മുഖ്യമന്ത്രിയാകാൻ പരിഗണിക്കപ്പെട്ട തോമസ് ഐസക്കിനോടു പിണറായിക്ക് ഇപ്പോഴും നീരസമോ? ഉദ്യോഗസ്ഥരുടെ മുന്നിൽ മുഖ്യമന്ത്രി കയർത്തതിൽ പ്രതിഷേധിച്ച് ഐസക്ക് രാജിക്ക് ശ്രമിച്ചതായി ജന്മഭൂമി; സിപിഎമ്മിലെ രഹസ്യങ്ങൾ ചോർത്തി ശ്രദ്ധേയനായ മുതിർന്ന മാദ്ധ്യമപ്രവർത്തകന്റെ എക്സ്ക്ലൂസീവ് വാർത്ത ചർച്ചയാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണ്ണായക റോൾ വഹിച്ചത് വി എസ് അച്യുതാനന്ദനായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടന്ന് പൊതുയോഗങ്ങളിൽ സംസാരിച്ച അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ഇടതു അണികൾ ആഗ്രഹിച്ചത്. എന്നാൽ, പ്രതീക്ഷിച്ചതു പോലെ തന്നെ പിണറായി വിജയനെ തന്നെ മുഖ്യമന്ത്രിയാക്കാൻ പാർട്ടി തീരുമാനിച്ചു. വിഎസിനെ ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാനാക്കിയും പ്രശ്നം പരിഹരിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് മുമ്പ് പാർട്ടിയിലെ ഒരു വിഭാഗം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ പേര് ഡോ. തോമസ് ഐസക്കിന്റേതായിരുന്നു. മന്ത്രിസഭയിലെ ഏറ്റവും മിടുക്കനും ഇന്ത്യൻ ധനമന്ത്രിമാരിൽ ഏറ്റവും മികച്ചതുമായി വ്യക്തിത്വമാണ് തോമസ് ഐസക്കിന്റേത്. അതുകൊണ്ട് തന്നെ സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഐസക്കിനോട് അത്രയ്ക്ക് പഥ്യമില്ലെന്ന കിംവതന്ദിയുമുണ്ട്. എന്തായാലും ഇങ്ങനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ഐസക്കിനോട് പിണറായി വിജയന് നീരസമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ ചോദ്യത്തിന് കൂടുതൽ ആധികാരികത നൽകി ഇന്ന് ജന്മഭൂമി ദിനപത്രം ഒരു വാർത്തയുമായി രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരു യോഗത്തിൽ അപമര്യാദയായി പെരുമാറിയതു കൊണ്ട് ധനമന്ത്രി തോമസ് ഐസക് രാജിവെക്കാനൊരുങ്ങി എന്ന വാർത്തയാണ് ബിജെപി മുഖപത്രമായ ജന്മഭൂമി പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ മുമ്പിൽ വച്ചാണ് പിണറായി ഐസക്കിനോട് അപമര്യാദയായി പെരുമാരിയതെന്നം തുടർന്ന് രാജിക്കൊരുങ്ങിയ ഐസക്കിനെ യെച്ചൂരിയും കാരാട്ടും ഇടപെട്ടാണ് പിൻതിരിപ്പിച്ചതെന്നും വാർത്തയിൽ പറയുന്നു. കോഴിക്കോടു നിന്നും ജന്മഭൂമി എഡിറ്റർ രാമചന്ദ്രനാണ് സുപ്രധാനമായ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വി എസ് പക്ഷത്തോടൊപ്പം നിൽക്കുന്ന ഐസക്കുമായി പിണറായി സംസാരിക്കാറില്ലെന്നും ഐസക്ക് പോയെങ്കിൽ പോകട്ടെ എന്നതാണ് പിണറായിയുടെ നിലപാടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഐസക്കുമായുള്ള ഭിന്നതയെ തുടർന്നാണ് ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി ഉപദേഷ്ടാവാക്കിയതെന്നുമാണ് പത്രത്തിലെ വാർത്ത.
വാർത്ത ഇങ്ങനെയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ ഒരു യോഗത്തിൽ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന്, ധനമന്ത്രി ഡോ. തോമസ് ഐസക്ക് രാജിക്കൊരുങ്ങി. സർക്കാർ വിളിച്ചുകൂട്ടിയ ഒരു യോഗത്തിലായിരുന്നു, സംഭവം.
മോശമായി വിജയൻ പെരുമാറിയത് ഉദ്യോഗസ്ഥരുടെ മുൻപിൽ പരസ്യമായിട്ടായതിനാൽ, യോഗത്തിൽ ഐസക്ക് മൗനം പാലിച്ചു. അതു കഴിഞ്ഞ്, ഓഫീസിൽ ചെന്ന് രാജിക്കത്തെഴുതി, ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരെ വിളിച്ചു വിവരം പറഞ്ഞു. തുടർന്നുണ്ടായ പ്രതിസന്ധി കനം കൂട്ടിയ മണിക്കൂറുകളിൽ, അടിയന്തര ഇടപെടലുകൾ വഴി വെടിനിർത്തലുണ്ടായി. എന്നാൽ, അശാന്തി ഒഴിഞ്ഞിട്ടില്ല. ഈ പ്രശ്നം ചർച്ച ചെയ്ത് വഷളാകാതിരിക്കാനാണ് പിണറായി കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു.
സംഭവം എന്നുണ്ടായി എന്നു കൃത്യമായി പറയുന്നില്ലെങ്കിലും, ഐസക്ക് കുറെ നാളായി തുടരുന്ന മൗനം ആരംഭിച്ച ദിവസത്തിനു തലേന്നായിരുന്നു സംഭവം എന്ന് ഊഹിക്കുന്നതാണ്, എളുപ്പം. വളരെക്കാലമായി, ഐസക്ക് അച്യുതാനന്ദപക്ഷം ചേർന്നതു മുതൽ, പിണറായി വിജയൻ ഐസക്കുമായി സംസാരിക്കാറില്ല.
അതുകൊണ്ടുതന്നെ, ഐസക്ക് പോകുന്നെങ്കിൽ പോകട്ടെ എന്നു തന്നെയാണ്, വിജയന്റെ സമീപനം. അതുകൊണ്ടാണ്, വെറും പ്രാദേശിക സാമ്പത്തിക ശാസ്ത്രജ്ഞനായി ഐസക്കിനെ കരുതി, ഹാർവാഡ് സർവകലാശാലയിലെ ജോൺ സ്വാൻസ്ട്ര പ്രൊഫസർ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ആയ ഗീത ഗോപിനാഥിനെ, സാമ്പത്തിക ഉദേഷ്ടാവായി, ഐസക്കിനു മേൽ, വിജയൻ കൊണ്ടുവന്നു വച്ചത്. ഇരുവരും തമ്മിലുള്ള ശണ്ഠ ഇങ്ങനെ ഉച്ചസ്ഥായിയിൽ എത്തി.
ഹാർവാഡ് പ്രൊഫസറായിരിക്കെത്തന്നെ, ഫെഡറൽ റിസർച്ച് ബാങ്ക് ഓഫ് ബോസ്റ്റണിൽ വിസിറ്റിങ് സ്കോളറും ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിൽ ഉപദേഷ്ടാവും 'റിവ്യൂ ഓഫ് ഇക്കണോമിക് സ്റ്റഡീസ്' മാനേജിങ് എഡിറ്ററുമാണ്, ഗീത. ഹാർവാഡിൽ എത്തുംമുൻപ്, ഷിക്കാഗോ സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ, അസിസ്റ്റന്റ് പ്രൊഫസറായിരുന്നു, അവർ. നോബൽ ജേതാവായ ഡോ. അമർത്യസെന്നിനു ശേഷം പൂർണ സമയ പ്രൊഫസറാകുന്ന ആദ്യ ഭാരതീയ; ലോകത്തിലെ മൂന്നാമത്തെ വനിത.
2011 ൽ ലോക ഇക്കണോമിക് ഫോറം അവരെ യങ് ഗ്ലോബൽ ലീഡറായി തെരഞ്ഞെടുത്തു. ഭാരതീയ ധനമന്ത്രാലയത്തിൽ ജി20 വിഷയങ്ങളെ സംബന്ധിച്ച ഉപദേഷ്ടാക്കളുടെ സംഘത്തിൽ അംഗമായിരുന്നു. വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം; പ്രിൻസ്ടൺ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്. 199091 ൽ ഭാരതം നാണ്യപ്രതിസന്ധി നേരിട്ട്, വിദേശത്തു നിന്ന് പണം കടമെടുത്തതാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണത്തിനു പ്രേരിപ്പിച്ചതെന്ന് ഗീത പറഞ്ഞിട്ടുണ്ട്.
അങ്ങനെ, മാർക്സിസവുമായി ഒരു ബന്ധവുമില്ലാത്ത ഗീത, അവരുടെ സർഗശേഷി വച്ച്, സർക്കാരിന് ഒന്നാന്തരം സ്വത്താകുമായിരുന്നു. എന്നാൽ, ഡോ. പ്രഭാത് പട്നായിക്കിനെപ്പോലുള്ളവരുടെ സഹായത്തോടെ, ഐസക്ക്, പിണറായിയുടെ ആ നിർണായക തീരുമാനത്തിന്റെ കടയ്ക്കൽ വെട്ടി. ഗീത കണ്ണൂർക്കാരിയാണ് എന്നെങ്കിലും, ഐസക്ക് ഓർക്കണമായിരുന്നു. മാർക്സിസ്റ്റായിട്ടു പോലും, നല്ല നാടകകൃത്തും കവിയുമായിരുന്ന ജർമൻകാരൻ ബെർതോൾട് ബ്രെഹ്തിന്റെ ഒരു വാചകമാണ്, ഓർമവരുന്നത്: 'നടുക്കുന്ന വാർത്തകൾ വരാനിരിക്കുന്നതേയുള്ളൂ.'
കേരളത്തിലെ തലമുതിർന്ന മാദ്ധ്യമപ്രവർത്തകരിൽ ഒരാളും സ്ഥിരമായി സിപിഐ(എം) ബീറ്റ് കൈകാര്യം ചെയ്യുകയും ചെയ്ത രാമചന്ദ്രന്റെ ബൈലൈനിൽ ജന്മഭൂമിയിൽ പ്രത്യക്ഷപ്പെട്ട വാർത്ത സിപിഎമ്മിൽ പുതിയ ധ്രുകീകരണത്തിന്റെ സൂചനയായി വിലയിരുത്തലുണ്ട്. മനോരമയിൽ ദ്വീർഘകാലം സിപിഐ(എം) ബീറ്റ് കൈകാര്യം ചെയ്തിരുന്ന രാമചന്ദ്രൻ അടുത്തിടെയാണ് ജന്മഭൂമിയുടെ എഡിറ്റാറായി ചാർജ്ജെടുത്തത്. മംഗളത്തിന്റെ എക്സിക്യൂട്ടിവ് എഡിറ്റർ കൂടിയായിരുന്നു അദ്ദേഹം. അതേസമയം കോഴിക്കോടു നിന്നും വന്ന വാർത്തയുടെ ഉദ്ദേശം ബിജെപി ദേശീയ കൗൺസിലിന് എത്തുന്ന ദേശീയ നേതാക്കളെ തൃപ്തിപ്പെടുത്തലാണെന്ന സൂചനയുമുണ്ട്. ബിജെപി സമ്മേളനത്തേക്കാൾ പ്രാധാന്യത്തോടെ ലീഡ് വാർത്തയായാണ് ഭരിക്കുന്ന പാർട്ടിയിലെ അസ്വാരസ്യം എന്ന നിലയിൽ ജന്മഭൂമി ഈ വാർത്ത നൽകിയത്.
ഇതിന് മുമ്പ് സിപിഎമ്മുമായി ബന്ധപ്പെട്ട് പല നിർണ്ണായക വാർത്തകളും പുറത്തുകൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകനാണ് രാമചന്ദ്രൻ. അതുകൊണ്ട് തന്നെ അദ്ദേഹം പുറത്തുകൊണ്ടുവന്ന ഈ എക്സ്ക്ലൂസിവ് വാർത്തയെ പൂർണ്ണാമായും രാഷ്ട്രീയം കണ്ട് ആരും തള്ളിക്കളയുന്നുമില്ല. ഗീതാ ഗോപിനാഥിന്റെ നിയമനത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ട് തട്ടിലാണെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. ഐസക്കിനെ ഒതുക്കുന്നതിന്റെ ഭാഗമായാണ് ഗീതാ ഗോപിനാഥിനെ ഉപദേഷ്ടാവാക്കിയതെന്ന സൂചനയുമുണ്ട്.
ഇപ്പോഴത്തെ സിപിഐ(എം) രാഷ്ട്രീയത്തിൽ പിണറായി കഴിഞ്ഞാൽ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് തോമസ് ഐസക്ക്. സിപിഎമ്മിന് കൈയടി നേടിക്കൊടുത്ത പല പദ്ധതികൾക്ക് പിന്നിലും ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് ഐസക്ക് ആയിരുന്നു. അതുകൊണ്ട് തന്നെ പത്ത് വർഷം ഭരിക്കാൻ ലക്ഷ്യമിടുന്ന പിണറായിക്ക് ഐസക്ക് ഭാവിയിൽ ഭീഷണിയായേക്കുമെന്ന സന്ദേഹം പല പിണറായി പക്ഷ നേതാക്കൾക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന വാർത്ത ജന്മഭൂമി പ്രസിദ്ധീകരിച്ചത്. അതേസമയം ജന്മഭൂമി വാർത്തയോട് സിപിഐ(എം) നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പാർട്ടിയിലും ഭരണത്തിലും ഭിന്നത സൃഷ്ടിക്കാൻ വേണ്ടി മാത്രം ചമച്ച കഥയാണിതെന്ന വിലയിത്തലിലാണ് സിപിഐ(എം). ഏത് ചടങ്ങിൽ വച്ചാണ് ഇരു നേതാക്കളും തമ്മിൽ അസ്വാരസ്യമുണ്ടായതെന്ന കാര്യവും വാർത്തയിൽ പറയുന്നില്ല.
കർക്കശക്കാരനായ മുഖ്യമന്ത്രിയായ പിണറായി വിജയനെ ബന്ധപ്പെടുത്തി അടുത്തിടെയും ചില വാർത്തകൾ വന്നിരുന്നു. വിജയേട്ടാ എന്നു വിളിച്ച വനിതാ മന്ത്രിയെ പിണറായി ശാസിച്ചു സിഎം എന്ന് വിളിക്കാൻ നിർദ്ദേശിച്ചു എന്ന വാർത്തയായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇത് കൂടാതെ രാത്രി വൈകി കാണാനെത്തിയ സിപിഐ(എം) എംഎൽഎയെ ശാസിച്ചു എന്നുമുള്ള വാർത്തയും മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്