ആകെയുള്ളത് 130 ജോലിക്കാർ; എട്ടുമാസം കൊണ്ട് ലഭിച്ചത് 11,000 പരാതികൾ; കേസ് എടുക്കേണ്ട എന്ന് പറഞ്ഞാൽ അപ്പോൾ കോടതി വിളിപ്പിക്കും; കോടതികളിൽ പോയി ക്യൂ നിൽക്കാൻ അല്ലാതെ കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നേരമില്ല; കേസ് എടുക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ജേക്കബ് തോമസിനെ തെറി വിളിക്കുന്നവർക്ക് അറിയാമോ ഈ കണക്കുകൾ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിജിലൻസിനെതിരെ ഹൈക്കോടതിയിൽ നിന്നും രാഷ്ട്രീയ രംഗത്തുനിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുമ്പോൾ ആകെ മനോനില തകർന്ന് സ്വതന്ത്രമായി ജോലിചെയ്യാൻപോലും കഴിയാത്തവിധം പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്ത് വിജിലൻസ് ഉദ്യോഗസ്ഥർ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന പ്രഖ്യാപനവുമായി ആണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്. ഇതിനായി ശക്തമായ നടപടിയെടുക്കാൻ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള ജേക്കബ് തോമസിനെ പുതിയ സർക്കാർ വിജിലൻസ് ഡയറക്ടറുമാക്കി.
അദ്ദേഹം അധികാരമേറ്റതിന് പിന്നാലെ ശക്തമായ നടപടികളുമായാണ് ലഭിച്ച ഓരോ പരാതികളിലും വിജിലൻസ് കടുത്ത നടപടികളുമായി മുന്നോട്ടു നീങ്ങിയത്. ചുവപ്പുകാർഡുമായി അഴിമതിക്കെതിരെ സന്ധിയില്ലാ സമരം ജേക്കബ് തോമസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അഴിമതിക്കാർക്കെല്ലാം പണികിട്ടുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ബാർ കോഴ കേസിൽ മുന്മന്ത്രിമാരായ കെ ബാബുവിനും കെഎം മാണിക്കുമെതിരെ ശക്തമായി നീങ്ങുന്ന നിലയുണ്ടായി.
പക്ഷേ, ഇപ്പോൾ സാധാരണക്കാർ പോലും വിജിലൻസിന്റെ കേസുകൾക്ക് വേഗംപോരെന്ന പരാതിയുമായി എത്തുകയും നിരന്തരം ഹൈക്കോടതിയിൽ നിന്നുൾപ്പെടെ വിമർശനം നേരിടുകയും ചെയ്യുമ്പോൾ മാനസികമായി ആകെ തകർന്ന നിലയിലേക്ക് നീങ്ങുകയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഒന്നടങ്കമെന്നാണ് ലഭിക്കുന്ന വിവരം.
ലഭിക്കുന്ന ആയിരക്കണക്കിന് പരാതികളിൽ ഒന്നു കണ്ണോടിച്ച് നോക്കാൻപോലും വേണ്ടത്ര സ്റ്റാഫില്ലെന്നതു തന്നെയാണ് പ്രധാനമായും വിജിലൻസിന് ചീത്തപ്പേരുണ്ടാക്കുന്നതെന്ന വിവരമാണ് അഴിമതിക്കെതിരെ കാവലാളായി നിൽക്കുമെന്ന് പ്രതിജ്ഞയെടുത്ത് പ്രവർത്തിക്കുന്ന വിജിലൻസിന് എന്തുപറ്റിയെന്ന അന്വേഷിച്ച മറുനാടന് ലഭിച്ചത്. ജേക്കബ് തോമസ് അധികാരമേറ്റതിന് പിന്നാലെ ജനങ്ങൾക്ക് വിജിലൻസിൽ വിശ്വാസം വർ്ധിച്ചുവെന്നതിന്റെ തെളിവെന്നോണം കഴിഞ്ഞ എട്ടുമാസത്തിനിടെ 11,000 പരാതികളാണ് വിജിലൻസിന് ലഭിച്ചത്.
ഇവയിലെല്ലാം ഒന്ന് ക്വിക്ക് വെരിഫിക്കേഷൻ നടത്തി കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻപോലും സാവകാശമില്ലാത്ത രീതിയിലാണ് വിജിലൻസിന് പ്രവർത്തിക്കേണ്ടി വരുന്നത്. കാരണം സംസ്ഥാനത്താകെ വിജിലൻസിൽ പ്രവർത്തിക്കുന്നത് 130 ജോലിക്കാർ മാത്രമാണ്.
പുതിയതായി വന്ന കേസുകൾ മാത്രമാണ് ഇത്രയും. അന്വേഷണം തുടരുന്ന പഴയ കേസുകളും കോടതിയിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണത്തിനായി വിജിലൻസിന് കൈമാറുന്നവയും ചേരുമ്പോൾ കേസുകൾ പിന്നെയും കൂടും. അതിനാൽ തന്നെ ഇവയിൽ പെട്ടെന്ന് അന്വേഷണം നടത്താൻപോലും പറ്റാത്ത സാഹചര്യമാണെന്ന് വിജിലൻസിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.
വിജിൻസുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് സംസ്ഥാനത്തെ കോടതികളിലുള്ളത്. വിചാരണയിലുള്ളതും ക്വിക് വെരിഫിക്കേഷൻ സമർപ്പിക്കേണ്ടതും അന്വേഷണം ആവശ്യപ്പെട്ടുള്ളതുമായ കേസുകളെല്ലാം ഇതിൽപ്പെടും. ഇവയിലെല്ലാം കോടതി ആവശ്യപ്പെടുമ്പോൾ ഹാജരാകാൻപോലും സ്റ്റാഫില്ലാത്ത സ്ഥിതിയാണിപ്പോൾ. മാത്രമല്ല, പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥർ തുടർച്ചയായി ഹാജരാകേണ്ടിയും വരുന്നു. ഇത്തരത്തിൽ അന്വേഷണത്തിനല്ലാതെ മിക്ക ദിവസങ്ങളും കോർട്ട് ഡ്യൂട്ടിയായി മാറുന്നതോടെ ഓഫീസ് സ്റ്റാഫ് മാത്രമാണ് മിക്ക വിജിലൻസ് ഓഫീസുകളിലും ഉണ്ടാകാറുള്ളൂ എന്നതാണ് സ്ഥിതി. എന്നാലും ലഭിക്കുന്ന പരാതികൾ കേൾക്കാനെങ്കിലും കഷ്ടപ്പെട്ട് സമയം കണ്ടെത്തുകയാണ് ഉദ്യോഗസ്ഥർ.
ഈ ദുരവസ്ഥ കാണാതെ വിമർശനം ഉണ്ടായപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് കഴിഞ്ഞ ദിവസം ഹെഡ് ഓഫീസിലുണ്ടായത്. വൻകിട പരാതികൾ സ്വീകരിക്കില്ലെന്ന് കാട്ടി വിജിലൻസ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച സംഭവം അളമുട്ടിയപ്പോൾ ചേരകടിച്ചുവെന്ന് പറയുന്നതുപോലെ ഉണ്ടായ പ്രതികരണം മാത്രമായിരുന്നു. എന്നാൽ പ്രശ്നങ്ങൾ താമസിയാതെ സർക്കാർ പരിഹരിക്കുമെന്ന ഉറപ്പുലഭിച്ചതോടെയാണ് ഈ സ്ഥിതിക്ക് അയവുവന്നത്.
തിരുവനന്തപുരം കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, തലശ്ശേരി എന്നിവിടങ്ങളിലെ വിജിലൻസ് കോടതികളിൽ 1370 കേസുകളാണ് ഇപ്പോൾ വിചാരണയിലുള്ളത്. അതിനാൽതന്നെ കോടതി ഡ്യൂട്ടിയിലാണ് മിക്ക ഉദ്യോഗസ്ഥരും കൂടുതൽ സമയവുമെന്ന് വ്യക്തം. ഇതിന് പുറമെയാണ് ഹൈക്കോടതിയിലുൾപ്പെടെയുള്ള കേസുകൾ.
പലപ്പോഴും കോടതി ഡ്യൂട്ടിയുമായി പോകാനുള്ള സാവകാശം മാത്രമേ ഡിവൈഎസ്പിമാർക്കും മറ്റും ലഭിക്കുന്നുള്ളൂ. അതിനാലാണ് പല കേസുകളിലും അന്വേഷണത്തിൽ താമസം വരുന്നതും പലതിലും കോടതിയുടെ വിമർശനം ഏറ്റുവാങ്ങേണ്ടിവരുന്നതും. ജീവനക്കാരുടെ കുറവ് പരിഹരിക്കാനും സേനയുടെ അംഗസംഖ്യ അടിയന്തിരമായി കൂട്ടാനും സർക്കാർ നടപടിയെടുത്തില്ലെങ്കിൽ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച സർക്കാരിന്റെ മുഖമുദ്രയായി മാറേണ്ട വകുപ്പ് ഇനിയും നാണംകെടേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.
ഇപ്പോൾ കോടതികളിൽ നിന്നും പ്രതിപക്ഷ സംഘടനാ നേതാക്കളിൽ നിന്നും എന്തിന് സർക്കാരിന്റെ തന്നെ ഭാഗമായുള്ള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ കൂടിയായ വിഎസിൽ നിന്നുപോലും രൂക്ഷ വിമർശനമാണ് വിജിലൻസിന് നേരിടേണ്ടിവരുന്നത്. ഇതോടെ കടുത്ത മാനസിക സംഘർഷത്തിലാണ് വിജിലൻസിലെ ജീവനക്കാരിൽ ഭൂരിഭാഗവും.
ഹെഡ് ഓഫീസിൽ ഐപിഎസ് ഓഫീസർമാരുടെ മൂന്ന് ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് ആവശ്യപ്പെട്ടിട്ട് ഏറെക്കാലമായിട്ടും സർക്കാർ നടപടിയെടുത്തിട്ടില്ല. സിഐമാരുടെ 12 ഒഴിവുകൾ നികത്തിയിട്ടില്ല. ഡിവൈഎസ്പിമാരുടെ ഒഴിവുകളും നിരവധി. ഇത്തരത്തിൽ അതീവ ഗുരുതരമായി ലഭിക്കുന്ന ഒരു പരാതിയിൽ കഴമ്പുണ്ടോ എന്നുപോലും അന്വേഷിക്കാൻ പറ്റാത്തവിധത്തിലാണ് കാര്യങ്ങൾ എത്തിനിൽക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ മറുനാടനോട് പറഞ്ഞു. ഇതിനിടയിലാണ് കോടതിയുടെ വിമർശനങ്ങളും നിരന്തരം ഉണ്ടാവുന്നതും ഈ അവസ്ഥ ശരിക്കറിയാവുന്ന പ്രതിപക്ഷ നേതാവും വിഎസും ഉൾപ്പെടെയുള്ളവർ വിജിലൻസിനെതിരെ നിലപാടെടുക്കുന്നതും.
ഇതിനെല്ലാം പുറമെയാണ് മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികളിൽ വിജിലൻസ് കടുത്ത നിലപാടിലേക്ക് നീങ്ങിയതോടെ സിവിൽ സർവീസ് ലോബിതന്നെ വിജിലൻസിനെതിരെ തിരിയുന്ന സ്ഥിതി ഉണ്ടായതും. ഇതോടെ കൂട്ടിലടച്ച തത്തയാവില്ലെന്ന് ഉറപ്പിച്ച വിജിലൻസ് അക്ഷരാർത്ഥത്തിൽ കൂട്ടിനുള്ളിൽ ചിറകൊടിഞ്ഞു കിടക്കുന്ന തത്തയെപ്പോലെയായിക്കഴിഞ്ഞു.
കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന് ആനുപാതികമായി അടിയന്തിരമായി സർക്കാർ ഇടപെട്ട് കൂടുതൽ പേരെ വിജിലൻസിൽ നിയമിക്കുകയോ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിലെങ്കിലും കുറേ സമർത്ഥരായ ഉദ്യോഗസ്ഥരെ വിജിലൻസിലെത്തിക്കുകയോ ചെയ്തില്ലെങ്കിൽ സർക്കാരിന് തന്നെയാകും ചീത്തപ്പേരുണ്ടാവുക എന്ന നിലയിൽ അത്യന്തം ഗുരുതരമാണ് കാര്യങ്ങൾ.
മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ ഡിജിപി നിയമനത്തിനെതിരായ ഹർജി പരിഗണിക്കവേ സംസ്ഥാനത്ത് വിജിലൻസ് രാജാണോ എന്ന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്. ഇതിനു പിന്നാലെ വിജിലൻസിന് രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് കെഎം മാണിയുൾപ്പെട്ട ബാർ കോഴ കേസിലും കോടതിയുടെ വിമർശനമുയർന്നു. തൊട്ടുപിന്നാലെ മുന്മന്ത്രി ഇ പി ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമനക്കേസ് ഒരാഴ്ചത്തേക്ക് സ്റ്റേചെയ്തുകൊണ്ട് കോടതി വിജിലൻസിന് മാർഗരേഖ നിർദ്ദേശിക്കുകയും ചെയ്തു.
സർവീസ്, ജോലിയിലെ സ്ഥാനക്കയറ്റം എന്നിവയ്ക്ക് വിജിലൻസിന്റെ റിപ്പോർട്ട് ആവശ്യമില്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം വിജിലൻസ് അന്വേഷിച്ചാൽ മതിയെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതെല്ലാം ഉദ്ധരിച്ച് മുഖ്യധാരാ മാദ്ധ്യമങ്ങൾതന്നെ വിജിലൻസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നവിധം കോടതിയുടെ നിരീക്ഷണങ്ങൾ 'ആഘോഷിക്കുകയും' ചെയ്തു.
ഇത്തരത്തിൽ തുടർച്ചയായി കോടതി വിമർശനങ്ങൾ കഴിഞ്ഞദിവസങ്ങളിൽ വന്നതോടെ വിജിലൻസിലെ വലിയൊരു വിഭാഗം ഉദ്യോഗസ്ഥരും മനംമടുത്ത അവസ്ഥയിലായിക്കഴിഞ്ഞു. ഇതു മനസ്സിലാക്കിയാണ് വിജിലൻസിന്റെ പ്രവർത്തനം സംബന്ധിച്ച് ചീഫ് ജസ്റ്റീസുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്. ഉന്നതരുൾപ്പെട്ട കേസുകളുടെ ഭാവി ഈ ചർച്ചയ്ക്കുശേഷമേ തീരുമാനിക്കൂ എന്ന് വിജിലൻസ് ഡയറക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. മാത്രമല്ല, വീർപ്പുമുട്ടലില്ലാതെ പ്രവർത്തിക്കാൻ അടിയന്തിരമായി സ്റ്റാഫിനെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ ഉടൻ ഇടപെട്ടേക്കുമെന്നാണ് സൂചനകൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്