തലവേദനയായി തേവര-പേരണ്ടൂർ കനാൽ ശുചീകരണം; എന്ത് ചെയ്യുമെന്ന് അറിയാതെ പദ്ധതി തയ്യാറാക്കാൻ തലപുകച്ച് എൻജിനീയർമാർ; മാർച്ച് 31 നുള്ളിൽ കനാലിന്റെ ശുചീകരണം പൂർത്തിയാക്കണമെന്നത് വെല്ലുവിളിയുയർത്തുന്നു; ശുചീകരണത്തിന്റെ കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് കളക്ടറും
പി.എസ് സുവർണ
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി തേവര-പേരണ്ടൂർ കനാൽ എത്രയും പെട്ടെന്ന് ശുചീകരിക്കുന്നതിനായി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കുകയാണ് അധികൃതർ. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ ജനുവരി 1 ന് ശുചീകരണം തുടങ്ങി മാർച്ച് 31ന് അവസാനിപ്പിക്കാനാണ് തീരുമാനം. എന്നാൽ എങ്ങനെയാണ് തേവര-പേരണ്ടൂൽ കനാൽ ശുചീകരിച്ച് നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കുക എന്നതാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന് മുന്നിലുള്ള വെല്ലുവിളി. കാരണം തേവര-പേരണ്ടൂർ കനാൽ ശുചീകരിച്ച് ഒഴുക്കുള്ളതാക്കി മാറ്റിയാൽ മാത്രമേ കൊച്ചി നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കാൻ സാധിക്കുകയുള്ളൂ.
വളരെ കുറഞ്ഞ സമയം കൊണ്ട് പദ്ധതി തയ്യാറാക്കി നടപ്പാക്കണം. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് ആലേചിച്ച് തലപുകയുകയാണ് എൻജിനീയർമാർ. എന്നാൽ സാധാരണ ചെയ്യാറുള്ളതുപോലെ കുറേ ചെളിനീക്കിയാൽ അൽപകാലത്തേക്ക് മാത്രം ആശ്വാസമുണ്ടാവുകയുള്ളൂ വലിയ മഴ വന്നാൽ നഗരം വീണ്ടും വെള്ളത്തിൽ മുങ്ങും. അതുകൊണ്ട് തന്നെ സാധാരണ ചെയ്യുന്ന രീതി ഇനിയും പിന്തുടരാൻ കഴിയില്ല. അതിനാൽ തന്നെ പുതിയൊരു മാർഗം കണ്ടെത്തിയേ മതിയാവൂ.
കനാലിലേക്ക് വന്ന് ചേരുന്ന കാനകളെല്ലാം കനാൽ വെള്ളത്തിനും താഴെയായാണ് ഉള്ളത്. അതുകൊണ്ട് തന്നെ വേലിയേറ്റം വരുമ്പോൾ ഈ കാനകളിലൂടെ തന്നെ അകത്തേയ്ക്ക് വെള്ളം കയറുന്ന അവസ്ഥ ഉണ്ടാവുന്നു. ഇത് തന്നെയാണ് ശക്തമായ മഴ ഉണ്ടാവുമ്പോഴും സംഭവിക്കുന്നത്. ശക്തമായ മഴ ഉണ്ടാവുമ്പോൾ ഒഴുക്ക് നിലച്ച കനാലിൽ നിന്ന് കാനകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നു. അങ്ങനെ ഒഴുകിയെത്തുന്ന വെള്ളം മൂലം നഗരം വെള്ളക്കെട്ടിലാവുകയും ചെയ്യുന്നു. കാനയിലൂടെ കനാലിലെ വെള്ളം കയറുമ്പോൾ കാന ഉള്ളിടത്തെ വീടുകളിലെല്ലാം മലിനജലം കയറും.
ഇതാണ് കഴിഞ്ഞ പേമാരിയിൽ സംഭവിച്ചത്. കാനകൾക്കെല്ലാം ചെറിയ ചരിവ് മാത്രമാണ് ഉള്ളത്. എന്നാൽ ചില കാനകളുടെ ചരിവ് എതിർ ദിശയിലേക്കായിരിക്കും. വെള്ളക്കെട്ട് ഉണ്ടാവുന്നതിൻ കനാലിലെ ഒഴുക്ക് നിലച്ചതും, കാനകൾ കനാൽ വെള്ളത്തിനും താഴെയായി ഉള്ളതിനാലുമാണ്. അതിനാൽ കനാൽ ഒഴുക്കുള്ളത് ആക്കുക എന്നത് അനിവാര്യമാണ്. കനാൽ ഒഴുക്കുള്ളതാക്കണമെങ്കിൽ കാനകളുടെ പുതിക്കിപ്പണിയൽ അത്യാവശ്യമായി പൂർത്തിയാക്കേണ്ടതായി വരും. എന്നാൽ കനാലിലേക്ക് വന്നുചേരുന്ന കാനകളെല്ലാം രൂപകൽപന ചെയ്ത് പുതുക്കിപ്പണിയുക എന്നത് ഒപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ സാധിക്കില്ല.
അതേസമയം ഇനി വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതിന് പകരം അടുത്ത മഴയിൽ വെള്ളം പൊങ്ങാതിരിക്കാനുള്ള ആലോചനകൾ മാത്രമാണ് നടക്കുന്നത്. കനാൽ ശുചീകരിക്കുന്നതിന്റെ ഭാഗമായി കാനകൾ പുതുക്കിപ്പണിയുന്നതിനോടൊപ്പം തന്നെ കനാലിലേക്ക് മാലിന്യം വരുന്നത് തടയാനുള്ള സംവിധാനവും ഒരുക്കണം. കനാലിലേക്ക് മാലിന്യം വരുന്നത് പ്രധാനമായി കലൂരിലുള്ള അറവുശാലയിൽ നിന്നാണ്.
അതായതുകൊച്ചി നഗരസഭയുടെ കീഴിലുള്ള അറവുശാലയിൽ നിന്നുള്ള മലിനജലം നേരെ പേരണ്ടൂർ കനാലിലേക്കാണ് ഒഴുക്കുന്നത്. അതിനാൽ കനാലിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായി ഈ അറവുശാലയിൽ നിന്നുള്ള മലിനജലം കനാലിലേക്ക് ഒഴുക്കന്നത് നിർത്തലാക്കണം. എന്നാൽ ഇക്കാര്യത്തിൽ എന്താണ് പരിഹാരനടപടിയായി സ്വീകരിക്കാൻ കഴിയുക എന്നത് ഓപ്പറേഷൻ ത്രൂ സംഘത്തിന് തലവേദന സൃഷ്ടിക്കും. കാരണം കൊച്ചി നഗരത്തിലുള്ള ഏക അറവുശാലയാണ് കലൂരിലുള്ളത്. അത് അടച്ചുപൂട്ടിയാൽ നഗരത്തിലെ മാംസവ്യാപാരം നിലയ്ക്കും. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ നഗരസഭ ഇളവ് ആവശ്യപ്പെടുന്നുണ്ട്. അറവുശാലകൾ പൂട്ടുന്ന കാര്യം നടക്കാത്തതിനാൽ തന്നെ അറവുശാലകളിൽ നിന്നുള്ള മലിനജലം ശുചീകരിച്ച ശേഷം മാത്രം കനാലിലേക്ക് ഒഴുക്കുന്ന സംവിധാനം ഉണ്ടാക്കേണ്ടതായി വരും.
കനാലിലെ ഒഴുക്ക് നിലച്ച് കിടക്കുന്നതും, കാനകളിലെ ശോചനീയ അവസ്ഥയും, അറവുശാലകളിൽ നിന്ന് വരുന്ന മലിനജലവുമെല്ലാമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാനമായും പങ്കുവഹിക്കുന്നത്. അതിനാൽ തന്നെ ഈ പ്രശ്നങ്ങൾക്ക് ഉടനെ പരിഹാരം കണ്ടെത്തണം. അതുകൊണ്ട് തന്നെ ഉടൻ കനാൽ പൂർണ്ണമായി മാലിന്യവിമുക്തമാക്കി ഒഴുക്ക് വേഗത്തിലാക്കണം. എങ്കിൽ മാത്രമേ പദ്ധതി വിജയിക്കുകയുള്ളൂ. അതിനായുള്ള പരിശ്രമത്തിലാണ് ഇപ്പോൾ അധികാരികൾ. എന്നാൽ പേരണ്ടൂർ കനാലിൽ എങ്ങനെ ശുചീകരണ പ്രവൃത്തികൾ നടത്തുമെന്ന കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം തേടുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 കോടി പിന്നിട്ടു
- കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു; കൊച്ചി വാട്ടർ മെട്രോ സൂപ്പർ ഹിറ്റ്
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍