ജനാധിപത്യത്തിനായി പോരാടി മരിച്ച ആയിരങ്ങളെ ലോകമാകെ സ്മരിച്ചപ്പോഴും ഭയന്ന് മിണ്ടാതെ ചൈനീസ് പത്രങ്ങൾ; പ്രതിവിപ്ലവത്തെ മുളയിലെ നുള്ളിയത് വികസനത്തിന് ആക്കം കൂട്ടിയെന്ന് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പോലും മേനി പറയുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം; ടിയാനന്മെൻ സ്ക്വയറിൽ ആയിരങ്ങൾ വെടിയേറ്റു വീണിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മരിച്ചവരുടെ വിവരങ്ങൾ ഇപ്പോഴും മൂടിവെച്ച് ചൈന
മറുനാടൻ ഡെസ്ക്
ബെയ്ജിങ്: ജനാധിപത്യ സ്വപ്നത്തിനു മേൽ ചൈനീസ് ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ചിട്ടും ഇന്നും അതേ സ്വപ്നങ്ങളും രക്തസാക്ഷികളുടെ സ്മരണകളുമായി ലോകം. എന്നാൽ 'പ്രതിവിപ്ലവത്തിന്റെ ശ്രമങ്ങളെ' മുളയിലെ നുള്ളിയെന്ന് സ്വയം അവകാശപ്പെടുന്ന ചൈന ഇപ്പോഴും കൂട്ടക്കൊലയെ തള്ളിപ്പറയാനോ തെറ്റു തിരുത്താനോ തയ്യാറായിട്ടില്ല. എന്തിന് ചൈനീസ് പത്രങ്ങൾ പോലും കൂട്ടക്കൊലയുടെ മുപ്പതാം വാർഷികത്തെ കുറിച്ച് പറയാൻ മറന്നു പോയി. അല്ലെങ്കിൽ ഭരണകൂടത്തെ ഭയന്ന് മിണ്ടാതിരുന്നു.
മൂന്നു പതിറ്റാണ്ടു മുന്നേയാണ് ചൈനയിൽ ആയിരക്കണക്കിന് രക്തപുഷ്പങ്ങൾ വിടർന്നത്. ടിയാനന്മെൻ സ്ക്വയറിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം തോക്കിൻ കുഴലിലൂടെ രക്തപുഷ്പങ്ങൾ കൊണ്ട് വസന്തം തീർത്തത്. ആയിരങ്ങൾ ആദ്യമായി ജനാധിപത്യം അല്ലെങ്കിൽ മരണമെന്ന മുദ്രാവാക്യം മുഴക്കിയത്; അവസാനമായും. ലോകം ടിയാനന്മെൻ സ്ക്വയറിൽ ജനാധിപത്യത്തിനായി രക്തസാക്ഷികളായ വിദ്യാർത്ഥികളെ സ്മരിക്കുമ്പോഴും കൂട്ടക്കൊലയെ ന്യായീകരിക്കുകയാണ് ചൈനീസ് ഭരണകൂടം ഇന്നും. 1989 ജൂൺ നാലിനാണ് ജനാധിപത്യത്തിനായി മുദ്രാവാക്യം മുഴക്കി ഒത്തുകൂടിയ പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികളെ വെടിവെച്ചു കൊന്ന ശേഷം കത്തിച്ചു ചാരമാക്കി കഴുകി കളഞ്ഞത്.
നാട്ടിൽ നടമാടിക്കൊണ്ടിരുന്ന ജനാധിപത്യ ധ്വംസനങ്ങളോടും അഴിമതിയോടുമുള്ള പ്രതിഷേധ സൂചകമായി ചൈനയിലെ വിദ്യാർത്ഥി സംഘടനകൾ ബെയ്ജിങ്ങിലെ ടിയാനന്മെൻ സ്ക്വയർ എന്ന സ്ഥലത്ത് സംഘടിപ്പിച്ച പ്രകടനം സർക്കാർ തങ്ങളോടുള്ള വെല്ലുവിളിയായി ഏറ്റെടുത്തു. കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടിയ ടിയാനന്മെൻ സ്ക്വയറിലെ ആ രാത്രിയിലേക്ക് ടാങ്കുകളും യന്ത്രത്തോക്കുകളും ഒക്കെയായി മാർച്ചുചെയ്ത ചൈനീസ് പട്ടാളം മെഗാഫോണുകളിലൂടെ അവരോട് ആ നിമിഷം അവിടെ നിന്നും പിരിഞ്ഞുപോവാൻ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. 'ജനാധിപത്യം, അല്ലെങ്കിൽ മരണം' എന്ന് പ്ലക്കാർഡെഴുതി കയ്യിൽ പിടിച്ചുകൊണ്ട് വീടുകളിൽ നിന്നും ഇറങ്ങി വന്ന ആ കുട്ടികൾ പട്ടാളത്തിന്റെ ഭീഷണി വകവെക്കാതെ അവിടെത്തന്നെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആദ്യത്തെ ചെറിയ സംഘർഷം പിന്നീട് പട്ടാളക്കാരുടെ നരനായാട്ടായി പരിണമിക്കുകയായിരുന്നു. പതിനായിരത്തോളം വിദ്യാർത്ഥികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സർക്കാർ പറയുന്നത് 300 പേർ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ്.
പ്രക്ഷോഭകാരികളുടെ ആവശ്യം ഭരണപരിഷ്കാരം
1986 -ൽ അമേരിക്കയിലെ പ്രിൻസ്ടൺ സർവകലാശാലയിലെ പ്രൊഫസർ ഉദ്യോഗം വെടിഞ്ഞ് ജനാധിപത്യ പുനഃസ്ഥാപനത്തിന്റെ സന്ദേശവുമായി ചൈനയിലെ യൂണിവേഴ്സിറ്റികൾ തോറും നടന്നു പ്രസംഗിച്ച ഡോ. ഫാങ് ലിഴി ആയിരുന്നു ടിയാനന്മെൻ സ്ക്വയർ പ്രക്ഷോഭങ്ങളുടെ തീപ്പൊരി ചൈനയുടെ വിദ്യാർത്ഥി മനസ്സിലേക്ക് കുടഞ്ഞിട്ടുകൊടുത്തത്. ഈ വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്ത ഹു യോബാങ്ങിനെ പൊതുപ്രവർത്തനം നിർത്താൻ സർക്കാർ നിർബന്ധിതനാക്കിയതും അതിനു പിന്നാലെ ഒരു ഹൃദയാഘാതം അദ്ദേഹത്തിന്റെ ജീവനെടുത്തതും വിദ്യാർത്ഥികളുടെ പ്രതിഷേധം കടുപ്പിച്ചു.
എഴ് ആവശ്യങ്ങൾ അടങ്ങിയ ഒരു ചാർട്ടർ മുന്നോട്ടുവെച്ചുകൊണ്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രക്ഷോഭം. ഹു യോബാങ്ങിന്റെ നയങ്ങൾ ശരിയായിരുന്നു എന്ന് സമ്മതിക്കണം, പൊതുസ്വാതന്ത്ര്യത്തിനെതിരെയുള്ള സർക്കാർ നടപടികൾ നിർത്തണം, ഭരിക്കുന്ന പാർട്ടി അംഗങ്ങളുടെ വരുമാനവിവരങ്ങൾ പരസ്യപ്പെടുത്തണം, പത്രങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം, പാർട്ടി സെൻസർഷിപ്പ് അവസാനിപ്പിക്കണം, വിദ്യാഭ്യാസത്തിനുള്ള ഫണ്ട് വർധിപ്പിക്കണം, പഠിപ്പിക്കുന്നവരുടെ ശമ്പളം മെച്ചപ്പെടുത്തണം, ബെയ്ജിങ്ങിൽ പ്രകടനങ്ങൾക്കുള്ള വിലക്ക് നീക്കണം, മീഡിയയിൽ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്കും കവറേജ് ലഭ്യമാക്കണം എന്നിങ്ങനെ തീർത്തും ന്യായമെന്ന് തന്നെ പറയാവുന്ന ഏഴ് ആവശ്യങ്ങൾ.
ടിയാനന്മെൻ സ്ക്വയർ
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ നഗര ചത്വരമാണ് ടിയാനന്മെൻ സ്ക്വയർ. ഈ നഗരചത്വരത്തിലേക്കുള്ള പ്രവേശനകവാടമായ ടിയാനന്മെൻ കവാടത്തിൽ നിന്നാണ് ആ പേര് ലഭിച്ചത്. ടിയാനന്മെൻ എന്നാൽ സ്വർഗത്തിലേക്കുള്ള കവാടം എന്നാണർത്ഥം.
ചൈനയിലെ പല ചരിത്രമുഹൂർത്തങ്ങളുടെയും വേദിയായിരുന്നു ഈ ചത്വരം. 1989ലെ ടിയാനെന്മെൻ സ്ക്വയർ പ്രക്ഷോഭമാണ് അവയിൽ ഏറ്റവും പ്രശസ്തം. ലോകത്തിലേത്തന്നെ ഏറ്റവും വലിയ മൂന്നാമത്തെ നഗരചത്വരമാണ് ടിയാനന്മെൻ. 880മീ നീളവും 550മീ വീതിയുമുള്ള ഈ ചത്വരത്തിന്റെ വിസ്തീർണ്ണം 440,000 ച.മീ (109ഏക്കർ) ആണ്.
ടാങ്ക് മാൻ
ടിയാനന്മെൻ സ്ക്വയറിനെ കുറിച്ചുള്ള ഓർമകൾ ദീപ്തമാക്കുന്നത് 1989 ജൂൺ അഞ്ചിനു പകർത്തപ്പെട്ട ഒരു ചിത്രമാണ്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എന്ന സൈന്യം നൂറുകണക്കിനു വിദ്യാർത്ഥികളെ കൊന്നുതള്ളിയതിനു തൊട്ടടുത്ത ദിവസം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടാങ്ക് പരേഡിനെ ഒറ്റയ്ക്കു നേരിടുന്ന 19 കാരനായ യുവാവിന്റെ ചിത്രം. ലോകം അയാളെ 'ടാങ്ക് മാൻ' എന്ന് വിളിച്ചു.
ചരിത്ര സംഭവത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന ശക്തമായ ചിത്രമായി അത് മാറി. ആ വിദ്യാർത്ഥി ആരാണ്? അയാൾ ജീവനോടെ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ? ചൈനീസ് സൈന്യം അയാളെ കൊലപ്പെടുത്തിയോ? തുടങ്ങിയ ചോദ്യങ്ങൾ ലോകം ചോദിക്കാൻ തുടങ്ങിയിട്ട് 30 വർഷം തികയുന്നു. സൈന്യം പ്രതിഷേധക്കാരെ നേരിടുന്നത് പകർത്താൻ സമീപത്തെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന വിദേശ മാധ്യമപ്രവർത്തകരാണ് ആ ചിത്രം പകർത്തിയത്.
സ്റ്റുവർട്ട് ഫ്രാങ്ക്ലിൻ എന്ന പത്ര ഫോട്ടോഗ്രാഫർ എടുത്ത ചിത്രം പിന്നീട് ടൈം മാഗസിന്റെ കവർ ചിത്രമായി. ചാർലി കോൾ എന്ന ഫൊട്ടോഗ്രഫർ ഈ ചിത്രത്തിന്റെ പേരിൽ 1990 ലെ വേൾഡ് പ്രസ് ഫോട്ടോ അവാർഡിന് അർഹനായി. ലോകം ചർച്ച ചെയ്യാൻ പോകുന്ന ചിത്രമാണ് ഇതെന്ന് കരുതിയില്ലെന്ന് സ്റ്റുവർട്ട് ഫ്രാങ്ക്ലിൻ പിന്നീട് ഓർത്തെടുത്തു. അയാൾ ടാങ്കിനെ പോവാൻ അനുവദിക്കാതെ ഒറ്റയ്ക്ക് തടഞ്ഞു നിർത്തി. അയാളെ മെതിച്ചുകൊണ്ട് കടന്നു പോവുന്നതിനുപകരം ആ പട്ടാള ടാങ്ക് അതിന്റെ എഞ്ചിൻ ഓഫ് ചെയ്ത അവിടെ നിർത്തി. .' ടാങ്കിന്റെ മുകളിൽ കയറി പട്ടാളക്കാരോട് അയാൾ സംസാരിച്ചതായും വീണ്ടും യാത്രതുടങ്ങാൻ തുടങ്ങിയ ടാങ്കുകളുടെ വ്യൂഹത്തിനു നേരേ വീണ്ടും ചാടി വീണതായും ഫ്രാങ്ക്ലിൻ ഓർമിക്കുന്നു.
ഒടുവിൽ രണ്ടു പേർ ചേർന്ന് അയാളെ വലിച്ചിഴച്ചു കൊണ്ടു പോയതായും ഫ്രാങ്ക്ലിൻ സാക്ഷ്യപ്പെടുത്തുന്നു. ആ രണ്ടു പേർ ആരാണെന്നോ വലിച്ചിഴച്ചു കൊണ്ടു പോയ യുവാവ് ആരാണെന്നോ, എവിടെയാണന്നോ ആർക്കും അറിയില്ല. ടിയാനെന്മെൻ സ്ക്വയർ സംഭവത്തിന്റെ ഓർമകളെ പോലും വല്ലാതെ ഭയപ്പെട്ട ചൈന അയാളെക്കുറിച്ച് പിന്നീട് ലോകത്തോട് ഒന്നും പറഞ്ഞുമില്ല.
ഇപ്പോഴും ന്യായീകരിച്ച് ചൈന
ചൈനീസ് വിദേശകാര്യമന്ത്രി കഴിഞ്ഞയാഴ്ച സിംഗപ്പൂരിൽ നടന്ന ഒരു ഉച്ചകോടിക്കിടെ പറഞ്ഞുവെച്ചത് ടിയാനന്മെൻ സ്ക്വയറിൽ അന്ന് നടന്ന വിദ്രോഹ പ്രവർത്തനങ്ങളെ അടിച്ചമർത്തിയ സർക്കാർ നടപടി രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് അനുസൃതമായിരുന്നു എന്നാണ്. അന്നങ്ങനെ ചെയ്തതാണ് ഇന്ന് ചൈന ഒറ്റക്കെട്ടായി പുരോഗതിയിലേക്ക് കുതിക്കുന്നതിനു കാരണം എന്നും മന്ത്രി പറയുന്നു. സ്വന്തം പൗരന്മാരായ കോളേജ് വിദ്യാർത്ഥികളെ നിഷ്കരുണം വെടിവെച്ചിട്ട നടപടിയെയാണ് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും ഒരു സങ്കോചവുമില്ലാതെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ചൈന ന്യായീകരിക്കുന്നത്.
ബ്രിട്ടൻ പുറത്തുവിട്ട രേഖ
കലാപം നടക്കുമ്പോൾ ബെയ്ജിംഗിലുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡർ അലൻ ഡൊണാൾഡിന് അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ടിയാന്മെൻ സ്ക്വയറിലെ സൈനിക നടപടി സംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് കൗൺസിലിൽ അംഗമായിരുന്ന ഒരു ഉന്നതനേതാവിൽ നിന്നാണ് ഈ വിവരങ്ങൾ ഡൊണാൾഡിന്റെ സുഹൃത്തിന് ലഭിച്ചത് എന്ന് ബ്രിട്ടൺ പുറത്തു വിട്ട രേഖകളിൽ വിശദീകരിക്കുന്നു.
ടിയാന്മെൻ പ്രക്ഷോഭത്തെക്കുറിച്ച് ഡൊണാൾഡ് ലണ്ടനിലേക്ക് അയച്ച കത്തിൽ പറയുന്നത് ഇപ്രകാരമാണ്.... 1989 ജൂൺ മൂന്നിനോ നാലിനോ രാത്രിയോടെയാണ് സൈന്യം ബെയ്ജിങ് നഗരത്തിലേക്ക് പ്രവേശിച്ചത്. രാജ്യത്ത് ജനാധിപത്യഭരണസംവിധാനം കൊണ്ടു വരണം എന്നാവശ്യപ്പെട്ട് ഏഴ് ആഴ്ചകളായി യുവാക്കളുടെ നേതൃത്വത്തിൽ ടിയാന്മെൻ സ്ക്വയറിൽ പ്രക്ഷോഭങ്ങൾ നടക്കുകയായിരുന്നു.
ടിയാന്മെൻ സ്ക്വയറിലേക്ക് സൈന്യം പ്രവേശിച്ചതോടെ ഇനി എന്ത് നടക്കുമെന്ന് പ്രക്ഷോഭകാരികൾക്ക് മനസ്സിലായിരുന്നു. ഒരു മണിക്കൂർ കൊണ്ട് അവിടം വിട്ടു പോകാനായിരുന്നു കിട്ടിയ നിർദ്ദേശമെങ്കിലും പട്ടാളടാങ്കറുകൾ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ വിദ്യാർത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞു കയറി.
നിലവിളിച്ചോടിയ വിദ്യാർത്ഥികൾക്ക് നേരെ സൈന്യം തുടരെ വെടിയുതിർത്തു. മരണപ്പെട്ടവരുടെ ദേഹത്തിലൂടെ പലവട്ടം ടാങ്കറുകൾ കയറി ഇറങ്ങി, മൃതദേഹങ്ങൾ ചിന്നഭിന്നമായി. ഒടുവിൽ അവയെല്ലാം കൂട്ടിയിട്ട് കത്തിച്ചു പിന്നിലെ ഹോസിലെ വെള്ളം കൊണ്ട് ആ ചാരമെല്ലാം ഓവുചാലിൽ ഒഴുകി.
ഇന്ത്യൻ പാർട്ടിയിലും ചലനം
ടിയാനന്മെൻ സ്ക്വയർ സംഭവം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും വൻ ചലനമുണ്ടാക്കി. പ്രക്ഷോഭത്തെ അനുകൂലിച്ച പി.ഗോവിന്ദപിള്ളയ്ക്കെതിരെ പാർട്ടി നടപടിയുണ്ടായി. ചെന്നൈയിൽ 1992 ജനുവരിയിൽ നടന്ന സിപിഎമ്മിന്റെ 14-ാം പാർട്ടി കോൺഗ്രസിൽ വിഷയം ചർച്ചയ്ക്കു വന്നു. ടിയാനന്മെൻ സ്ക്വയർ പ്രക്ഷോഭം അടിച്ചമർത്തിയ നടപടിയെ പാർട്ടി ശരിവയ്ക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്