കാലിയായ ഖജനാവ് നിറയ്ക്കാൻ കെജ്രിവാളിനെ റോൾ മോഡലാക്കി തോമസ് ഐസക്ക്; ബജറ്റെഴുതാൻ ഇരിക്കുന്നത് ഡൽഹി മാതൃക പഠിച്ച ശേഷം; നികുതി വരുമാനം 24 ശതമാനം വർധിപ്പിച്ച് വിജയം കണ്ട ആംആദ്മിയുടെ സാമ്പത്തിക സൂത്രങ്ങൾ കേരളത്തിലും പരീക്ഷിക്കാൻ ഉറച്ച് ധനമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ കാലിയാക്കിയ ഖജനാവിനെ കരകയറ്റാൻ പോംവഴികൾ തേടിയ തോമസ് ഐസകിനുമുന്നിൽ രക്ഷാപുരുഷന്മാരായി ഡൽഹിയിലെ കെജ്രിവാളും അദ്ദേഹത്തിന്റെ ധനമന്ത്രി മനീഷ് സിസോഡിയയും. ഡൽഹിയിൽ കെജ്രിവാളിന്റെ ആംആദ്മി സർക്കാർ നടപ്പാക്കിയ നല്ല പരിഷ്കാരങ്ങൾ കേരളത്തിലും പരീക്ഷിക്കുമെന്ന് തുറന്നുപറയുകയാണ് തോമസ് ഐസക്.
കഴിഞ്ഞവർഷം ഡൽഹി സർക്കാരിന്റെ നികുതി വരുമാനത്തിൽ 24 ശതമാനം വർദ്ധനവുണ്ടാക്കിയ സിസോഡിയയുടെ മാജിക്കിന്റെ രഹസ്യംതേടി ഡൽഹിയിൽ അദ്ദേഹത്തെ തോമസ് ഐസക് സന്ദർശിക്കുകയും ചെയ്തു. ഈ സന്ദർശനം ഗുണംചെയ്തെന്നും നികുതി പിരിവിൽ സിസോഡിയ വരുത്തിയ ചില പരിഷ്കാരങ്ങൾ ഇവിടെ പരീക്ഷിക്കുമെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഡൽഹിയിൽ നിന്ന് തിരിച്ചെത്തി ഇന്നലെ മുതൽ വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗഌവിൽ പുതിയ ബജറ്റ് എഴുത്ത് തുടങ്ങിയ തോമസ് ഐസക് നികുതി പരിഷ്കരണങ്ങളിൽ പുതുപരീക്ഷണങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. സാധാരണ ഗതിയിൽ സംസ്ഥാന മന്ത്രിമാർ ഡൽഹിയിൽ ചെന്നാൽ കേന്ദ്ര മന്ത്രിമാരേയാണ് കാണുകയെന്നും എന്നാൽ താൻ സന്ദർശിച്ചത് കെജ്രിവാളിനേയും അദ്ദേഹത്തിന്റെ ധനമന്ത്രിയും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷിനെയുമാണെന്നും തോമസ് ഐസക് പറയുന്നു. കഴിഞ്ഞവർഷം ഡൽഹി സർക്കാരിന്റെ നികുതി വരുമാനത്തിൽ 24 ശതമാനം വർധനവുണ്ടായതെങ്ങനെ എന്നറിയാനായിരുന്നു ഈ സന്ദർശനം - തോമസ് ഐസക് വ്യക്തമാക്കുന്നു.
അതൊരു അത്ഭുതമായി എനിക്കു തോന്നി. ഇത്ര വർധനവ് ഉണ്ടാകുന്നതിനൊരു കാരണം കേന്ദ്രത്തിൽ നിന്ന് സിഎസ്ടിയുടെ നഷ്ടപരിഹാരത്തുക ഒരുമിച്ചു കിട്ടിയതുകൊണ്ടാണ്. എങ്കിലും മറ്റെല്ലാ ഭരണമേഖലകളിലുമെന്നപോലെ നികുതിഭരണത്തിലും ഒട്ടേറെ പരിഷ്കാരങ്ങൾ കെജ്രിവാൾ കൊണ്ടുവരുന്നുണ്ട്. - ഐസക് തന്റെ പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച കേരളത്തിലെ ലക്കി വാറ്റിന്റെ ഒരു പുതിയ രൂപം ഡൽഹി സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ബില്ലു വാങ്ങി മൊബൈലിൽ ഫോട്ടോയെടുത്ത് പ്രത്യേക ആപ്പുവഴി നികുതിവകുപ്പിന്റെ സർവ്വറിലേക്ക് അപ്ലോഡ് ചെയ്യുക. കിട്ടുന്ന ബില്ലുകളുടെ ഒരു ശതമാനം കംപ്യൂട്ടർതന്നെ തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകും. ബില്ലിലെ നികുതിയുടെ അഞ്ചു മടങ്ങാണ് സമ്മാനം നൽകുക. ഇതു കേരളത്തിൽ സ്വീകരിക്കാവുന്നതാണെന്നും ബില്ലു വാങ്ങുന്ന ശീലം ഉപഭോക്താക്കൾക്ക് ഉണ്ടെങ്കിൽ നികുതി സമാഹരണം എളുപ്പമാണ്. ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകൾ കണക്കിൽ ചേർത്തില്ലെങ്കിൽ അതു കണ്ടുപിടിക്കാനും കെജ്രിവാൾ സർക്കാരിന്റെ തന്ത്രമുണ്ടെന്നും തോമസ് ഐസക് പറയുന്നു. ഇക്കാര്യവും ഇവിടെ പരീക്ഷിക്കും.
ഇതിനു കെജ്രിവാൾ നൽകിയ ഉത്തരം ഡൽഹിയിൽ നികുതി പിരിവിൽ വരാൻപോകുന്ന അടിസ്ഥാനപരമായ ഒരു മാറ്റത്തിന്റെ സൂചനയാണ്. ഒരു പുതിയ നിയമം കൊണ്ടുവരാൻ പോകുകയാണത്രെ. വ്യാപാരികൾ അവരെഴുതുന്ന ബില്ലുകൾ തൽസമയം തന്നെ നികുതിവകുപ്പിന് അപ്ലോഡു ചെയ്യണം. ആദ്യം കംപ്യൂട്ടർ ബില്ലിങ് ഉള്ള വ്യാപാരികൾക്കേ ഇതു നിർബന്ധമാക്കൂ. ഉപഭോക്താക്കൾ അപ്ലോഡു ചെയ്യുന്ന ബില്ലുകൾ വ്യാപാരികൾ അപ്ലോഡു ചെയ്യുന്ന ബില്ലുകളിൽ കണ്ടേ പറ്റൂ.നികുതി വകുപ്പിൽ കമ്പ്യൂട്ടർ സഹായത്തോടെ ഉപഭോക്താവിന്റെ ബില്ലിന്റെയും വ്യാപാരികൾ നൽകുന്ന ബില്ലിന്റെയും താരതമ്യം ഓട്ടോമാറ്റിക്ക് ആയി നടക്കാവുന്ന സമ്പ്രദായം ആണ് നിലവിൽ വരാൻ പോകുന്നത് . ദിവസാവസാനം കള്ളബിൽ എഴുതി അയക്കുന്ന വ്യാപാരികൾക്ക് ഇനിയത് തുടരാനാകില്ല.
അതോടെ ഇനിമേൽ ഒരു കടയിലും ഒരുദ്യോഗസ്ഥനും പരിശോധനയ്ക്കു പോകേണ്ട ആവശ്യമില്ല. നികുതിച്ചോർച്ചയുടെ പഴുതടയും. പ്രധാന കടക്കാരെല്ലാം കംപ്യൂട്ടർ ഉപയോഗിക്കുന്ന ഡൽഹിയിൽ എളുപ്പമാണ്. കേരളത്തിൽ അത്ര എളുപ്പമാകില്ല. എങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം. ഡൽഹിയിലെത്തി കെജ്രിവാളിനെ സന്ദർശിച്ചപ്പോൾ സമയംപോയതറിഞ്ഞില്ലെന്നും തോമസ് ഐസക് തന്റെ പോസ്റ്റിൽ കുറിക്കുന്നു. നികുതിവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരേയും കെജ്രിവാൾ വിളിച്ചുവരുത്തിയിരുന്നു. അദ്ദേഹത്തിന്റെ സ്വരാജ് എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയും തോമസ് ഐസകിന് സമ്മാനിച്ചു.
അതേസമയം ഈ മാസം അവസാനംതന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി തോമസ് ഐസക് ധവളപത്രം ഇറക്കിയേക്കുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടി സർക്കാർ നയാപൈസയില്ലാത്ത ഖജനാവാണ് എൽഡിഎഫ് സർക്കാരിനുമുന്നിൽ ബാക്കിവച്ചതെന്നും ഇക്കാര്യത്തിൽ ധവളപത്രം പുറത്തിറക്കുമെന്നും അധികാരമേറ്റയുടൻ തോമസ് ഐസക് തുറന്നുപറഞ്ഞിരുന്നു. അതു നിഷേധിച്ച് ഉമ്മൻ ചാണ്ടിതന്നെ രംഗത്തുവരികയും ചെയ്തു. അതിനു ശേഷം തന്റെ ധനനയം മികച്ചതായിരുന്നെന്നു ചൂണ്ടിക്കാട്ടിയും സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും മുൻ ധനമന്ത്രി കെഎം മാണി എഴുതിയ ലേഖനത്തിനു പിന്നാലെ അതിലെ പരാമർശങ്ങൾ ഭൂരിഭാഗവും തെറ്റാണെന്നും മാണി പറയുന്നതൊന്നും യഥാർത്ഥ നേട്ടങ്ങളല്ലെന്നും മറിച്ച് സംസ്ഥാനത്തിന് ക്ഷീണമാണ് ഉണ്ടായതെന്നും വിമർശിച്ച് തോമസ് ഐസകും രംഗത്തുവന്നിരുന്നു. ഏതായാലും ധവളപത്രം വരുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നേക്കും.
Stories you may Like
- കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ
- സുനിത കെജ്രിവാൾ ഇന്ദ്രപ്രസ്ഥത്തിലെ താരമാകുമ്പോൾ
- തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
- ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
- കെജ്രിവാൾ മധ്യപ്രദേശിലേക്ക്; മദ്യനയക്കേസിൽ ആംആദ്മി രണ്ടും കൽപ്പിച്ച്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍