ഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടിയും എടുത്തു പോകും; കഴുകിയ വണ്ടി ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച വാഹനം കഴുകുന്നില്ലെന്ന് പരാതിയും; ലോക്ക് ഡൗണിൽ താക്കോൽ വാങ്ങി പറഞ്ഞത് ഇനി വിളിച്ചിട്ട് വന്നാൽ മതിയെന്ന്; 16 വർഷത്തെ ഡ്രൈവർ ജോലിയിൽ നിന്ന് ടോമിനെ മാറ്റി പകരം നിയമനിച്ചത് ഇഷ്ടക്കാരനെ; ഹൃദയം പൊട്ടിയുള്ള ടോമിന്റെ മരണത്തിൽ സെമിനാരിയുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ; താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഫാദർ ജെറിനും കൂട്ടാളികൾക്കും എതിരെ വികാരി ജനറലിനു പരാതി
എം മനോജ് കുമാർ
താമരശ്ശേരി: സെമിനാരിയിലെ ഡ്രൈവർ ജോലി നഷ്ടമായതിന്റെ ആഘാതത്തെ തുടർന്ന് വന്ന ടോമിന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും. താമരശ്ശേരി അമ്പായത്തോടുള്ള എംസിബിഎസ് സെമിനാരിയിലെ ജോലി നഷ്ടമായതിന്റെ ആഘാതത്തെ തുടർന്നാണ് നാൽപ്പത്തി ഒന്നുകാരനായ ടോമിന്റെ മരണം എന്നാണ് ആരോപണം ഉയരുന്നത്. ജോലിയിൽ നിന്നും ഒരു സുപ്രഭാതത്തിൽ ഒരു കാരണവും കൂടാതെ ഒഴിവാക്കപ്പെട്ടു. സെമിനാരിയിലെ വൈദികരിൽ ചിലരിൽ നിന്നും കടുത്ത മാനസിക പീഡനവും ഏറ്റു. ഇത് കാരണമുള്ള മാനസിക സംഘർഷത്തെ തുടർന്നാണ് ടോമിന്റെ മരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ടോമിൻ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ടോമിന്റെ മരണത്തോടെ അനാഥരായത് ഭാര്യ ബിനിയും നാലു വയസുള്ള മകനുമാണ്. സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള സെമിനാരി അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത നടപടി കാരണമാണ് മരണം എന്നാണ് ആരോപണം ഉയരുന്നത്.
കഴിഞ്ഞ മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ടോമിനെ സെമിനാരി അധികൃതർ ഒഴിവാക്കി. വാഹനം പുറത്തേക്ക് എടുക്കുന്നില്ലെന്നും തത്ക്കാലം ഡ്രൈവറെ ആവശ്യമില്ലെന്നും പറഞ്ഞാണ് ഈ ഒഴിവാക്കൽ നടത്തിയത്. പതിനാറു വർഷമായി തുടരുന്ന ജോലിയിൽ നിന്നാണ് ലോക്ക് ഡൗൺ കാലത്ത് ടോമിനെ ഒഴിവാക്കിയത്. സ്ഥിര ജോലി ആയതിനാൽ ടോമിൻ സഭാ അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ തുച്ഛമായ തുക നൽകി ടോമിനെ സെമിനാരി അധികൃതർ ജോലിയിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. ഡ്രൈവറെ തത്ക്കാലം ആവശ്യമില്ലെന്നു പറഞ്ഞ സെമിനാരി അധികൃതർ വേറെ ഒരു ഡ്രൈവറെ അവിടെ പകരം വെച്ചു. ഇത് ടോമിൻ കണ്ടുപിടിച്ചിരുന്നു. ഇതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു ടോമിൻ എന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. ഈ മരണം ടോമിന്റെ ജീവൻ എടുക്കുകയും ചെയ്തു. മരണത്തെ തുടർന്ന് സഭയുടെ വികാരി ജനറലിന് കൂട്ട ഒപ്പ് ശേഖരണം നടത്തി ബന്ധുക്കളും സുഹൃത്തുക്കളും പരാതി നൽകിയിട്ടുണ്ട്.
ജോലി നഷ്ടമായതിനെ തുടർന്ന് ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് ടോമി സെമിനാരി അധികൃതരെ നേരിൽ കണ്ടിരുന്നു. ഒന്നേകാൽ ലക്ഷത്തോളം രൂപ സെമിനാരി അധികൃതർ ടോമിന് നൽകി. ബംഗളൂര് ജോലി ശരിയാക്കാം എന്നും പറഞ്ഞു. സഭയിൽ നിന്ന് ജോലി നഷടമായതല്ലാതെ വേറെ ജോലിയൊന്നും സഭാ അധികൃതർ നൽകിയില്ല. ഉള്ള ജോലി നഷ്ടമായപ്പോൾ മറ്റു ജോലി കിട്ടുകയും ചെയ്തില്ല. ഇതോടെ കുടുംബ ചെലവ് നടത്താൻ ടോമിന് നിർവാഹമില്ലാത്ത അവസ്ഥ വന്നു. ഈ ആശങ്ക ഉറ്റ ബന്ധുക്കളോട് ടോമിൻ പങ്കു വെച്ചിരുന്നു. മനോവിഷമം വർധിച്ചതിനെ തുടർന്ന് ബന്ധുവീടുകളിൽ ഇടയ്ക്ക് ടോമിനെ താമസിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ പതിനാറു വർഷം ജോലി ചെയ്ത സെമിനാരിയിൽ നിന്നും ഒരു കാരണവും കൂടാതെ പറഞ്ഞുവിട്ടത് ടോമിന് താങ്ങാവുന്നതിലും അധികമായിരുന്നു. ഇതിനെ തുടർന്നുള്ള ആഘാതമാണ് ടോമിന്റെ മരണത്തിനു കാരണം എന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.
മാർച്ച് 31 വരെ സെമിനാരിയിൽ ജോലിക്ക് വന്നാൽ മതിയെന്ന് ടോമിനോട് പറഞ്ഞിരുന്നു. അവിടെ ഡ്രൈവർ ആയിരുന്നു. വീട്ടിൽ വന്നു കരച്ചിൽ ഒക്കെ ആയിരുന്നു. ഞങ്ങൾ സമാധാനിപ്പിച്ചിരുന്നു. ജോലി നഷ്ടമായതിന്റെ ആഘാതമാണ് ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ വന്നത്-ടോമിന്റെ ഭാര്യ മാതാവ് ബേബി മറുനാടനോട് പറഞ്ഞു. വിഷമം വളരെ കൂടുതൽ ആണെന്ന് കൂട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. സെമിനാരിയിൽ പോയി പറഞ്ഞപ്പോൾ നാലായിരം രൂപ ബാങ്കിൽ ഇട്ടിട്ടുണ്ട് എന്ന് പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് വേറെ ഒരു സഹായവും ചെയ്തില്ല. നാല് മാസത്തിനു ശേഷം അവിടെ പോയി പറഞ്ഞപ്പോൾ ഒന്നേകാൽ ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടു. ബംഗളൂരുവിൽ ജോലി തരാം എന്നും പറഞ്ഞു. പക്ഷെ അക്കൗണ്ടിൽ തുക ഇട്ടതല്ലാതെ ജോലി ഒന്നും നൽകിയില്ല.
സെമിനാരി അധികൃതരുടെ ഭാഗത്ത് നിന്നും ഒരു സഹായമില്ലാത്തതിന്റെ വിഷമം ടോമിന് വളരെ അധികമായിരുന്നു. മാനസിക പീഡനങ്ങളും സെമിനാരിയിൽ നിന്നും വന്നു. ആവശ്യമിലാത്ത കുറ്റങ്ങൾ ടോമിന്റെ നേർക്ക് ചാർത്തിയിരുന്നു. ഇതിലും ടോമിന് ദുഃഖമുണ്ടായിരുന്നു. ഡ്രൈവറെ ആവശ്യമില്ലെന്നു പറഞ്ഞ സെമിനാരി അധികൃതർ ടോമിനെ ഒഴിവാക്കിയപ്പോൾ പുതിയ ഡ്രൈവറെ വെച്ചു. വേറൊരു ഡ്രൈവറെ അവിടെ നിയമിച്ചത് ടോമിന് മനസിലായി. ഇത് കാരണം വിഷമം കൂടുകയും ചെയ്തു. സെപ്റ്റംബർ അഞ്ചിന് വിളിച്ചപ്പോൾ കണ്ണ് തുറന്നില്ല. അപ്പോഴേക്കും മരിച്ചിരുന്നു. ടോമിന്റെ അവസ്ഥ അറിയാമായിരുന്ന കൂട്ടുകാർ ഒത്ത് ചേർന്നാണ് സഭയിലെ വികാരി ജനറലിന് പരാതി നൽകിയത്. ഇപ്പോൾ ടോമിന്റെ കുടുംബത്തിനു ജീവിക്കാൻ ഒരു വഴിയുമില്ലാത്ത അവസ്ഥയിലാണ്. അവിടെ നിന്നും ടോമിനെ പറഞ്ഞു വിട്ടതിന്റെ ഒരു കാരണമുണ്ട്. അത് അറിയണം- ബേബി പറയുന്നു.
വികാരി ജനറലിന് നൽകിയ പരാതിയിൽ പറയുന്നത്:
ടോമി ജോസഫ് താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഡ്രൈവർ ആയിരുന്നു. കഴിഞ്ഞ പതിനാറു വർഷമായി ഇതേ ജോലിയിലാണ് തുടരുന്നത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ടോമിൻ ഹൃദയാഘാതം കാരണം മരിച്ചു. അച്ചന്മാരോട് സ്നേഹവും ബഹുമാനവും ഉള്ള വ്യക്തിയായിരുന്നു. എല്ലാ വൈദികർക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. ശമ്പളത്തിനു പോലും അദ്ദേഹം കണക്ക് വെച്ചില്ല. അച്ചന്മാർ പറയുന്നതായിരുന്നു ആ കണക്ക്. ആരെയും വേദനിപ്പിക്കാൻ തയ്യാറാകാത്ത നല്ല സ്വഭാവ ത്തിനു ഉടമയായതിനാലാണ് ഈ ദീർഘകാലം ജോലിയിൽ തുടരാൻ സാധിച്ചത്. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഫിനാൻസ് ഓഫീസറായ ഫാദർ ജെറിൻ പെരുമ്പള്ളിൽ ഇനി വിളിച്ചിട്ട് വന്നാൽ മതി എന്ന് ടോമിനോട് പറഞ്ഞു. വിശ്രമമുറി പൂട്ടി താക്കോൽ ഫാദർ വാങ്ങിക്കുകയും ചെയ്തു. ഇത് ടോമിന് വേദനയുണ്ടാക്കി.
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ടോമിയുടെ കുടുംബത്തിനു സഹായം നൽകിയില്ല. നാലഞ്ചു മാസത്തോളം വരുമാനമില്ലാതെ കഴിയേണ്ടി വന്നു. ജോലി ചെയ്ത സ്ഥാപനം മനുഷ്യരഹിതമായി പെരുമാറിയതിനാൽ ടോമി മാനസിക സംഘർഷത്തിലായി. കഴിഞ്ഞ ഓഗസ്റ്റ് മാസം 1,25,000 രൂപ നൽകി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. പിറ്റേന്ന് ഫാദർ ജെറിൻ വേറെ ഒരാളെ ജോലിക്ക് വെച്ചു. ഫാദർ ജെറിൻ ടോമിയെക്കുറിച്ച് വസ്തുതാവിരുദ്ധമായ അപവാദങ്ങൾ പ്രചരിപ്പിച്ചു. സെമിനാരിയിൽ നിന്നും സാധനങ്ങൾ കടത്തിക്കൊണ്ടു പോയി എന്നും കൃത്യമായി ജോലി ചെയ്തിരുന്നില്ല എന്നും സാധനങ്ങൾ വാങ്ങുമ്പോൾ കമ്മിഷൻ വാങ്ങിയിരുന്നു എന്നും പ്രചരിപ്പിച്ചു. ഇത് ടോമിക്ക് താങ്ങാവുന്നതിലും അധികമായി. കഴിഞ്ഞ ഒരു വർഷമായി ഫാദർ ജെറിൻ ടോമിയോട് മോശമായാണ് പെരുമാറിയത്. കൃത്യമായി ജോലി ചെയ്യുന്നില്ല എന്നതിന് പല കാരണങ്ങളും സൃഷ്ടിച്ചു. എട്ടുമണിക്ക് ഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടി എടുത്തു പോകും. കഴുകിവെച്ച വണ്ടി ഉടൻ തന്നെ മുറ്റത്ത് കൂടി
ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച ശേഷം വാഹനം കഴുകി വയ്ക്കുന്നില്ല എന്ന് പറഞ്ഞു മറ്റു വൈദികരോട് പരാതി പറയുക. വാഹനം നന്നാക്കാൻ പറഞ്ഞാൽ പിന്നീടാവം എന്ന് പറഞ്ഞ ശേഷം ഡ്രൈവറെ കൂട്ടാതെ പോയി സ്വയം ചെയ്യിക്കുക എന്നൊക്കെ ജെറിന്റെ രീതികളായിരുന്നു. 16 വർഷത്തോളം ജോലി ചെയ്ത ടോമിനെ മാറ്റി ഫാദർ ജെറിൻ തന്റെ ഇഷ്ടക്കാരനെ നിയമിച്ചു. ഇത് ടോമിന് വിഷമമുണ്ടാക്കി. ലോക്ക് ഡൗൺ കാലത്ത് ശമ്പളമോ ആനുകൂല്യമോ നൽകാത്ത ടോമിനെ മാനസികമായി പീഡിപ്പിച്ച ഫാദർ ജെറിന്റെ മനുഷ്യത്വമില്ലാത്ത നടപടി കാരണം ഹൃദയം പൊട്ടിയാണ് ടോമിൻ മരിച്ചത് എന്ന് ഞങ്ങൾക്ക് ബോധ്യമായി.
ടോമിയുടെ ഭാര്യയും നാലുവയസായ കുട്ടിയും ഇപ്പോൾ അനാഥരായി. കാരുണ്യ വിദ്യാപീഠത്തിൽ നിന്നും കരുണയും നീതിയും മനുഷ്യത്വവും ഇല്ലാത്ത നടപടിയാണ് ഉണ്ടായത് എന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ കൊറോണ കാലത്ത് വൈദികരായ ഞങ്ങളിൽ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്. കുറച്ചു പൈസ കൊടുത്ത് ജോലിക്കാരനെ പിരിച്ചു വിട്ടതുകൊണ്ട് എല്ലാം അവസാനിക്കുമോ? നിങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കാരോട് എങ്കിലും ഈ സമയത്ത് നിങ്ങൾ കരുണയും നീതിയും ഉള്ളവർ ആകേണ്ടതല്ലേ? ഫാദർ ജെറിനും അദ്ദേഹത്തിന്റെ അന്യായ നടപടികൾക്ക് ഒത്താശ ചെയ്ത മറ്റു വൈദികർക്കും എതിരെ മേൽ നടപടികൾ സ്വീകരിക്കണം എന്ന് താത്പര്യപ്പെടുന്നു. ടോമിന്റെ കുടുംബത്തിനു നീതി നൽകണം എന്ന് അപേക്ഷിക്കുന്നു. താമരശ്ശേരി എംസിബിസിയിലെ സെമിനാരിയിൽ ബന്ധപ്പെടാൻ മറുനാടൻ ശ്രമിച്ചെങ്കിലും വെബ്സൈറ്റിലുള്ള ഫോൺ നമ്പറുകൾ പലതും പ്രവർത്തന രഹിതമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്