Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കൾ പ്രതിയായ സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആർ.ഐ ഓഫീസിൽ കവർച്ചാ ശ്രമം; മോഷണ ശ്രമം ജീവനക്കാർ അറിഞ്ഞത് ഞയാറാഴ്ച ഉച്ചയോടെ; പൊലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങി; ഓഫീസിന്റെ മുന്നിലേയും പിന്നിലേയും വാതിലുകൾ തുറന്ന നിലയിൽ; സമഗ്രാന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കൾ ഉൾപ്പെട്ട സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആർ.ഐ. യൂണിറ്റിന്റെ ഓഫീസിൽ കവർച്ചാശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ ഓഫീസിൽ എത്തിയപ്പോഴാണ് കവർച്ചാശ്രമം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

ഓഫീസിന്റെ മുന്നിലേയും പിന്നിലേയും വാതിൽ തുറന്ന നിലയിലാണുണ്ടായിരുന്നത്. ഓഫീസിനുള്ളിലെ മേശകളും കസേരുകളും അലങ്കോലമായി കിടക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് മോഷണശ്രമം നടന്നതെന്ന് കരുതുന്നു. ഓഫീസിൽ നിന്നും രേഖകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പ്രതികരിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം കസ്റ്റംസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ള എന്നിവരുൾപ്പെട്ട 2019-ലെ സ്വർണക്കടത്ത് കേസ് അന്വേഷിച്ചത് തിരുവനന്തപുരം ഡിആർഐ യൂണിറ്റ് ആയിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്.ബാലഭാസ്‌കറിന്റെ മരണക്കേസ് വീണ്ടും പുനരന്വേഷിക്കുമ്പോൾ സിബിഐ.യുടെ കണ്ണുകൾ നീളുക സ്വർണക്കടത്ത് കേസിലെ പ്രതികളിലേക്ക്. വെറുമൊരു വാഹനാപകടത്തിനു പകരം അതിനിടയാക്കിയ സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും ക്രമിനലുകളുടെ സാന്നിധ്യവുമൊക്കെ പുതിയ അന്വേഷണത്തിന്റെ പരിധിയിൽവരും.

ബാലഭാസ്‌കറിന്റെ മാനേജർമാർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് വാഹനാപകടത്തെക്കുറിച്ച് ബന്ധുക്കൾക്ക് സംശയം ഇരട്ടിച്ചത്. ഡ്രൈവർ അർജുനാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞെങ്കിലും അർജുന്റെ മൊഴി തിരിച്ചായിരുന്നു. വാഹനാപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കവേയാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 25 കിലോ സ്വർണം ഡി.ആർ.ഐ. പിടികൂടിയത്. ഇതിൽ ബാലഭാസ്‌കറിന്റെ മുൻ മാനേജർമാരായ പ്രകാശൻ തമ്പിയും വിഷ്ണുവും അറസ്റ്റിലായി.

ഇതോടെ ബാലഭാസ്‌കറിനെ സ്വർണക്കടത്തുകാർ അപായപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ സംശയം ബലപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചപ്പോഴാണ് സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്‌പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP