Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിമാരുടെയും രമേശ് ചെന്നിത്തലയുടെയും സുരേന്ദ്രന്റെയും പത്രപ്രവർത്തകരുടെയുമടക്കം ഫോൺ ചോർത്തി; അതേ, അധികാര ഭ്രാന്ത് തലയിൽ കയറി തനിക്കു മുകളിൽ ആരുമില്ല എന്ന ധിക്കാരവും അഹങ്കാരവും അലങ്കാരമാക്കിയ 'ഹിറ്റ്‌ലറുടെ പ്രേതം' കൂടിയ പിണറായി വിജയൻ അവസാനം ഗത്യന്തരമില്ലാതെ തെറ്റുകൾ ഏറ്റുപറഞ്ഞ് സിപിഐ-എം സംസ്ഥാന സെക്രട്ടറിയേറ്റ് മീറ്റിംഗിൽ മാപ്പുപറഞ്ഞു: വീണ്ടും വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ; പിണറായിയെ കടന്നാക്രമണം തുടർന്ന് ടിപി നന്ദകുമാർ

മന്ത്രിമാരുടെയും രമേശ് ചെന്നിത്തലയുടെയും സുരേന്ദ്രന്റെയും പത്രപ്രവർത്തകരുടെയുമടക്കം ഫോൺ ചോർത്തി; അതേ, അധികാര ഭ്രാന്ത് തലയിൽ കയറി തനിക്കു മുകളിൽ ആരുമില്ല എന്ന ധിക്കാരവും അഹങ്കാരവും അലങ്കാരമാക്കിയ 'ഹിറ്റ്‌ലറുടെ പ്രേതം' കൂടിയ പിണറായി വിജയൻ അവസാനം ഗത്യന്തരമില്ലാതെ തെറ്റുകൾ ഏറ്റുപറഞ്ഞ് സിപിഐ-എം സംസ്ഥാന സെക്രട്ടറിയേറ്റ് മീറ്റിംഗിൽ മാപ്പുപറഞ്ഞു: വീണ്ടും വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ; പിണറായിയെ കടന്നാക്രമണം തുടർന്ന് ടിപി നന്ദകുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റുമായി ക്രൈം പത്രാധിപർ ടിപി നന്ദകുമാർ. പിണറായി വിജയൻ മാപ്പുപറഞ്ഞു .... മന്ത്രിമാരുടെയും രമേശ് ചെന്നിത്തലയുടെയും സുരേന്ദ്രന്റെയും പത്രപ്രവർത്തകരുടെയുമടക്കം ഫോൺ ചോർത്തി.... അതേ, അധികാര ഭ്രാന്ത് തലയിൽ കയറി തനിക്കു മുകളിൽ ആരുമില്ല എന്ന ധിക്കാരവും അഹങ്കാരവും അലങ്കാരമാക്കിയ 'ഹിറ്റ്‌ലറുടെ പ്രേതം' കൂടിയ പിണറായി വിജയൻ അവസാനം ഗത്യന്തരമില്ലാതെ തെറ്റുകൾ ഏറ്റുപറഞ്ഞ് സിപിഐ-എം സംസ്ഥാന സെക്രട്ടറിയേറ്റ് മീറ്റിംഗിൽ മാപ്പുപറഞ്ഞു.... എന്നാണ് നന്ദകുമാർ കുറിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ

പിണറായി വിജയൻ മാപ്പുപറഞ്ഞു .... മന്ത്രിമാരുടെയും രമേശ് ചെന്നിത്തലയുടെയും സുരേന്ദ്രന്റെയും പത്രപ്രവർത്തകരുടെയുമടക്കം ഫോൺ ചോർത്തി....
അതേ, അധികാര ഭ്രാന്ത് തലയിൽ കയറി തനിക്കു മുകളിൽ ആരുമില്ല എന്ന ധിക്കാരവും അഹങ്കാരവും അലങ്കാരമാക്കിയ 'ഹിറ്റ്‌ലറുടെ പ്രേതം' കൂടിയ പിണറായി വിജയൻ അവസാനം ഗത്യന്തരമില്ലാതെ തെറ്റുകൾ ഏറ്റുപറഞ്ഞ് സിപിഐ-എം സംസ്ഥാന സെക്രട്ടറിയേറ്റ് മീറ്റിംഗിൽ മാപ്പുപറഞ്ഞു....

എന്തിനാണ് പിണറായി വിജയൻ മാപ്പ് പറഞ്ഞിരിക്കുന്നത്...?
വലയിൽ അകപ്പെട്ട ഇരക്ക് ചുറ്റും ചിലന്തി വലകെട്ടുന്നതു പോലെ പിണറായി വിജയന് ചുറ്റും എൻഐഎ യും നാല് സുപ്രധാന കുറ്റാന്വേഷണ ഏജൻസികളും തെളിവുകൾ ശേഖരിച്ച് ചുറ്റിവളഞ്ഞു കൊണ്ടിരിക്കുന്നതുകൊണ്ടാണോ പിണറായി വിജയൻ പേടിച്ചുവിറച്ച് മാപ്പ് പറഞ്ഞിരിക്കുന്നത്..?

അതുമാത്രമല്ല സുഹൃത്തുക്കളെ , തന്റെ എതിരാളികൾ എന്ന് കരുതുന്നവരെ മാത്രമല്ല തന്റെ സ്വന്തം പാർട്ടിയിലെ നേതാക്കന്മാരെയും കൂടെ നടക്കുന്നവരെയും മന്ത്രിമാരെയും പോലും അദ്ദേഹം രഹസ്യ പൊലീസിനെ വിട്ടു അന്വേഷണം നടത്തി നിരീക്ഷണത്തിലാക്കിയിരുന്നു.. അതിനുവേണ്ടി സ്‌പെഷ്യൽ ബ്രാഞ്ചിലെ വലിയ ഒരു ടീം തന്നെ പ്രവർത്തിച്ചിരുന്നു... മാത്രമല്ല, അവരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തി തനിക്കെതിരെയുള്ള നീക്കങ്ങൾ മനസ്സിലാക്കാൻ പ്രത്യേക സെൽ തന്നെ പ്രവർത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപി നേതാവ് സുരേന്ദ്രന്റെയും സ്വന്തം മന്ത്രിമാരുടെയും മാത്രമല്ല, കേരളത്തിലെയും ഡൽഹിയിലെയും പത്രപ്രവർത്തകരുടെ അടക്കം ഏകദേശം മുന്നൂറോളം പേരുടെ ഫോൺ കോളുകളാണ് ചോർത്തിയിരിക്കുന്നത്..! കൂടെ നടക്കുന്നവരെ പോലും ഇപ്പോൾ സംശയ ദൃഷ്ടിയോടെയാണ് ഈ മനുഷ്യൻ വീക്ഷിക്കുന്നത്... ആരെയും വിശ്വാസമില്ല.... എന്തിന് സ്വന്തം നിഴലിനെ പോലും അദ്ദേഹം പേടിക്കുന്നു...!

എന്റെ ഫോണും ചോർത്തിയിരുന്നു.... എന്നെ പിണറായിയുടെ രഹസ്യ പൊലീസ് എന്ന സ്‌പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ചിരുന്നു.... സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് അടക്കം 3 ജഡ്ജിമാരെ കുറിച്ച് ക്രൈമിന്റെ ഇംഗ്ലീഷ് പതിപ്പിൽ വിശദമായ അന്വേഷണ റിപ്പോർട്ടുകൾ 2019 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് സുപ്രീം കോടതിയിലും കേന്ദ്ര രാഷ്ട്രീയത്തിലും വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഐബിയോട് ക്രൈം ചീഫ് എഡിറ്റർ ടിപി നന്ദകുമാറിനെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. അതിൻ പ്രകാരം ഐബി കേരള ഡിജിപിയോട് നന്ദകുമാർ ആരാണെന്നുള്ള വിവരം വിശദമായി നൽകണമെന്ന് നിർദ്ദേശിച്ചു .

എസ്എൻസി ലാവലിൻ കേസിൽ ജഡ്ജിമാർക്ക് പണം കൊടുത്തു കേസ് അട്ടിമറിച്ച വിവരങ്ങളും ഈ അന്വേഷണ റിപ്പോർട്ടിൽ ക്രൈം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ വിളറി പൂണ്ട പിണറായി എന്റെ ഫോൺ ചോർത്താനും സ്‌പെഷ്യൽ ബ്രാഞ്ച് എന്ന രഹസ്യ പൊലീസ് സംവിധാനം ഉപയോഗിച്ച് വാർത്തകൾ എങ്ങനെ എനിക്ക് കിട്ടി എന്ന് കണ്ടെത്താനും കർശനമായ നിർദ്ദേശം നൽകി. ഫോൺ ചോർത്തുന്നത് മനസ്സിലാക്കിയ ഞാൻ ഇതെന്റെ സ്വകാര്യതയുടെ ഭാഗമാണെന്നും സുപ്രീംകോടതി ലംഘനമാണെന്നും കാണിച്ചുകൊണ്ട് എറണാകുളം കമ്മീഷണറായ വിജയ് സാക്കറെക്ക് പരാതി നൽകി. ഇനിയും ഇത് തുടർന്നാൽ കമ്മീഷണറുടെ ഓഫീസിനു മുന്നിൽ മരണം വരെ നിരാഹാരമിരിക്കും എന്നും ഞാൻ മുന്നറിയിപ്പു നൽകി...

സ്പ്രിങ്ലർ വിവാദം വന്നപ്പോൾ പിണറായി വിജയന്റെ മകൾ വീണ നടത്തിയ അതീവ ഗുരുതരമായ ഇടപാടുകളെക്കുറിച്ച് ക്രൈം പ്രത്യേക പതിപ്പ് ഇറക്കുന്നു എന്നറിഞ്ഞിട്ട്, എന്റെ ഫോൺ വീണ്ടും ചോർത്താൻ തുടങ്ങി. മാത്രമല്ല, ക്രൈമിന്റെ ഉള്ളടക്കം എന്തെല്ലാമാണ്, എത്ര കോപ്പികൾl അച്ചടിക്കുന്നു, , എവിടെ നിന്നാണ് വാർത്ത കിട്ടിയത്, എന്നെല്ലാം കണ്ടെത്താൻ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസ് സജീവമായി രംഗത്ത് വന്നു. ഇതേത്തുടർന്ന് ശിവകാശിയിൽ അന്വേഷണത്തിനായി പോയ എറണാകുളം സ്‌പെഷ്യൽ ബ്രാഞ്ച് സിഐ അനന്തലാൽ മടങ്ങിവന്ന ശേഷം കൊറോണ പാശ്ചാത്തലത്തിൽ ക്വാറന്റൈൻ കിടക്കേണ്ടിവന്നു. ഈ കാര്യം ആദ്യം പി.ടി. തോമസ് എംഎൽഎയാണ് എന്നെ അറിയിച്ചത്.

ഇതിനെ തുടർന്ന് ക്രൈം നടത്തിയ അന്വേഷണത്തിലാണ് പിണറായി വിജയൻ ഡിജിപി ബഹ്‌റയുമായി ചേർന്ന് സുപ്രീം കോടതി വിധികൾ ലംഘിച്ചു കൊണ്ട് മുന്നൂറോളം പ്രമുഖരുടെ ഫോൺ ചോർത്തുന്ന വിവരവും രഹസ്യ പൊലീസ് നിരീക്ഷണം നടത്തുന്ന വിവരവും കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്... മാത്രമല്ല, ബ്ലാക്ക് മെയിലിങ് നടത്തുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചു.
ഭരണത്തിൽ വന്നയുടൻ പത്രക്കാരെ മുഴുവൻ മൂക്കുകയറിടാൻ പിണറായി വിജയൻ തീരുമാനിച്ചിരുന്നു . തന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി, ഒരു പെൺകുട്ടിയോട് പറയുന്ന അശ്ലീല സംഭാഷണങ്ങൾ പുറത്തുവിട്ട മംഗളം ചാനൽ, ഭാവിയിൽ തനിക്ക് ഭീഷണിയാകും, എന്ന് മനസ്സിലാക്കി, ബലാൽസംഗ കേസിലെ വകുപ്പുകൾ ചാർത്തി കള്ളക്കേസ് ഉണ്ടാക്കി മംഗളം ചീഫ് എഡിറ്റർ അജിത് കുമാറിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയും, മുൻ തിരുവനന്തപുരം പ്രെസ്സ് ക്ലബ് പ്രസിഡന്റുമായിരുന്നു അജിത്.

ഏഷ്യാനെറ്റ് -പ്രശാന്ത് രഘുവംശം, മനോരമ- തോമസ് ഡൊമിനിക് , മാതൃഭൂമി -പി കെ മണികണ്ഠൻ , ന്യൂസ് 18 -കിരൺ ബാബു, മീഡിയ1 -മിജി ജോസ്, സിദ്ദിഖ് കാപ്പൻ- തൽസമയം തുടങ്ങിയ പത്രപ്രവർത്തകരെ, പ്രസ്സ് ക്ലബ്ബിന് സർക്കാർ അനുവദിച്ച കോടികളുടെ ഫണ്ട് തട്ടിച്ചു എന്ന കേസിൽ അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്തു. ഇതിനെ തുടർന്ന് മംഗളം അജിത്തിന്റെ അറസ്റ്റിൽ പത്രപ്രവർത്തകർ നിശബ്ദരായി സർക്കാരിനൊപ്പം ചേർന്നു നിന്നു. തുടർന്ന് പിണറായി വിജയൻ നടത്തിയ തട്ടിപ്പുകൾ മൂടി വെക്കാനും, അവരെ തന്റെ സ്തുതിപാഠകർ ആക്കാനും പത്രപ്രവർത്തകർക്കെതിരെയുള്ള ഈ കള്ളകേസ് ഉപയോഗിച്ചു.

ഇത്തരത്തിൽ അധികാരത്തിന്റെ മറവിൽ താങ്കൾ നടത്തിയ സകല കൊള്ളരുതായ്മകൾക്കും കാലം കണക്ക് പറഞ്ഞു തുടങ്ങിയിരിക്കുന്നു.. പിണറായി , താങ്കളും താങ്കളുടെ ഓഫീസും അന്താരാഷ്ട്ര അധോലോക മാഫിയ കളുമായി ചേർന്ന് നടത്തിയിട്ടുള്ള കൊള്ളകൾ മറച്ചുവയ്ക്കാൻ ഫോൺ ചോർത്തിയതുകൊണ്ടോ രഹസ്യ പൊലീസ് നിരീക്ഷണം നടത്തിയതുകൊണ്ടോ ബ്ലാക്ക് മെയിലിംഗും ഭീഷണിയും കള്ളക്കേസും അറസ്റ്റും നടത്തിയതുകൊണ്ടോ അവസാനം മാപ്പ് പറഞ്ഞതു കൊണ്ടോ താങ്കളുടെ ദയനീയ പതനം തടഞ്ഞു നിർത്താൻ ഒരു ശക്തിക്കും കഴിയില്ല പിണറായി ...! കാലത്തിന്റെ കാവ്യനീതിക്ക് മുന്നിൽ മാപ്പിരക്കാനുള്ള അവസരം പോലും ഇനി ലഭിക്കുക പ്രയാസമാണ് പിണറായീ.....
T. P. NANDAKUMAR, CHIEF EDITOR, CRIME

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP