കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനമുണ്ടാക്കി; ടയറില്ലാതെ കിടന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കി; മാസത്തിലെ ആദ്യദിനത്തിൽ ശമ്പളവും പെൻഷനും നൽകി; 84 ദിവസത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി തച്ചങ്കരി; 'മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ടു തന്നെ ഉണ്ടാക്കിയതാണെന്ന സത്യം ഓർക്കുക' എന്നു പറഞ്ഞ് സമരത്തിനൊരുങ്ങുന്ന യൂണിയൻകാർക്ക് സിഎംഡിയുടെ കത്ത്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കോർപ്പറേഷൻ സിഎംഡി ടോമിൻ തച്ചങ്കരി. അതിന് വേണ്ടി നിരവധി പരിഷ്ക്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു. പ്രധാനമായും സർക്കാർ അംഗീകരിച്ച സുശീൽഖന്ന റിപ്പോർട്ടിനെ ആശ്രയിച്ചാണ് അദ്ദേഹം മുന്നോട്ടു നീങ്ങുന്നത്. മാത്രമല്ല, മറ്റൊരു തൊഴിൽ സ്ഥാപനത്തിലും ഇല്ലാത്ത മോശം പ്രവണതകൾ ഇല്ലാതാക്കാനും അദ്ദേഹം ശ്രമിച്ചു. മാസം ഒന്നാം തീയ്യതി ശമ്പളവും പെൻഷനും നൽകാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ, ഇതിനിടെ പണിയെടുക്കാതെ യൂണിയൻ കളിച്ചിരുന്ന ചില തൊഴിലാൡയൂണിയനുകൾക്ക് തട്ടുകേടു പറ്റി. ഇവരുടെ മോശം പ്രവണതകൾ ചൂണ്ടിക്കാട്ടിയതും യൂണിയന്റെ പ്രധാന്യം നഷ്ടമാകുകയും ചെയ്തതോടെ ഈമാസം 24 മുതൽ ചില യൂണിയൻ നേതാക്കൾ സമരത്തിന് ഇറങ്ങുകയാണ്.
ഇങ്ങനെ സമരത്തിന് ഇറങ്ങും മുമ്പ് ജീവനക്കാരാട് ഇരുക്കുന്ന കൊമ്പ് മുറിക്കരുത് എന്ന് ഓർമ്മപ്പെടുത്തി കൊണ്ട് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി കത്തെഴുതി. കെഎസ്ആർടിയിൽ താൻ എംഡിയായ ശേഷം ഉണ്ടായ നേട്ടങ്ങളും അതോടൊപ്പം കോട്ടങ്ങളും എണ്ണിപ്പറഞ്ഞു കൊണ്ടാണ് തച്ചങ്കരി ജീവനക്കാർക്ക് കത്തെഴിതിയത്. അനാവശ്യമായ സമരം കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടും എന്നു വ്യക്തമക്കിയ അദ്ദേഹം മുൻകാല മാനേജുമെന്റുകൾ ചില ദൂശ്ശീലങ്ങൾക്ക് വഴങ്ങിയതു പോലെ താൻ വഴങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. തൊഴിലാളി സംഘടനകൾ മാനേജ്മെന്റിന്റെ അധികാരത്തിലേക്ക് കൈകടത്തുന്നത് അനുവദിക്കില്ലെന്നും തച്ചങ്കരി കെഎസ്ആർടിയിയിലെ സഹപ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ടെഴുതിയ കത്തിൽ വ്യക്തമാക്കുന്നു.
താൻ സ്ഥാനമേറ്റ സാഹചര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് തച്ചങ്കരി കത്തെഴുതിയിരിക്കുന്നത്. 2018 ഏപ്രിൽ 16ന് തികച്ചും അപ്രതീക്ഷിതമായിട്ടാണ് എനിക്ക് സ്ഥാപനത്തിൽ മാനേജ്മെന്റെ പദവി ഏറ്റെടുക്കേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് തച്ചങ്കരിയുടെ ആറ് പേജ് നീണ്ടു നിൽക്കുന്ന കത്ത് തുടങ്ങുന്നത്. ആരു വിചാരിച്ചാലും നന്നാകാത്ത ഒന്നാണ് കെഎസ്ആർടിസി, നിങ്ങൾ വെറുതേ സമയം കളയേണ്ട എന്നാണ് എല്ലാവരും സ്ഥനമേൽക്കാൻ നേരത്ത് പറഞ്ഞതെന്നും തച്ചങ്കരി വ്യക്തമാക്കി.
എങ്കിലും ദിവസം കഴിയുന്തോറും എനിക്ക് ഇഷ്ടം കൂടി വന്നു. ഒരു ദിവസത്തിൽ 90 ശതമാനം സമയവും കെഎസ്ആർടിസിക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്. നിങ്ങളിൽ ബഹുഭൂരിഭാഗവും എന്ന അംഗീകരിക്കുന്നുവെന്നും നമുക്ക് ഒരുമിച്ച് കെഎഎസ്ആർടിസിയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നും വിശ്വസിക്കുന്നു. സർക്കാറിന്റെ നിർലോഭമായ പിന്തുണയും 45000ത്തോളം വരുന്ന ജീവനക്കാരുടെ നിശ്ചയ ദാർഢ്യവു ഒത്തു ചേർന്നാൽ അത്ഭുതങ്ങൾ സ്ഥാപിക്കാൻ കഴിയും. അങ്ങനെ കഴിഞ്ഞാൽ കേരള ജനത, നമ്മെ നെഞ്ചിലേറ്റി ലാളിക്കും. എന്നാൽ കാലങ്ങളായി നടന്ന ചില തെറ്റായ ശീലങ്ങൾ അതിലൂടെ ഉയർന്ന പ്രതിഷേധങ്ങളുമാണ് ഈ കത്തെഴുതാൻ പ്രേരിപ്പിച്ചത്- തച്ചങ്കരി വ്യക്തമാക്കുന്നു.
84 ദിവസം നടപ്പിലാക്കിയ കാര്യങ്ങൾ അക്കമിട്ട് നിരത്തി കൊണ്ടും പോരായ്മകൾ എടുത്തു പറഞ്ഞുമാണ് കത്ത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനമുണ്ടാക്കാൻ സാധിച്ചത് തന്റെ നേട്ടമായി പറയുന്ന അദ്ദേഹം ടയറില്ലാതെ കിടന്ന ആയിരത്തോളം ബസുകൾ നിരത്തിലിറക്കിയ കാര്യവും ഓർമ്മിപ്പിക്കുന്നു. മാസത്തിലെ ആദ്യദിനത്തിൽ ശമ്പളവും പെൻഷനും നൽകിയതും ഫ്ൈള ബസ് സർവീസ് തുടങ്ങിയതും ഇലക്ട്രിക് ബസ് പുറത്തിറക്കാൻ സാധിച്ചതും ജീവനക്കാരുമായി ചേർന്ന് ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേട്ടങ്ങൾ എടുത്തു പറഞ്ഞ ശേഷം സ്ഥാപനത്തിന്റെ പരിമിതികളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ആയിരം ബസുകൾ നിരത്തിലിറക്കിയാലും പുതിയ നിയമനങ്ങളും കെഎസ്ആർടിസിയെ കൂടുതൽ ദുരിതത്തിൽ എത്തിക്കുമെന്ന് തച്ചങ്കരി വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളിൽ ഒന്നാണ് കെഎസ്ആർടിസി എങ്കിലും തൊഴിൽ ദാതാവായി മാത്രം തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരിക്കലും നന്നാവില്ലെന്ന് കരുതിയി ആനവണ്ടിക്ക് മാറ്റത്തിന്റെ കാറ്റ് വീശുന്നത് അത്ഭുതത്തോടെയും ആദരവോടെയുമാണ് ലോകം നോക്കി നില്‍ക്കുന്നത്. കേരളത്തിന്റെ ഖജനാവിന് ഏറ്റവും നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ സ്ഥാപനം ലാഭത്തിലേക്ക് ഉയർന്നാൽ അതിനെ മാതൃകയാക്കി നഷ്ടത്തിൽ പ്രവർത്തിക്കുന്ന നൂറിൽപ്പരം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൽ നമ്മെ അനുകരിച്ച് മാറ്റത്തിന്റെ പാതയിൽ മുന്നോട്ടു കുതിക്കും. നമ്മുടെ അയൽസംസ്ഥാനത്തെ ആർടിസികൾ ലാഭത്തിലാണെന്ന കാര്യവും തച്ചങ്കരി ഓർമ്മപ്പെടുത്തുന്നു.
എന്തുകൊണ്ടാണ് കേരളത്തിൽ മാത്രം അതിന് കഴിയുന്നില്ല എന്നത് ദുഃഖക്കരമാണ്. ബുദ്ധിശക്തിയിലും വിദ്യാഭ്യാസത്തിലും മേൽപ്പറഞ്ഞവരേക്കാൽ മുൻപന്തിയിൽ നിൽക്കുന്ന മലയാളിക്ക് എന്തുകൊണ്ട് ഈ സ്ഥാപനത്തെ മറ്റുള്ളവരെ പോലെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ പറ്റുന്നില്ലെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. 'മരം മുറിക്കാൻ ഉപയോഗിക്കുന്ന മഴുവിന്റെ പിടിയും മരത്തടി കൊണ്ടു തന്നെ ഉണ്ടാക്കിയതാണെന്ന സത്യം ഓർക്കുക' എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
വ്യക്തമായ രാഷ്ട്രീയബോധമുള്ളഴരും വിവേക മതികളുമാണ് നിങ്ങളെങ്കിലും സ്ഥാപനം എന്ന നിലയിൽ അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോൾ മറ്റെല്ലാ സങ്കുചിത താൽപ്പര്യങ്ങളും അവകാശങ്ങളും തെല്ലൊന്ന് ത്യജിച്ച് കെഎസ്ആർടിസിക്ക് വേണ്ടി ഒരുമിച്ച് കൈകോർക്കണമെന്നും സിഎംഡി എന്ന നിലയിൽ മനസും ശരീരവും ഇതിനായി നിങ്ങൾക്ക് നൽകാമെന്നും തച്ചങ്കരി കത്തിൽ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍