ശതകോടികൾ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത് വമ്പൻ സ്രാവുകൾ; രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി; കിട്ടാക്കടമായി എഴുതിത്തള്ളിയത് 10.1 ലക്ഷം കോടി; കുടിശ്ശികയിൽ മുൻപിൽ മെഹുൽ ചോക്സി; ഏറ്റവും കൂടുതൽ കുടിശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക അവതരിപ്പിച്ച് കേന്ദ്രം

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : ശതകോടികൾ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്നു കേന്ദ്ര സർക്കാർ.ഏറ്റവും കൂടുതൽ കുടിശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സർക്കാർ പാർലമെന്റിനെ അറിയിച്ചത്.റിസർവ് ബാങ്ക് രേഖകളെ അടിസ്ഥാനമാക്കിയാണു പട്ടിക തയാറാക്കിയതെന്ന് എഴുതിത്ത്തയാറാക്കിയ മറുപടിയിൽ കേന്ദ്ര സഹമന്ത്രി ഭഗവത് കരാഡ് വ്യക്തമാക്കി.
വിവാദ വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുൽ ചോക്സിയാണു കുടിശികക്കാരിൽ മുൻപിൽ. 7,848 കോടിയാണ് മെഹുൽ ചോക്സി അടയ്ക്കാനുള്ളത്.ഇറ ഇൻഫ്ര (5,879 കോടി), റെയ്ഗോ അഗ്രോ (4,803 കോടി) എന്നിവയാണു രണ്ടുംമൂന്നും സ്ഥാനങ്ങളിൽ.കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ (4,596 കോടി), എബിജി ഷ്പ്യാർഡ് (3,708 കോടി), ഫ്രോസ്റ്റ് ഇന്റർനാഷനൽ (3,311 കോടി), വിൻഡ്സം ഡയമണ്ട്സ് ആൻഡ് ജൂവലറി (2,931 കോടി), റോട്ടോമാക് ഗ്ലോബൽ (2,893 കോടി), കോസ്റ്റൽ പ്രൊജക്ട്സ് (2,311 കോടി) സൂം ഡവലപ്പേഴ്സ് (2,147 കോടി) എന്നീ കമ്പനികളും കുടിശികക്കാരുടെ മുൻനിരയിലുണ്ട്.
അതേസമയം, പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) 3 ലക്ഷം കോടിയിലേറെ കുറഞ്ഞ് 5.41 ലക്ഷം കോടി രൂപയായി. നേരത്തേ 8.9 ലക്ഷം കോടി രൂപയായിരുന്നു എൻപിഎ. കുടിശിക കുമിഞ്ഞുകൂടുന്നതിനിടെ ബാങ്കുകൾ 10.1 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്ത്തള്ളിയതായി കേന്ദ്രമന്ത്രി പറഞ്ഞു. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2 ലക്ഷം കോടിയുടെ വായ്പ എഴുതിത്ത്തള്ളി മുന്നിലെത്തി. പഞ്ചാബ് നാഷനൽ ബാങ്ക് 67,214 കോടി, ഐസിഐസിഐ 50,514 കോടി, എച്ച്ഡിഎഫ്സി 34,782 കോടിയും എഴുതിത്ത്തള്ളി.
സാങ്കേതികമായി കടബാധ്യത എഴുതിത്ത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽനിന്ന് ഒഴിവാക്കും. നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാൽ, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കിൽ തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും ഇതോടൊപ്പമുണ്ടാകും. കഴിഞ്ഞ 5 വർഷത്തിനിടെ ബാങ്കുകൾ സാങ്കേതികമായി എഴുതിത്ത്തള്ളിയ 10.1 ലക്ഷം കോടി രൂപയിൽ 13 ശതമാനത്തോളം (ഏകദേശം 1.32 കോടി) മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളൂവെന്നു റിസർവ് ബാങ്ക് ഇക്കഴിഞ്ഞ നവംബറിൽ വിവരാവകാശ മറുപടി നൽകിയിരുന്നു.
വായ്പാതട്ടിപ്പ് നടത്തിയവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്നു കേന്ദ്രമന്ത്രി മറുപടി നൽകി. പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു വ്യാജരേഖകൾ ചമച്ച് 14,000 കോടി രൂപയുടെ വായ്പയെടുത്തു നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സി ഇന്ത്യയിൽനിന്നു മുങ്ങിയിരുന്നു. ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്കു കൈമാറാനുള്ള കീഴ്ക്കോടതി വിധിക്കെതിരായ അപ്പീൽ മേൽക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
എഴുതി തള്ളൽ ഒരു തട്ടിപ്പല്ല
ഇനി എഴുതി ള്ളൽ, എഴുതി തള്ളൽ എന്നു നിങ്ങൾ വിളിക്കുന്ന റൈറ്റ് ഓഫിലെ എന്ന സാങ്കേതിക പ്രക്രിയ, രാജ്യത്തെ ഫിനാൻഷ്യ മയശഹശ്യേപാലിക്കാനായി അതാത് സർക്കാരുകളും ആർബിഐയും യും കാലാകാലങ്ങളിൽ നിഷ്കര്‍ഷിച്ച പ്രകാരം എല്ലാ ധനകാര്യസ്ഥാപനങ്ങളും സുതാര്യത പാലിക്കാനായി നടത്തുന്ന ഒരു ഫിനാൻഷ്യൽ വ്യവഹാരം ആകുന്നു. അല്ലാതെ ഏതെങ്കിലും വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാനായി നടത്തുന്ന ഒരു സാമ്പത്തിക തട്ടിപ്പിന്റെ പേരല്ല.എൻപിഎ തുകകളെ കണക്കു കൂട്ടി ചുരുട്ടികെട്ടി ചവറ്റുകൊട്ടയിലിടലല്ല റൈറ്റ് ഓഫ്. ധനകാര്യസ്ഥാപനങ്ങൾ അവരുടെ ബാലൻസ് ഷീറ്റ് വൃത്തിയാക്കുന്ന ഒരു പ്രക്രിയയുടെ സാങ്കേതിക പേരാണിത് .
ബാലൻസ് ഷീറ്റിലെ പ്രധാന ആസ്തികളിൽ നിന്ന് കിഴിച്ചു് കണ്ടീജന്റ് അസറ്റ് ആൻഡ് ലയബിലിറ്റീസ് എന്ന ബാലൻസ് ഷീറ്റിലെ വേറൊരു വിഭാഗത്തിലേക്ക് (ഹെഡ് ലേക്ക്) മാറ്റുന്ന വ്യവഹാരത്തിന്റെ പ്രക്രിയയുടെ പേരാണ് റൈറ്റ് ഓഫള. ഈ ഹെഡ് ലേക്ക് മാറ്റിയതുകൊണ്ട് ആ ആസ്തിക്കു മുകളിലുള്ള ബാങ്കിന്റെ ഉടമസ്ഥാവകാശത്തിനു് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ആ ആസ്തിക്കുമേലുള്ള ഇന്നു വരെ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന നടത്തിക്കൊണ്ടിരുന്ന കടം തിരിച്ചുപിടിക്കൽ വ്യവഹാരങ്ങൾക്ക്, പ്രക്രിയക്ക് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. അത് തുടർന്നും നടന്നുകൊണ്ടേയിരിക്കും. ആ കടക്കാരൻ വെട്ടിപ്പ് വഞ്ചന നടത്തിയിട്ടുണ്ടെങ്കിൽ അയാൾക്ക് ശിക്ഷ ലഭിക്കുന്നതുവരെ ആ കടക്കാരൻ കൊടുത്തിരിക്കുന്ന ഈട് നടത്തിയെടുക്കുന്നതുവരെ നിയമ പോരാട്ടങ്ങൾക്ക്, റൈറ്റ് ഓഫ് ഒരു മാറ്റവും വരുത്തുന്നില്ല. ആ പ്രക്രിയ തുടർന്നും നടന്നുകൊണ്ടിരിക്കും.
എന്നിട്ടു തുക തിരിച്ചു കിട്ടുമോ ?. അത് ആ കടം കൊടുക്കുന്ന കാലത്ത് വാങ്ങിവെച്ചിരിക്കുന്ന ഈടുകൾക്ക് അനുസരിച്ചിരിക്കും. പല ഈടുകളും കാലം കഴിയുന്തോറും മൂല്യം വർദ്ധിച്ചുകൊണ്ടേയിരിക്കും (ഉദാഹരണം ഭൂമി, വീട് മുതലായവ ). എങ്കിൽ ആ ഈടുകൾ ഇപ്പോൾ തന്നെ എന്തുകൊണ്ട് നടത്തിയെടുത്തുകൂടാ. കാരണം നിയമപരമായ നൂലാമാലകൾ ആകുന്നു. ആ നിയമപരമായ നൂലാമാലകൾ പരിഹരിച്ചു കിട്ടുന്നതുവരെ ഈ ആസ്തിയെ താൽക്കാലികമായി മാറ്റി വേറൊരു ഹെഡിൽ വെക്കുന്ന പ്രക്രിയയുടെ പേരാണ് ഇത്. അല്ലാതെ എടുത്ത് കുപ്പത്തൊട്ടിയിലിട്ട്, മറന്ന് വ്യവസായിയെ ഗൂഢമായി സഹായിക്കുന്ന പ്രക്രിയയുടെ പേരല്ല എഴുതിത്ത്ത്ത്ത്തള്ളൽ.
കിട്ടാകടങ്ങൾ ഇല്ലാത്ത ഒരു ബിസിനസ്സുമില്ല എന്നതാണ് യാഥാർഥ്യം. നിങ്ങളുടെ അടുത്ത റോഡിലെ പലചരക്ക് വ്യാപാരി ആണെങ്കിലും പത്തു ശതമാനം കിട്ടാകടമുണ്ടാകും . കാരണങ്ങൾ പലതുണ്ടാകാം പക്ഷെ കിട്ടാകടമുണ്ടാകും. അതങ്ങനെയാണ്. ഇനി ചോക്സിയുടെ കാര്യം. ഗീതാഞ്ജലി ജെംസ് എന്ന കമ്പനിയുടെ 5,492 കോടിരൂപയാണ് ആണ് റൈറ്റ്്സ് ഓഫിൽ വരുന്നത്. ഇപ്പോൾ അതൊരു വലിയ എൻപിഎ ആണ്. എഴുതി തള്ളുന്നില്ലെങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടത്.
ആ ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ തന്നെ ആ തുക നിലനിർത്തണമായിരുന്നുവോ ? എത്ര കാലം. എന്നായിരിക്കും വിദേശത്തുനടക്കുന്ന നിയമ പോരാട്ടങ്ങൾ അവസാനിക്കുക. അവസാനിച്ചു വിജയിച്ചാൽ പിന്നെ എത്ര കാലം ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ആ പോരാട്ടം തുടരും. എന്നിട്ട് അതിന്റെ ഉടമയെ പിടിച്ച് ജയിലിലിട്ടാൽ കാശ് കിട്ടില്ലല്ലോ. അതിനിടക്ക് ആ ബാങ്കിൽ വേറെ ഏതെങ്കിലും ക്രമക്കേട് നടന്നാൽ ആ ബാങ്കിന്റെ അവസ്ഥ എന്താകും. ബാലൻസ ഷീറ്റിൽ ൽ ഇത്രയും കടം കൂട്ടിവെച്ച ബാങ്കുമായി വിദേശബാങ്കുകൾ, റേറ്റിങ് ഏജൻസികൾ, ബിസിനിസ് തയ്യാറാകുമോ ? ഇതൊക്കെ കൊണ്ടാണ് റൈറ്റ് എന്ന പ്രോസസ്സ് നടത്തുന്നത്.
നോൺ പെർഫോമിങ്ങ് അസറ്റ് കിട്ടാക്കടമല്ല
നോൺ പെർഫോമിങ്ങ് അസറ്റ് അഥവാ എൻപിഎ എന്ന സാങ്കേതിക പദത്തിന് പകരമായി മലയാളത്തിൽ തെറ്റായി ഉപയോഗിക്കുന്ന ഒരു പദമാണ് 'കിട്ടാക്കടം '. ഒരു ആസ്തി, എന്താണോ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് അത് നിർവഹിക്കുന്നില്ലെങ്കിൽ ആ ആസ്തി എൻപിഎ ആയി മാറുന്നു. എന്താണോ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതു ഇപ്പോൾ നടക്കുന്നില്ല എന്ന് മാത്രം അർത്ഥം. എന്താണ് ആ ആസ്തി ചെയ്യേണ്ടത്. മാസ ഗഡുക്കൾ യഥാവിധി വരണം. ആ തുക വീണ്ടും വേറൊരു ആവശ്യക്കാരന് കടമായി കൊടുക്കണം. അങ്ങനെയുള്ള മണി സർക്കുലേഷനുകളിലൂടെ രാജ്യം പുരോഗമിക്കണം. ബാങ്കിന് ലാഭം ഉണ്ടാകണം. ഈ ആസ്തി ഇതൊന്നും ചെയ്യുന്നില്ല നടക്കുന്നില്ല.
ഉദാഹരണമായി ഒരു ബാങ്ക് ഒരു വിദ്യാഭ്യാസ കടം കൊടുത്തു എന്ന് കരുതുക . വിദ്യാർത്ഥി പഠിപ്പുകഴിഞ്ഞു. ജോലിയൊന്നും കിട്ടിയില്ല. മാസ ഗഡു വരുന്നില്ല മൂന്നു മാസം തുടർച്ചയായി മാസ ഗഡു മുടങ്ങിയാൽ ആ ആസ്തിയെ എൻപിഎ ആയി കണക്കാക്കണമെന്ന് ആർബിഐ നിഷ്കർഷിച്ചിരിക്കുന്നു. അതുകൊണ്ട് ആ ബാങ്ക് ആ ആസ്തിയെ എൻപിഎ ആയി പ്രഖ്യാപിക്കുന്നു. ആ കടം കുറച്ചുകാലം കഴിഞ്ഞു തിരിച്ചടവ് തുടങ്ങാം. തിരിച്ചടവ് തുടങ്ങിയാൽ പിന്നീടത് എൻപിഎ അല്ല. അത് നല്ല ഒന്നാംതരം ആസ്തി ആയി മാറും. അതിനെ പിന്നെന്തിനാണ് ഇപ്പോൾ തന്നെ കിട്ടാക്കടം എന്ന് വിളിക്കുന്നത്. ആ വിദ്യാർത്ഥി പിന്നീട് ജോലി കിട്ടി വരുമാനം ഉണ്ടാകുമ്പോൾ തിരിച്ചടവ് തുടങ്ങും.
ആ വിദ്യാർത്ഥി പുതിയ പദവിയിൽ ഇരിക്കുമ്പോൾ പുതിയ സ്ഥാനമാനങ്ങളിൽ എത്തുമ്പോൾ പുതിയ ഒരു കടം ആവശ്യം വരുമ്പോൾ തന്റെ കടം തിരിച്ചടച്ചിട്ടുപോകും .അല്ലെങ്കിൽ ആ വിദ്യാർത്ഥി ഒരു വാർഡ് മെമ്പറായോ എംഎൽഎ ആയോ തിരഞ്ഞെടുപ്പിന് നിൽക്കേണ്ടിവരുമ്പോൾ പലിശയടക്കം കടം തിരിച്ചടച്ചിട്ടുപോകും. അതുകൊണ്ട് ആ കടം കിട്ടാത്ത കടമല്ല. ആ കടം നോൺ പെർഫോമിങ്ങ് അസറ്റ് മാത്രമാണ്. താൽക്കാലികമായി അധികാരപ്പെട്ടവരുടെ നിരീക്ഷണ സൗകര്യത്തിനായി തരം തിരിച്ചു മാറ്റിവെച്ചിരിക്കുന്ന ഒരു ആസ്തി.
ഇനി എന്തുകൊണ്ടാണ് ആർബിഐ അങ്ങനെ നിഷ്കര്‍ഷിച്ചിരിക്കുന്നത്. അത് ജനാധിപത്യ വ്യവസ്ഥകളിലെ നിയമങ്ങൾ, രീതികൾ ആവശ്യപെടുന്നതുകൊണ്ടാണ് ആർബിഐ അങ്ങനെ എല്ലാ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം കൊടുത്തിരിക്കുന്നത്. ജനാധിപത്യത്തിൽ നിലനിൽക്കുന്ന സുതാര്യതക്കും ഇന്റർ നാഷണൽ അക്കൗണ്ടിങ് സമ്പ്രദായം ഇന്ത്യയിലും നിലനിൽക്കുന്നതാണ് നല്ലതു എന്ന് ആർബിഐ തീരുമാനിച്ചിരിക്കുന്നതും കൊണ്ടാണ് ഇങ്ങനെയൊരു നിദ്ദേശം കൊടുത്തിരിക്കുന്നത്. ഇതൊരു സുതാര്യമായ ഫിനാൻഷ്യൽ അക്കൗണ്ടിങ് രീതിയുടെ ആവശ്യകതക്കുവേണ്ടിയാണ് പാലിക്കപ്പെടുന്നത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- കരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വം
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ചക്കിടെ ഏറ്റുമുട്ടൽ; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- അയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും; ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ; കേരള ബാങ്ക് പ്രസിഡന്റിനെതിരെ സന്ദീപ് വാര്യർ
- കൊച്ചിയിൽ നിന്നും പറന്നുയരേണ്ട ഗാട്വിക് എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്നും തിരികെ വിളിച്ചു; ചിറകിൽ വിള്ളൽ കണ്ടെത്തിയത് പൈലറ്റ്; യാത്രക്കാർ വിമാനത്തിൽ തന്നെ; വിമാനം എൻജിനിയർമാർ പരിശോധിക്കുന്നു; പറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- ബലുചിസ്ഥാൻ പ്രവശ്യയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍