ലോക് ഡൗണിൽ പൊടുന്നനെ ഗോവയിലെ സ്പാ അടച്ചുപൂട്ടിയപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വനിതകൾ അടക്കമുള്ള നാലംഗ മലയാളി സംഘം; എയർപോർട്ടിൽ ജോലി നിലച്ചപ്പോൾ ഭക്ഷണം പോലുമില്ലാതെ ആകെ ആങ്കലാപ്പിൽ നൂറോളം മലയാളികളും; ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ ദൈവദൂതനെ പോലെ സഹായവുമായി; തണ്ടർഫോഴ്സിന്റെ മലയാളി സിഎംഡി അനിൽകുമാർ നായർ ഇപ്പോൾ ഇവർക്ക് ഹീറോ; മലയാളി സെക്യൂരിറ്റി ഏജൻസിയുടെ കിടിലൻ പ്രവർത്തനം ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാരണം വന്ന ലോക്ക് ഡൗൺ ദുരിതങ്ങൾ ജീവിതത്തെ നക്കിത്തുടയ്ക്കുന്ന അവസ്ഥ വന്നപ്പോൾ ഗോവൻ മലയാളികൾക്ക് ആലംബമായത് തണ്ടർഫോഴ്സ് എന്ന മലയാളി സെക്യൂരിറ്റി ഏജൻസി. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളുടെ സുരക്ഷ നോക്കി നടത്തുന്ന ഇങ്ങനെയുള്ള ബ്രഹത് ഏജൻസി സഹായവുമായി വരുമെന്ന് മലയാളികൾ കരുതിയുമില്ല. ലോക്ക് ഡൗൺ ദുരിതം പേറുന്ന ഗോവയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഇപ്പോൾ സഹായമെത്തിക്കാൻ കഴിയുന്നത് തണ്ടർഫോഴ്സിനാണ് മാത്രമാണ് എന്നതും ഈ ഘട്ടത്തിൽ ശ്രദ്ധേയമാകുന്നു. തണ്ടർഫോഴ്സ് സിഎംഡി മലയാളിയായ അനിൽകുമാർ നായരുടെ നേതൃത്വത്തിലുള്ള തണ്ടർഫോഴ്സ് സംഘമാണ് ഗോവയിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസമായി മാറിയത്.
ഇന്ത്യയിലെ നിലവിലുള്ള അൻപത്തിയഞ്ചു ഓഫീസുകളിൽ നിന്നുള്ളവരും വിവിധ സ്റ്റേറ്റുകളിലെ സഹായഭ്യർഥനകൾക്ക് ചെവി കൊടുക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നുണ്ട്. ദുബായിലും ഖത്തറിലും ശ്രീലങ്കയുമായി വ്യാപിച്ചു കിടക്കുകയാണ് തണ്ടർഫോഴ്സ്. ഗോവ ആസ്ഥാനമായ കമ്പനിയിൽ ജോലി ചെയ്യുന്ന പതിനാറായിരം ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സർക്കാരിന്റെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതോടെയാണ് തണ്ടർഫോഴ്സ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ലോക്ക് ഡൗണിൽ കുടുങ്ങിക്കിടന്ന ഗോവയിലെ മലയാളികൾക്ക് സഹായം എത്തിച്ചതോടെയാണ് വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് നടത്തുന്നതിനാൽ തണ്ടർഫോഴ്സിന്റെ അത്യാവശ്യം വാഹനങ്ങൾക്ക് ഗോവൻ സർക്കാർ സഞ്ചാരാനുമതി നൽകിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കാനും സഹായമേത്തിക്കാനും തണ്ടർഫോഴ്സിന് കഴിയും.
കർണാടക-ഗോവ ബോർഡറായ കാർവാറിനടുത്ത കൺകോണയിൽ കുടുങ്ങിക്കിടന്ന നാലംഗ മലയാളി സംഘത്തിനു സഹായമെത്തിച്ചതോടെയാണ് ലോക്ക് ഡൗൺ കാലത്ത് തണ്ടർഫോഴ്സ് നടത്തുന്ന സന്നദ്ധ പ്രവർത്തനം വാർത്തയായത്. കൈ നിറയെ സഹായമാണ് തണ്ടർഫോഴ്സ് ഇവർക്ക് എത്തിച്ച് നൽകിയത്. രണ്ടാഴ്ച കഴിയാനുള്ള ഭക്ഷണ സാധനങ്ങൾ ഒരു പക്ഷെ അതിലധികം ഭക്ഷണം തണ്ടർഫോഴ്സ് എത്തിച്ചു നൽകിയിട്ടുണ്ട് എന്നാണ് സഹായം ലഭിച്ച നാലംഗ സംഘത്തിലെ എറണാകുളം സ്വദേശി ഹരി മറുനാടനോട് പറഞ്ഞത്. തത്ക്കാലം സഹായം ലഭിച്ചു. പക്ഷെ ഞങ്ങൾക്ക് എങ്ങനെയും കേരളത്തിൽ എത്തണം. അതിനുള്ള സഹായം സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും വേണം-ഹരി പറയുന്നു.
ഗോവൻ എയർപോർട്ടിൽ കുടുങ്ങിക്കിടന്ന മലയാളി സംഘങ്ങൾക്കും ഇതേ രീതിയിൽ തണ്ടർഫോഴ്സ് സഹായം എത്തിച്ചു. നൂറോളം മലയാളികൾക്കാണ് തണ്ടർഫോഴ്സ് സഹായം എത്തിച്ചത്. മലയാളികൾ വഴി വിവരമറിഞ്ഞാണ് ഇവർക്ക് സഹായം ലഭ്യമാക്കിയത്. ഞങ്ങളുടെ അവസ്ഥ പരമ ദയനീയമായിരുന്നു. എയർപോർട്ടിലെ ജോലി കഴിഞ്ഞു. ഇതേ ഘട്ടത്തിലാണ് ലോക്ക് ഡൗൺ വരുന്നത്. എന്ത് ചെയ്യും. കടകൾ ഇല്ല. ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമില്ല. എയർപോർട്ടിൽ കോൺട്രാക്റ്റ് വർക്ക് ആണ് ഞങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നത്. ഈ കോൺട്രാക്ക്റ്റിന്റെ കാലാവധി കഴിഞ്ഞു. പക്ഷെ ലോക്ക് ഡൗൺ ആയതിനാൽ ഭക്ഷണമില്ല. ഞങ്ങളുടെ കയ്യിലെ പണവും തീർന്ന അവസ്ഥയിലായിരുന്നു-തണ്ടർഫോഴ്സിന്റെ സഹായം ലഭിച്ച മലയാളി കിരൺ മറുനാടനോട് പറഞ്ഞു. മൂന്നു തവണയാണ് തണ്ടർഫൊഴ്സ് എത്തിയത്. ഞങ്ങൾക്ക് രണ്ടാഴ്ച കഴിയാനുള്ള ഭക്ഷണം അവർ നൽകി. വലിയ ആശ്വാസമാണ്-കിരൺ പറയുന്നു. കാർവാറിൽ കുടുങ്ങിയ ഹരി അടക്കമുള്ള മലയാളികൾ പറയുന്ന കാര്യം തന്നെയാണ് വാസ്കോയിൽ കുടുങ്ങിയ കിരണും സംഘവും പറയുന്നത്. നാട്ടിൽ തിരികെ എത്താൻ ഏതെങ്കിലും രീതിയിലുള്ള സർക്കാർ സഹായം ലഭ്യമാകണം-കിരൺ പറയുന്നു.
ഒട്ടനവധി മലയാളി സംഘടനകൾ ഗോവയിലുണ്ടെങ്കിലും ലോക്ക് ഡൗൺ കാരണം പുറത്തുപോയി സഹായം ലഭ്യമാക്കാൻ മലയാളി അസോസിയേഷനുകൾക്ക് കഴിയുന്നില്ല. ഈ ഘട്ടത്തിൽ തന്നെയാണ് തണ്ടർഫോഴ്സിന്റെ പ്രവർത്തനം അഭിനന്ദനാർഹമാകുന്നത്. മലയാളി അസോസിയേഷനുകൾ ഗോവയിൽ ഉണ്ടെങ്കിലും ഇവർക്ക് വാഹനം എടുത്ത് പുറത്തിറങ്ങാനുള്ള അനുമതിയില്ല. അതുകൊണ്ട് തന്നെ നാലംഗ മലയാളി സംഘം ഗോവയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ വാർത്ത വന്നെങ്കിലും സംഭവം വാർത്തകളിലൂടെ അറിഞ്ഞു നോക്കിനിൽക്കേണ്ട അവസ്ഥയായിരുന്നു മലയാളി അസോസിയെഷനുകൾക്ക്. ഇതോടെയാണ് തണ്ടർഫോഴ്സ് സജീവമായത്. ഗോവയിൽ നിന്ന് 80 കിലോമീറ്റർ ദൂരെയുള്ള കാൻകോണിലുള്ള നാലംഗ മലയാളി സംഘത്തിനു ഇന്നലെ തന്നെ തണ്ടർഫോഴ്സ് സഹായമെത്തിച്ചു. കോട്ടയത്തെ സുനീഷ് കൺകോണയിൽ നടത്തുന്ന സ്പായിലെ നാലംഗ മലയാളി സംഘമാണ് കാർവാറിൽ കുടുങ്ങിയത്. കൊറോണ ഭീഷണിയെ തുടർന്ന് ഗോവയിലെ സ്പാ സെന്ററുകൾ പ്രവർത്തനം നിറുത്തി വയ്ക്കാൻ മാർച്ച് 12 ന് തന്നെ ഗോവർ സർക്കാർ ഉത്തരവിട്ടിരുന്നു. . ഇതിനെ തുടർന്ന് ബീച്ചുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്പാ സെന്ററുകൾ എല്ലാം അടച്ചുപൂട്ടി.
ചെങ്ങന്നൂർ സ്വദേശിനി ശിൽപ ശശി, എറണാകുളം പെരുമ്പാവൂർ സ്വദേശി എ.ആർ.ഹരി, കോട്ടയം മുണ്ടക്കയം സ്വദേശിനി പി.എസ്.ധന്യ, കൊല്ലം കൊട്ടാരക്കര സ്വദേശിനി കൃഷ്ണപ്രിയ എന്നിവരാണ് പ്രശ്നത്തിൽ അകപ്പെട്ടത്. ഇവർ നാട്ടിലേക്ക് മടങ്ങാൻ നേത്രാവതിയിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ലോക്ക് ഡൗൺ കാരണം ട്രെയിൻ റദ്ദാകുകയായിരുന്നു. ലോക്ക് ഡൗൺ ആയതോടെ കടകൾ അടഞ്ഞു. ശമ്പളം വീട്ടിൽ നൽകുന്നതിനാൽ ഇവരുടെ കയ്യിൽ ആവശ്യത്തിനു പണവുമുണ്ടായിരുന്നില്ല. പട്ടിണി പേടിച്ചായിരുന്നു ഇവരുടെ ജീവിതം.
സാധനങ്ങളുടെ വില വർദ്ധനവ് ചോദ്യം ചെയതതിന് ഹരിക്ക് താമസ് സ്ഥലത്തിനടുത്തുള്ള കടയുടമയിൽ നിന്നും ഭീഷണിയും വന്നിരുന്നു. ഇതോടെ ഇവർ ആകെ പരിഭ്രാന്തരായിരുന്നു. സഹായിക്കാൻ കഴിയുന്ന രീതിയിൽ സ്പാ ഉടമ സുനീഷ് ഇവരെ സഹായിച്ചിരുന്നു. ലോക്ക് ഡൗൺ നീണ്ടതോടെ സുനീഷും പ്രതിസന്ധിയിലായി. ഇതോടെയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ വഴിയും പത്രങ്ങൾ വഴിയും ഇവർ വാർത്ത പുറത്ത് എത്തിച്ചത്. ഈ വാർത്ത കണ്ടിട്ടാണ് തണ്ടർഫോഴ്സ് സഹായഹസ്തമെത്തിച്ചത്.
ഞങ്ങളുടെ ചില വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതി ഗോവൻ സർക്കാർ നൽകിയിട്ടുണ്ട്. മലയാളി അസോസിയേഷൻ ഉണ്ടെങ്കിലും ഇവർക്ക് വാഹനം എടുത്ത് പോകാൻ അനുമതിയില്ല. ഈ ഘട്ടത്തിലാണ് സഹായമേത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. തണ്ടർഫോഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അനിൽകുമാർ മറുനാടനോട് പറഞ്ഞു. മലയാളികൾ വളരെ കുറവുള്ള സ്ഥലമാണിത്. അതുകൊണ്ട് തന്നെ അസോസിയേഷനുകൾ അറിയാതെയും പോയി. ഭക്ഷണ സാധനങ്ങളാണ് ആവശ്യമെന്നതിനാൽ ഞങ്ങൾ നേവി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. നേവി കാന്റിനിൽ നിന്നാണ് മിക്ക സാധനങ്ങളും ലഭ്യമാക്കിയത്. നേവി മികച്ച സഹകരണമാണ് തണ്ടർ ഫോഴ്സിന് നൽകിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥരാണ് തണ്ടർഫോഴ്സിലേ ജീവനക്കാർ എന്നതിനാൽ ലോക്ക് ഡൗണിൽ വലിയ ബുദ്ധിമുട്ടുകൾ തണ്ടർഫോഴ്സിന് നേരിടേണ്ടിയും വന്നില്ല-അനിൽ കുമാർ പറയുന്നു.
തണ്ടർഫോഴ്സിന്റെ പ്രവർത്തനം വിപുലവും ശ്രദ്ധേയവും
പതിനൊന്നു വർഷം മുൻപ് ഗോവയിൽ ആരംഭിച്ച സ്ഥാപനമാണ് തണ്ടർഫോഴ്സ്. ആസ്ഥാനവും ഗോവ തന്നെ. ഗോവൻ മലയാളിയാണ് അനിൽ കുമാർ. ജനിച്ചതും വളർന്നതും എല്ലാം ഗോവയിൽ തന്നെ. അതിനാൽ തണ്ടർഫോഴ്സ് ആരംഭിച്ചപ്പോൾ ഗോവ തന്നെ ആസ്ഥാനമാക്കി.
കേരളമുൾപ്പെടെ പതിനൊന്നു സ്റ്റേറ്റുകളിൽ പ്രവർത്തനമുണ്ട് തണ്ടർ ഫോഴ്സിന്. അഞ്ഞൂറിലധികം കമ്പനികളുടെ ജോലികളാണ് തണ്ടർഫോഴ്സ് ഏറ്റെടുത്ത് നടത്തുന്നത്.
ഇന്ത്യയ്ക്ക് പുറത്ത് ദുബായ്, ശ്രീലങ്ക, ഖത്തർ എന്നിവിടങ്ങളിൽ പ്രവർത്തനമുണ്ട് കമ്പനിക്ക്. കൊച്ചിൻ എയർപോർട്ട്, കണ്ണൂർ എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിൽ കേരളത്തിൽ പ്രവർത്തനമുണ്ട്. നാല് ഡയറക്ടർമാരാണ് കമ്പനിക്കുള്ളത്. മേജർ രവി, അംജത്, ജയറാം, സിദ്ധാർത്ഥ പ്രഭു എന്നിവരാണ് കമ്പനി ഡയറക്ടർമാർ. ഇന്ത്യയിൽ അൻപത്തിയഞ്ചു ഓഫീസുകളുണ്ട്. എക്സ്സർവീസ്മെൻ ലൈസൻസുള്ള സ്വകാര്യ സുരക്ഷാ സ്ഥാപനമാണിത്. ഇന്ത്യയിലും വിദേശത്തുമായി പതിനാറായിരം പേർ തണ്ടർഫോഴ്സിൽ ജോലി ചെയ്യുന്നുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ സുരക്ഷാ ജോലികൾ ഏറ്റെടുത്ത് നടത്തുക, വിവിധ കമ്പനികളുടെ സുരക്ഷാ ജോലികൾ ഏറ്റെടുക്കുക. ഇതൊക്കെയാണ് തണ്ടർഫോഴ്സിന്റെ ചുമതല. സുരക്ഷാ ജീവനക്കാർക്ക് ട്രെയിനിങ് നൽകുകയും ചെയ്തിട്ടുണ്ട്. ആർമി, നേവി, പാരാ മിലിട്ടറി. പൊലീസ് വിഭാഗത്തിൽപ്പെട്ട വിരമിച്ചവരാണ് ജോലിക്കാർ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്