സർക്കാർ പരസ്യത്തിന്റെ കുടിശികയായി അവസാനം ലഭിച്ച 60 ലക്ഷം രൂപ തൊഴിലാളികൾക്കു നൽകാതെ കൊണ്ടുപോയതു സുബ്രഹ്മണ്യൻ സ്വാമിയോ ജയശങ്കറോ? പരസ്പരം ആരോപണം ഉന്നയിച്ചു നേതാക്കൾ കടന്നപ്പോൾ വഴിയാധാരമായതു ജീവനക്കാർ; പണം തിരികെ കിട്ടാത്തതിനാൽ തൃശൂർ എക്സ്പ്രസ് പത്രത്തിൽ ഉണ്ടായിരുന്ന ഷെയർ എൻഎസ്എസ് ഉപേക്ഷിച്ചതായും സൂചന
തൃശൂർ: പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു തൃശൂർ എക്സ്പ്രസ് പത്രത്തിന്റെ മാനേജ്മെന്റിലെ പ്രമുഖർ കൈമലർത്തിയപ്പോൾ വഴിയാധാരമായതു ജീവനക്കാർ. അവസാന കാലത്ത് കുടിശികയായി കിട്ടാനുണ്ടായിരുന്ന 60 ലക്ഷം രൂപ പിരിച്ചെടുത്തപ്പോഴാണു തൊഴിലാളികൾക്കു നൽകാനുള്ള ആനുകൂല്യമൊന്നും നൽകാതെ അധികൃതർ കടന്നുകളഞ്ഞത്.
1994ൽ സുബ്രമണ്യൻ സ്വാമി ചെയർമാൻ ആയി മുന്നോട്ടുപോയ എക്സ്പ്രസ്സ് പത്രം എട്ടു വർഷത്തിനു ശേഷം പൂട്ടിപോകുമ്പോൾ നഷ്ടത്തിൽ ഓടിയിരുന്ന പത്രത്തിലെ ജീവനക്കാർക്കു ശമ്പള കുടിശികയോ മറ്റു ആനുകുല്യങ്ങളോ നൽകിയിരുന്നില്ല. 2002ൽ എക്സ്പ്രസ്സ് പത്രം പൂർണമായും നിർത്തുമ്പോൾ മുൻപ് പത്രം പ്രസിദ്ധീകരിച്ച സർക്കാർ പരസ്യത്തിൽ നിന്നും ലഭിക്കേണ്ടിയിരുന്ന ബാക്കി തുക 60 ലക്ഷം പത്രം അടച്ചുപൂട്ടിയശേഷം ലഭിച്ചിരുന്നു.
എന്നാൽ, കിട്ടിയ 60 ലക്ഷം രൂപയിൽ ഒരു രൂപ പോലും നിലവിലുള്ള ജീവനക്കാർക്ക് കൊടുക്കാതെ അന്നത്തെ പത്ര മാനേജ്മെന്റ് പൂർണമായും കൈകലാക്കുകയായിരുന്നു. പത്രത്തിന്റെ അന്നത്തെ ചുമതല വഹിച്ചിരുന്ന കേരള ജനത പാർട്ടിയുടെ സംസ്ഥാന നേതാവ് ജയശങ്കർ മുഖേനയായിരുന്നു പണം കൈമാറിയത്. എന്നാൽ, പണം സുബ്രമണ്യൻ സ്വാമിയുടെ കൈകളിൽ എത്തിയിട്ടില്ലെന്നാണ് പത്രത്തിൽ അന്ന് ജോലി ചെയ്തിരുന്ന ചിലരുടെ ആക്ഷേപം. പണം ജയശങ്കറിന്റെ കയ്യിലാണെന്നും പണം സ്വാമിക്ക് കൈമാറിയെന്നും ഇവർ പരസപരം അന്ന് ആരോപിക്കുകയല്ലാതെ ഈ പണം എവിടെ പോയി എന്നുള്ളത് ഇപ്പോഴും ആർക്കും അറിയില്ലെന്നും പഴയ ജീവനക്കാർ ആരോപിക്കുന്നു.
1994ലാണ് വലിയ പ്രതീക്ഷകൾ ജീവനക്കാർക്കു നൽകി എക്സ്പ്രസ്സ് ദിനപത്രത്തിന്റെ ചെയർമാനായി സുബ്രമണ്യൻ സ്വാമി ചുമതലയേൽക്കുന്നത്. അന്ന് എംഡി ആയി പത്രത്തിന്റെ പഴയ ഉടമ കെ ബാലകൃഷ്ണനെയും സ്വാമി നിയമിച്ചു. തന്റെ അമ്മയുടെ നാടാണ് തൃശൂർ എന്നും പത്രത്തിനോടും അതിറങ്ങുന്ന നാടിനോടും തനിക്ക് വല്ലാത്ത ഒരു ബന്ധമുണ്ടെന്നും പത്രം ഏറ്റെടുക്കുമ്പോൾ സ്വാമി പറഞ്ഞതായി അന്ന് ജോലി ചെയ്തുകൊണ്ടിരുന്ന പത്രക്കാർ ഓർക്കുന്നു. ഇന്നത്തെ ബിജെപിയുടെ ചിന്തകനും നേതാവുമായി പ്രവർത്തിക്കുന്ന സ്വാമി അക്കാലത്തു സോഷ്യലിസ്റ്റു പാർട്ടിയിൽ ദേശീയ തലത്തിലെ വലിയ നേതാവായിരുന്നു. എക്സ്പ്രസ്സ് പത്രത്തിന്റെ സ്ഥാപകൻ കെ കൃഷ്ണന്റെ മകനായ കെ. ബാലകൃഷ്ണനെ എം.ഡി സ്ഥാനത്ത് പുറത്താക്കി സ്വാമി പിന്നീട് ആ സ്ഥാനത്ത് സോഷ്യലിസ്റ്റു പാർട്ടിയുടെ കേരള നേതാവായ ജയശങ്കറെ നിയമിച്ചു.
എക്സ്പ്രസ്സ് ബിൽഡിഗ് ഉടമസ്ഥാവകാശം പത്രത്തിന്റേതാണെന്നു കാണിച്ചു സുബ്രമണ്യൻ സ്വാമി പഴയ പത്രമുടമ കെ. ബാലകൃഷ്ണന് എതിരെ കേസ് കൊടുത്തിരുന്നു. പക്ഷെ ബിൽഡിങ് ബാലകൃഷ്ണന്റെയാണെന്നും വാടകകുടിശിക ഇനത്തിൽ പത്രം കൊടുക്കാനുള്ള തുക അടക്കം നഷ്ടപരിഹാരമായി ബാലകൃഷ്ണനു കൊടുക്കണമെന്നും കോടതി വിധിച്ചു. എന്നാൽ ഈ പണം പഴയ പത്രമുടമയുടെ കൈകളിൽ കിട്ടിയിട്ടില്ല എന്നാണ് അന്ന് ജോലിചെയ്ത ജീവനക്കാർ പറയുന്നത്. ആദ്യം ചെയർമാനായിരുന്ന സുബ്രമണ്യൻ സ്വാമി പിന്നിടു രക്ഷാധികാരിയാവുകയും എംഡി ആയിരുന്ന ജയശങ്കർ പത്രത്തിന്റെ ചെയർമാനാവുകയും ചെയ്തു. ഈ സമയത്താണ് പത്രം വലിയ സാമ്പത്തിക പ്രശ്നത്തിലേക്കെത്തുന്നതും അടച്ചുപൂട്ടുന്നതും.
അവസാന കാലത്ത് 2002 ൽ സാമ്പത്തിക പ്രതിസന്ധിയാൽ പത്രം അടച്ചുപൂട്ടിപ്പോകുമ്പോൾ സർക്കാർ പരസ്യങ്ങൾ നൽകുന്ന പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റിന്റെ കയ്യിൽ നിന്നും പരസ്യയിനത്തിൽ കിട്ടാനുള്ള 60 ലക്ഷം രൂപ എക്സ്പ്രസ്സ് ചെയർമാനും അന്നത്തെ ജനത പാർട്ടിയുടെ സംസ്ഥാന നേതാവുമായിരുന്ന ജയശങ്കർ മുഖാന്തരമാണ് വാങ്ങിയത് എന്നും ഈ പണം മാനേജ്മെന്റു അറിയാതെ തട്ടിയെടുത്തു എന്നുമാണ് അന്നത്തെ പത്രജീവനക്കാർ ആരോപിക്കുന്നത്. വലിയ അട്ടിമറികളിലുടെയാണു സ്വാമിയും ജയശങ്കറും പത്രം കൈകലാക്കിയതെന്നും ഇവർ ആരോപിക്കുന്നു.
എക്സ്പ്രസ്സ് ദിനപത്രത്തിൽ സ്വാമിയേ കുടാതെ അന്ന് എൻ.എസ്.എസിനും ഷെയർ ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്. പണം തിരികെ കിട്ടില്ല എന്ന് മനസിലാക്കി അന്ന് ആ പണം എൻ.എസ്.എസ് ഉപെഷിക്കുകയായിരുന്നുവെന്നും പറയുന്നു. അന്നത്തെ ശമ്പള പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ പ്രശ്നങ്ങൾ പത്ര പ്രവർത്തക യൂണിയനും (കെയുഡബ്ല്യുജെ) അത്ര ഗൗരവമായി കണ്ടില്ലെന്നും അങ്ങനെ അന്ന് കണ്ടിരുന്നുവെങ്കിൽ പ്രശ്നം നല്ല രീതിയിൽ പരിഹരിക്കാൻ സാധിച്ചേനെയെന്നും ഇവർ പറയുന്നു.
ദേശീയതലത്തിൽ നാഷണൽ ഹെറാൾഡ് കേസ് സജീവ ചർച്ചയായി നിൽക്കെയാണ് തൃശൂർ എക്സ്പ്രസ് പത്രത്തിലെ മുൻ ജീവനക്കാരും കേരളാ ന്യൂസ് പേപ്പർ എംപ്ലോയിസ് ഫെഡറേഷനും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ രംഗത്ത് എത്തിയത്. പത്രം ഏറ്റെടുത്ത സുബ്രഹ്മണ്യൻ സ്വാമി പിഎഫ്, ഇഎസ്ഐ വിഹിതമടയ്ക്കാതെ ജീവനക്കാരെ വഞ്ചിച്ചു എന്ന് ആക്ഷേപമുയർന്നിരുന്നു. സ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്നും ജീവനക്കാർ തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തൃശൂർ എക്സ്പ്രസ് പത്രത്തിന്റെ ചെയർമാനായിരുന്ന സ്വാമി പത്രം പിന്നീട് അടച്ചു പൂട്ടുകയും ഇവിടെയുണ്ടായിരുന്ന 165 തൊഴിലാളികളെ വഞ്ചിക്കുകയുമായിരുന്നുവെന്നാണ് ആക്ഷേപം.
തൃശൂർ ആസ്ഥാനമായി പുറത്തിറങ്ങിയ എക്സ്പ്രസ് പത്രത്തിന്റെ 51 ശതമാനം ഓഹരികൾ 1993ലാണ് സ്വാമി സ്വന്തമാക്കുന്നത്. ഏഴുവർഷത്തിനുശേഷം പത്രം ലോക്കൗട്ട് ചെയ്യുമ്പോൾ ശമ്പള കുടിശ്ശികയുണ്ടായിരുന്നു. പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങൾ മുടക്കം വരുത്തിയെന്നും ജീവനക്കാർ ആരോപിക്കുന്നു.
സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ജയലളിതയെയും ശശി തരൂരിനെയുമൊക്കെ പ്രതിയാക്കി കോടതി കയറ്റി കേമത്തം കാട്ടിയ സുബ്രഹ്മണ്യൻ സ്വാമി തൃശൂർ എക്സ്പ്രസ് പത്രത്തിന്റെ കാര്യത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്. അഴിമതിക്കെതിരെ പോരാടുന്ന വാളാണ് സ്വാമിയെന്നു ബിജെപിയും അനുകൂലികളും അക്കമിട്ടു നിരത്തുമ്പോഴാണു തൃശൂരിലെ എക്സ്പ്രസ് ദിനപത്രത്തിലെ പഴയ ജീവനക്കാർ സ്വാമിക്കെതിരെ നിയമനടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്. വഞ്ചനയുടെ കറ പുരണ്ട സ്വാമിയെ പ്രതിഭാഗത്താക്കാൻ പ്രതിപക്ഷത്തിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും കിട്ടിയ തുറുപ്പുചീട്ടാണ് എക്സ്പ്രസ് പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഈ വിഷയം സ്വാമിക്ക് എതിരെ ആയുധമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതായാണ് സൂചന.
തൃശൂരിൽ ഒരു കാലത്ത് ഏറ്റവും കുടുതൽ പ്രചാരത്തിലിരുന്ന പത്രമായിരുന്നു എക്സ്പ്രസ്സ്. ഇന്നത്തെ ജനതാദളിന്റെയും ജനതാ പാർട്ടിയുടെയും പൂർവരൂപമായിരുന്ന സോഷ്യലിസ്റ്റു പാർട്ടിയുടെ ജിഹ്വയായി ആദ്യകാലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് എക്സ്പ്രസ്സ് ദിനപത്രം തൃശൂരിൽ പിറവികൊള്ളുന്നത്. പത്രപ്രവർത്തനത്തെക്കുറിച്ചും പത്രം അച്ചടിയെക്കുറിച്ചും നല്ല അറിവുണ്ടായിരുന്ന എ. കൃഷ്ണനാണ് 1944 ൽ എക്സ്പ്രസ്സ് പത്രം തൃശൂരിൽ ആരംഭിച്ചത്. കുന്നത്ത് ജനാർദ്ദനൻ മേനോനായിരുന്നു എക്സ്പ്രസിന്റെ ആദ്യ പത്രാധിപർ. പിന്നിട് വന്ന കരുണാകരൻ നമ്പ്യാർ എന്ന പത്രപ്രവർത്തകൻ എക്സ്പ്രസ്സ് ദിനപത്രത്തിൽ പത്രാധിപർ ആയതോടെയാണ് കുടുതൽ സോഷ്യലിസ്റ്റു ചിന്താഗതികളും ആശയങ്ങളുമായി എക്സ്പ്രസ്സ് മാറിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്