ജേക്കബ് തോമസ് തിരിച്ചെത്തുമോ എന്ന് അറിയില്ല; സെൻകുമാറിനെ പൊലീസ് മേധാവിയാക്കിയേ മതിയാവൂവെന്ന് നിയമോപദേശം; ബെഹ്റയെ എന്തു ചെയ്യണമെന്നാലോചന; ഡിജിപിമാരെ കുറിച്ച് തലപുകച്ച് സർക്കാർ; പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പം; സെൻകുമാറിനെ ഉടൻ നിയമിക്കേണ്ടി വരുമെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന മൂന്ന് ഐപിഎസുകാരാണ് ടിപി സെൻകുമാറും ലോക് നാഥ് ബെഹ്റയും പിന്നെ ജേക്കബ് തോമസും. ഇന്ന് സർക്കാരിന് ഏറ്റവും വലിയ തലവേദനയാണ് ഈ മൂന്ന് പേരും. ഇവർക്ക് എവിടെ എങ്ങനെ നിയമനം നൽകുമെന്നാണ് സർക്കാരിനെ കുഴക്കുന്നത്. പൊലീസ് മേധാവിയായി ടിപി സെൻകുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് ഈ ആശയക്കുഴപ്പത്തിന് കാരണം. സർക്കാരിനെ സംബന്ധിച്ചടത്തോളെ ലോക്നാഥ് ബെഹ്റയാണ് മൂന്നു പേരിൽ വിശ്വസ്തൻ. എന്നാൽ പുതിയ പ്രശ്നത്തോടെ ബെഹ്റയെ എവിടെ നിയമിക്കുമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് സംസ്ഥാന സർക്കാർ. പല ഫോർമുലകൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആലോചിച്ചു. എന്നാൽ സെൻകുമാർ വിട്ടുവീഴ്ചയ്ക്ക തയ്യാറാകാത്തത് കാര്യങ്ങൾ കൂടുതൽ തകിടംമറിച്ചു.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു തിരികെയെത്താൻ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച ഡിജിപി ടി.പി. സെൻകുമാറിനെ, തൽസ്ഥാനത്തു നിയമിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിക്ക് ഒരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി വിധി നടപ്പാക്കുകയാണ് ഉചിതമെന്ന് നിയമ സെക്രട്ടറി പി.ജി. ഹരീന്ദ്രനാഥ് സർക്കാരിനു റിപ്പോർട്ട് നൽകിയത്. ഇതോടെ അടുത്ത ദിവസം തന്നെ സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കേണ്ട സാഹചര്യം വരും. ഇതോടെ ലോക്നാഥ് ബെഹ്റയ്ക്ക് പുതിയ പദവി നൽകണം. നിലവിൽ വിജിലൻസിന്റെ ചുമതലയും ബെഹ്റയ്ക്കുണ്ട്. ജേക്കബ് തോമസ് അവധിയിലായ സാഹചര്യത്തിലാണ് ഇത്. അടുത്ത ചൊവ്വാഴ്ച ജേക്കബ് തോമസിന്റെ അവധി കഴിയും. ഇതോടെ അദ്ദേഹം ജോലിയിൽ പ്രവേശിക്കാനെത്തിയാൽ ബെഹ്റയ്ക്ക് പദവിയില്ലാതെയാകും.
സെൻകുമാർ കേസിലെ സുപ്രീം കോടതി വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് നിയമ സെക്രട്ടറിയുടെ ശുപാർശ. പുനഃപരിശോധനാ ഹർജിക്ക് ഒരു സാധ്യതയുമില്ല. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുമ്പോൾ, വിധി പറഞ്ഞ അതേ ബെഞ്ച് തന്നയാണ് ഇതു പരിഗണിക്കുക. അതുകൊണ്ടുതന്നെ വിധിയിൽ മാറ്റം വരാനിടയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സുപ്രീം കോടതി വിധിച്ചു മൂന്നു നാൾ കഴിഞ്ഞിട്ടും സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനു സർക്കാർ നിയമനം നൽകാത്തതു ചർച്ചയാകുന്നതിനിടെയാണ് നിയമ സെക്രട്ടറിയുടെ റിപ്പോർട്ട്്. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രതികരണം. എന്നാൽ സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലുള്ള വിധിയുടെ പകർപ്പിന് വേണ്ടി കാത്തിരിക്കുന്നത് കാര്യങ്ങൾ വൈകിപ്പിക്കാനാണെന്ന വിലയിരുത്തലെത്തി.
വിധിയുടെ അടിസ്ഥാനത്തിൽ തന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നു സെൻകുമാർ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു വിധി പകർപ്പു ഡൗൺലോഡ് ചെയ്തതും കൈമാറി. ഈ സാഹചര്യത്തിലാണ് നിയമ സെക്രട്ടറി ഇടപെട്ടത്. തിങ്കളാഴ്ചയാണ് ടി.പി.സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്ന കോടതി വിധി വന്നത്. തിങ്കളാഴ്ച മുതൽ തന്നെ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എൻ.കെ.ജയകുമാറും നിയമ സെക്രട്ടറി പി.ജി.ഹരീന്ദ്രനാഥും വിധി പരിശോധിച്ച് വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ ലോക് നാഥ് ബെഹ്റയുടെ കാര്യത്തിൽ അനിശ്ചിതത്വമുള്ളതു കൊണ്ടാണ് സർക്കാരിന് തീരുമാനെ എടുക്കാൻ കഴിയാത്തത്.
വിജിലൻസ് ഡയറക്ടറായി ചുമതലയിൽ തുടരാൻ താൽപ്പര്യമില്ലെന്നും ജോലി രാജിവയ്ക്കുമെന്നുമെല്ലാം ജേക്കബ് തോമസ് സൂചനകൾ നൽകിയിരുന്നു. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയെന്നായിരുന്നു ആദ്യ വാർത്ത. എന്നാൽ ജേക്കബ് തോമസ് അവധിയിലാണെന്നും അതുകഴിയുമ്പോൾ ചുമതല ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇതാണ് പ്രശ്നമാകുന്നത്. അതുകൊണ്ട് തന്നെ ജേക്കബ് തോമസ് തിരിച്ചെത്തിയാൽ അദ്ദേഹത്തിന് വിജിലൻസ് ഡയറക്ടറുടെ പദവി നൽകേണ്ടി വരും. ഇതോടെ ലോക്നാഥ് ബഹ്റയ്ക്ക് അതും നഷ്ടമാകും. എന്നാൽ ജേക്കബ് തോമസ് ചുമതല ഏറ്റെടുക്കില്ലെന്ന പ്രതീക്ഷ സർക്കാരിന് ഇപ്പോഴുമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് സെൻകുമാർ വിഷയത്തിലും തീരുമാനം സർക്കാർ നീട്ടികൊണ്ട് പോകുന്നത്.
മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ബെഹ്റ. പലകാര്യത്തിലും മുഖ്യമന്ത്രിയെ സഹായിച്ച വിശ്വസ്തൻ. ലാവ്ലിൻ കേസിൽ ഹരീഷ് സാൽവെയെ കൊണ്ടു വന്നത് പോലും ബെഹ്റെയാണ്. ഇതു സംബന്ധിച്ച ആശയ വിനിമയം നടത്തുന്നതും അദ്ദേഹം. അത്തരത്തിലൊരു വ്യക്തിയെ ഏതെങ്കിലും മൂലയ്ക്കിരുത്താനുമാവില്ല. തരംതാഴ്ത്തൽ സംഭവിച്ചിട്ടില്ലെന്ന തരത്തിൽ ലോക്നാഥ് ബെഹ്റയ്ക്ക് പദവി നൽകനാണ് ആലോചന. ഇതിനായി ജേക്കബ് തോമസിനോട് നിർബന്ധിത അവധി തുടരാൻ പോലും ആവശ്യപ്പെടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലുണ്ട്. ഇത് തള്ളി ജേക്കബ് തോമസ് ചുമതലയേറ്റെടുക്കാൻ എത്തുമോ എന്ന സംശയവും സർക്കാരിനുണ്ട്. അങ്ങനെ സെൻകുമാർ കേസിലെ വിധി നടക്കാപ്പൻ ഏറെ ബുദ്ധിമുട്ടുകയാണ് മുഖ്യമന്ത്രി.
ഇതിനിടെയാണ് നിയമ സെക്രട്ടറിയുടെ ഉപദേശവും സർക്കാരിന് കിട്ടുന്നത്. സർക്കാരിന്റെ വാദങ്ങൾ സുപ്രീംകോടതി പരിശോധിച്ച് കഴിഞ്ഞതാണെന്നും പുനർ നിയമനമല്ലാതെ മറ്റ് സാധ്യതകളില്ലെന്നുമാണ് നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശ റിപ്പോർട്ട്. സെൻകുമാറിന്റെ നിയമനം വൈകിപ്പിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ കോടതിയലക്ഷ്യമാകുമെന്നും സർക്കാരിന് നിയമസെക്രട്ടറി ഉപദേശം നൽകിയിരിക്കുകയാണ്. ഇതും പ്രതിസന്ധിക്ക് പുതിയ മാനം നൽകുന്നു. ഈ പ്രശ്നങ്ങൾ കാരണം പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പമാണ്. ബെഹ്റ പതിവ് പോലെ ജോലിക്ക് എത്തുന്നു. എന്നാൽ സുപ്രീംകോടതി വിധിയോടെ ബെഹ്റയുടെ നിയമനം റദ്ദായെന്ന വാദവും സജീവമാണ്. ഈ സാഹചര്യത്തിൽ നിർണ്ണായക തീരുമാനമൊനനും ബെഹ്റയ്ക്ക് എടുക്കാനുമാവുന്നില്ല.
Stories you may Like
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- ലൗ ജിഹാദ് എന്ന പ്രയോഗം താൻ അംഗീകരിക്കില്ല; ബെഹ്റ മനസ്സു തുറക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍