ഉമ്മ ശ്വാസം കിട്ടാതെ പിടയുന്നത് നോക്കി കണ്ണീരൊഴുക്കി നേരം വെളുപ്പിച്ചു; ഉപ്പയാകട്ടെ മറ്റൊരു കോവിഡ് സെന്ററിൽ; തൊടുപുഴ ജില്ലാ ആശുപത്രിയിൽ വെന്റിലേറ്റർ ഇല്ലാത്തതുകൊണ്ട് പരക്കം പാഞ്ഞെങ്കിലും കൈയൊഴിഞ്ഞ് കൊച്ചിയിലെ പ്രമുഖ ആശുപത്രികൾ പോലും; രാത്രി വൈകി ആരീഫ ബഷീന്റെ മരണവും; കോവിഡ് രോഗി മരിച്ച സംഭവം വിവാദമാകുന്നു
പ്രകാശ് ചന്ദ്രശേഖർ
തൊടുപുഴ: കോവിഡ് കാലത്ത് സർക്കാരിന്റെ കരുതലിനെ കുറിച്ചാണ് നേതാക്കളുടെയും മന്ത്രിമാരുടെയും എല്ലാം സംസാരമേറെ. എന്നാൽ, തൊടുപുഴയിൽ വെന്റിലേറ്റർ സൗകര്യമില്ലാതെ കോവിഡ് രോഗി മരണമടഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. അധികം മാധ്യമങ്ങളൊന്നും സംഭവം റിപ്പോർട്ട് ചെയ്തതുമില്ല. വെങ്ങല്ലൂർ സ്വദേശിനിയായ 52 വയസുകാരിയാണ് വ്യാഴാഴ്ച മരണമടഞ്ഞത്. ബുധനാഴ്ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരമായതോടെ ശ്വാസ തടസം കൂടുതലായി. ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിതർക്കായി വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതു പ്രശ്നമായി. ഇതേ തുടർന്ന് എറണാകുളം ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവശിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ഒരിടത്തും വെന്റിലേറ്റർ ഒഴിവില്ലായിരുന്നു. രാത്രി വൈകി എറണാകുളത്തു ഒരു ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ലഭിക്കുമെന്നറിഞ്ഞു. അവിടേയ്ക്കു കൊണ്ടുപോകുവാൻ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം.
ആശുപത്രി അധികൃതരുടെ ന്യായം
ബുധനാഴ്ച വൈകുന്നേരം മുതൽ ശ്വാസം ലഭിക്കാതെ രോഗി ദുരിതത്തിലായിരുന്നു. ഇടുക്കി ജില്ലയിലെ പ്രമുഖ പട്ടണമായ തൊടുപുഴയിൽ പോലും സർക്കാർ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന വിമർശനമാണ് ഉയരുന്നത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ രോഗി അവശനിലയിലായിരുന്നെന്നും അതിനാലാണ് മരിച്ചതെന്നും വെന്റിലേറ്റർ സൗകര്യമുണ്ടായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനാവില്ലായിരുന്നെന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായം.
ബന്ധുക്കൾ പറയുന്നത്
ശ്വാസം മുട്ടുണ്ടായിരുന്നെങ്കിലും ആരോഗ്യവതിയായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും സമയത്ത് ഓക്സിജൻ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നെന്നും ബന്ധുക്കൾ. വെങ്ങല്ലൂർ ആനിമൂട്ടിൽ ബഷീറിന്റെ ഭാര്യ ആരീഫ ബഷീർ(53)ആണ് ഇന്നലെ രാവിലെ 9.30 തോടെ മരണമടഞ്ഞത്. ബുധനാഴ്ച രാവിലെ ശ്വാസം മുട്ടലിനെ തുടർന്ന് ഇവരെ ചികത്സിച്ചിരുന്ന തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. ഇവിടെ ഇവരെ ചികത്സിച്ചിരുന്ന ഡോക്ടർ അവധിയായതിനാൽ സമീപത്തെ മറ്റൊരുസ്വകാര്യ ആശുപത്രിയിലേയ്ക്ക് എത്തിച്ചു.ഇവിടെ നടത്തിയ പരിശോധനയിൽ ആരീഫയക്ക് കോവിഡ് സ്ഥിരീകരിച്ചു.
തുടർന്നുള്ള പരിശോധനയിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവ് ബഷീർ, മകൾ ഷെമി എന്നിവർക്കും കോവിഡ് ബാധിച്ചതായി വ്യക്തമായി. ആശുപത്രി അധികൃതർ വിവരം ജില്ലാ ആശുപത്രി അധികൃതരെ അറിയിച്ചു. വൈകിട്ട് 5 മണിയോടടുത്താണ് ഇവിടെ നിന്നുള്ള ആമ്പുലൻസ് മൂവരെയും കൊണ്ടുപോകാൻ എത്തിയത്. ബഷീറിനെ സമീപത്തെ കോവിഡ് സെന്റിൽ ഇറക്കിയ ശേഷം ആരിഫയെയും ഷെമിയേയും ഇതെ ആമ്പുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഉടൻ ഓക്സിജൻ മാസ്ക് ഘടിപ്പിച്ച്, മരുന്നും നൽകി. രാത്രി 9.30 തോടെ രോഗി സ്വയം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായി.
വെന്റിലേറ്ററിൽ കിടത്താൻ സാമ്പത്തിക ശേഷിയുണ്ടോ എന്നായിരുന്നു ഈ സമയം ആശുപത്രി ജീവനക്കാരുടെ അന്വേഷണം. ഈ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമില്ലെന്നും മറ്റെതെങ്കിലും ആശുപത്രിയിൽ സൗകര്യമുണ്ടോ എന്ന് അന്വേഷിക്കാമെന്നും പറഞ്ഞ് ഇവർ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മണിക്കൂറുകൾ വെന്റിലേറ്ററിനായി പരക്കം പാച്ചിലായിരുന്നു. കൊച്ചിയിലെ പ്രമുഖ ആശുപത്രികളിലെല്ലാം വിളിച്ചിട്ടും പ്രതികരണം ആശാവഹമായിരുന്നില്ല. രാത്രിയിൽ വിളിച്ചപ്പോൾ രാവിലെ കൊണ്ടുവരു.. നോക്കാമെന്നായിരുന്നു കൊച്ചിയിലെ ഒരു പ്രമുഖ ആശുപത്രിയുടെ പ്രതികരണം.
മകൾ ഷെമി മാത്രമായിരുന്നു ഈ സമയം ആരീഫയുടെ അടുത്തുണ്ടായിരുന്നത്. ഉമ്മ ശ്വാസംകിട്ടാതെ പിടിയുന്നത് നോക്കി നിന്ന് നെഞ്ച് പൊട്ടി, കണ്ണീരൊഴുക്കി ഇവർ നേരം വെളുപ്പിച്ചു. രാവിലെ കൊച്ചി അമൃത ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തിനിടെ 9.30 തോടെയാണ് ഇവർ മരണപ്പെടുന്നത്. ഏകദേശം 12 മണിക്കൂറോളം ഉമ്മ മരണവെപ്രാളവുമായി ആശുപത്രിയിൽ കഴിഞ്ഞെന്നാണ് ഷെമിയുടെ ഭർത്താവ് ജിസാം വെളിപ്പെടുത്തുന്നത്. ആദ്യത്തെ മൂന്ന് -നാല് മണിക്കൂറിനുള്ളിൽ വെന്റിലേറ്റർ സൗകര്യം ലഭിച്ചിരുന്നെങ്കിൽ ഉമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ് ജിസാം ഉറച്ച് വിശ്വസിക്കുന്നത്.
പണവും തരപ്പെടുത്തി ,നെട്ടോട്ടമോടിയിട്ടും ആരിഫയുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിന്റെ കടുത്ത വിഷമത്തിലാണ് ആരീഫയുടെ ഉറ്റവരും ബന്ധുക്കളും.ഷെമിയും പിതാവ് ബഷീറും ഒരു വീട്ടിലും ജിസാമും രണ്ട് കുട്ടികളും മറ്റൊരുവീട്ടിലുമായിട്ടാണ് കഴിയുന്നത്. ജില്ലാ ആശുപത്രിയിൽ കോവിഡ് ബാധിതർക്കായി വെന്റിലേറ്റർ സൗകര്യം ഇല്ലാത്തതാണ് ആരീഫയുടെ ജീവനെടുത്തതെന്നാണ് ആരിഫയുടെ മകളും മരുമകനുമടക്കമുള്ള ഉറ്റബന്ധുക്കളുടെ ആരോപണം.
ഈ സംഭവത്തെക്കുറിച്ച് തിരക്കിയപ്പോൾ കോവിഡ് രോഗികൾക്കായി ഇവിടെ വെന്റിലേറ്റർ സൗകര്യമില്ലന്ന് ആശുപത്രി സൂപ്രണ്ട് മറുനാടനോട് പ്രതികരിച്ചു. വെന്റിലേറ്റർ ഇല്ലാത്തതായിരുന്നില്ല പ്രശ്നമെന്നും അവശനിലയിലായ ആരീഫ നേരം വെളുക്കും വരെ പോലും ജീവിക്കാനിടയില്ലെന്ന് പരിശോധനയിൽ തന്നെ സംശയമുയർന്നിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നലെ ഉച്ചയോടെ വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളിയിൽ കോവിഡ് ചട്ടങ്ങൾപാലിച്ച് ആരീഫയുടെ സംസ്കാരം നടത്തി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍