Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്രട്ടേറിയറ്റിൽ പിബ്ല്യുസിക്ക് ഓഫീസ് നൽകാനുള്ള നീക്കം നടത്തിയത് പാർട്ടി ആശ്രിതർക്ക് സിവിൽ സർവീസിനെ കീഴടക്കാനുള്ള ഗൂഢതന്ത്രം; പിഡബ്ല്യുസി കൺസൾട്ടന്റിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രതാപ് മോഹൻ നായർ പ്രവർത്തിക്കുന്നത് അഴിമതിക്കഥകളുടെ ഒടുവിലത്തെ ഉദാഹരണം; കൺസൾട്ടൻസി നിയമനങ്ങൾ സിബിഐ അന്വേഷണത്തിന് വിടണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സെക്രട്ടേറിയറ്റിൽ പിബ്ല്യുസിക്ക് ഓഫീസ് നൽകാനുള്ള നീക്കം നടത്തിയത് പാർട്ടി ആശ്രിതർക്ക് സിവിൽ സർവീസിനെ കീഴടക്കാനുള്ള ഗൂഢതന്ത്രം; പിഡബ്ല്യുസി കൺസൾട്ടന്റിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രതാപ് മോഹൻ നായർ പ്രവർത്തിക്കുന്നത് അഴിമതിക്കഥകളുടെ ഒടുവിലത്തെ ഉദാഹരണം; കൺസൾട്ടൻസി നിയമനങ്ങൾ സിബിഐ അന്വേഷണത്തിന് വിടണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൺസൾട്ടൻസി നിയമനങ്ങൾ സിബിഐ അന്വേഷണത്തിന് വിടണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഇടതുസർക്കാരിന്റെ അഴിമതി കഥകളുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രതാപ് മോഹൻ നായരുടെ വഴിവിട്ട നടപടികളിലൂടെയുള്ള നിയമനമെന്ന് തിരുവഞ്ചൂർ ആരോപിച്ചു. പിഡബ്ല്യുസി കൺസൾട്ടന്റിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി ഒരുവർഷമായി പ്രതാപ് മോഹൻ നായർ പ്രവർത്തിക്കുന്നത് പിൻവാതിൽ നിയമനം വഴിയാണ്. കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇദ്ദേഹത്തെ സർക്കാരിന്റെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിൽ സിപിഎം നോമിനിയായി നിയമിച്ചിട്ടുള്ളത് നിയമപരമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.

ആ കാലയളവിലാണ് പിഡബ്യുസിയുമായുള്ള കൺസൾട്ടൻസി കരാറുകൾ ഒപ്പുവച്ചതെന്നും എത്ര കോടിയുടെ പദ്ധതികൾ ഈ കൺസൾട്ടൻസിയെ ഏല്പിച്ചതെന്ന് വ്യക്തമാക്കണമെന്നും തിരുവഞ്ചൂർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. ഈ കൺസൾട്ടൻസികളെ മുൻനിർത്തി നടത്തുന്ന കള്ളക്കളികൾ അവസാനിപ്പിക്കണം. ഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ, സർക്കാരിന്റെ പ്രവർത്തനം സുതാര്യമാണെങ്കിൽ സർക്കാർ നിയമിച്ച കൺസൾട്ടൻസികളെ സംബന്ധിച്ച് ഫലപ്രദമായ ഒരന്വേഷണത്തിനു എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും തിരുവഞ്ചൂർ ചോദിച്ചു.

തിരുവഞ്ചൂരിന്റെ പോസ്റ്റ് ഇങ്ങനെ:

കൺസൾട്ടൻസികൾ വഴിയുള്ള അഴിമതി കഥകളുടെ ഒടുവിലത്തെ ഉദാഹരണമാണ് പ്രതാപ് മോഹൻ നായരുടെ വഴിവിട്ട നടപടികളിലൂടെയുള്ള നിയമനം. നിലവിൽ ഇദ്ദേഹം പിഡബ്ല്യുസി കൺസൾട്ടന്റിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്നു. 2018-19 ൽ ഇദ്ദേഹം കേരള സർക്കാർ സ്ഥാപനമായ കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സലൻസ് (KASE)ന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയിരുന്നു. 2018 ൽ ഇദ്ദേഹത്തെ കൊല്ലത്തെ KSIDയുടെ (കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ) എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ADB യിലെ കൺസൾട്ടന്റ് ആയിരുന്ന പ്രതാപ് മോഹൻ നായരെ ഒരു സുപ്രഭാതത്തിൽ സംസ്ഥാന സർക്കാരിന്റെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിൽ സിപിഎം നോമിനിയായി നിയമിച്ചിട്ടുള്ളത് നിയമപരമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ്.

സിപിഎമ്മിന്റെ പരിരക്ഷയിലും വാത്സല്യത്തിലും ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന പ്രതാപ് മോഹനൻ ഇപ്പോൾ PWC കൺസൾട്ടന്റിന്റെ അസോസിയേറ്റ് ഡയറക്ടറായി 'ബാക്ക് ഡോർ' ഓഫീസിൽ ഏകദേശം ഒരു വർഷമായി പ്രവർത്തിച്ചു വരുന്നു. ഈ കാലയളവിലാണ് സംസ്ഥാന ഗവണ്മെന്റും PWC യുമായുള്ള കൺസൾട്ടൻസി കരാറുകൾ എല്ലാം ഒപ്പുവച്ചിട്ടുള്ളത്. ഈ ഇടപാടിൽ സംസ്ഥാന സർക്കാരിന്റെ എത്ര കോടി രൂപയുടെ പദ്ധതികളാണ് PWC യെ ഏല്പിച്ചിട്ടുള്ളത് എന്ന് ഇനിയെങ്കിലും വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് ശക്തമായി പ്രതിഷേധിച്ചതുകൊണ്ടാണ് സെക്രട്ടറിയേറ്റിൽ PWC ക്ക് ഓഫീസ് സൗകര്യം നൽകാനായി നടത്തിയ നീക്കം പൊളിഞ്ഞു പോയത്.

മുൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് സെക്രട്ടറിയേറ്റിൽ വിപുലമായ മാറ്റം ഉണ്ടാക്കുന്നതിനും, ഗവണ്മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ മേൽ പിടിമുറുക്കുന്നതിനുമുള്ള അവസരം PWC വഴി പ്രതാപ് മോഹൻ നായരുടെ കൈയിൽ എത്തുമായിരുന്നു. പാർട്ടിയുടെ ആശ്രിത വലയത്തിലുള്ളവർക്ക് കേരളത്തിലെ സിവിൽ സർവ്വീസിനെ കീഴടക്കുവാനുള്ള ഗൂഢതന്ത്രമായിരുന്നു ഇത്. വിവാദമുണ്ടായതിനെ തുടർന്ന് പ്രതാപ് മോഹൻ നായർ തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ദുരൂഹ സാഹചര്യത്തിൽ ഒറ്റരാത്രി കൊണ്ട് പിൻവലിച്ചു. ഈ കൺസൾട്ടൻസികളുടെ ഇടപാടുകളിൽ വെളിച്ചം വീശാൻ സിബിഐ അന്വേഷണം കൂടിയേ മതിയാകൂ. ഈ കൺസൾട്ടൻസികളെ മുൻനിർത്തി നടത്തുന്ന കള്ളക്കളികൾ അവസാനിപ്പിക്കണം. ഒന്നും ഒളിക്കാൻ ഇല്ലെങ്കിൽ, സർക്കാരിന്റെ പ്രവർത്തനം സുതാര്യമാണെങ്കിൽ സർക്കാർ നിയമിച്ച കൺസൾട്ടൻസികളെ സംബന്ധിച്ച് ഫലപ്രദമായ ഒരന്വേഷണത്തിനു എന്തുകൊണ്ട് തയ്യാറാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP