ഓഫീസിലെ ബലാത്സംഗമെന്ന ടൂറിസം ജീവനക്കാരിയുടെ പരാതിയിൽ സെക്ഷ്വൽ ഹരാസ്മെന്റ് കമ്മറ്റി തെളിവെടുപ്പ് നടത്തി; റിപ്പോർട്ട് ഫൈനൽ ആയത് കഴിഞ്ഞ മാസം; സർക്കാർ തീരുമാനം അനുസരിച്ച് നടപടി വരുമെന്ന് ടൂറിസം ഡയറക്ടർ ബാലകിരൺ; സെക്ഷ്വൽ ഹറാസ്മെന്റ് കമ്മറ്റിയിൽ അതൃപ്തിയുമായി യുവതി; നടപടികൾ ഏകപക്ഷീയമെന്നു ആക്ഷേപം

എം മനോജ് കുമാർ
തിരുവനന്തപുരം: ടൂറിസം വകുപ്പിലെ ജീവനക്കാരി നൽകിയ പീഡന പരാതിയിൽ വകുപ്പിലെ സെക്ഷ്വൽ ഹറാസ്മെന്റ് കമ്മറ്റി തെളിവെടുപ്പ് നടത്തുകയും ആ റിപ്പോർട്ട് സർക്കാരിന് കൈമാറുകയും ചെയ്തുവെന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ. നടപടി വരേണ്ടത് സർക്കാരിൽ നിന്നാണ്. ആ നടപടിക്ക് കാക്കുകയാണെന്നു പി.ബാലകിരൺ മറുനാടൻ മലയാളിയോട് പറഞ്ഞു. യുവതിയുടെ പരാതി ലഭിച്ചയുടൻ പരാതി സെക്ഷ്വൽ ഹറാസ്മെന്റ് കമ്മറ്റിക്ക് കൈമാറിയിരുന്നു. അവർ തെളിവെടുപ്പ് നടത്തി. പരാതിക്കാരിയേയും ആരോപണ വിധേയനേയും മറ്റു ജീവനക്കാരെയും വിളിച്ച് വിസ്തരിച്ചിരുന്നു. അതിനു ശേഷം കമ്മറ്റി നൽകിയ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് കമ്മറ്റി ഫൈനൽ റിപ്പോർട്ട് കൈമാറിയത്. അത് ഉടൻ തന്നെ സർക്കാരിലേക്ക് അയക്കുകയും ചെയ്തു. ആരോപണ വിധേയനായ ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് കുമാർ ടി.ജിയ്ക്കെതിരെ നടപടി വരുമോ എന്ന ചോദ്യത്തിന് കമ്മറ്റിയുടെ ശുപാർശയനുസരിച്ചുള്ള നടപടികളാവും വരികയെന്നും ബാലകിരൺ പറഞ്ഞു. പക്ഷെ കമ്മറ്റിക്കെതിരെ വളരെ രൂക്ഷമായ വിമർശനമാണ് പരാതി നൽകിയ യുവതി സഹപ്രവർത്തകരോട് ഉന്നയിച്ചത്. ജോലി ചെയ്ത ടൂറിസം ഓഫിസിൽ വച്ച് നടന്ന ബലാത്സംഗത്തിന്നെതിരെയും ഇതിന്റെ പേരിൽ പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാര്യവുമായിരുന്നു പരാതിയിൽ പറഞ്ഞത്. പക്ഷെ സെക്ഷ്വൽ ഹറാസ്മെന്റ് കമ്മറ്റി ആരോപണവിധേയന്റെ വാദങ്ങൾ പിന്തുടർന്ന് ബ്ളാക്ക് മെയിൽ ചെയ്ത കാര്യങ്ങൾ ആണ് ആരാഞ്ഞത്.
തെളിവെടുപ്പിന് എത്തിയ മറ്റു ജീവനക്കാരോടും ഈ രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് ചോദിച്ചത്. ഇതറിഞ്ഞാണ് യുവതി സെക്ഷ്വൽ ഹറാസ്മെന്റ് കമ്മറ്റിക്കെതിരെ സഹപ്രവർത്തകരോട് പൊട്ടിത്തെറിച്ചത്. ടൂറിസം ജോയിന്റ് ഡയറക്ടർ, ഒരു കൗൺസിലർ, വകുപ്പിലെ ഒരു വനിതാ ക്ലർക്ക് എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. പക്ഷെ യുവതിക്ക് ഈ കമ്മറ്റിയിൽ വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് സെക്ഷ്വൽ ഹറാസ്മെന്റ് കമ്മറ്റിയിൽ യുവതി അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തത്. അവർ ചോദ്യങ്ങൾ ആദ്യം തന്നെ തയ്യാറാക്കി. ആ ചോദ്യങ്ങൾ എന്നെ സഹായിക്കുന്നതായിരുന്നില്ല. പരാതിയോട് നീതി പുലർത്തുന്നതും ആയിരുന്നില്ല. എന്നാണ് യുവതി സഹപ്രവർത്തകരോട് പറഞ്ഞത്. യുവതി ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിൽ എഫ്ഐആർ ആയപ്പോൾ ആ എഫ്ഐആർ റദ്ദ് ചെയ്യാൻ അഭിലാഷ് ആയുധമാക്കിയതും ഈ സെക്ഷ്വൽ ഹറാസ്മെന്റ് കമ്മറ്റി റിപ്പോർട്ട് ആണെന്ന് സൂചനയുണ്ട്.
ബലാത്സംഗപരാതിയെ മറികടക്കാൻ അഭിലാഷ് ഉന്നയിച്ച പണം ചോദിച്ച് ബ്ളാക്ക് മെയിൽ എന്ന ആരോപണത്തിനു സമിതി മുൻഗണന നൽകിയതായാണ് സൂചന. അതുകൊണ്ട് തന്നെ യുവതി തന്റെ പരാതിയിൽ ഉള്ള സർക്കാർ നടപടി കാത്തിരിക്കുകയാണ്. അതറിഞ്ഞ ശേഷം മുന്നോട്ട് നീങ്ങാനാണ് യുവതിയുടെ തീരുമാനം. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് താൻ ജോലി ചെയ്ത ടൂറിസം ഓഫീസിൽ വെച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി നീണ്ട നാലുവർഷം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതി നൽകിയ പരാതിയാണ് ഇപ്പോൾ ടൂറിസം വകുപ്പിൽ പുകയുന്നത്. ടൂറിസം വകുപ്പിലെ ജീവനക്കാരി നൽകിയ പരാതിയിൽ ഇതുവരെ നടപടിവന്നിട്ടില്ല. . കഴിഞ്ഞ വർഷം നവംബർ മാസം യുവതി മുഖ്യമന്ത്രിക്കും ടൂറിസം ഡയരക്ടർക്കും ഡിജിപിക്കും ടൂറിസം സെക്രട്ടറിക്കുമൊക്കെ പരാതി നൽകിയെങ്കിലും പരാതി പൂഴ്ത്തപ്പെട്ട അവസ്ഥയിലാണ്.
ടൂറിസം വകുപ്പിലെ സെക്ഷ്വൽ ഹറാസ്മെന്റ് കമ്മറ്റിയിൽ യുവതി വിശ്വാസം അർപ്പിച്ചതുമില്ല. സ്ത്രീ സമത്വം നിലനിർത്താനും സ്ത്രീ സുരക്ഷിതത്വത്തിനും വേണ്ടി സർക്കാർ തന്നെ വനിതാ മതിൽ പടുത്തുയർത്താൻ പോകുന്ന വേളയിലാണ് സ്ത്രീ പീഡന പരാതിയിൽ പരാതി നൽകി ഒരു വർഷമായിട്ടും നടപടിയില്ലാതെ വരുന്നത്. കഴിഞ്ഞ നവംബറിൽ ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിലേക്ക് വന്നു എഫ്ഐആർ ആയെങ്കിലും ഇതുവരെ പൊലീസ് നടപടിയും ഉന്നതനെതിരെ വന്നിട്ടില്ല. മജിസ്ട്രേറ്റിനു വരെ രഹസ്യമൊഴി നൽകിയ ഒരു സ്ത്രീ പീഡനക്കേസിനാണ് ഇത്തരം ഒരു അവസ്ഥ വരുന്നത്. ആരോപണവിധേയനായ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ യാണെങ്കിൽ ഒരു രോമത്തിനു പോലും കേടുവരാതെ സർവീസിൽ തുടരുകയുമാണ്. ഡിജിപിക്ക് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് എഫ്ഐആർ ഇടുന്നത് തന്നെ പരാതി നൽകി ഏഴുമാസം കഴിയുമ്പോഴാണ്. എഫ്ആർ റദ്ദ് ചെയ്യാൻ പ്രതിയായ അഭിലാഷ് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് മേൽനടപടികൾ വൈകുന്നത് എന്നാണ് മ്യൂസിയം സിഐ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
പക്ഷെ ഒരു സ്ത്രീ പീഡനക്കേസിൽ പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് യുവതിയുടെ പരാതി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ടൂറിസം വകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ വെച്ച് മാനഭംഗത്തിനിരയായെന്നു യുവതി പരാതി നൽകിയിട്ടും പരാതിയിൽ നടപടി സ്വീകരിക്കാൻ ടൂറിസം വകുപ്പോ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല. ആരോപണവിധേയനായ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷിനെതിരെയുള്ള പരാതി ടൂറിസം വകുപ്പ് പൂഴ്ത്തിയപ്പോൾ മ്യൂസിയം സ്റ്റേഷനിൽ ഉള്ള പരാതിയും പൂഴ്ത്തപ്പെട്ട അവസ്ഥയിലാണ്. നീതി തേടിയ യുവതിക്ക് പൊലീസിൽ നിന്നും, ജോലി ചെയ്യുന്ന ടൂറിസം വകുപ്പിൽ നിന്നും ലഭിക്കുന്നത് നിരന്തരം അവഗണന.
ഒപ്പം മാനസിക പീഡനവും. ലൈംഗിക പീഡന പരാതി നല്കിയതിന്റെ പേരിൽ ഒരു സ്ത്രീയ്ക്ക് നേരിടേണ്ട അവസ്ഥയാണിത്. ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിൽ എഫ്ഐആർ ആയത് യുവതി പരാതി നൽകി എഴ് മാസങ്ങൾക്ക് ശേഷവും. ഈ പരാതിയിൽ എഫ്ഐആർ ആയെങ്കിലും ടൂറിസം വകുപ്പിലെ ഉന്നതൻ ആയതിനാൽ മ്യൂസിയം പൊലീസും മേൽ നടപടികൾക്ക് മടിച്ച് നിൽക്കുന്ന അവസ്ഥയിലാണ്. എഫ്ഐആർ റദ്ദ് ചെയ്യാൻ പ്രതിയായ ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ അഭിലാഷ് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് നടപടി വൈകുന്നത് എന്നാണ് മ്യൂസിയം സിഐ മറുനാടനോട് പ്രതികരിച്ചത്. മാനഭംഗക്കേസിൽ നീതി തേടിയ സ്ത്രീയുടെ മുന്നിൽ നീതി-നിയമ സംവിധാനങ്ങൾ പുറം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.
ടൂറിസം വകുപ്പിൽ ജോലിയുള്ളപ്പോൾ തന്നെ ഭർത്താവുമായി പ്രശ്നങ്ങൾ നിലനിനിന്നിരുന്നു. ഇത് മനസിലാക്കിയാണ് അന്ന് തിരുവനന്തപുരത്ത് മാനേജർ പോസ്റ്റിലുണ്ടായിരുന്ന അഭിലാഷ് യുവതിയുമായി അടുക്കുന്നത്. തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നാണ് അഭിലാഷ് പറഞ്ഞത്. ഭാര്യയെ ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാര്യയിൽ നിന്നും വിവാഹമോചനം ആഗ്രഹിക്കുന്നു. അതിനാൽ യുവതി വിവാഹമോചനം നടത്തിയാൽ വിവാഹം കഴിക്കാം. ഈ പ്രേരണയിലാണ് യുവതി വിവാഹമോചനത്തിനു ശ്രമിക്കുന്നതും വിവാഹ മോചനം നേടുന്നത്. തനിക്ക് മാനസികമായ ഒരു പിൻബലം നൽകുന്നു എന്ന രീതിയിലാണ് തന്റെ മേൽ ഉദ്യോഗസ്ഥനായ അഭിലാഷ് നിലകൊണ്ടത്. അഭിലാഷിന്റെ നിര്ബന്ധത്തെ തുടർന്നാണ് വിവാഹമോചന ശ്രമങ്ങൾ തനിക്ക് വേഗത്തിലാക്കേണ്ടി വന്നതും. ഈ സമയം യുവതി തിരുവനന്തപുരം യാത്രീ നിവാസിൽ ജോലി നോക്കുകയാണ്. ടൂറിസം വകുപ്പിൽ മാനേജർ പോസ്റ്റിൽ അഭിലാഷുമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് 2012-ൽ പീഡനം നടക്കുന്നതെന്നാണ് പരാതിയിൽ യുവതി വിശദീകരിക്കുന്നത്.
ആദ്യമായി പീഡനം നടന്നത് തിരുവനന്തപുരത്തെ ഓഫീസിലായിരുന്നു. ജോലി നോക്കുന്നതിനിടെ ആരുമില്ലാത്ത റൂമിലേക്ക് അഭിലാഷ് കടന്നു വരുകയും എന്നെ കടന്നുപിടിക്കുകയുമായിരുന്നു. പീഡനം എന്നല്ല അത് ഒരു ബലാത്സംഗം തന്നെയായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ അഭിലാഷ് വിവാഗ വാഗ്ദാനം നൽകി. 2012 ലെ ഈ ബന്ധമാണ് 2016 വരെ നീണ്ടുനിൽക്കുന്നത്. അതിന്നിടയിൽ യുവതിയെ പലയിടങ്ങളിൽ അഭിലാഷ് കൂട്ടിക്കൊണ്ടു പോവുകയും ശാരീരിക ബന്ധത്തിനു വിധേയമാക്കുകയും ചെയ്തു. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് ഒരു താലികെട്ടലും നടത്തി വിശ്വാസം ജനിപ്പിച്ച ശേഷമായിരുന്നു ഈ പീഡനങ്ങൾ അധികരിച്ചത്. അഭിലാഷിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി യുവതിയെ ചൂഷണം നടത്താനും അഭിലാഷ് മടിച്ചില്ല. പല രീതിയിൽ അഭിലാഷ് യുവതിയിൽ നിന്നും പണം പിടുങ്ങി. എച്ച്ഡിഎഫ്സി, പിഎഫ്, .കെഎസ്എഫ്ഇ എന്നിവിടങ്ങളിൽ യുവതിയെ വെച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ ആറുലക്ഷത്തോളം രൂപ യുവതിക്ക് അഭിലാഷ് നൽകാനും ബാക്കിയുണ്ട്.
യുവതി അഭിലാഷിനെതിരെ പരാതി നൽകിയതോടെ ടൂറിസം ഓഫീസിലെ പലരും യുവതിക്ക് എതിരായി. അഭിലാഷ് ആണെങ്കിൽ മാനസിക പീഡനത്തിനു യുവതിയുടെ മേലധികാരികൾ വഴി നിരന്തരം ശ്രമിക്കുകയും ചെയ്തു. നിരന്തര മാനസിക പീഡനങ്ങൾ വഴി ജോലി ചെയ്യാൻ സാധിക്കാത്ത ഒരവസ്ഥ ഓഫീസിൽ ഉണ്ടാക്കാൻ അഭിലാഷിന് കഴിഞ്ഞു. റിട്ടയർ ചെയ്യാനിരുന്ന മേലധികാരിയായ ഒരു സ്ത്രീയെ സ്വാധീനിച്ച് ടൂറിസം വകുപ്പിൽ യുവതിക്ക് എതിരെ പരാതി നൽകി. ഇതോടെ യുവതിയെ സസ്പെൻഷനിൽ നിർത്താനും അഭിലാഷിന് സാധിച്ചു. സസ്പെൻഷൻ നീണ്ടുനിന്നതോടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടു യുവതി പരാതി പറഞ്ഞു. ഇതോടെ യുവതിയുടെ സസ്പെൻഷൻ മന്ത്രി നേരിട്ട് ഇടപെട്ടു അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ ആലപ്പുഴയിൽ ജോലി നോക്കുന്ന അഭിലാഷ് ഡെപ്യൂട്ടി ഡയരക്ടർ പദവി ഉപയോഗിച്ച് തനിക്ക് നേരെ നിരവധി പ്രശ്നങ്ങൾ ആണ് കുത്തിപ്പൊക്കുന്നത് എന്നാണ് യുവതി ആരോപിക്കുന്നത്.
Stories you may Like
- ജഡായുപ്പാറ ടൂറിസം പദ്ധതിയെ ചൊല്ലിയുടെ തർക്കത്തിന് പിന്നിലെന്ത്? മറുനാടൻ അന്വേഷണം
- കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം നടപ്പാക്കാൻ മധ്യപ്രദേശും
- ടൂറിസത്തിലെ പ്രതിസന്ധികളെ കുറിച്ച് ബേബി മാത്യൂ സോമതീരം എഴുതുമ്പോൾ
- കരിപ്പൂരിലെ വിമാന അപകടത്തിൽ രക്ഷാപ്രവർത്തകർ നൽകുന്ന ചിത്രം ഇങ്ങനെ
- സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ നാളെ തുറക്കും
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റിലെ കൊള്ളയിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് 22കാരനായ കോളേജ് വിദ്യാർത്ഥി; റൂട്ട് മാപ്പടക്കം തയ്യാറാക്കി 15 മിനുട്ടിനുള്ളിൽ ഓപ്പറേഷൻ; ഝാർഖണ്ഡിലേക്ക് പാഞ്ഞ സംഘത്തെ കുടുക്കിയത് ബാഗിലെ ജിപിഎസ് സംവിധാനം; ടോൾ പ്ലാസയിൽ നിന്നും വാഹന നമ്പറുകൾ കണ്ടെത്തി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്ലാനിങ് പൊളിച്ചത് പൊലീസിന്റെ വൈദഗ്ധ്യം
- ഭാര്യ പിണങ്ങി വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോകാൻ കാരണം താനുമായി വഴക്കിട്ടത്; എന്റെ കുഞ്ഞിന് മുലപ്പാൽ കിട്ടിയിട്ടും ദിവസങ്ങളായി; തിരികെ വന്നാൽ ഇരുകൈയും നീട്ടി സ്വീകരിക്കും; അൻസിയുടെ ഭർത്താവിന് പറയാനുള്ളത്
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- 'അർഹതയില്ലാത്തവർ അങ്ങോട്ട് മാറി നിൽക്ക്'; 'ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രവാസി മലയാളി ജെസിബി കൈയിൽ തൂങ്ങി മരിച്ചതിന്റെ ഞെട്ടലിൽ ഒമാനിലെ സുഹൃത്തുക്കൾ; മൃതദേഹം നാട്ടിലെത്തിക്കും
- ഷഹാനയെ കാട്ടാന ചവിട്ടിയത് നെഞ്ചിൽ; തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകൾ; ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു
- ജയിലിൽ കഴിയവേ മറ്റു തടവുകാർ പോലും ഞാൻ കുറ്റം ചെയ്തെന്ന് വിശ്വസിച്ചില്ല; ഉമ്മച്ചിയെ ജയിലിൽ കേറ്റുമെന്ന് ഇളയ മകനെ ഭീഷണിപ്പെടുത്തിയിരുന്നു; എന്റെ മകൻ പരാതി കൊടുത്തത് ഭർത്താവിന്റെ പ്രേരണയാലും ഭീഷണിയിലും; സ്ത്രീധനത്തിന്റെ പേരിലും തന്നെയും കുഞ്ഞുങ്ങളെയും മർദ്ദിക്കുമായിരുന്നു; കടയ്ക്കാവൂരിലെ ആ മാതാവ് മറുനാടനിൽ എത്തി പറഞ്ഞത്
- രണ്ടു പതിറ്റാണ്ടിനപ്പുറം ദീർഘ വീക്ഷണത്തോടെ പ്രമോദ് കുമാർ എടുത്ത തീരുമാനം ശരിയായി; ഒരു കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കുന്ന ആളുടെ ചുരുങ്ങിയ വരുമാനം കൊണ്ടാണെങ്കിലും കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുന്നു; കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
- കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടൽ; ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണമെന്നും ഉമ്മൻ ചാണ്ടി; ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്; ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല; സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്നും മുൻ മുഖ്യമന്ത്രി
- സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല
- കഴിഞ്ഞ തവണ തുണച്ച തുറുപ്പ് ചീട്ട് കളത്തിലിറക്കി പിണറായി; സോളാറിൽ സിബിഐ എത്തുന്നതോടെ ദീർഘകാല ഗുണഭോക്താക്കൾ തങ്ങളെന്നുറച്ച് ബിജെപി; ഭസ്മാസുരന് വരം കൊടുത്തത് പോലെയാകുമെന്ന മുന്നറിയിപ്പ് സിപിഎമ്മിൽ നിന്നുതന്നെ; കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തിന് സോളാർ ലൈംഗിക പീഡനക്കേസ് കാരണമാകുമെന്ന ചർച്ചകൾ സജീവം
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- 424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽക്കണം! ചെലവിന് പ്രതിമാസം 70,000 രൂപയും നൽകണം; ഭർത്താവിന്റെ വിദ്യാഭ്യാസ ചെലവിനും വീടു വാങ്ങാനും വാഹനം വാങ്ങാനുള്ള പണവുമെല്ലാം നൽകിയത് പെൺവീട്ടുകാർ; ഇരിങ്ങാലക്കുട കുടുംബകോടതിയിലെ വിധി കേരളം ശ്രദ്ധിക്കുന്നത് 'പണത്തൂക്കം' കൊണ്ട്
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്