തീയേറ്ററുകൾ നിറച്ച് ആട്; ഇനീഷ്യൽ കളക്ഷന്റെ ബലത്തിൽ മാസ്റ്റർപീസ്; മികച്ച ചിത്രമായി പേരെടുത്ത് മായാനദി; ആവറേജിൽ ഒതുങ്ങി വിമാനം; നിരാശപ്പെടുത്തി ആന; ക്രിസ്മസ് ചിത്രങ്ങളുടെ ബോക്സോഫീസും പ്രേക്ഷക അഭിപ്രായവും ഇങ്ങനെ
കെ വി നിരഞ്ജൻ
കോഴിക്കോട്: ക്രിസ്മസ്-പുതുവൽസര റിലീസുകളായി എത്തിയ അഞ്ചുമലയാള ചിത്രങ്ങളിൽ മൂന്നും മികച്ച കലക്ഷനും പ്രേക്ഷക അഭിപ്രായവുമായി മുന്നേറുന്നു. അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രം മാസ്റ്റർ പീസ്, മിഥുൻ മാനുവൽതോമസിന്റെ ജയസൂര്യ ചിത്രം ആട്-2, ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു എടുത്ത മായാനദി എന്നിവയാണ് മികച്ച റിപ്പോർട്ടുമായി മുന്നേറുന്നത്.
അതേസമയം പൃഥിരാജിനെ നായകനാക്കി നവാഗത സംവിധായകൻ പ്രദീപ് എം.നായർ എടുത്ത വിമാനം, നവാഗതനായ ദിലീപ് മേനോന്റെ വിനീത്ശ്രീനിവാസൻ ചിത്രം ആന അലറലോടലറൽ എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാനായിട്ടില്ല. സോഷ്യൽ മീഡിയ താരമാക്കിയ ജയസൂര്യയുടെ ഷാജിപാപ്പൻ ഈ വർഷത്തെ ക്രിസ്മസ് അടിച്ചോണ്ടുപോയി എന്ന് പറയാം. കുട്ടികളുടെയും കൗമാരക്കാരുടെയും വൻ പിന്തുണയുള്ള ആട്-2വിന് ഈ വെക്കേഷൻ കാലത്ത് തീയേറ്ററുകളിൽ ഹൗസ്ഫുൾ ബോർഡുകളാണ്. പുലിമുരുകനുശേഷം ഉദയകൃഷ്ണയുടെ തൂലികയിൽ പിറന്ന മമ്മൂട്ടിയുടെ മാസ്റ്റർ പീസ് കൂറ്റൻ ഇനീഷ്യൽ കലക്ഷന്റെ ബലത്തിലാണ് വിജയചിത്രമായത്.
ആടിനെക്കാണാൻ ആളൊഴുകുന്നു
ആദ്യഭാഗം പൊളിഞ്ഞ് പാളീസായെങ്കിലും പിന്നീട് സോഷ്യൽ മീഡിയിലൂടെ പുനർഅവതരിച്ച ഷാജിപാപ്പൻ എന്ന ജയസൂര്യയുടെ കിടലൻ കാരിക്കേച്ചർ കഥാപാത്രത്തിന്റെ മികവിൽ ആട്-2 തീയേറ്റുകൾ നിറക്കുകയാണ്. സൂപ്പർ താരങ്ങൾക്ക്മാത്രം കിട്ടുന്ന ആരവങ്ങളോടെയാണ് ജനം പാപ്പനെ സ്വാഗതം ചെയ്യുന്നത്.
ഒരു കോമിക്ക് പുസ്തകത്തിന്റെ ദൃശ്യരൂപം എന്ന രീതിയിൽ കുട്ടികളും യുവാക്കളുമാണ് ചിത്രത്തിനായി കൂടുതലും എത്തുന്നതും. അതേസമയം കാമ്പുള്ള ഒരു കഥയോ യുക്തിഭദ്രമായ രംഗങ്ങളോ ഇല്ലാത്തതാണ് ഈ പടത്തിന്റെ പ്രധാന പോരായ്മ. അതുകൊണ്ടുതന്നെ അവധിക്കാലത്തിന്റെ യുവജനാരവം അവസാനിക്കുകയും പുതിയ റിലീസുകൾ ഉണ്ടാവുകയും ചെയ്യുന്നതോടെ ചിത്രത്തിന്റെ കലക്ഷനിൽ ഇടിവുതട്ടാനും സാധ്യതയുണ്ട്.വെറും അഞ്ചുദിവസംകൊണ്ട് 7 കോടിരൂപയുടെ ഗ്രോസ് കലക്ഷനാണ് ചിത്രം നേടിയത്.
ഫാൻസുകാരുടെ കരുത്തിൽ മാസ്റ്റർ പീസ്
കലാപരമായി നോക്കുമ്പോൾ അഞ്ച് നയാപ്പെസയുടെ നിലാവാരം ഇല്ലെങ്കിലും മമ്മൂട്ടി ഫാൻസിന്റെ ഇടിച്ചുകയറ്റത്തിൽ വെറും നാലുദിവസം കൊണ്ട് ഈ ചിത്രം നേടിയത് 12 കോടിരൂപയാണ്. പ്രായത്തെ തോൽപ്പിക്കുന്ന രീതിയിലുള്ള മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കൊലമാസ്സ് പ്രകടനം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ആദ്യ ദിനങ്ങളിൽ പരമാവധി ഫാൻസ്ഷോകളും മറ്റും നടത്തിയാണ് ആരാധകർ ഈ ചിത്രം ആഘോഷിച്ചത്.
പക്ഷേ തെലുങ്കിനെ തോൽപ്പിക്കുന്ന കത്തി സംഘട്ടനങ്ങളും, സാമാന്യബുദ്ധിയില്ലാത്ത രംഗങ്ങളും ചത്ത സംഭാഷണങ്ങളും ചിത്രത്തിന് വിനയാണ്. അതുകൊണ്ടുതന്നെ ഫാൻസിന്റെ ഈ തള്ളൽ കഴിഞ്ഞാൽ ചിത്രത്തിന് പിടിച്ചുനിൽക്കാൻ കഴിയുമോയെന്നതും സംശയമാണ്. ചിത്രത്തിന്റെ ഉയർന്ന കലക്ഷൻ റിപ്പോർട്ടുകളും പെരുപ്പിച്ചതാണോയെന്നും സംശയമുണ്ട്.
മികച്ച ചിത്രമായി പേരെടുത്ത് മായാനദി
തുടക്കത്തിലെ മോശം റിപ്പോർട്ടുകൾക്ക്ശേഷം ആഷിക്ക് അബുവിന്റെ മായാനദി ഇപ്പോൾ കുതിക്കയാണ്. ഈ വർഷത്തെ ക്രിസ്മസ് മൂവികളിൽ എറ്റവും മികച്ചത് ഇതാണെന്ന് പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.ഓരോ ദിവസവും കൂടുതൽ കൂടുതൽ പേർ ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തത്തെുകയാണ്.
അതുകൊണ്ടുതന്നെ, മറ്റ് ചിത്രങ്ങളിൽനിന്ന് വിപരീതമായി രണ്ടാംവാരത്തിലേക്ക് കടക്കുമ്പോൾ ഈ പടത്തിന് തിരക്ക് കൂടുകയാണ് .ആഷിക്ക് അബുവിന്റെ സംവിധാന മികവും, പ്രമേയത്തിലെ പുതുമയും യുവനടൻ ടൊവീനോയുടെയും സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ടെങ്കിലും, ലിപ് ലോക്ക് രംഗങ്ങളും തുറന്ന ലൈംഗികതയെകുറിച്ചുള്ള ചിത്രം ഉയർത്തുന്ന രംഗങ്ങളും കുടുംബപ്രേക്ഷകർക്ക് ദഹിക്കില്ളെന്നും ആശങ്കയുണ്ട്.ചിത്രത്തിന്റെ കലക്ഷൻ റിപ്പോർട്ട് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
വീഴാനൊരുങ്ങുന്ന വിമാനം
പൃഥിരാജ് എന്ന നടന്റെ മിനിമം ഗ്യാരണ്ടിയിൽ ആദ്യദിനംതന്നെ രണ്ടുകോടിയിലേറെ കലക്ഷൻ നേടിയിട്ടും, പിന്നീട് കാര്യമായ ചലനം ഉണ്ടാക്കാൻ കഴിയാതെപോയ ചിത്രമാണ് വിമാനം. ചിത്രത്തെക്കുറിച്ച് നവമാധ്യമങ്ങളിൽ രണ്ടഭിപ്രായമാണ് തുടക്കംമുതലേ ഉയർന്നത്.ആവറേജിന് അപ്പുറത്തേക്ക് പോകുന്നില്ല എന്നാണ് ചിത്രം കണ്ട നിഷ്പക്ഷരായ പ്രേക്ഷകരുടെയും പ്രതികരണം. പലയിടത്തും എച്ചുകെട്ടിയും നാടകസമാനമായ രംഗങ്ങളുമൊക്കെയായി വിരസതയുടെ കാഴ്ചയാണ് സാധാരണ പ്രേക്ഷകർക്ക് വിമാനം സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ആദ്യദിനങ്ങളിലെ ഹൈപ്പിനുശേഷം ചിത്രത്തിന്റെ കലക്ഷനും കുറയുകയാണ്.
ബധിരനും മൂകനുമായ തൊടുപുഴക്കാരൻ സജിതോമസ് സ്വന്തം ഇഛാശക്തികൊണ്ട് മാത്രം വിമാനം ഉണ്ടാക്കി പറത്തിയ യഥാർഥ സംഭവത്തിൽ അൽപ്പം ഫിക്ക്ഷൻ കലർത്തിയാണ് ചിത്രം ഉണ്ടാക്കുന്നത് എന്നൊക്കെ വാർത്തകൾ വന്നതോടെ പ്രേക്ഷകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ ജീവനില്ലാത്ത അവതരണം അതെല്ലാം അസ്ഥാനത്താക്കിയിരിക്കയാണ്. ചിത്രത്തിൽ ഒരു വയോധിക വേഷത്തിലേക്കുള്ള പ്രഥ്വീരാജിന്റെ മേക്കോവർപോലും മോശം മേക്കപ്പിന്റെയും അസ്വഭാവിക രംഗങ്ങളുടെയും പേരിൽ വിമർശിക്കപ്പെടുകയാണ്.
മികച്ച പ്രമേയം കുളമാക്കിയ ആന
ഒരു ആനയുടെ സുന്നത്ത് കഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻപോലും കഴിയുമോ? എന്നാൽ ഇവിടെ ഒരു ആനയെ 'മതംമാറ്റിയതിനെ' തുടർന്നുള്ള പൊല്ലാപ്പുകൾ ഒരു ഗ്രാമത്തെ വലക്കുകയാണ്.മതംമാറ്റ വിവാദങ്ങൾ ശക്തവുമായ സമകാലീന കേരളം ചർച്ചചെയ്യേണ്ട വിഷയം തന്നെയായിരുന്ന, ആന അലറലോടലറൽ എന്ന നാക്കുളുക്കിപ്പോവുന്ന പേരുള്ള പടത്തിന്റെ പ്രമേയവും. പക്ഷേ എടുത്ത് കുളമാക്കി. ഉപകഥകളും നിലവാരമില്ലാത്ത കോമഡിയും കയറ്റി മികച്ച ഒരു ത്രഡ്ഡിനെ നശിപ്പിച്ചു.
ഒരു ആനയുടെ ആത്മകഥ എന്ന നിലയിലും വ്യത്യസ്തമായ തുടക്കമായിരുന്നു ചിത്രത്തിന്റെത്. ഒരു ഗ്രാമത്തിൽ കടുത്ത സാമുദായിക ചേരിതിരിവിന് കാരണക്കാരനായ ഒരു ആന തന്റെ ജീവിതം പറയുകയാണ്. ഒരു ഹിന്ദു പ്രമാണിയുടെ കൈയിലുള്ള, തേവരുടെ നടക്കിരുത്താമെന്ന് അയാൾ നേർച്ചകൊടുത്ത ഒരു ആന,ഒരു ഇസ്ലാമത വിശ്വാസിയായ മുതലാളിയിൽ എത്തുന്നതും, അയാളുടെ വാശിക്കാരിയായ ഉമ്മുമ്മ ശേഖരൻകുട്ടിയെന്ന ആനയെ, പോക്കറുകുട്ടിയായി മതംമാറ്റുന്നതും തുടർന്ന് സുന്നത് കഴിക്കാനുമൊക്കെ ഉത്തരവിടുന്ന പലരംഗങ്ങളും നമ്മെ ചിരിപ്പിക്കയും ചിന്തിപ്പിക്കയം ചെയ്യുന്നുണ്ട്.
പക്ഷേ ഈ ചിരിയും ചിന്തയും ചിത്രത്തിൽ ഉടനീളം കൊണ്ടുപോവാൻ സംവിധായകന് ആയിട്ടില്ല.ചിലയിടത്ത് മലയാളസിനിമയിൽ തീരെ കാണാത്ത മതവിമർശനം അതി ശക്തമായി നടത്താനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ മൊത്തത്തിൽ പടം പലയിടത്തും വെള്ളരിക്കാപ്പട്ടണത്തിലെ കഥപോലെയാണ് തോനുന്നത്.നായകനായ വിനീത് ശ്രീനിവാസനും ഇതിൽ മിസ്കാസ്റ്റായാണ് അനുഭവപ്പെടുക.ചിത്രത്തിനുള്ള പ്രേക്ഷക അഭിപ്രായംപോലെതന്നെ മോശമാണ് ബോക്സോഫീസ് പ്രകടനവും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍