അനുവദിക്കപ്പെടുന്നതിലും ഉയരത്തിൽ ബോഡി നിർമ്മിക്കുന്നത് നിർമ്മാതാക്കൾ; വാഹന ടെസ്റ്റിങ് സമയത്ത് മുതലാളിമാർക്ക് വേണ്ടി എല്ലാം ഒകെയെന്ന് സമ്മതിക്കും; ഉയരക്കൂടുതലിൽ കുടൂതൽ ഭാരം കയറുന്നതിന് പിഴ അടയ്ക്കേണ്ടത് വാഹന ഉടമകളും; പ്രളയകാലത്ത് വില്ലത്തരം വിട്ട് രക്ഷകരുടെ റോളിലെത്തിയവർ നേരിടുന്നത് വമ്പൻ പ്രതിസന്ധി; ദിവസവും 14000രൂപ പിഴ കൊടുത്ത് മടുത്ത് ആത്മഹത്യാ മുനമ്പിലെത്തി ഉടമകൾ; ടോറസ് ലോറികൾ ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: വില്ലന്മാരായി കേരളം കണ്ട ടോറസ് ലോറികളായിരുന്നു കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന് രക്ഷകർ. പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിൽ മറ്റ് വാഹനങ്ങൾക്ക് എത്താൻ കഴിയാതെ വന്നപ്പോൾ രക്ഷക്കെത്തിയത് ഈ വലിയ ടിപ്പറുകളായിരുന്നു. രക്ഷാ ദൗത്യവുമായി വെള്ളക്കെട്ടുകൾക്ക് മുകളിലൂടെ പാഞ്ഞ ഈ ടോറസ് ലോറികൾ അനേകം പേർക്ക് ഒരേസമയം രക്ഷകരായി. പക്ഷെ ഈ ടോറസ് ഉടമകൾ ഇപ്പോൾ ആത്മഹത്യാ മുനമ്പിലാണെന്നാണ് ഉയരുന്ന ആക്ഷേപം. വൻതുക പിഴയിട്ട് മോട്ടോർ വാഹനവകുപ്പും പൊലീസും ടോറസ് ലോറി ബിസിനസിനെ ഞെക്കിക്കൊല്ലുകയാണെന്നാണ് ടോറസ് ഉടമകളുടെ വിലാപം.
പ്രളയകാലത്ത് കേരളം ആഘോഷിച്ച ടോറസ് ലോറി ഉടമകളുടെ വിലാപം ഇപ്പോൾ ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നത്. കമ്പനി നൽകിയ ബോഡി ഇട്ടു റോഡിൽ ഇറങ്ങുന്ന ടോറസുകൾ ഓവർലോഡുമായാണ് എത്തുന്നത്. 400 അടിയാണ് ടോറസ് ബോഡികൾക്ക് നിയമാനുസൃത സാധനങ്ങൾ ഉൾക്കൊള്ളാനുള്ള വിസ്തീർണ്ണം. എന്നാൽ ബോഡിയിട്ട് ടോറസ് എത്തുമ്പോൾ ഇത് 590 അടിയാകും. നിയമം ലംഘിച്ച് വരുന്ന ഇതേ ടോറസുകൾക്ക് ടെസ്റ്റ് നടത്തി അനുമതി നൽകുന്നത് ഗതാഗതവകുപ്പ്. ഈ നിയമലംഘനം അനുവദിക്കുന്ന ഇതേ വകുപ്പാണ് വണ്ടി റോഡിൽ ഇറങ്ങിയാൽ ദിവസവും പിടികൂടി 14000 രൂപ പിഴ ചുമത്തുന്നതും. ഒപ്പം 400 രൂപ പിഴയുമായി പൊലീസും. ഈ വിരോധാഭാസമാണ് ടോറസ് ഉടമകളെ ചുറ്റിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും ഇങ്ങിനെ പിഴ ചുമത്തൽ നടക്കുന്നതിനാൽ മേലോട്ട് നോക്കിയിരിക്കേണ്ട ഗതികേടാണ് ടോറസ് ഉടമകൾക്ക് മുന്നിലുള്ളത്.
അനുവദിക്കപ്പെട്ടതിലും കൂടുതൽ ഉയരത്തിലാണ് ടോറസിന്റെ ബോഡി വരുന്നത്. ഇത് വാഹന ടെസ്റ്റിങ് സമയത്ത് ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് അനുമതി നിഷേധിക്കാൻ കഴിയുന്നതേയുള്ളൂ. എന്നാൽ വകുപ്പ് ഒരിക്കലൂം ഈ നീക്കം നടത്തില്ല. പകരം ടോറസ് ഉടമകളെ പിഴിയാൻ ഇതൊരു അവസരമാക്കും. മോട്ടോർവാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഒരു മാസത്തെ ടാർജറ്റ് ഒപ്പിക്കാൻ ഇവർ കരുവാക്കുന്നത് ടോറസുകളെയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇന്നലെ കോട്ടയത്ത് സ്പോട്ടിൽ 14000 രൂപ പിഴയടക്കാത്ത ടോറസ് ഡ്രൈവറുടെ ലൈസൻസ് പതിനാലു ദിവസത്തേക്കാണ് വകുപ്പ് കാൻസൽ ചെയ്തത്. ഓവർലോഡ് പ്രശ്നം ചുമത്തി ഒറ്റയടിക്ക് 14000 രൂപയാണ് മോട്ടോർ വാഹന വകുപ്പ് ടോറസുകൾക്ക് പിഴ ചുമത്തുന്നത്. പിഴ സ്പോട്ടിൽ അടച്ചില്ലെങ്കിൽ 14 ദിവസത്തേക്ക് ടോറസ് ഡ്രൈവറുടെ ലൈസൻസും വകുപ്പ് റദ്ദ് ചെയ്യും. അത് കഴിഞ്ഞാൽ കാത്ത് കെട്ടിക്കിടന്നു പൊലീസും പിഴ ചുമത്തും. 400 രൂപ.
15 ടൺ ലോഡ് കയറ്റാനാണ് ടോറസുകൾക്ക് പെർമിറ്റ് നൽകുന്നത്. പക്ഷെ ലോഡ് കയറ്റിയാൽ 25 ടൺ വരെ വരും. കാരണം അനുവദിക്കപ്പെട്ടതിലും 190 അടിയോളം വിസ്ത്രീർണ്ണം ബോഡിക്ക് കൂടുതലുണ്ട്. ഈ ബോഡിയിൽ ലോഡ് കയറുമ്പോൾ വകുപ്പിന്റെ കണക്കിൽ ഓവർലോഡ് തന്നെയാണ് വരുന്നത്. പക്ഷെ ഈ ഓവർലോഡ് പ്രശ്നം ടോറസ് ഉടമകൾക്ക് തിരിച്ചറിയാനും കഴിയില്ല. പാറമടകളും ക്രഷർ യൂണിറ്റുകളിലും വെയ്ബ്രിഡ്ജ് ഇല്ല. അതുകൊണ്ട് തന്നെ തൂക്കം കൃത്യമായി ഇവർക്ക് അടയാളപ്പെടുത്താൻ കഴിയില്ല. ഇത് കണക്കുകൂട്ടിയാണ് 14000 രൂപയുടെ പിഴ നിത്യേന മോട്ടോർ വാഹനവകുപ്പ് നൽകുന്നത്.
ഒരു ദിവസം രാവിലെ എട്ടര മുതൽ പത്തു വരെയും ഉച്ചയ്ക്ക് മൂന്നര മുതൽ അഞ്ച് വരെയും ടോറസുകൾക്ക് റോഡിൽ ഇറങ്ങാൻ അനുമതിയില്ല. ഒരു ദിവസത്തെ മൂന്നു മണിക്കൂർ ഓട്ടം ഇങ്ങിനെ ടോറസ് ലോറികൾക്ക് സർക്കാർ നിഷേധിക്കുന്നുണ്ട്. ബാക്കിയുള്ള സമയം ടോറസുകൾക്ക് പിറകെ പിഴയുമായി മോട്ടോർ വാഹന വകുപ്പും പൊലീസും പിന്നാലെ പായുകയുമാണ്. ഈ രീതിയിൽ കണക്കു കൂട്ടിയാൽ ഒരു മാസം റോഡിൽ ടോറസുകൾ ഓടുന്നേയില്ല. എന്നാൽ ടാക്സും ഇൻഷൂറൻസും ഈ ഇനത്തിൽ ടോറസുകൾ അടയ്ക്കുകയും ചെയ്യുന്നുണ്ട്. 8000 രൂപ ഓടിയാൽ 4000 രൂപ ഡീസൽ ഇനത്തിൽ ടോറസുകൾക്ക് ചെലവ് വരുന്നുണ്ട്. ഇത് കൂടാതെയാണ് 14000 രൂപ നിത്യേന മോട്ടോർ വാഹനവകുപ്പിന്റെ പിഴയും, 400 രൂപ പൊലീസിന്റെ പിഴയും. എങ്ങിനെ നിന്ന് പിഴയ്ക്കുമെന്നാണ് ഉടമകൾ ചോദിക്കുന്നത്.
മോട്ടോർ വാഹന വകുപ്പ് തന്നെ അനുമതി നൽകി ഇറക്കിയ ടോറസുകൾക്ക് ഓവർലോഡ് പ്രശ്നത്തിൽ. ഇങ്ങിനെ ഇരുട്ടടി അടിക്കുമ്പോൾ ഈ ബിസിനസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് ടോറസ് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നത്. ഓവർലോഡ് ആയി ഇറങ്ങുന്ന ടോറസുകൾക്ക് നിരത്തിൽ ഇറങ്ങാൻ അനുമതി നൽകുന്നത് ചെക്കിങ് നടത്തി മോട്ടോർവാഹന വകുപ്പ് തന്നെയാണ്. ഇങ്ങിനെ അമിത ഭാരത്തോടെ ഇറങ്ങുന്ന ടോറസുകൾക്ക് വകുപ്പ് എന്തിനു അനുമതി നല്കുന്നുവെന്നാണ് ടോറസ് ഉടമകൾ ഉയർത്തുന്ന ചോദ്യം. അങ്ങിനെ അനുമതി നൽകി ഇറങ്ങുന്ന വാഹനങ്ങൾക്ക് ഏത് രീതിയിലാണ് തങ്ങളിൽ നിന്നും പിഴ ചുമത്തുന്നത് എന്നാണ് ടോറസ് ഉടമകൾ ഉയർത്തുന്ന ചോദ്യം. വണ്ടി നിരത്തിൽ ഇറങ്ങിയാൽ ഉടൻ തന്നെ പിഴയുമാണ് മോട്ടോർ വാഹനവകുപ്പ് പിന്നിൽ കൂടുകയും ചെയ്യും.
40 ലക്ഷം രൂപയാണ് ഒരു ടോറസ് നിലത്തിറങ്ങാൻ വേണ്ടി വരുന്ന ചെലവ്. 70000 രൂപയോളം വണ്ടിക്ക് അടവായും മാസം വേണം. ഇങ്ങിനെ ഫുൾ ബോഡിയുമായി ടോറസ് പുറത്തിറങ്ങുമ്പോൾ തന്നെ ഒപ്പം വരുന്ന ഓവർലോഡ് പ്രശ്നമാണ് ടോറസ് ഉടമകളെ കുഴയ്ക്കുന്നത്. ഇത് മനസിലാക്കി മോട്ടോർ വാഹനവകുപ്പും പൊലീസും എല്ലാ ദിവസവും കൊയ്ത്തിന്നിറങ്ങുന്നതാണ് ടോറസ് ഉടമകളെ ആത്മഹത്യാ മുനമ്പിലേക്ക് നയിക്കുന്നത്. ടോറസ് കമ്പനിയിൽ നിന്ന് ഇറങ്ങുന്നത് തന്നെ ഓവർലോഡ് പ്രശ്നം ഉൾക്കൊണ്ടുകൊണ്ടാണ്. ടോറസ് ലോഡുമായി വരുന്ന വഴികളിൽ തമ്പടിക്കുന്നത് മോട്ടോർ വാഹന വകുപ്പാണ്. 14000 രൂപ ഓവർലോഡ് ചുമത്തി ഒറ്റയടിക്ക് ഇവർ ടോറസുകളെ നിലംപരിശാക്കുകയാണ്. ഇതിനു തൊട്ടുപിന്നിൽ പൊലീസുമുണ്ടാകും, ഒരേ കാര്യത്തിൽ പിഴ ചുമത്താൻ. ബിസിനസ് നടത്തിക്കൊണ്ടു പോകേണ്ട എന്നാണ് ടോറസ് ഉടമകൾ ചോദിക്കുന്നത്. വീട്ടിലേക്ക് അരി വാങ്ങുക തന്നെയാണ് ടോറസ് ഉടമകളുടെയും ലക്ഷ്യം. പക്ഷെ കുടുംബം പട്ടിണിയിലേക്ക് മാറിപ്പോവുകയാണ് എന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്.
സ്വകാര്യ ബസുകൾക്ക് സിറ്റിങ് കപ്പാസിറ്റി കഴിഞ്ഞാൽ പത്ത് പേർക്കാണ് അനുമതി. അത് കഴിഞ്ഞാൽ ഓവർ ലോഡ് ആയി. ഈ ഓവർലോഡ് കാണുകയോ ഫൈൻ ഈടാക്കുകയോ ചെയ്യാത്ത വകുപ്പ് പക്ഷെ ചുറ്റിക്കുന്നത് ടോറസ് ഉടമകളെ മാത്രമാണ്. ഇതേ ഓവർലോഡ് പ്രശ്നം കെഎസ്ആർടിസി ബസുകൾക്കുമുണ്ട്. ഇതും മോട്ടോർ വാഹനവകുപ്പോ പൊലീസോ കാണുകയും ചെയ്യുന്നില്ല. പക്ഷെ ടോറസിന് പിഴ ചുമത്തുന്ന കാര്യത്തിൽ മത്സരിക്കുകയും ചെയ്യുന്നുണ്ട്. ആളെക്കൊല്ലി' എന്ന ചീത്തപ്പേര് വർഷങ്ങളായി കേൾക്കുന്നവരാണ് ഈ ടോറസുകൾ. ആ ചീത്തപ്പേരാണ് പ്രളയകാലത്ത് ടോറസുകൾ മാറ്റിക്കഴിഞ്ഞത്. മനസാക്ഷിയും കരുണയുമുള്ള ഒരു ഹൃദയമുണ്ടെന്ന് ഒരിക്കൽ തെളിയിച്ചു കഴിഞ്ഞ ടോറസുകളുടെ മേൽ ഗതാഗതവകുപ്പ് കരുന്ന കാണിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. അല്ലെങ്കിൽ ഈ ബിസിനസ് പൂട്ടിക്കെട്ടുകയാണ് നല്ലതെന്ന മനോഭാവത്തിലാണ് ടോറസ് ഉടമകൾ മുന്നോട്ടു പോകുന്നതും.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്