ഉഷാ സ്കൂളിന്റെ സ്വത്തുകാര്യമോ വരുമാനകാര്യമോ എനിക്കറിയില്ല; ഇനി ഒരവസരം ടിന്റുവിന് ഇല്ലാതെ പോകും എന്നറിഞ്ഞപ്പോൾ ഉണ്ടായ നിരാശയിൽ ഞാൻ സ്വകാര്യമായി പറഞ്ഞതു വിവാദം ഉണ്ടാക്കാൻ ആയിരുന്നില്ല; ഉഷാ സ്കൂൾ കച്ചവട സ്ഥാപനമെന്നു പറഞ്ഞ അമ്മാവൻ മറുനാടനോടു പറഞ്ഞത്; ആരോപണങ്ങൾ നിഷേധിച്ച് അമ്മയും
രഞ്ജിത് ബാബു
കണ്ണൂർ: റിയോ ഒളിമ്പിക്സിൽ ടിന്റു ലൂക്കോ ഏഴാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടതിന് ശേഷം പിടി ഉഷയ്ക്കെതിരെ ടിന്റുവിന്റെ അമ്മാവൻ സി ജോയിച്ചൻ പറഞ്ഞത് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു. ടിന്റുവിന് മെഡൽ ലഭിക്കാത്തതിന് പ്രധാനകാരണക്കാരി ഉഷയെന്ന് ജോയിച്ചൻ പറഞ്ഞതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വലിയ ചർച്ചകൾ നടക്കുകയും ചെയ്തു. എന്നാൽ ഈ പ്രചരണങ്ങളെ നിഷേധിക്കുകയാണ് ടിന്റുവിന്റെ അമ്മാവൻ സി.ജോയിച്ചൻ ഇപ്പോൾ. ടിന്റുവിന് മെഡിൽ കിട്ടാത്തതിൽ മനം നൊന്താണ് പി.ടി.ഉഷയെക്കുറിച്ചും ഉഷ സ്ക്കൂളിനെക്കുറിച്ചും ചിലത് പറഞ്ഞു പോയതെന്ന് ടിന്റുവിന്റെ അമ്മാവൻ സി.ജോയിച്ചൻ മറുനാടൻ മലയോളിയോട് പറഞ്ഞു. പിടി ഉഷയുടെ സ്കൂളിനെതിരെ ജോയിച്ചൻ പ്രതികരിച്ചതായ സോഷ്യൽ മീഡിയാ പ്രചരണത്തിന്റെ അടിസ്ഥാനത്തിലാണ് മറുനാടൻ ജോയിച്ചനെ സമീപിച്ചത്.
ഈ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുന്നത്. ആ വിശദീകരണം ഇങ്ങനെ ടിന്റുവിന് ഇനിയൊരവസരം ലഭിക്കുമെന്നത് ഉറപ്പില്ല. റിയോ ഒളിമ്പിക്സിൽ അവൾക്ക് ഒരു മെഡൽ ലഭിക്കുമായിരുന്നു. എന്തോ ഒരു പോരായ്മ സംഭവിച്ചിട്ടുണ്ട്. അതാണ് അവൾ ഇങ്ങനെ പിറകോട്ട് പോകാൻ കാരണമായത്. അത് പി.ടി.ഉഷയെ അപമാനിക്കാനോ അവമതിക്കാനോ ഉദ്ദേശിച്ചതായിരുന്നില്ല. വിഷമവും വേദനയും കൂടിച്ചേർന്നപ്പോൾ എന്തൊക്കയോ പറഞ്ഞു പോയി. അത് മുതലെടുത്ത് ചിലർ എന്നെ കുടുക്കുകയായിരുന്നു. അവർക്ക് എന്തൊക്കയോ അജണ്ടകളുണ്ട്. കടലാസും പേനയുമായാണ് അവർ എന്നെ കാണാൻ വന്നത്. ചില കാര്യങ്ങൾ വ്യക്തിപരമായി അനുഭവപ്പെട്ടതാണ്. അത് വളച്ചൊടിച്ച് അവർ വാർത്തയാക്കുമെന്ന് അറിയില്ലായിരുന്നു. ജോയിച്ചൻ മറുനാടനോട് വിഷമത്തോടെ പറഞ്ഞു.
ഒരു അത്ലറ്റ് എന്ന നിലയിൽ ടിന്റുവിന്റെ പ്രകടനത്തിൽ കാര്യമായൊന്നും ചെയ്യാൻ പി ടി ഉഷക്ക് കഴിഞ്ഞിട്ടില്ലെന്നും ഉഷ നടത്തുന്നത് ബിസിനസ് മാത്രമാണെന്നും ടിന്റുവിന്റെ ലോക്കൽ ഗാർഡിയനും അമ്മാവനുമായ ജോയിച്ചൻ പറഞ്ഞതായിട്ടായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണം. ടിന്റുവിന്റെ മാതാപിതാക്കൾക്കും ഇതേ അഭിപ്രായം തന്നെയാണെന്നും വിലയിരുത്തലുകളെത്തി. ഇത് ടിന്റുവിന്റെ അമ്മയും മറുനാടനോട് നിഷേധിച്ചു. ഏതായാലും ഏറെ ഗൗരവതരമായ ആരോപണങ്ങളാണ് ജോയിച്ചന്റേതായി സോഷ്യൽ മീഡിയയിൽ എത്തിയത്. ഇതാണ് മറുടാനുമായുള്ള അഭിമുഖത്തിൽ ടിന്റുവിന്റെ അമ്മാവൻ നിഷേധിക്കുന്നത്.
കോച്ച് നമ്പ്യാരില്ലെങ്കിൽ പി.ടി.ഉഷയില്ല അതു പോലെ പി.ടി.ഉഷയില്ലെങ്കിൽ ടിന്റു ലൂക്കയില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അവരെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നേയില്ല-ജോയിച്ചൻ ഇപ്പോൾ ഇങ്ങനെയാണ് പറയുന്നത്. പി.ടി.ഉഷയുടെ വീട്ടിൽ പോയപ്പോൾ എനിക്ക് ചായയും ഈന്തപ്പഴവും തന്ന് സൽക്കരിച്ചിട്ടുണ്ട്. ടിന്റു ലൂക്കോയുടെ ലോക്കൽ ഗാഡിയൻ എന്ന നിലയിലായിരുന്നു അത്. എല്ലാം ഞാൻ നന്ദിയോടെ ഓർക്കുന്നു. ഇത്തവണത്തെ ഒളിമ്പിക്സിൽ ടിന്റു ഒരു മെഡൽ കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആ സ്വപ്നം തകർന്നപ്പോൾ നിയന്ത്രണം വിട്ടുപോയി. ടിന്റുവിനേയും സ്പോട്സിനേയും അത്രമേൽ സ്നേഹിക്കുന്ന ഒരു അമ്മാവന്റെ വേദന കൊണ്ടാണ് ചിലത് പറഞ്ഞു പോയത്. എന്നാൽ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് വരുത്തി ഒരു ഓൺലൈൻ പത്രം എന്നെക്കൂടി അപമാനിക്കുകയായിരുന്നു. ഉഷ സ്ക്കൂളിന്റെ സ്വത്തിന്റെ കാര്യത്തിലോ വരുമാനത്തിന്റെ കാര്യത്തിലോ തനിക്ക് ഒന്നുമറിയില്ല. അത് ഞാൻ പറഞ്ഞെന്ന് വരുത്തിത്തീർക്കുകയായിരുന്നു.
ഇത്തവണത്തെ ഒളിമ്പിക്സിൽ ടിന്റുവിന് എന്തെങ്കിലും മെഡൽ ലഭിക്കുമെന്ന് പി.ടി.ഉഷ ഉറപ്പ് നൽകിയിരുന്നു. ഞാൻ അത്. പ്രതീക്ഷിച്ചുപോയി. ഒന്നും ലഭിക്കാതെ പോയപ്പോൾ കഠിനമായ വേദന അനുഭവിക്കേണ്ടി വന്നു. ഈ സമയം നോക്കിയാണ് ഓൺലൈൻ പത്രത്തിന്റെ ആളുകൾ തന്റെ അടുക്കലെത്തിയത്. വഴിവിട്ട് ചിലത് പറഞ്ഞും പോയി. അതിനാൽ പി.ടി.ഉഷയോടും ശ്രീനിവാസനോടും ക്ഷമാപണം നടത്താൻ താൻ തയ്യാറാണ്. ജോയിച്ചൻ പറഞ്ഞു. 2012 ൽ മാത്രമാണ് താൻ ഉഷ സ്ക്കൂളിൽ കയറിയത്. പിന്നീട് ടിന്റുവിനെ കാറിലിറക്കി എറണാകുളത്തേക്ക് പോവുകയാണ് പതിവ്.
ഉഷ സ്ക്കൂളിൽ ടിന്റുവിന് എന്തെങ്കിലും വിഷമമുണ്ടായതായി അവൾ പറഞ്ഞിട്ടില്ലെന്ന് ടിന്റുവിന്റെ അമ്മ ലിസി പറയുന്നു. വിഷയം സ്പോർട്സ് ആയതിനാൽ അച്ചടക്കവും ചിട്ടയും വേണമെന്ന നിലപാടിലാണ് താനും അവളുമെന്ന് അവർ പറഞ്ഞു. 26 ാം തീയ്യതി ടിന്റു നാട്ടിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുവരേയും ഉഷയെക്കുറിച്ചും ഉഷസ്ക്കൂളിനെക്കുറിച്ചും സന്തോഷത്തോടുകൂടി മാത്രമേ അവൾ പറഞ്ഞിട്ടുള്ളുവെന്നും തങ്ങളുടെ കുടുംബത്തിനും മറിച്ച് ഒരഭിപ്രായമില്ലെന്നും ലിസി പറഞ്ഞു. ബാക്കി കാര്യങ്ങൾ ടിന്റു ലൂക്ക നാട്ടിലെത്തിയാൽ പറയട്ടേയെന്നും അവർ വ്യക്തമാക്കി.
ജോയിച്ചന്റെ അഭിമുഖമെന്ന പേരിൽ സോഷ്യൽ മീഡിയിയൽ പ്രചരിച്ചത് ഗുരുതര ആരോപണങ്ങളാണ്. ഉഷാ സ്കൂളിലെ കള്ളക്കളികൾ ഉയർത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയും സജീവമായിരുന്നു. ടിന്റുവിന് ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള തുകകൾ, അത് സ്പോൺസർഷിപ് ആയാലും പുരസ്കാരത്തുകയായാലും അത് ഉഷ സ്കൂളിന് ഉള്ളതാണ്. ഒരു ലക്ഷം രൂപയ്ക്കു മേലെ ലഭിക്കുന്ന എല്ലാ തുകകളുടെയും 25% കോച്ചിങ് ഫീ എന്നും മറ്റും പറഞ്ഞു ഉഷ വാങ്ങിക്കും. ഇത്രയേറെ തുക നൽകിയാൽ മാത്രം പോരാ, ഓരോ മാസവും 7000 രൂപ വച്ച് ഹോസ്റ്റൽ ഫീസും നൽകണം. മുൻപ് ഹോസ്റ്റൽ ഫീസിന്റെ കാര്യത്തിൽ അത്ര കാർക്കശ്യം കാണിച്ചിരുന്നില്ലെങ്കിലും ടിന്റുവിന് റെയിൽവേയിൽ ജോലികിട്ടിയതോടെ 7000 രൂപ അവകാശത്തോടെ കണക്കു പറഞ്ഞാണ് വാങ്ങുന്നത്. ഉഷ നടത്തുന്നത് ബിസിനസ് തന്നെയാണെന്ന് ജോയിച്ചൻ പറഞ്ഞതായായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചരണം.
അത്ലറ്റിക് ഫെഡറേഷൻ ഉൾപ്പെടെ ചില സംഘടനകൾ അവരുടെ അംഗങ്ങളായ കായികതാരങ്ങൾക്ക് പരിശീലനത്തിനും മറ്റുമായി തുക നൽകുന്നുണ്ട്. ഇത്തരത്തിൽ ദിനംപ്രതി ടിന്റുവിന് ലഭിക്കുന്ന 700 രൂപ (ഇതിന്റെ വിശദശാംശങ്ങൾ ടിന്റുവിന് പോലും അറിയില്ല!) കൈപ്പറ്റുന്നതും ഉഷ തന്നെ. ഈയിനത്തിൽ വർഷം രണ്ടരലക്ഷം രൂപ ടിന്റുവിന്റെ കയ്യിൽ നിന്നുമാത്രം ഉഷക്ക് ലഭിക്കുന്നുണ്ട്. പരിശീലനത്തിരക്കുകൾക്കിടയിലും ഫസ്റ്റ് ക്ലാസോടെയാണ് ടിന്റു ബിരുദം നേടിയത്. പക്ഷെ രാജ്യാന്തര മീറ്റുകളിൽ മെഡൽ വാങ്ങിയപ്പോൾ മാദ്ധ്യമങ്ങളുടെ ഇഗ്ളീഷ് ചോദ്യങ്ങൾക്കുമുന്നിൽ ഉത്തരം കിട്ടാതെ പതറുന്ന ടിന്റുവിനെ നമ്മളെല്ലാം തത്സമയം കണ്ടതാണ്. വ്യക്തിത്വ വികസന പരിശീലനമോ സ്പോക്കൺ ഇംഗ്ളീഷ് ക്ലാസോ ഉഷയുടെ സ്കൂളിൽ ഇല്ല. ഒരു സ്പോർട്സ് മാഗസിൻ പോലും അവിടെ ലഭ്യമല്ലെന്ന് ജോയിച്ചൻ പറഞ്ഞതായും പ്രചരിച്ചിരുന്നു
കൗമാരക്കാരായ പെൺകുട്ടികൾക്ക് ലഭിക്കേണ്ട പോഷകാംശം പോലും പലപ്പോഴും ഭക്ഷണത്തിലൂടെ ലഭിക്കുന്നില്ല. 800 മീറ്റർ ഓട്ടത്തിലെ ഇതിഹാസകാരി മരിയ മുട്ടോളയുടെ പരിശീലന രീതിയാണ് ടിന്റുവിനു നൽകുന്നത് എന്നാണ് ഉഷയുടെ വാദം. തുടക്കം മുതൽ ലീഡ് നിലനിർത്തി ഓടുക എന്ന രീതിയാണിത്. പലതവണ ആദ്യ ലാപ്പിൽ ഒന്നാമതെത്തുന്ന ടിന്റു പിന്നീട് പിന്നോക്കം പോവുന്നത് നാമെല്ലാം കണ്ടതാണ്. ഈ രീതി ടിന്റുവിന് അപ്രായോഗികം ആണ് എന്നറിഞ്ഞിട്ടും ഉഷ അതിൽ തന്നെ ഉറച്ചു നിൽക്കുകയും ഈ ഒളിമ്പിക്സിലും സ്ഥിതി തുടരുകയും ചെയ്തത് എന്തുകൊണ്ടാണ്? പിറകിൽ ഓടുന്ന ഒന്നോ രണ്ടോ പേര് മുന്നിലേക്ക് കടക്കുമ്പോൾ തന്നെ ആത്മവിശ്വാസം നഷ്ടപ്പെടുക എന്നുള്ളത് ടിന്റുവിന് ആദ്യമേ ഉള്ള പ്രശ്നം ആയിരുന്നു. അത് പോലും മാറ്റിയെടുക്കാൻ ഉഷയ്ക്ക് കഴിഞ്ഞില്ലെന്നതു തന്നെ അവരുടെ പരാജയമാണെന്ന ജോയിച്ചൻ പറഞ്ഞതായുള്ള വാർത്തകലും സജീവ ചർച്ചയായിരുന്നു.
ഉഷയുടെ സ്കൂളിൽ ടിന്റു ചേരുന്നത് 2001ൽ ആണ്. നീണ്ട 15 വർഷങ്ങൾ ആണ് ഒരു അച്ഛനും അമ്മയും തങ്ങളുടെ മകളെ വിട്ടുപിരിഞ്ഞു നിന്നത്. ഒരു ജീവപര്യന്തകാലമാണ് ടിന്റുവെന്ന അത്!ലറ്റിന് മുന്നിൽ കടന്നു പോയത്. എല്ലാം ഞങ്ങൾ സഹിച്ചത് ഒരു ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നത്തിന് വേണ്ടിയായിരുന്നുവെന്ന് ടിന്റുവിന്റെ അച്ഛനും അമ്മയും പറഞ്ഞു. ഒളിമ്പിക്സ് മെഡൽ മാത്രമല്ല, തങ്ങളുടെ മകളുടെ കൗമാരവും യൗവനത്തിന്റെ നല്ലൊരു പങ്കും കവർന്നെടുക്കപ്പെട്ടെന്ന യാഥാർഥ്യവും ഇവർ ഇപ്പോൾ ഉൾക്കൊള്ളുന്നു. ഇനിയാർക്കും ഈ ഗതി ഉണ്ടാവരുത്, ഉഷ ആരാണെന്ന് ലോകം അറിയണം. ടിന്റു പൂർണമായും ഉഷയുടെ നിയന്ത്രണത്തിലാണ്. പുരുഷ കോച്ചുമാരുടെ കീഴിൽ പരിശീലിച്ചാൽ അവർ ലൈംഗികമായി ഉപയോഗിക്കുമെന്നും വിദേശ കോച്ചുമാരുടെ കീഴിൽ പരിശീലിച്ചാൽ അവർ ഉത്തേജകം നൽകും എന്നുമൊക്കെയാണ് ഉഷ ടിന്റുവിനെ ധരിപ്പിച്ചു വച്ചിരിക്കുന്നത്. എല്ലാം സഹിച്ചു മതിയായി. നാട്ടുകാർ എല്ലാം അറിയട്ടെയെന്നും ജോയിച്ചൻ വിശദീകരിച്ചതായിട്ടായിരുന്നു വാർത്തകളും പോസ്റ്റുകളും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്