പൊട്ടി... പൊട്ടി... ഗ്രിഡ് പൊട്ടി.....: 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ...; പാവം വിട്ടുകള... വെറും കീരി അല്ല ചെങ്കീരി അല്ലെ...; ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... എന്ന ട്രോളുമായി ബിജെപി സംസ്ഥാന ട്രഷററും; ഐക്യ ദീപത്തിലെ ഗ്രിഡ് തകരൽ വാദം ഉയർത്തിയ തോമസ് ഐസക്കിന് പൊങ്കാല തീരുന്നില്ല; പിണറായിയും ലൈറ്റ് അണച്ചതോടെ ധനമന്ത്രി സോഷ്യൽ മീഡിയയിൽ ഒറ്റപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം; കേരളത്തിന്റെ ധനമന്ത്രിയാണ് തോമസ് ഐസക്. ബിജെപിയുടെ സംസ്ഥാന ട്രഷററാണ് ജെ ആർ പത്മകുമാർ. പത്മകുമാറിന്റെ അവസാന പോസ്റ്റ് തോമസ് ഐസക്കിനുള്ള ട്രോളാണ്. ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... ഇവിടെ ശാസ്ത്രജ്ഞനാകുന്നത് തോമസ് ഐസക്കാണ്. ഐക്യ ദീപത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്ത്. ്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഐക്യ ദീപത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഏറ്റെടുത്തു. ഇതോടെയാണ് പരിവാറുകാർ തോമസ് ഐസക്കിനെതിരെ അതിശക്തമായ ട്രോളുമായി രംഗത്ത് വരുന്നത്. ലൈറ്റണച്ചാൽ ഗ്രിഡ് തകരാറുകുമെന്ന വാദവുമായി ബന്ധപ്പെട്ടാണ് ട്രോളുകൾ. കൊറോണ പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനൊപ്പം കേരളവും നിലയുറപ്പിക്കുമ്പോഴാണ് തോമസ് ഐസക്കിനെതിരെ പരിവാറുകാരുടെ കടന്നാക്രമണം.
പിണറായി വിജയനും ഓദ്യോഗിക വസതിയുടെ ലൈറ്റ് അണച്ചതു കൊണ്ട് തോമസ് ഐസക്കിന് സൈബർ സഖാക്കളുടെ പ്രതിരോധ സഹായവും കിട്ടുന്നില്ല. 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ... @drthomasisaac... 2 കൈ കൊണ്ടും അകത്തി പിടിച്ചിരിക്കുകയായിരുന്നു അതാ അടിച്ചു പോകാഞ്ഞെ.... എന്തൊരു കരുതൽ ആണീ മനുഷ്യന്.... ഇതാണ് ട്വിറ്ററിലെ ഒരു ട്രോൾ. പാവം വിട്ടുകള. അദ്ദേഹം വൈദ്യുതി വിജ്ഞാനത്തിൽ ആണല്ലോ ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിലും കയർ ശാസ്ത്രത്തിലും വേറെ വേറെ ഡോക്ടറേറ്റ് ഉണ്ടല്ലോ. വെറും കീരി അല്ല ചെങ്കീരി അല്ലെ... എന്ന് മറ്റൊരു കളിയാക്കൽ... ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നേൽ ഗ്രിഡ് തവിട് പൊടി-ഇതാണ് ഐക്യ ദീപം വിജയിച്ച ശേഷമുള്ള മറ്റൊരു കളിയാക്കൽ,
കോവിഡ് പ്രതിരോധത്തിനുള്ള ആത്മവിശ്വാസം കൂട്ടുന്നതിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം കത്തിക്കിലിനെ വിമർശിച്ച് 9 മിനിട്ട് തുടർച്ചയായി ലൈറ്റണച്ചാൽ ഗ്രിഡ് തകർന്നുപോകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദമാണ് സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ചയാകുന്നത്. 2019 മാർച്ച് 30ന് ഭൗമമണിക്കൂർ ആചരിക്കാനായി രാത്രി 8.30 മുതൽ 9.30വരെ അന്ന് കേരള സർക്കാറിന്റെ ആഹ്വാനം പ്രകാരം ലൈറ്റണിച്ചിരുന്നു. അന്ന് തകരാത്ത ഗ്രിഡ് ഇപ്പോൾ എങ്ങനെയാണ് തകരുന്നത് എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്. മാത്രമല്ല ഐസക്കിന്റെ പ്രതികരണം പ്രധാനമന്ത്രി പറഞ്ഞതിനെ വളച്ചൊടിക്കയായിരുന്നെന്നും വിമർശനം ഉണ്ട്. മുഴുവൻ ലൈറ്റുകളും അണക്കാൻ അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞിട്ടില്ല. കേന്ദ്ര ഊർജമന്ത്രാലയവും ഇതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്ത് എത്തി. പിന്നീട് ഐക്യ ദീപം വിജയിച്ചു. ഗ്രിഡിന് ഒന്നും സംഭവിച്ചില്ല. ഇതോടെയാണ് തോമസ് ഐസക്കിനെതിരെ വീണ്ടും പരിവാറുകാർ നിലപാട് കടുപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനു പുറത്തുവിട്ട 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലാണ് കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ളാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഞായറാഴ്ച ദീപം തെളിക്കാം, പക്ഷേ, ആ സമയത്ത് ഒമ്പതു മിനിട്ടു നേരത്തേക്ക് വൈദ്യുതി സമ്പൂർണമായി ഓഫാക്കിയാൽ പണി കിട്ടുമെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതാണ് കളിയാക്കലിന് കാരണമാകുന്നത്.
ഒമ്പത് മിനിറ്റ് കഴിഞ്ഞാൽ വൈദ്യുതി തിരിച്ചുവരില്ലെന്നും കുറച്ചു ദിവസത്തേക്ക് മെഴുകുതിരി മാത്രമായിരിക്കും ആശ്രയമെന്നും അദ്ദേഹം പറഞ്ഞു. കാളപെറ്റെന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരാണ് മോദിയുടെ അനുയായികൾ എന്ന് രാജ്യം കഴിഞ്ഞ ദിവസം കണ്ടെതാണ്. ഇത്തവണയും അത് ആവർത്തിച്ചാൽ നിർണായകമായ ഈ ഘട്ടത്തിൽ രാജ്യം ദിവസങ്ങളോളം ഇരുട്ടിലാകും. രാജ്യമാസകലം ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവെച്ചുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിനു ഭീഷണിയാണ്. അതിനാൽ അബദ്ധം മനസ്സിലാക്കി പ്രധാനമന്ത്രി തന്നെ നിലപാടു തിരുത്തണമെന്ന് മന്ത്രി പറഞ്ഞു. 2012ൽ സമാനമായ സംഭവം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെന്നും അന്ന് ഇന്ത്യയുടെ വടക്കുകിഴക്കേ സംസ്ഥാനങ്ങൾ മുഴുവൻ സമ്പൂർണമായി രണ്ടു ദിവസത്തേയ്ക്ക് ഇരുട്ടിലായിപ്പോയെന്നും അദ്ദേഹം ഓർമിപ്പിച്ചു. പല സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരും ഇക്കാര്യത്തിൽ കർശനമായ നിലപാടു സ്വീകരിച്ചു കഴിഞ്ഞെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.
നേരത്തെ ആരോഗ്യ പ്രവർത്തകർക്ക് പ്രചോദനമാകാൻ കൈയടിക്കാനും പാത്രം തമ്മിൽ മുട്ടാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനേയും തോമസ് ഐസക് കളിയാക്കിയിരുന്നു. പാട്ട കൊട്ടിയിട്ടും ഒന്നും കിട്ടിയില്ലെന്നതായിരുന്നു വിവാദ കമന്റ്. പിന്നീട് ഐക്യ ദീപം തെളിയിക്കാൻ പറഞ്ഞപ്പോഴും വിമർശനുമായി എത്തി. എന്നാൽ ഗ്രിഡിന് ഒന്നും സംഭവിച്ചതുമില്ല. കൊറോണയെന്ന മഹാമാരിക്കെതിരെ രാഷ്ട്രം ഒരേ മനസോടെയാണ് അണിനിരന്നത്.
ചെരാതുകളും മൊബൈലുകളും ടോർച്ചുകളും മെഴുകുതിരികളും തെളിച്ച് രാജ്യത്തെ പ്രഭാപൂരിതമാക്കിയ ജനത, തങ്ങൾ പതിനായിരങ്ങളുടെ ജീവനെടുത്ത വൈറസിനെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടാണെന്നും തെളിയിച്ചു. യുദ്ധത്തിൽ സർക്കാരുകൾക്ക് ഒപ്പം തോേളാടുതോൾ ചേർന്ന് പൊരുതാൻ ഒരുക്കമാണെന്ന് അറിയിച്ച് അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം രാത്രി കൃത്യം 9ന് ദീപംതെളിച്ചു. ഒൻപതു മിനിറ്റ് നീണ്ട ദീപാരാധന അക്ഷരാർഥത്തിൽ മഹാമാരിക്കെതിരായ ദീപാഞ്ജലിയായി മാറി. ആരോഗ്യപ്രവർത്തകരുടെ പോരാട്ടത്തിനുള്ള ദീപാർപ്പണമായി. കശ്മീർ മുതൽ കന്യാകുമാരിവരെ, ആസാം മുതൽ സൗരാഷ്ട്ര വരെ, വയോവൃദ്ധർ മുതൽ ബാലകർ വരെ തെളിച്ച ദീപപ്രഭയിൽ രാജ്യം ജ്വലിച്ചു. 130 കോടി ജനങ്ങളും ഒപ്പമുണ്ടെന്ന് നാട് പ്രഖ്യാപിച്ചു. വീടുകളിലെ വൈദ്യുതി ലൈറ്റുകൾ അണച്ച് തെളിയിച്ച ചെരാതുകളും, മെഴുകുതിരികളും, മൊബൈലുകളും ടോർച്ചുകളും ഐക്യത്തിന്റെ പ്രതീകപ്രഭയായി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ തുടങ്ങിയവരെല്ലാം ഔദ്യോഗിക വസതികളിൽ ദീപം കൊളുത്തി.
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കേരളവും ഐക്യദീപത്തിൽ കണ്ണിയായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മറ്റു മന്ത്രിമന്ദിരങ്ങളിലും ഒൻപതു മണിക്ക് വൈദ്യുതി വിളക്കുകൾ അണച്ചു. അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ വൈരവും ജാതീയമായ വിവേചനങ്ങളും മതപരമായ വേർതിരിവുകളും എല്ലാം ഉപേക്ഷിച്ച് ജനങ്ങൾ തങ്ങളുടെ വീടുകളിലെ വാതിൽപ്പടിയിലും ബാൽക്കണിയിലും മറ്റും നിന്ന് തെളിച്ച വെളിച്ചം ശക്തിപ്രകടനമായി മാറി. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദീപം തെളിയിക്കുന്ന ചിത്രങ്ങളും എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വച്ചു. സമൂഹമാധ്യമങ്ങൾ ചിത്രങ്ങളാൽ നിറഞ്ഞു. വീടുകളിലും ആരാധനാലയങ്ങളിലും ഉൾപ്പെടെ നടന്ന ദീപം തെളിക്കലിന് വിവിധ സാംസ്കാരിക സാമൂഹ്യ സംഘടനകൾ പിന്തുണ അറിയിച്ചിരുന്നു.
വിവിധ മേഖലകളിലുള്ള പ്രമുഖർ ദീപം തെളിക്കുന്നതിന് പിന്തുണയുമായി രംഗത്തെത്തി. കേരളത്തിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും കെ.എസ്. ചിത്രയും അടക്കമുള്ള പ്രമുഖരും ദീപം തെളിക്കലിന് ആശസംകൾ നേർന്ന് രംഗത്തെത്തെിയിരുന്നു. മമ്മൂട്ടിയുടെ പ്രതികരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
Stories you may Like
- പ്രതീക്ഷയുടെ പ്രകാശം പരക്കട്ടെ.. കോവിഡ് വിരുദ്ധ പോരാട്ടം വിജയിക്കട്ടെ!
- ലൈറ്റ് അണയ്ക്കിലൂടെ പിണറായി നൽകിയത് കൈയടി നേടുന്ന പുതിയ മാതൃക
- ഏപ്രിലിൽ സർക്കാരിന്റെ വരുമാനം കേവലം 250 കോടി;
- കഴിഞ്ഞ വർഷം മാർച്ച് 30ന് ഭൗമ മണിക്കൂർ ആചരിക്കാനായി ലൈറ്റണച്ചപ്പോൾ ഗ്രിഡ് തകർന്നുപോയോ?
- ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്