മുകളിൽ ഉപഭോക്താവ് നൽകേണ്ടിവരും. പണ്ട് ഇതേ നിരക്കിന് മുന്നോറോളം ചാനലുകൾ കണ്ടിരുന്ന വരിക്കാരുടെ മുന്നിലേക്കാണ് ഇപ്പോൾ ട്രായ് നിബന്ധന എന്ന കേബിൾ സംപ്രേഷണമാരണ ചട്ടം കടന്നുവന്നിരിക്കുന്നത്.
അലാ കാർട്ട വേണോ ബൊക്കെ വേണോ എന്നാണ് ചോദ്യം
കേബിൾ ടിവി വരിക്കാരുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പാക്കേജിൽ വരെ കൃത്രിമമാണ്. അലാ കാർട്ട വേണോ ബൊക്കെ വേണോ എന്നാണ് ചോദ്യം. എംഎസ്ഒ മാരുടെ കയ്യിലുള്ള മുഴുവൻ ചാനലിൽ നിന്ന് ആവശ്യം വേണ്ട ചാനലുകൾ മുഴുവൻ സ്വീകരിക്കുന്നതിന് പറയുന്ന പേരാണ് അലാകർട്ട. ബൊക്കെയാണെങ്കിൽ അടിസ്ഥാന പാക്കേജിന് ഒപ്പം ചില ചാനൽ പാക്കേജുകൾ മാത്രം സ്വീകരിക്കുന്ന രീതിയാണ്. ഇതും വരിക്കാരുടെ ആശയക്കുഴപ്പമാണ് മൂർച്ഛിപ്പിക്കുന്നത്. ബൊക്കെയ്ക്കും അലാ കാർട്ടയ്ക്കും ഒക്കെ രൂപപ്പെടുത്താൻ എംഎസ്ഒമാർക്ക് അർഹതയുണ്ട്. 250 രൂപയുടെ പാക്കേജിൽ അടിസ്ഥാന ചാനലും ഏഷ്യാനെറ്റ് ചാനലുകളും മാത്രമേയുള്ളൂ. ഈ പാക്കേജ് സ്വീകരിച്ചാൽ സൂര്യ ചാനലുകൾക്ക് വേറെ പണം മുടക്കേണ്ടി വരും. മറ്റു ചാനലുകൾക്ക് വേറെയും. ഇങ്ങിനെയാണ് തുക 1000 രൂപയ്ക്ക് മുകളിലേക്കും ഉയരുന്നത്. 250 രൂപയുടെ ചാനൽ സൗഭാഗ്യമാണ് ഇപ്പോൾ അവസാനിപ്പിക്കുന്നത്.
ഇഷ്ടപ്പെട്ട ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ട്രായ് നൽകും. ഏതൊക്കെ ചാനലുകൾ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കുന്നത് ഉപഭോക്താവായിരിക്കും. അടിസ്ഥാന പാക്കേജിൽ 100 ചാനലുകൾ 153.40 രൂപയ്ക്കു ലഭിക്കും. ഇതിൽ 26 ചാനലുകൾ ദൂരദർശന്റെ ചാനലുകളായിരിക്കും. സൗജന്യ ചാനലുകൾ, പേചാനലുകളുടെ പട്ടികയിൽനിന്ന് ബാക്കി 74 എണ്ണം ഉപയോക്താക്കൾ തിരഞ്ഞെടുക്കണം. ഇതിനും പുറമെയുള്ള ഇഷ്ടചാനലുകൾ പേ ചാനലുകളാണെങ്കിൽ പ്രത്യേകം വരിക്കാരാകണം. പേ ചാനലിന്റെ ഏറ്റവും ഉയർന്ന വില 19 രൂപയാണ്. ഒരു രൂപയിൽ താഴെ വിലയുള്ള ഒട്ടേറെ ചാനലുകളുണ്ട്. കമ്പനികൾ നിശ്ചയിക്കുന്ന ബൊക്കെകളിൽ തിരഞ്ഞെടുക്കാം.
ട്രായ് നിബന്ധന വരിക്കാർക്ക് വേണ്ടിയോ അതോ ജിയോയ്ക്ക് വേണ്ടിയോ?
ട്രായ് പറയുന്നത് ജനങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന്. ജിയോ പോലുള്ള റിലയൻസ് ഭീമൻന്മാർക്ക് വേണ്ടിയുള്ള ട്രായുടെ തട്ടിപ്പാണ് നടക്കുന്നത് എന്ന വാദങ്ങൾക്ക് ബലം പകരുന്ന നീക്കം കൂടിയാണിത്. നിലവിലെ ട്രായ് നിയമങ്ങൾ ജിയോക്ക് ബാധകവുമല്ല. ജിയോ ഉപയോഗിക്കുന്നവർക്ക് മൊബൈലിൽ മുൻപ് കേബിളിൽ കണ്ടിരുന്ന മുഴുവൻ ചാനലുകളും ഫ്രീയായി കാണാൻ അവസരമുണ്ട്. കേബിൾ ഓപ്പറേറ്റർമാർ തുടച്ചു നീക്കപ്പെടുമ്പോൾ ജിയോ പോലുള്ള കുത്തക ഭീമന്മാർ കേബിൾ സംപ്രേഷണ രംഗം കയ്യടക്കുകയാണ്. ഇതിനായാണ് ട്രായ് നിയമങ്ങൾ നിബന്ധനയുടെ പേരിൽ കടന്നുവന്നിരിക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.
ഏഷ്യാനെറ്റ് കേബിൾ ടിവിയുടെ ഒരുന്നതനോട് ഈ കാര്യത്തിൽ വിശദീകരണം തേടിയപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്പോൾ രീതി മാറി എന്നാണ്. ഒരു പാക്കേജ് ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ചാനലുകൾ ഉണ്ട്. കൂടുതൽ ചാനലുകൾ വേണമെങ്കിൽ വരിക്കാർ പറഞ്ഞു കാശ് അടച്ച് ഉറപ്പു വരുത്തണം. ഇപ്പോൾ രീതി മാറി. ഇത് നടപ്പിലാക്കാതിരിക്കാൻ കഴിയില്ല. ട്രായുടെ മാർഗ നിർദ്ദേശം ആർക്കും നടപ്പാക്കാതിരിക്കാനാകില്ല. ഈ ഫീൽഡ് അടിമുടി മാറി മറിയുകയാണ്, ഏഷ്യാനെറ്റ് ഉന്നതൻ പറയുന്നു. ഇവിടെ വഞ്ചിതരായിരിക്കുന്നത് പ്രേക്ഷകരാണ്. 250 രൂപ മുടക്കി അവർ കണ്ടിരുന്ന ചാനലുകളിൽ പലതും കാണാൻ അവർക്ക് കഴിയില്ല. അങ്ങിനെയെങ്കിൽ 1000 ലേറെ രൂപ അവർ മുടക്കേണ്ടി വരും. മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരിൽ പലർക്കും നിലനിൽപ്പ് സാധ്യമെങ്കിലും കേബിൾ ടിവി ഓപ്പറേറ്റർമാർക്കും കഷ്ടകാലമാണ്. ഈ രീതിയിൽ പോയാൽ ഒരു വർഷത്തിനുള്ളിൽ രംഗത്ത് തന്നെ നിഷ്‌ക്രമിക്കേണ്ടി വരും എന്നാണ് കേബിൾ ടിവി ഓപ്പറേറ്റർമാർ പറയുന്നത്. എല്ലാ കാര്യങ്ങളും അടിത്തട്ടിൽ നിന്ന് ചെയ്യുന്ന കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് 60 ശതമാനമാക്കി 40 ശതമാനം ഇവർ എംഎസ്ഒമാർ ആവശ്യപ്പെട്ടും തുടങ്ങിയിട്ടുണ്ട്.
കേബിൾ ഓപ്പറേറ്റർമാർ കുത്തുപാള എടുക്കും
നിലവിൽ ഒരു കണക്ഷൻ നല്ല രീതിയിൽ പരിപാലിച്ച് മുന്നോട്ടു പോകണമെങ്കിൽ ഒരു കണക്ഷന് അവർക്ക് വിഹിതമായി 180 രൂപയെങ്കിലും കിട്ടണം. ഈ തുക നിലവിൽ ലഭിക്കാൻ പോകുന്നില്ല എന്നാണ് കേബിൾ ടിവി ഓപ്പറേറ്റർ പറയുന്നത്. ഓപ്പറേറ്റർമാർക്ക് നൽകുന്ന വിഹിതത്തിലും പ്രശ്‌നങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒരു കണക്ഷന്റെ പേരിൽ മിനിമം 180 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ ഓപ്പറേറ്റർമാർ കുഴപ്പത്തിലാകും. കാരണം ഓഫീസ് വാടക, സ്റ്റാഫിനു നൽകുന്ന ശമ്പളം , ഇലക്ട്രിസിറ്റി തുടങ്ങിയ ഈ വരുമാനത്തിൽ നിന്നും ചെലവിടേണ്ടതുണ്ട്. ഇപ്പോൾ വരിക്കാരിൽ നിന്ന് 130 വാങ്ങിയാൽ 61 രൂപയും ഡെൻ കേബിളിന് ഓപ്പറേറ്റർമാർ നൽകേണ്ടി വരുന്നുണ്ട്. മുൻപ് അങ്ങനെയായിരുന്നില്ല. പിരിക്കുന്ന തുകയുടെ 12 ശതമാനം കമ്പനിക്ക് നൽകിയാൽ മതിയായിരുന്നു. ഇപ്പോൾ അത് 60-40 യായി മാറിയിട്ടുണ്ട്. ഇതുകാരണം ഓപ്പറേറ്റർമാർ നഷ്ടത്തിലേക്ക് മാറുകയാണ്. ഡെൻ കേബിൾ ഓപ്പറേറ്റർമാർ അഭിമുഖീകരിക്കുന്ന പ്രതിസന്ധി വേറെ രീതിയിൽ മറ്റു കേബിൾ ഓപ്പറേറ്റർമാരിലേക്കും കടന്നുവരുന്നുണ്ട്. ഈ പ്രശ്‌നത്തിൽ ട്രായ് പറയുന്നത് ഇത്തരം കാര്യങ്ങളിൽ പരസ്പര ധാരണ കമ്പനികളും കേബിൾ ഓപ്പറേറ്റർമാരും തമ്മിൽ രൂപപ്പെടണം എന്നാണ്. പക്ഷെ ഈ കാര്യത്തിൽ കേബിൾ കമ്പനികൾ പൊതുവെ വിമുഖതയാണ് പ്രകടിപ്പിക്കുന്നത്. ഇത് നല്ല രീതിയിൽ കേബിൾ ഓപ്പറേറ്റർമാരെ ബാധിക്കാൻ പോവുകയാണ്.
കേബിൾ ഓപ്പറേറ്റർമാരാണ് വരിക്കാരുടെ ആവശ്യമനുസരിച്ച് പാക്കേജുകൾ വരിക്കാർക്ക് നൽകേണ്ടത്. അത് നിലവിൽ ഹെർക്കൂലിയൻ ടാസ്‌ക് ആയി മാറിയിരിക്കുകയാണ്. സൗജന്യ ചാനലുകൾക്ക് ശേഷമുള്ള ചാനലുകൾ വരിക്കാരുടെ ആവശ്യമനുസരിച്ചാണ്. ഡെൻ കേബിളിനെ സംബന്ധിച്ച് പുതിയ സോഫ്‌റ്റ്‌വെയർ വന്നെങ്കിലും അത് സജ്ജമല്ല. ഒരു വരിക്കാരന് വേണ്ടി തന്നെ ഒരു മണിക്കൂർ ആവശ്യമായി വരുന്ന അവസ്ഥയിലാണ്. വലിയ മാൻ പവർ ആണ് ഇതിനായി അവർക്ക് ചെലവിടേണ്ടി വരുന്നത്. പുതിയ ആളുകളെ നിയമിക്കേണ്ടി വരും. സോഫ്‌റ്റ്‌വെയർ സജ്ജമെങ്കിൽ ഒരു മണിക്കൂർ മിനിമം വേണമെന്നാണ് ഇവർ പറയുന്നത്. 800 കസ്റ്റമർക്ക് എത്ര സമയം വേണ്ടിവരുമെന്നാണ് ഡെൻ കേബിൾ ഓപ്പറേറ്റർമാർ ചോദിക്കുന്നത്. സ്റ്റാഫിനെ ഇതിനായി നിയമിക്കുകയാണെങ്കിൽ വരുമാനം തികയില്ല.
മോഹൻലാൽ പറയുന്ന രീതിയിൽ വെറും 39 രൂപയ്ക്ക് ഏഷ്യാനെറ്റ് പാക്കേജ് ലഭിക്കുമോ?
ചാനലുകാർ ആണെങ്കിൽ വരിക്കാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത്. 39 രൂപയ്ക്കു പാക്കേജ് എന്നാണ് മോഹൻലാൽ പരസ്യം ഏഷ്യാനെറ്റിന്റേത് ആയി വരുന്നത്, 39 രൂപയ്ക്ക് ഏഷ്യാനെറ്റ് ചാനലുകൾ ലഭിക്കും എന്നാണ് വരിക്കാർ കരുതുന്നത്. അടിസ്ഥാന പാക്കേജിനൊപ്പം 39 രൂപ അധികം മുടക്കി പാക്കേജ് വാങ്ങാനാണ് പരസ്യം പറയുന്നത്. 39 രൂപയുടെ ഈ പാക്കേജിന് 250 രൂപ മുടക്കേണ്ടി വരും. ഈ രീതിയിലുള്ള തെറ്റിദ്ധാരണ പരമായ പരസ്യം നൽകരുതെന്ന് ട്രായ് നിർദ്ദേശം നിലവിൽ ഉള്ളപ്പോഴാണ് ആശയക്കുഴപ്പം മൂർച്ഛിക്കുംവിധം പരസ്യം വരുന്നത്. ഇനി ചാനലുകാർ പരസ്യത്തിൽ പറയുന്ന മിക്ക പാക്കേജുകളും മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരിൽ നിലവിലുമില്ല. ഇതും ആശയക്കുഴപ്പം മൂർച്ഛിപ്പിക്കുന്ന അവസ്ഥയാണ്. ഏഷ്യാനെറ്റ് പോലുള്ള, കെസിവി പോലുള്ള ഡെൻ പോലുള്ള മൾട്ടിസിസ്റ്റം ഓപ്പറേറ്റർമാരാണ് വരിക്കാർക്ക് പാക്കേജ് നൽകേണ്ടത്. ഇവർ ഇവർക്ക് ഗുണമുള്ള പാക്കേജ് ആണ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതും.
ട്രായ് നിബന്ധനകൾ വന്നപ്പോൾ വരിക്കാരും ചുവടുമാറ്റുകയാണ്. 250 രൂപയ്ക്ക് ലഭിച്ചിരുന്ന ചാനലുകൾ പലതും അപ്രത്യക്ഷമായത് അവർ അറിഞ്ഞിട്ടുണ്ട്. പലരും ബേസിക് പാക്കേജിന് മുകളിൽ പോകാൻ സന്നദ്ധരാകുന്നില്ല. ചാനലുകൾ ഇതുമതി എന്നാണ് പറയുന്നത്. സിറ്റി കേബിൾ ഓപ്പറേറ്റർമാർ മറുനാടനോട് പ്രതികരിച്ചു. 250 രൂപയ്ക്ക് മുഴുവൻ ചാനലുകളും പേ ചാനൽ അടക്കം നൽകിയിരുന്ന സിറ്റി കേബിളിന് ഇപ്പോൾ ചാനലുകൾ നൽകാൻ കഴിയുന്നില്ല. പക്ഷെ ഇത് തിരിച്ചടിക്കുക ചാനലുകളെ തന്നെയാണ്. അധികം കാശ് വരുമ്പോൾ വരിക്കാർ ചാനലുകൾ ഒഴിവാക്കും. ഇത് വാസ്തവമെന്നു തന്നെയാണ് ഏഷ്യാനെറ്റ് കേബിളിൽ നിന്നും ലഭിക്കുന്ന വാർത്തകളും വിരൽ ചൂണ്ടുന്നത്. ട്രായ് നിബന്ധനകൾ വന്നപ്പോൾ പല സ്ഥിരം വരിക്കാരും ഏഷ്യാനെറ്റ് ഒഴിവാക്കുന്നു എന്ന് തന്നെയാണ് ഏഷ്യാനെറ്റിനെ ധരിപ്പിച്ചിട്ടുള്ളത്. എത്ര വരിക്കാർ കുറയുന്നു എന്ന കാര്യം ഏഷ്യാനെറ്റും ശ്രദ്ധിക്കുന്നുണ്ട്.
ട്രായ് നിബന്ധനകൾക്കെതിരെ ആസന്നമായ യുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ടേക്കാൻ സാധ്യതയുണ്ട് എന്നാണ് കേരളത്തിലെ നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നത്. വരിക്കാർ കേബിൾ ടിവി ഓപ്പറേറ്റർമാരുമായി യുദ്ധത്തിലാണ്. കേബിൾ ടിവി ഓപ്പറേറ്റർമാർ കണക്ഷൻ നൽകുന്ന മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാർക്കെതിരെ യുദ്ധത്തിലാണ്. ഡെന്നും കേബിൾ ടിവി ഓപ്പറേറ്റർമാരും തമ്മിലുള്ള യുദ്ധത്തിൽ ഇപ്പോൾ കൊച്ചിയിൽ കളക്ടർ കൂടി ഇടപെട്ടിട്ടുണ്ട്. ഈ സമരം ഇപ്പോൾ രാജ്യവ്യാപകമായി വ്യാപിപ്പിക്കുകയാണ്. ഈ മാസം 24 ന് ഇന്ത്യയിലെ കേബിൾ ടിവി ഓപറേറ്റർമാർ സിഗ്നൽ ഓഫ് ചെയ്ത് പ്രതിഷേധം സമരം നടത്തുകയാണ്. പ്രതിഷേധത്തിൽ കേരളത്തിലെ കേബിൾ ടിവി ഓപറേറ്റർമാരും പങ്കെടുക്കുന്നുണ്ട്. എന്തായാലും കേബിൾ ടിവി സംപ്രേഷണ രംഗം കലാപകലുഷിതമാവുകയാണ്. വരും നാളുകളിൽ ഇതിന്റെ രൂക്ഷത കേബിൾ ടിവി സംപ്രേഷണ രംഗത്ത് ദൃശ്യമായേക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍