1987മുതൽ വേട്ടയാടുന്നു എന്ന് പറയുമ്പോൾ ഇതിന് മുമ്പ് പരാതി കൊടുക്കാത്തത് എന്ത്? നിത്യ രോഗിയെങ്കിൽ സർവ്വീസിൽ തുടരാൻ അനുവദിക്കാമോ? എഫ്ബി പോസ്റ്റിൽ ശ്രീലേഖയ്ക്ക് എതിരെ ടോമിൻ തച്ചങ്കരി; പൊലീസ് തലപ്പത്തെ ഭിന്നതയും സർക്കാരിന് തലവേദന
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തനിക്കെതിരെ എഡിജിപി ശ്രീലേഖ ഫെയ്സ് ബുക്കിലൂടെ ഉയർത്തിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് ചീഫ് സെക്രട്ടറിയോട് എഡിജിപി ടോമിൻ തച്ചങ്കരി ആവശ്യപ്പെടും. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്ക് വിലക്കുണ്ട്. ഡിജിപി സെൻകുമാറിന്റെ സർക്കുലറിന് വിരുദ്ധമായുള്ള ശ്രീലേഖയുടെ നടപടി പൊലീസ് സേനയ്ക്ക് ചേർന്നതല്ലെന്നും ചീഫ് സെക്രട്ടറിക്ക് നൽകുന്ന പരാതിയിൽ തച്ചങ്കരി ആവശ്യപ്പെടും. വ്യക്തമായ അന്വേഷണം നടത്തി താൻ കുറ്റകാരനാണെങ്കിൽ നടപടിയെടുക്കണം. അല്ലെങ്കിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിച്ച ശ്രീലേഖയ്ക്ക് എതിരെ നടപടിയെടുക്കണമെന്നാണ് ടോമിൻ തച്ചങ്കരിയുടെ ആവശ്യം. ഇത് അംഗീകരിക്കേണ്ട സാഹചര്യം ചീഫ് സെക്രട്ടറിക്കുമുണ്ട്.
ഡിജിപി സെൻകുമാറിന്റെ സർക്കുലർ ഏറെ നിർണ്ണായകമാണ്. കോടതി പരിഗണനയിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളോ, ചർച്ചകളോ, കമന്റുകളോ സ്വകാര്യ അക്കൗണ്ടുകളിൽ പ്രസിദ്ധപ്പെടുത്തുവാൻ പാടുള്ളതല്ല. സ്ത്രീകളെയോ, ഉദ്യോഗസ്ഥരെയോ, മറ്റു വ്യക്തികളെയോ,ഏതെങ്കിലും മതസാമുദായിക വിഭാഗങ്ങളെയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിക്കുവാനോ, അത്തരത്തിൽ പ്രസിദ്ധീകരിച്ച മറ്റാരുടെയെങ്കിലും പോസ്റ്റുകൾ അയച്ചു കൊടുക്കുവാനോ, ഷെയർ ചെയ്യുവാനോ, കമന്റ് ചെയ്യുവാനോ, ലൈക്ക് ചെയ്യുവാനോ പാടില്ലെന്ന് വിശദീകരിക്കുന്നു. ഇതെല്ലാം ലംഘിച്ചാണ് ശ്രീലേഖ തനിക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതെന്നാണ് തച്ചങ്കരിയുടെ വിലയിരുത്തൽ. ഇതാണ് ചീഫ് സെക്രട്ടറിയേയും അറിയിക്കുന്നത്.
കൃത്യമായ അന്വേഷണം വേണം. ഇതിനൊപ്പം ഡിജിപിയുടെ സർക്കുലർ ലംഘിച്ചതും പരിഗണിക്കണം. . ടോമിൻ തച്ചങ്കരിയിൽ നിന്നുമുള്ള നിരന്തര മാനസികപീഡനം കാരണം താൻ രോഗിയായി മാറിയെന്നും ഇനിയും ഇത് സഹിക്കാൻ സാധിക്കില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവരുടെ ആരോഗ്യ സ്ഥിതി പ്രത്യേക മെഡിക്കൽ ബോർഡിനെ കൊണ്ട് പരിശോധിപ്പിക്കണം. സ്ഥിരം രോഗിയായവരെ പൊലീസ് സർവ്വീസിൽ നിന്ന് വിടുതൽ ചെയ്യണമെന്നാണ് നിയമം. ഈ സാഹചര്യത്തിൽ ശ്രീലേഖ തന്നെ നിത്യ രോഗിയാണെന്ന് പറയുന്നതിനെ ഗൗരവത്തോടെ കാണണമെന്നാണ് ടോമിൻ തച്ചങ്കേരിയുടെ ആവശ്യം.
ഡിജിപിയുടെ സർക്കുലറിന് വിരുദ്ധമാണ് ശ്രീലേഖയുടെ പോസ്റ്റ്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ്. 1987 മുതൽ താൻ അവരെ വേട്ടയാടുന്നുവെന്ന് പറയുന്നു. ഇതിന് മുമ്പ് ഏതെങ്കിലും മേൽ ഉദ്യോഗസ്ഥനെതിരെ തനിക്കെതിരെ അവർ പരാതികൊടുത്തിട്ടുണ്ടോ? അങ്ങനെ ചെയ്തിട്ടില്ലാത്ത സാഹച്യമുണ്ടെങ്കിൽ ഏറെ അപകീർത്തികരമാണ് തനിക്കെതിരായ പോസ്റ്റ്. ഇതിനെ വേണ്ട ഗൗരവത്തോടെ കാണണമെന്നാണ് ചീഫ് സെക്രട്ടറിയോട് തച്ചങ്കരിയുടെ ആവശ്യം. വ്യക്തമായ അന്വേഷണം വേണം വേണമെന്നും പറയുന്നു. പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ മോട്ടോർ വാഹന വകുപ്പ് കമ്മീഷണറാണ് ടോമൻ തച്ചങ്കരി. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ വിഴുപ്പലക്കൽ സർക്കാരിനും തലവേദനയാണ്.
ഡിജിപിയുടെ സർക്കുലറിനെ വിമർശിച്ച് പോസ്റ്റിട്ട പത്തനംതിട്ടയിലെ രാജേഷ് കുമാർ എന്ന പൊലീസുകാരനെതിരെ ഡിജിപി സെൻകുമാർ നടപടിയെടുത്തിരുന്നു. രജേഷിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാൽ എഡിജിപി ശ്രീലേഖയുടെ പോസ്റ്റ് അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തലുണ്ടായിട്ടും നടപടികളൊന്നും ആരും എടുക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ പൊലീസിനുള്ളിലും സജീവമാണ്. പാവപ്പെട്ട പൊലീസുകാർക്ക് ഒരു നിയമം, മുതിർന്ന ഉദ്യോഗസ്ഥർക്ക് മറ്റൊന്ന് എന്നത് ശരിയല്ലെന്നാണ് പൊലീസിൽ പൊതുവേ ഉയരുന്ന അഭിപ്രായം.
തനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി വിധിക്ക് പിറകിൽ കളിച്ചത് ടോമിൻ തച്ചങ്കരിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീലേഖ ആരോപിച്ചിരുന്നു. സ്കൂൾ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന ശ്രീലേഖ ഐ.പി.എസിനെതിരെ കേസെടുക്കാൻ തൃശ്ശർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഋഷിരാജ്സിങ് ഐപിഎസ് ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന സമയത്താണ് ഇതു സംബന്ധിച്ച പരാതി ഉയർന്നതെന്നും, വിഷയവുമായി നേരിട്ട് ബന്ധമില്ലാതിരുന്ന തന്നെ പരാതിക്കാർക്കൊപ്പം ഗൂഢാലോചന നടത്തി തച്ചങ്കരിയാണ് കേസിൽപ്പെടുത്തിയതെന്നും ശ്രീലേഖ ഐപിഎസ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
1987ലെ ഐ.പി.എസ് ട്രയിനിങ് സമയം മുതൽ തച്ചങ്കരി തന്നെ വേട്ടയാടുകായാണെന്നും, എന്ത് പരാതി ലഭിച്ചാലും അന്വേഷണത്തിന് ഉത്തരവിടുന്ന ജഡ്ജിയാണ് വിജിലൻസ് കോടതിയിൽ എന്ന് മനസിലാക്കിയാണ് തച്ചങ്കരി ഗൂഢാലോചന നടത്തിയത്, ഇതിനായി കോടതി നിർദേശപ്രകാരം വിജിലൻസ് ഡിവൈഎസ്പി നൽകിയ രഹസ്യറിപ്പോർട്ട് പരാതിക്കാരന് ചോർത്തി നൽകി. തനിക്ക് ലഭിക്കേണ്ട പ്രമോഷനും മറ്റു സ്ഥാനമാനങ്ങലും ഇല്ലാതാക്കുകയാണ് ഇതിലൂടെ തച്ചങ്കരി ലക്ഷ്യം വച്ചത്. ടോമിൻ തച്ചങ്കരിയിൽ നിന്നുമുള്ള നിരന്തര മാനസികപീഡനം കാരണം താൻ രോഗിയായി മാറിയെന്നും ഇനിയും ഇത് സഹിക്കാൻ സാധിക്കില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍