വടക്കന്റെ കാലുമാറ്റം ഒറ്റപ്പെട്ടതല്ല; മോദി അധികാരത്തിലേറിയ ശേഷം 'കുതിരക്കച്ചവടത്തിലൂടെ' ബിജെപിയിൽ എത്തിയത് നൂറോളം കോൺഗ്രസ് നേതാക്കൾ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കൂടുമാറിയത് പതിനഞ്ചോളം കോൺഗ്രസ് നേതാക്കൾ; ബംഗാളിൽ പാർട്ടി എംഎൽഎയും കാവിയണിഞ്ഞപ്പോൾ ഞെട്ടി സിപിഎമ്മും; തൃണമൂലിൽനിന്നും ശിവസേനയിൽനിന്നും കാലുമാറ്റം; പണവും പദവികളും വാരിയെറിഞ്ഞ് അമിത്ഷായും കൂട്ടരും ചാക്കിടൽ തുടരുമ്പോൾ ചങ്കിടിക്കുന്നത് കോൺഗ്രസിന്; ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയോ?
മറുനാടൻ ഡെസ്ക്
ഡൽഹി: രാഷ്ട്രീയ എതിരാളികളെ പാളയത്തിലെത്തിച്ച് വിജയം നേടുകയെന്ന തന്ത്രം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന നേതാവ് എന്ന വിശേഷണത്തിന് അർഹനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. അതിനായി പണവും പദവികളും വാരിയെറിയാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. കർണ്ണാടകയിൽ അധികാരം പിടിക്കാനായി കോടികൾ മുടക്കിക്കൊണ്ടുള്ള 'കുതിരക്കച്ചവടം'അവസാന നിമിഷം പാളിപ്പോയത് ജനം ്കണ്ടതാണ്. കോൺഗ്രസിൻെ പല പ്രമുഖരായ നേതാക്കളും ഇന്ന് ബിജെപിയിലാണ്. ഐഎസിസിയും സെക്രട്ടറിയും വക്താവുമായിരുന്ന ടോം വടക്കന്റെ കാലുമാറ്റം ഒറ്റപ്പെട്ടതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മോദി അധികാരത്തിൽ എത്തിയശേഷം കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയത് നൂറോളം നേതാക്കളാണ്.കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ കാവിപുതപ്പിച്ചാണ് ഷായും കൂട്ടരും തൃപുരയിൽ രണ്ടരപതിറ്റാണ്ട് നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയത്. അരുണാചലിനും, മണിപ്പൂരിലും, ഗോവയിലും ഇതേ തന്ത്രം ഫലം കണ്ടു.
ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതോടെ അമിത് ഷായും ബിജെപിയും ഇതര പാർട്ടികളുടെ നേതാക്കളെ താമരയ്ക്ക് കീഴിൽ അണിനിരത്താനുള്ള തീവ്രശ്രമത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കൂടുമാറിയത് പതിനഞ്ചോളം കോൺഗ്രസ് നേതാക്കളാണ് ബിജെപിയിൽ എത്തിയത്. അവസാനം ബംഗാളിലെ ഒരു സിപിഎം എംഎൽഎ കൂടി കാലുമാറി ബിജെപിയിൽ എത്തിയതോടെ ഇടതുമുന്നണിയും ഞെട്ടിയിരിക്കയാണ്. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് നൽകുന്നതിന് തുല്യമാണ് എന്നു പറഞ്ഞ്, കേരളത്തിൽ യുഡിഎഫിനെതിരെ കാമ്പയിൽ നടത്താൻ ഇരുന്ന എൽഡിഎഫിനും ഇത് ശക്തമായ തിരിച്ചടിയായി.പണവും പദവികളും വാരിയെറിഞ്ഞ് അമിത്ഷായും കൂട്ടരും ചാക്കിടൽ തുടരുമ്പോൾ ചങ്കിടിക്കുന്നത് കോൺഗ്രസിനാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കാലുമാറി ബിജെപിയിൽ എത്തിയത് 15 ഓളം നേതാക്കൾ
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഈ സമയത്തും കോൺഗ്രസിൽനിന്ന് പതിനഞ്ചോളം നേതാക്കളാണ് ബിജെപിയിലേക്ക് കൂറുമാറിയത്. ഗുജറാത്ത് നിയമസഭയിൽ കഴിഞ്ഞ ഒറ്റ ആഴചകൊണ്ട് മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നത്. ജാംനഗർ റൂറൽ എംഎൽഎ വല്ലഭ് ധാരാവിയയാണ് ഒടുവിൽ എംഎൽഎ സ്ഥാനം രാജിവെച്ചത്. കോൺഗ്രസ് നേതാവായിരുന്ന പാർസോത്തം സബരിയയും ഈയിടെ ബിജെപിയിൽ ചേർന്നു. മാർച്ച് എട്ടിന് ധ്രൻഗാധ്രയിലെ എംഎൽഎ സ്ഥാനം സബരിയ രാജിവെച്ചിരുന്നു. ജലസേചന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബറിൽ സബരിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന സബരിയയ്ക്ക് ഫെബ്രുവരിയിലാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കർണാടകയിൽ രണ്ടു ദിവസം മുമ്പാണ് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവായ എ മഞ്ജുവാണ് തെരഞ്ഞെടുപ്പടുത്തിരിക്കെ ബിജിപിയിലേയ്ക്ക് ചേക്കേറിയത്. സംസ്ഥാന നിയമസഭയിൽ മൂന്നു തവണ എംഎൽഎയായ മഞ്ജു ബിജെപി ടിക്കറ്റിൽ ഹസനിൽ മൽസരിക്കുമെന്നാണ് വിവരം.മഞ്ജു അനുയായികളുടെ യോഗവും വിളിച്ചു.
അസമിലെ രണ്ട് കോൺഗ്രസ് നേതാക്കളാണ് കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയത്. മുന്മന്ത്രി ഗൗതം റോയ്, മുൻ എംപി കിരിപ് ചാലിഹ എന്നിവരാണ് ബിജെപിയിലേക്ക് പോയത്. സംസ്ഥാന കോൺഗ്രസിലെ പ്രമുഖരായ ഇവർ അടുത്ത ദിവസം ഗുവാഹത്തിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപിയിൽ ചേരും.സിൽചാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു ഗൗതം റോയ്. സിൽചാർ ലോക്സഭ സീറ്റ് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ കോൺഗ്രസിന്റെ സുഷ്മ ദേവാണ് സിൽചാർ എംപി. അസമിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന തരുൺ ഗോഗോയിയുടെ കടുത്ത വിമർശകനാണ് മുൻ എംപികൂടിയായ കിരിപ് ചാലിഹ. മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാക്കളാണ് ഇരുവരും. ഇരുവരുടെയും കൂറുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയാകും.
മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽയുമായ കാളിദാസ് കോലംബളകാർ ആണ് ബിജെപിയിൽ ചേർന്ന പ്രമുഖൻ. ഓഫീസിന് പുറത്തെ കോൺഗ്രസിന്റെ ചിഹ്നങ്ങൾ മാറ്റി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ വലിയ ചിത്രവും കാളിദാസ് സ്ഥാപിച്ചു. ആറു തവണ എംഎൽഎ ആയി കാളിദാസ് കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് ശിവസേനയിലായിരുന്നു. കാളിദാസ് മാത്രമല്ല ബിജെപിയുമായി അടുത്ത ബന്ധമുള്ള പല കോൺഗ്രസ് നേതാക്കളുമുണ്ടെന്നും വഴിയെ അറിയാമെന്നും മന്ത്രിയും ബിജെപി നേതാവുമായ ഗിരിഷ് മഹാജൻ പറഞ്ഞു.മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖേ പട്ടീലിന്റെ മകൻ സുജയ് വിഖേ പട്ടീലും കഴിഞ്ഞദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
സിപിഎമ്മിന് വൻ തിരിച്ചടിയായി ബംഗാൾ എംഎൽഎയുടെ കാലുമാറ്റം
കോൺഗ്രസിന് വോട്ടുചെയ്യുകയെന്നാൽ ഫലത്തിൽ ബിജെപിക്ക് വോട്ടുചെയ്യുക കൂടിയാണെന്ന് കേരളത്തിൽ പ്രചരിപ്പിക്കുന്ന സിപിഎമ്മിനുള്ള വലിയ തിരിച്ചടിയായത് ബംഗാളിൽ സിപിഎം എംഎൽഎ ബിജെപിയിൽ ചേർന്നതാണ്. സിപിഎം നേതാവും എംഎൽഎയുമായ ഖഗേൻ മർമുവാണ് കാലുമാറി പാർട്ടിയെ ഞെട്ടിച്ചത്. തൃണമൂൽ എംപി അനുപം ഹസ്രം ബിജെപിയിലെത്തിയതിന് പിന്നാലെയാണ് സിപഎം എംഎൽഎ മർമുവും ബിജെപിയിലെത്തിയിരിക്കുന്നത്. ബിർഭം ജില്ലയിലെ ബോൽപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഹസ്ര.പാർട്ടി അണികൾ പലരും കൂറുമാറുമ്പോഴും ബംഗാളിൽ നേതൃത്വത്തിൽ നിന്ന് കൂറുമാറ്റം ഉണ്ടായിരുന്നില്ല. ഇപ്പോൾ അതും തുടങ്ങിയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കയാണ്.
മോദി ഭരണത്തിലേറിയ ശേഷം ബിജെപിയിലെത്തിയത് നൂറോളം കോൺഗ്രസ് നേതാക്കൾ
കോൺഗ്രസിന്റെ ദേശീയ ജനറൽസെക്രട്ടറിമാരും മുൻ മുഖ്യമന്ത്രിമാരും എംപിമാരുമടക്കം എംഎൽഎമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ് അഞ്ചു വർഷത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത്. ഈ പട്ടികയിലെ പുതിയ പേരാണ് ടോം വടക്കൻ. മുൻ മുഖ്യമന്ത്രിമാരായ എസ് എം കൃഷ്ണ, വിജയ് ബഹുഗുണ, ജഗദാംബികാ പാൽ എന്നിവർക്ക് ഒരു സുപ്രഭാതത്തിൽ ബിജെപിയിലേക്ക് പോകാൻ ഒട്ടും മടിയുണ്ടായില്ല. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ മന്ത്രി. തെലങ്കാനയിലെ കോൺഗ്രസ് നേതാവും ആന്ധ്ര മുൻ ഉപമുഖ്യമന്ത്രിയുമായ ദാമോദർ രാജ നരസിംഹ റെഡ്ഡിയുടെ ഭാര്യ പത്മിനി റെഡ്ഡി ഇപ്പോൾ ബിജെപി നേതാവാണ്. യുപിഎ മന്ത്രിസഭയിൽ എ കെ ആന്റണിക്കുകീഴിൽ പ്രതിരോധ സഹമന്ത്രിയായിരുന്ന റാവു ഇന്ദ്രജിത് സിങ് ഇപ്പോൾ ബിജെപി നേതാവും മോദി മന്ത്രി സഭയിൽ സഹമന്ത്രിയുമാണ്.
ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാക്കളായിരുന്ന സത്യപാൽ മഹാരാജ്, ഭാര്യ അമൃത റാവത്, മുൻ സ്പീക്കർ യശ്പാൽ ആര്, മുൻ മന്ത്രി ഹരക് സിങ് റാവത്, സുബോധ് ഉണ്യാൽ, പ്രണവ്സിങ് എന്നിവർ ഇപ്പോൾ ബിജെപിയിലാണ്.മേഘാലയയിലെ ആരോഗ്യമന്ത്രി അലക്സാണ്ടറും കോൺഗ്രസ് മുൻ നേതാവാണ്. അസമിലെ മന്ത്രിമാരായ ഹിമന്ത ബിശ്വ ശർമയും പല്ലഭ് ലോചൻ ദാസും ബിജെപിയിലെ മുൻ കോൺഗ്രസുകാരാണ്. യൻതുങ്കോ നാഗാലാൻഡിൽ മന്ത്രിപദവി ലഭിച്ച മുൻ കോൺഗ്രസ് നേതാവാണ്. കോൺഗ്രസിൽനിന്ന് കൂറുമാറി എത്തിയ എംഎൽഎമാരുടെ ബലത്തിലാണ് അരുണാചൽപ്രദേശ്, മണിപ്പുർ, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലേറിയത്. ത്രിപുരയിലും കോൺഗ്രസിലെ നിരവധി നേതാക്കൾ ബിജെപിയിലെത്തി. കോൺഗ്രസ് മുൻ എംഎൽഎ രത്തൻലാൽനാഥാണ് ഇപ്പോൾ ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി.
അസമിൽ തരുൺ ഗൊഗോയ് നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമ 2016ലാണ് ബിജെപിയിലെത്തിയത്. അസമിലെ പല ജില്ലകളിലും കോൺഗ്രസ് നേതാക്കളാണ് ബിജെപിയെ നയിക്കുന്നത്. കഴിഞ്ഞദിവസം മുന്മന്ത്രി ഗൗതം റോയ്, മുൻ എംപി കരിപ് ചാലിഹ എന്നിവരും ബിജെപിയിൽ ചേർന്നു.
അരുണാചൽപ്രദേശിൽ കൂറുമാറിയ 34 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന് സംസ്ഥാന ഭരണ നേതൃത്വത്തിലെത്തി. അങ്ങനെ കോൺഗ്രസ് മുഖ്യമന്ത്രിയായ പേമ കണ്ഡു ബിജെപിയുടെ മുഖ്യമന്ത്രിയായി. ലോക്സഭാ തെരരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് എംഎൽഎ മരിക്കോ ടാഡോ ബിജെപിയിൽ ചേർന്നു.
60 അംഗ മണിപ്പുർ നിയമസഭയിൽ കോൺഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റാണുണ്ടായിരുന്നത്. ഇതിൽ ഒമ്പത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കാലുമാറിയതിനെത്തുടർന്ന് കോൺഗ്രസിന് ഭരണം നഷ്ടമായി. ബിജെപി അധികാരത്തിലെത്തി. ഗോവയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരുന്നു. 40 അംഗ സഭയിൽ 17 സീറ്റ്. എന്നാൽ, മന്ത്രിസഭ ഉണ്ടാക്കിയത് ബിജെപിയും. മൂന്ന് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി. മുൻ കോൺഗ്രസ് മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകൻ വിശ്വജിത് റാണെ, ആറു തവണ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയായ സുഭാഷ് ഷിറോദ്കർ എന്നിവരുൾപ്പെടെ കൂറുമാറി.
ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയടക്കം ഒമ്പത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതാണ് കോൺഗ്രസ് മന്ത്രിസഭയുടെ പതനത്തിന് കാരണമായത്. ഹിമാചലിൽ മുൻ കോൺഗ്രസ് നേതാവ് സുഖ്റാമിന്റെ മകനും എംഎൽഎയുമായ അനിൽശർമയടക്കം രണ്ട് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി.
കോൺഗ്രസിന്റെ മറുപടി ഇങ്ങനെ
കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ എത്തുന്നത്, കേരളത്തിൽ സിപിഎം പ്രചാരണ ആയുധമാക്കുന്നുമ്പോൾ കോൺഗ്രസിനും മറുപടിയുണ്ട്. ബംഗാളിൽ സിപിഎമ്മിന്റെ ഓഫീസുകൾ അടക്കം ഒന്നടങ്കം ബിജെപിയിലേക്ക മാറിയതാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ബംഗാളിലെ സിപിഎം ഗ്രാമങ്ങൾ ഇന്ന് ബിജെപിയുടെ ഗ്രാമങ്ങളാണ്. ആ രീതയിലുള്ള ഒരു ഗതികേട് തങ്ങൾക്കില്ലെല്ലോ എന്നാണ് അവർ ചോദിക്കുന്നത്. ഈയിടെ ത്രിപുരയിലെ സിപിഎം എംഎൽഎ ബിജെപിയിൽ ചേർന്നതും കോൺഗ്രസ് പ്രചാരണ ആയുധമാക്കുന്നുണ്ട്. കേരളത്തിൽ എൽഡിഎഫ് എംഎൽഎ ആയ അൽഫോൻസ് കണ്ണന്താനം ഇന്ന് എവിടെയയാരുന്നെന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. മാത്രമല്ല നിരവധി നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പിന്റെ തലേന്ന് കോൺഗ്രസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നിട്ടും കോൺഗ്രസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ
അധികാരത്തിൽ വരികയാണ് ഉണ്ടായത്. കർണ്ണാടകയിൽ മുൻ വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടും തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണ്ണാടകത്തിൽ അധികാരത്തിൽ വന്നു.മധ്യപ്രദേശിൽ രണ്ടു എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയോടൊപ്പം ചേർന്നു.പക്ഷേ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 15 കൊല്ലത്തെ ബിജെപി കുത്തക തകർത്ത് കോൺഗ്രസ്
അധികാരം പിടിക്കായാണ് ഉണ്ടായത. അതായത് നേതാക്കളുടെ വരുവും പോക്കും ജനപിന്തുണക്ക് അടിസ്ഥാനമല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്