ആരും വിഷമിക്കരുത്; സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിലേക്ക് പെട്ടെന്ന് മാറിയപ്പോൾ എല്ലാദിവസവും ഡ്യൂട്ടിക്കു വരേണ്ടത് താൽക്കാലിക ബുദ്ധിമുട്ട് മാത്രം; ഒരു ജീവനക്കാരനും ഒരാഴ്ചയിലെ എല്ലാദിവസവും 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വരില്ല; കെഎസ്ആർടിസിയിൽ നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് തച്ചങ്കരി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസം 15 ന് നടപ്പാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം പുതുകാൽവയ്പായാണ് കോർപറേഷനും സിഎംഡി ടോമിൻ തച്ചങ്കരിയും വിലയിരുത്തുന്നത്. എന്നാൽ, ജീവനക്കാരെ അധികസമയം ഡ്യൂട്ടിക്കിടുന്നുവെന്ന മട്ടിൽ വിമർശനങ്ങൾ വന്നിരുന്നു. ഇതിന്റെ പേരിൽ തൊഴിലാളി യൂണിയൻ നേതാക്കൾ മുതലെടുപ്പിനും ശ്രമം തുടങ്ങി. ഈ സാഹചര്യത്തിലാണ് തച്ചങ്കരി വിശദീകരണവുമായി രംഗത്തെത്തിയത്.
മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിലെ വകുപ്പ്പ്രകാരം ഒരു ജീവനക്കാരനെ ജീവനക്കാരനെ ഒരാഴ്ചയിൽ പരമാവധി 48 മണിക്കൂർ മാത്രമേ ജോലിക്ക് നിയോഗിക്കുവാൻ കോർപ്പറേഷന് സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ഡ്യൂട്ടികൾ ക്രമീകരിക്കുമ്പോൾ യാത്രക്കാരുടെ സൗകര്യാർത്ഥം ഏതെങ്കിലും ദിവസം ഒരു ജീവനക്കാരനെ 10 മണിക്കൂറിൽ കൂടുതൽ സമയം ഡ്യൂട്ടിക്കായി നിയോഗിയ്ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായേക്കാം. എന്നാൽ ഒരു ജീവനക്കാരനും ഒരാഴ്ചയിലെ എല്ലാദിവസവും ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരില്ല എന്നകാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഒരു ജീവനക്കാരൻ പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാഴ്ചയിൽ 48 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തും. അത്തരത്തിൽ ആഴ്ച്ചയിൽ 48 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അധികസമയത്തിന് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് നിഷ്കർഷിക്കുന്ന വിധത്തിലുള്ള അധികവേതനം ലഭ്യമാക്കും.
സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാൽവെയ്പ്പാണ്. ഇത് ഒരു വലിയ മാറ്റത്തിലേയ്ക്കാണ് കെഎസ്ആർടിസിയെ കൊണ്ടെത്തിക്കുന്നത്, ഒപ്പം കെ.എസ്.ആർ.ടി.സി. യ്ക്ക് ഇത് അനിവാര്യതയും ആണ്. കെഎസ്ആർടിസിയുടെ നന്മയെക്കരുതിയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏതു കോടതിയിലായാലും ഏതു വിചാരണയിലായാലും നിലനിൽക്കുന്നതുമാണ്. മാത്രമല്ല ടി സംവിധാനം പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ഒരു പ്രതീക്ഷയുമാണ്.
സിംഗിൾ ഡ്യൂട്ടിസമ്പ്രദായം നടപ്പിലാക്കുന്നത് മൂലം ജീവനക്കാർക്ക് ഉണ്ടാകുന്ന വിഷമതകൾ പരമാവധി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ ഒരു മാസത്തിന് ശേഷം ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും തച്ചങ്കരി തന്റെ കത്തിൽ പറഞ്ഞു.
ജീവനക്കാർക്കുള്ള തച്ചങ്കരിയുടെ കത്ത്:
പ്രിയപ്പെട്ട സഹപ്രവർത്തകരെ,
09.09.2018 മുതൽ കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടിസമ്പ്രദായത്തെക്കുറിച്ച് ജീവനക്കാർക്കിടയിൽ ചില പരാതികളും ആശങ്കകളും ഉയർന്നു വരുന്നു എന്നുള്ളത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ സംബന്ധിച്ചിടത്തോളം നിലവിലുണ്ടായിരുന്ന മൾട്ടിപ്പിൾ ഡ്യൂട്ടി സമ്പ്രദായത്തിൽനിന്ന് സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിലേക്ക് പെട്ടെന്ന് മാറിയപ്പോൾ എല്ലാദിവസവും ഡ്യൂട്ടിക്കായി എത്തിച്ചേരണം എന്ന ഒരു ബുദ്ധിമുട്ട് ഒരു താൽക്കാലിക പ്രതിഭാസമായി കണക്കാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ചില തൊഴിലാളി സംഘടനകളും ജീവനക്കാരും ബഹു: കേരള ഹൈക്കോടതിയിൽ നൽകിയ ഹർജികളെ തുടർന്ന് ബഹു: കേരള ഹൈക്കോടതി ഉത്തരവിൻ പ്രകാരമാണ് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട്,1961 പ്രകാരമുള്ള ഡ്യൂട്ടിസമ്പ്രദായം കോർപ്പറേഷനിൽ നടപ്പിലാക്കേണ്ടി വന്നത്. മേൽ ഹൈക്കോടതി വിധിയുടെയും കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തെക്കുറിച്ച് പഠനം നടത്തിയ പ്രൊഫ: സുശീൽ ഖന്ന സമർപ്പിച്ച റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കണമെന്ന് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ കാര്യക്ഷമമായ ഉപയോഗത്തിനും യാത്രക്കാരുടെ സുരക്ഷിതത്വത്തിനും സിംഗിൾ ഡ്യൂട്ടി സമ്പ്രദായമാണ് അനുയോജ്യമെന്നു കണ്ടാണ് ബഹു: ഹൈക്കോടതിയും സർക്കാരും ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്.
സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പിലാക്കിയതിനെ തുടർന്ന് വിദൂര ഡിപ്പോകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വിദൂര ഡിപ്പോകളിൽ ജോലിനോക്കുന്ന ജീവനക്കാർക്ക് സ്വന്തം വീടിനടുത്തുള്ള ഡിപ്പോകളിലേയ്ക്ക് സ്ഥലംമാറ്റം നൽകാം എന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇത് സംബന്ധിച്ചുള്ള വിവരശേഖരണം പൂർത്തിയായാലുടൻ തന്നെ അതിനനുസരിച്ചുള്ള പുനർവിന്യാസം നടപ്പിലാക്കുന്നതാണെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു.
സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമ്പോൾ 'എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കുവാൻ പാടില്ല, Sign On, Sign Off-നും ഇടയിലുള്ള മുഴുവൻ സമയവും സ്റ്റിയറിങ് ഡ്യൂട്ടിയായി കണക്കാക്കണം', എന്നിത്യാദി വിവിധതരത്തിലുള്ള പ്രചാരണം ജീവനക്കാർക്കിടയിൽ ചില തൽപരകക്ഷികൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. ഇത്തരം പ്രചാരണങ്ങൾ പലതും നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലം ഉണ്ടായിട്ടുള്ളതാണ് എന്ന വിവരം ജീവനക്കാർ ബോധ്യപ്പെടേണ്ടതാണ്.
മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിലെ 2,13,15,18 എന്നീ വകുപ്പുകളിൽ ജോലിസമയത്തെ സംബന്ധിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത വകുപ്പുകളുടെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.
Section 2(d) in The Motor Transport Workers Act, 1961
(d) 'day' means a period of twenty-four hours beginning at midnight: Provided that where a motor transport worker's duty commences before midnight but extends beyond midnight, the following day for him shall be deemed to be the period of twenty-four hours beginning when such duty ends, and the hours he has worked after midnight shall be counted in the previous day;
The Motor Transport Workers Act, 1961 Sec.16.Spread-over.
(1)The hours of work of an adult motor transport worker shall, except in any case referred to in the second proviso to section 13, be so arranged that inclusive of interval for rest under section 15, they shall not spread-over more than twelve hours in any day.
(2)The hours of work of an adolescent motor transport worker shall be so arranged that inclusive of interval for rest under section 14, they shall not spread-over more than nine hours in any day.
The Motor Transport Workers Act, 1961 Sec.17.Split duty.
Subject to the other provisions contained in this Act, the hours of work of a motor transport worker shall not be split into more than two spells on any day.
The Motor Transport Workers Act, 1961 Section 26.
Extra wages for overtime.-
(1) Where an adult motor transport worker works for more than eight hours in any day in any case referred to in the first proviso to section 13 or where he is required to work on any day of rest under sub-section (2) of section 19, he shall be entitled to wages at the rate of twice his ordinary rate of wages in respect of the overtime work or the work done on the day of rest, as the case may be.
(2) Where an adult motor transport worker works for more than eight hours in any day in any case referred to in the second proviso to section 13, he shall be entitled to wages in respect of the overtime work at such rates as may be prescribed.
(3) Where an adolescent motor transport worker is required to work on any day of rest under sub-section (2) of section 19, he shall be entitled to wages at the rate of twice his ordinary rate of wages in respect of the work done on the day of rest.
(4) For the purposes of this section, 'ordinary rate of wages' in relation to a motor transport worker means his basic wages plus dearness allowance.
മേൽ സൂചിപ്പിച്ചിരിക്കുന്ന മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഒരു ജീവനക്കാരനെ ഒരാഴ്ചയിൽ പരമാവധി 48 മണിക്കൂർ മാത്രമേ ജോലിക്ക് നിയോഗിക്കുവാൻ കോർപ്പറേഷന് സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ഡ്യൂട്ടികൾ ക്രമീകരിക്കുമ്പോൾ യാത്രക്കാരുടെ സൗകര്യാർത്ഥം ഏതെങ്കിലും ദിവസം ഒരു ജീവനക്കാരനെ 10 മണിക്കൂറിൽ കൂടുതൽ സമയം ഡ്യൂട്ടിക്കായി നിയോഗിയ്ക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായേക്കാം; എന്നാൽ ഒരു ജീവനക്കാരനും ഒരാഴ്ചയിലെ എല്ലാദിവസവും ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരില്ല എന്നകാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. ഒരു ജീവനക്കാരൻ പ്രത്യേക സാഹചര്യങ്ങളിലൊഴികെ ഒരാഴ്ചയിൽ 48 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തും. അത്തരത്തിൽ ആഴ്ച്ചയിൽ 48 മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അധികസമയത്തിന് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് നിഷ്കർഷിക്കുന്ന വിധത്തിലുള്ള അധികവേതനം ലഭ്യമാക്കുകയും ചെയ്യും.
മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിന്റെ മേലുദ്ധരിച്ച പ്രസക്തഭാഗങ്ങൾ പരിശോധിച്ചാൽ ഡ്യൂട്ടിസമയത്തെക്കുറിച്ച് വളരെ വ്യക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിരിക്കുന്നതായി കാണാം. ആയതു പ്രകാരം ഒരു ദിവസം 12 മണിക്കൂർ വരെയുള്ള സ്പ്രെഡ് ഓവറിൽ ഒരു ജീവനക്കാരനെ ആഴ്ച്ചയിൽ 48 മണിക്കൂറിൽ അധികരിക്കാത്ത വിധത്തിൽ, അനുവദനീയമായ വിശ്രമവും, ഡ്യൂട്ടി ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ചെയ്യേണ്ട ജോലികൾക്കുള്ള സമയവും കണക്കാക്കി ജോലി ചെയ്യിക്കാൻ വ്യവസ്ഥയുണ്ട്. എങ്കിൽത്തന്നെയും കോർപ്പറേഷൻ വളരെ ചുരുക്കം ഷെഡ്യൂളുകളിൽ മാത്രമേ ഇത്തരം ഡ്യൂട്ടി പാറ്റേണുകൾ നടപ്പിലാക്കിയിട്ടുള്ളൂ.
സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാൽവെയ്പ്പാണ്. ഇത് ഒരു വലിയ മാറ്റത്തിലേയ്ക്കാണ് കെഎസ്ആർടിസിയെ കൊണ്ടെത്തിക്കുന്നത്, ഒപ്പം കെ.എസ്.ആർ.ടി.സി. യ്ക്ക് ഇത് അനിവാര്യതയും ആണ്. കെഎസ്ആർടിസിയുടെ നന്മയെക്കരുതിയാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരത്തിൽ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഏതു കോടതിയിലായാലും ഏതു വിചാരണയിലായാലും നിലനിൽക്കുന്നതുമാണ്. മാത്രമല്ല ടി സംവിധാനം പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ഒരു പ്രതീക്ഷയുമാണ്.
സിംഗിൾ ഡ്യൂട്ടിസമ്പ്രദായം നടപ്പിലാക്കുന്നത് മൂലം ജീവനക്കാർക്ക് ഉണ്ടാകുന്ന വിഷമതകൾ പരമാവധി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ ഒരു മാസത്തിന് ശേഷം ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.
കോർപ്പറേഷന്റെയും ജീവനക്കാരുടെയും നന്മയെക്കരുതി നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം വിജയകരമായി നടപ്പിലാക്കുന്നതിന് നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണങ്ങളും പങ്കാളിത്തവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്,
നിങ്ങളുടെ സ്വന്തം...
ടോമിൻ ജെ. തച്ചങ്കരി ഐ.പി.എസ്.
ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ
കെ.എസ്.ആർ.ടി.സി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്