പാർട്ടി നേതാക്കൾ പറയുന്നതു പോലെ കേസ് എടുക്കില്ല; പരാതി ഉണ്ടെങ്കിൽ മറുവശം കേട്ടേ തീരുമാനം എടുക്കൂ; ആനാവൂർ നാഗപ്പനും ശിവൻകുട്ടിയും വിളിക്കുമ്പോൾ ഇംഗ്ലീഷിൽ മറുപടി പറയും; ഹർത്താൽ നേരിടുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് തിരുവനന്തപുരം കമ്മീഷണറെ ക്രമസമാധാന പരിപാലനത്തിൽ നിന്നും തന്നെ നീക്കിയത് സിപിഎം നേതാക്കൾ പറയുന്നത് കേട്ട് കേസെടുക്കാത്തതിന്റെ വാശി തീർക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തും നിന്നും പി പ്രകാശിനെ മാറ്റിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത് ഇന്നലെയാണ്. ഹർത്താൽ ദിനത്തിലെ ക്രമസമാധാനപാലനത്തിൽ വീഴ്ച പറ്റിയെന്ന് ആരോപണം ഉന്നയിച്ചു കൊണ്ട് കോഴിക്കോട് കമ്മീഷണർ അടക്കമുള്ളവർക്കെതിരെ നടപടി കൈക്കൊണ്ട വേളയിലാണ് പ്രകാശിനെയും സ്ഥലം മാറ്റിയത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ ബറ്റാലിയൻ ഡി ഐ ജി സ്ഥാനത്തേക്കാണ് മാറ്റിയത്. എസ് സുരേന്ദ്രനാണ് തലസ്ഥാനത്തെ പുതിയ പൊലീസ് കമ്മീഷണർ.
അതേസമയം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ കാര്യമായ ആക്ഷേപങ്ങൾ ഉണ്ടായിരുന്നില്ല. പൊതുവേ ജനസമ്മതനായിരുന്നു പി പ്രകാശ്. അങ്ങനെ ഒരു ഉദ്യോഗസ്ഥനെ മാറ്റിയതിൽ പൊലീസ് സേനയിലും ഞെട്ടൽ ഉണ്ടാക്കി. ഹർത്താൽ ദിനത്തിൽ വേണ്ടത്ര നടപടി എടുത്തില്ലെന്ന ആരോപണമാണ് ഇതിന് പിന്നിലെങ്കിലും സിപിഎമ്മിന്റ് താൽപ്പര്യമാണ് ഈ വിഷയത്തിൽ നിഴലിച്ചു നിന്നത്. പാർട്ടി നേതാക്കൾ പറയുന്നത് പോലെ കേസുകൾ എടുക്കില്ലെന്നായിരുന്നു കമ്മീഷണർക്ക് എതിരെയുള്ള ആക്ഷേപം. മറുവശം എന്തെന്ന് കേട്ട ശേഷം മാത്രം നടപടി എന്ന പക്ഷക്കാരനായിരുന്നു പ്രകാശ്.
കൂടാതെ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ശിവൻകുട്ടിയെയും പോലുള്ളവർ ആവശ്യങ്ങൾക്ക് വിളിക്കുമ്പോൾ മറുപടി പറയുന്നത് ഇംഗ്ലീഷിലായിരുന്നു. ഇതും കമ്മീഷണറെ നീക്കണമെന്ന ആവശ്യത്തിന് കാരണമായി. ഇംഗ്ലീഷിൽ മറുപടി പറയുന്നത് മനസിലാക്കാൻ ബുദ്ധിമുട്ടിനൊപ്പം തങ്ങളെ അവഹേളിക്കലാണോ എന്ന തോന്നലും നേതാക്കൾക്കിടയിൽ ഉണ്ടാക്കി. ഇതോടെയാണ് പൊലീസ് കമ്മീഷണറെ മാറ്റിയത്. അടുത്തിടെ എസ്എഫ്ഐ പ്രവർത്തകർല പൊലീസിനെ നടുറോഡിൽ വെച്ച് ആക്രമിച്ച സംഭവം ഒതുക്കി തീർക്കും മുമ്പ് കമ്മീഷണർ നടത്തിയ ഇടപെടലും സിപിഎം നേതാക്കളെ ചൊടിപ്പിച്ചതയാണ് അറിയുന്നത്.
ഇത് കൂടാതെ അടുത്തിടെ തലസ്ഥാനത്തുണ്ടായ സിപിഎം-ബിജെപി സംഘർഷങ്ങളിൽ സിപിഎം പ്രവർത്തകർക്ക് അനുകൂലമായ നിലപാട് പൊലീസ് സ്വീകരിക്കാത്തതിന്റെ പേരിലും കമ്മീഷണർക്കെതിരെ വിമർശനം ഉയർന്നിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെ പോലും നാണിപ്പിക്കുന്ന വിധത്തിൽ സംഭവം ഉണ്ടായതിൽ പിണറായിയും അതൃപ്തനായിരുന്നു. മുഖ്യമന്ത്രി തന്നെ ആഭ്യന്തരം ഭരിക്കുന്ന വേളയിലാണ് ഒരു വിഭാഗം കുട്ടിസഖാക്കൾ ചേർന്ന് പൊലീസുകാരെ മർദ്ദിച്ചത്. ട്രാഫിക് നിയമലംഘനം നടത്തിയതിന് ശാസിച്ച പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച് അവശരാക്കിയത്. ഈ സംഭവത്തെ തുടർന്ന് പൊലീസുകാർക്കിടയിൽ കടുത്ത അമർഷത്തിന് ഇടയാക്കി.
ഡ്യൂട്ടിയിൽ ഉണ്ടായ പൊലീസുകാരെ മർദ്ദിച്ച എസ്എഫ്ഐക്കാരെ രക്ഷപെടുത്താൻ ജില്ലയിലെ മുതിർന്ന സിപിഎം നേതാവാണ് ഇടപെട്ടത്. ഇതറിഞ്ഞതോടെ മുഖ്യമന്ത്രി ക്ഷുഭിതനായത്. ആഭ്യന്തര വകുപ്പിന് ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിൽ കർശനമായ നടപടി എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. അതിനിടെ സംഭവം നടക്കുമ്പോൾ സിസി ടിവി ദൃശ്യങ്ങൾ ബ്ലർ ചെയ്യാനും ശ്രമമുണ്ടായി. കൺട്രോൾ റൂമിലിരുന്ന് ഇടതു അനുഭാവിയായ പൊലീസുകാരൻ മായ്ച്ചു കളയാൻ ശ്രമിക്കുകയായിരുന്നു. ഇത് വിവാദങ്ങൾക്കും ഇടയായി. പാർട്ടി പിൻബലത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ച നടപടി വലിയ തോതിൽ പാർട്ടിക്ക് കളങ്കമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം പ്രകാശിന് തിരിച്ചടിയാകുന്ന ഘടകങ്ങളായി മാറി.
ഇത് കൂടാതെ കോർപ്പറേഷനിൽ സിപിഎം-ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറും ആക്രമണവും ഉണ്ടായി. കരിക്കകത്ത് ബിജെപി പ്രവർത്തരും സിപിഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ പൊലീസിന്റെ നിഷ്ക്രിയാവസ്ഥക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. പൊലീസ് കാര്യക്ഷമമായി നിലപാടെടുക്കണമെന്നും ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ ജനമൈത്രി പൊലീസിന്റെ പ്രവർത്തനം ശക്തമാക്കുന്നതിന് അടക്കം പി പ്രകാശ് മുൻകൈയെടുത്തിരുന്നു. ആവശ്യമെങ്കിൽ താൻ നേരിട്ട് തന്നെ രാത്രികാലത്ത് റോന്ത് ചുറ്റുമെന്ന് വരെ അദ്ദേഹം പറയുകയുണ്ടായി. സമീപകാല രാഷ്ട്രീയ സംഘർഷങ്ങൾ കൊണ്ട് വിവാദത്തിലായ നഗരത്തിൽ സമാധാനം ഉറപ്പ് വരുത്തുക എന്നതിനാണ് പുതിയ സിറ്റി പൊലീസ് കമ്മീഷണറുടെ ആദ്യ പരിഗണന. അക്രമങ്ങൾ ഉണ്ടായതിന് ശേഷം ഇടപെടുക എന്നതിനല്ല, മറിച്ച് ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാവുമ്പോൾ തന്നെ ഇടപ്പെട്ട് പ്രശനം അവസാനിപ്പിക്കുക എന്നതിനാവും മുൻഗണനയെന്ന് പി.പ്രകാശ് പറഞ്ഞു. ഈ ശൈലിയാണ് സർക്കാറിലും സിപിഎമ്മിനും ദഹിക്കാതെ പോയത്.
കേന്ദ്ര മനുഷ്യവകാശ കമ്മീഷൻ നിയോഗിച്ച പ്രത്യേക പൊലീസ് സംഘത്തിന് ആവശ്യമായ എല്ലാ സഹായവും സിറ്റി പൊലീസ് ചെയ്തുകൊടുക്കും. എന്നാൽ കേസ് ഡയറി പോലെയുള്ള രഹസ്യരേഖകൾ പരിശോധിക്കാൻ അനുവദിക്കില്ല. ജനമൈത്രി പൊലീസിന്റെ പ്രവർത്തനം ശക്തിപെടുത്തും, നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം തേടും. തുടങ്ങിയ നടപടികളുമായും പ്രകാശ് മുന്നോട്ടു പോകുകയായിരുന്നു. കോയമ്പത്തൂർ സ്വദേശിയായ പി.പ്രകാശ് നേരത്തെ കൊല്ലം, തൃശൂർ കമ്മീഷണറായും, എറണാകുളം ഡിസിപിയായും, തിരുവനന്തപുരം റൂറൽ എസ്പിയായും പ്രവർത്തിച്ചിട്ടുണ്ട്. 2004 ഐപിഎസ് ബാച്ചിലെ കേരളാ കേഡർ ഉദ്യോഗസ്ഥനാണ്.
Stories you may Like
- പ്രകാശ് കുഴിക്കാലായ്ക്ക് ഇത് അപൂർവ ഭാഗ്യം: എതിർപ്പുമായി സിപിഐ
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച് പ്രകാശ് രാജിന് വിമർശനം
- പ്രകാശ് ബാബുവും ബിനോയ് വിശ്വവും ചർച്ചകളിൽ; സിപിഐയിൽ നേതൃമാറ്റ സാധ്യത
- കലാപത്തിന്റെ മറവിൽ ഭാര്യയുടെ കാമുകനെ പൊലീസ് ഉദ്യോഗസ്ഥൻ കൊലപ്പെടുത്തി
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍