ഡിസംബർ 2 ന് തന്നെ ബുറെവിക്ക് എന്താണ് സംഭവിക്കുക എന്ന ക്യത്യമായ പ്രവചനം; ശ്രീലങ്ക കടന്ന് വരാൻ ചുഴലിക്കാറ്റുകൾക്ക് മിടുക്ക് കൂടുതൽ വേണമെന്നും മന്നാർ കടലിടുക്ക് ബുറെവിയെയും പിടികൂടിയേക്കുമെന്നും നിരീക്ഷണം; നിവാർ ചുഴലിക്കാറ്റിന്റെ പ്രവചനം അല്പം പാളിയപ്പോൾ വന്നത് വധഭീഷണി; വെതർമാൻ പ്രദീപ് ജോൺ നേരിടുന്ന വെല്ലുവിളികൾ

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തിൽ ആശങ്ക പരത്തിയ ബുറെവി ചുഴലിക്കാറ്റ് മന്നാർ കടലിടുക്കിൽ കുടുങ്ങി 33 മണിക്കൂറായി രാംനാഥപുരത്തിന് സമീപമായി തുടരുന്നു. തീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് ന്യൂനമർദമായി (Low Pressure) മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ബുറെവി വിചാരിച്ച പോലെ വരാതിരുന്നതിന് കാലാവസ്ഥാ വകുപ്പിനെ ട്രോളുകയാണ് പലരും.
തുടക്കംമുതൽ കാലാവസ്ഥാ പ്രവചന ഏജൻസികൾക്ക് ബുറെവിയുടെ വരവിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. ശ്രീലങ്കൻ തീരത്ത് കടക്കുന്നതുവരെ തമിഴ്നാടുവരെയുള്ള സഞ്ചാരപഥമേ വ്യക്തമായിരുന്നുള്ളൂ. പിന്നീടാണ് അത് തെക്കൻ തമിഴ്നാട് വഴി കേരളത്തിൽ കടക്കുമെന്ന് അറിയിച്ചത്. ശക്തികുറഞ്ഞ ന്യൂനമർദമായി കേരളത്തിലൂടെ കടന്നുപോകുമെന്നാണ് ഏറ്റവുമൊടുവിൽ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. എന്നാൽ, അതുസംഭവിച്ചില്ല. എന്നാൽ, ബുറെവിയുടെ വരവുമായി ബന്ധപ്പെട്ട് തമിഴ്നാട് തീരത്തെയും കേരളത്തിലെയും കൃത്യമായ കാലാവസ്ഥാ പ്രവചനം നടത്തിയ ഒരാളുണ്ട്. നേരത്തെ തന്നെ പ്രശസ്തനായ തമിഴ്നാട്ടിലെ വെതർമാൻ എന്നറിയപ്പെടുന്ന പ്രദീപ് ജോൺ എന്ന വെതർ ബ്ലോഗർ. ഡിസംബർ 2 ന് തന്നെ ബുറെവി മന്നാർ കടലിടുക്ക് കടക്കുമ്പോൾ ബുറെവി ദുർബലമാകുമെന്ന് വെതർമാൻ പ്രവചിച്ചിരുന്നു.
ബുറെവി തമിഴ്നാട്തീരമെത്തും മുമ്പ് തന്നെ ദുർബലമാകുമെന്നും അതിനുള്ള കാരണങ്ങളും ഡിസംബർ രണ്ടിലെ ലേഖനത്തിൽ വെതർമാൻ നിരത്തുന്നുണ്ട്. ശ്രീലങ്കൻ തീരം കടന്ന് ചുഴലിക്കാറ്റ് എത്തുന്ന പതിവില്ലെന്ന കാര്യവും തന്റെ ലേഖനത്തിൽ പ്രദീപ് ജോൺ സൂചിപ്പിക്കുന്നു. പസഫിക് റിജിന്റെ സ്വാധീനത്തിൽ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ്് ദിശയിൽ നീങ്ങുന്ന ബുറെവി മാന്നാർ കടലിടുക്കിൽ ഒരുദിവസം തങ്ങുന്നതും പടിഞ്ഞാറ് നിന്നുള്ള അറേബ്യൻ റിജിന്റെ സ്വാധീനത്തിൽ പെടുന്നതും ദുർബലമായി, ന്യൂനമർദ്ദമായി അറേബ്യൻ കടലിലേക്ക് നീങ്ങുന്നതും ലേഖകൻ വിശദീകരിക്കുന്നു.
പിന്നീട് പല കാലാവസ്ഥാ വിദഗ്ധരുടെയും നിരീക്ഷണങ്ങളിൽ വ്യക്തമായത് ഇങ്ങനെ:
മാന്നാർ കടലിടുക്കിലെത്തിയപ്പോൾ ബുറെവിയെ പടിഞ്ഞാറുദിശയിൽ വലിച്ച അറബിക്കടലിൽ നിന്നുള്ള അറേബ്യൻ റിജിനൊപ്പം ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള റിജും ശക്തിപ്രാപിച്ചു. ഇതോടെയാണ് മുന്നോട്ടുനീങ്ങാനാകാതെ ബുറെവി മന്നാറിൽ തന്നെ നിലയുറപ്പിച്ചത്. വടക്കു കിഴക്കൻ റിജ് ശക്തി കുറഞ്ഞാൽ ബുറെവി കരയിൽ കയറും. ബുറെവി ചുഴലിക്കാറ്റായി മാറിയപ്പോഴും ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം 100 കിലോമീറ്ററിനപ്പുറം ഉയർന്നിരുന്നില്ല. രണ്ടിന് ശ്രീലങ്കയിൽ കരയിൽ കയറിയതോടെ ബുറെവിയുടെ സഞ്ചാര വേഗം മണിക്കൂറിൽ 10 കിലോമീറ്ററിൽ നിന്നു ശരാശരി 5 കിലോമീറ്ററായി കുറഞ്ഞു. ചുഴലിയിലെ മർദം ശരാശരി 1000 ഹെക്ടോപാസ്കൽ മാത്രമായിരുന്നു. വീണ്ടും കടലിലെത്തുമ്പോൾ വേഗം വർധിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ മന്നാർ കടലിടുക്കിലെ സാഹചര്യങ്ങൾ കാരണം അതുണ്ടായില്ല. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ 160 കിലോമീറ്റർ നീളത്തിലുള്ള മന്നാറിലെ കരയുടെയും കടലിന്റെയും ഘടകങ്ങൾ ഇടകലർന്ന സവിശേഷ അന്തരീക്ഷമാണ് ചുഴലിക്കാറ്റിന്റെ വേഗം കുറച്ചതെന്നാണു പ്രാഥമികനിഗമനം. പ്രതീക്ഷിച്ചതിലും കൂടുതൽ നേരം ശ്രീലങ്കയുടെ കരയിൽ തങ്ങിയതും ബുറെവിയുടെ ശക്തി കുറച്ചു.
ശ്രീലങ്കൻ തീരം കടന്ന് ചുഴലിക്കാറ്റോ?
നിവാർ ചുഴലിക്കാറ്റിന്റെ സമയത്ത് തന്നെ താൻ ഒരു കാര്യം വ്യക്തമാക്കിയതാണെന്ന് വെതർമാൻ പറയുന്നു. വളരെ ചുരുക്കം ചുഴലിക്കാറ്റുകൾ മാത്രമേ ശ്രീലങ്ക കടന്ന് കര തൊട്ടിട്ടുള്ളു, എന്താണ് ഇതിന്റെ കാരണമെന്ന് വ്യക്തമല്ല. പസഫിക് റിജായിരിക്കാം കാരണമെന്ന് വെതർമാൻ കണക്കുകൂട്ടുന്നു. ശ്രീലങ്കയിൽ കരതൊട്ടിട്ടുള്ളത് മൂന്ന് ചുഴലിക്കാറ്റുകളാണ്. 1978 ലും, 1992 ലും, 2000 ത്തിലും. 20 വർഷത്തിന് ശേഷമാണ് ശ്രീലങ്കയിലേക്ക് ഒരു ചുഴലിക്കാറ്റ് എത്തുന്നത്. റിജുകളുടെ മാറ്റവും മാന്നാർ കടലിടുക്കിലെ നോ മാൻസ് ലാൻഡിൽ കുടുങ്ങുന്നതുകൊണ്ടും ചുഴലിക്കാറ്റ് ദുർബലമാകുമെന്നും വെതർമാൻ തന്റെ കാലാവസ്ഥാ പ്രവചനത്തിൽ പറഞ്ഞിരുന്നു.
പ്രദീപ് ജോണിന് വിമർശകരും വധഭീഷണിയും
കാലാവസ്ഥാ പ്രവചനം ദുഷ്ക്കരമാണ്. ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം ക്യത്യമായി നിർണയിക്കുക എളുപ്പമല്ല. അവസാന നിമിഷം മാറ്റങ്ങൾ വരാം. അതുകൊണ്ട് തന്നെ തമിഴ്നാട് തീരത്ത് കഴിഞ്ഞ ആഴ്ച എത്തിയ നിവാർ ചുഴലിക്കാറ്റിനെ കുറിച്ചുള്ള പ്രവചനം അൽപം തെറ്റിയതോടെ സോഷ്യൽ മീഡിയയിൽ ചീത്ത വിളിയായി. വളരെ തീവ്രമായിരിക്കും നിവാർ എന്നാണ് കാലാവസ്ഥാ വിദഗ്ധരെല്ലാം കണക്കുകൂട്ടിയത്. എന്നാൽ, ഭാഗ്യമെന്നോളം മാരക്കാനത്ത് നനുത്ത സ്പർശത്തോടെ ഏറ്റവും കുറച്ച് നാശനഷ്ടങ്ങളുമായി നിവാർ കടന്നുപോയി. എന്നാൽ, ചില നെറ്റിസൺസ് പ്രദീപിനെതിരെ തിരിഞ്ഞു. കാലാവസ്ഥ നിരീക്ഷിക്കാൻ പ്രദീപിന് മതിയായ യോഗ്യതകൾ ഇല്ലെന്നും ചിലർ അധിക്ഷപിച്ചു. നിവാറിനെ കുറിച്ചുള്ള പ്രദീപിന്റെ പ്രവചനം ശരിയായില്ലെന്ന് പറഞ്ഞ് ചിലർ വധഭീഷണി വരെ അയച്ചുവെന്നാണ് ആരോപണം.
നിവാർ പ്രവചിക്കാൻ വളരെ ബുദ്ധിമുട്ടേറിയ ചുഴലിക്കാറ്റായിരുന്നുവെന്ന് പ്രദീപ് സമ്മതിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പും നിവാർ തീവ്രത പ്രാപിക്കുമെന്നാണ് കണക്കുകൂട്ടിയത്. 120 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കണക്കാക്കിയിരുന്നു. പ്രദീപ് പ്രതീക്ഷിച്ചത് മഹാബലിപുരത്തിനും കൽപാക്കത്തിനും ഇടയിൽ കടന്നുപോകുമെന്നായിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പാകട്ടെ പോണ്ടിച്ചേരിയിൽ വച്ച് കടക്കുമെന്നു, എന്നാൽ കുറച്ചുവടക്കുമാറി മാരക്കാനത്തിന് അടുത്താണ് അത് കടന്നത്. വേഗതയുടെ കാര്യം എടുക്കുമ്പോൾ തീരത്തോട് അടുത്തപ്പോഴും ചുഴലിക്കാറ്റിന്റെ കണ്ണ് ശരിയായി വികസിച്ചിരുന്നില്ല. എന്നാൽ, വാർദ്ധ, ഗജ, താനെ ചുഴലിക്കാറ്റുകൾക്ക് മനോഹരമായ കണ്ണുകളുണ്ടായിരുന്നു, പ്രദീപ് പറയുന്നു.
താൻ കാലാവസ്ഥാ പ്രവാചകൻ അല്ലെന്നും വെറും വ്യാഖ്യാതാവ് മാത്രമാണെന്നും പ്രദീപ് ജോൺ പറയുന്നു. ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷരെ വിമർശിക്കാറുമില്ല. എപ്പോഴാണ് മഴ പെയ്യുക, എത്ര നേരം പെയ്യും, എത്ര തീവ്രമായിരിക്കും തുടങ്ങിയകാര്യങ്ങളാണ് ആളുകൾക്ക് അറിയേണ്ടത്. താൻ ഐഎംഡിയെ കുറിച്ച് മോശം കാര്യങ്ങൾ പോസ്റ്റ് ചെയ്യാറില്ലെന്നും പറയുന്നു വെതർമാൻ.
നാട്ടുകാർക്ക് വിശ്വാസം പ്രദീപിനെ
ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ് കാലാവസ്ഥ പ്രവചിക്കുന്നതിൽ വിരുതനായ തമിഴ്നാട് അർബൻ ഇൻഫ്രാസ്ട്രക്ചർ ഫിനാൻഷ്യൽ സർവീസിൽ ഡപ്യൂട്ടി മാനേജരായ പ്രദീപ് ജോൺ. 1920 കളിലെ പോലെ കേരളം പ്രളയത്തിൽ ഹാട്രിക് അടിക്കുമെന്ന് പ്രദീപ് ജോൺ പ്രവചിച്ചത് വാർത്തയായിരുന്നു, 2300 മി.മീ ലേറെ മഴ തുടർച്ചയായ മൂന്നാം വർഷവും കിട്ടിയാൽ അത്ഭുതപ്പെടാനില്ലെന്നും വെതർമാൻ
നിരീക്ഷിച്ചിരുന്നു.
കാലാവസ്ഥാ വകുപ്പിനേക്കാൾ പലർക്കും വിശ്വാസം പ്രദീപ് ജോൺ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെയാണ്. തമിഴ്നാട് വെതർമാനെ ഫേസ്ബുക്കിൽ പിന്തുടരുന്നത് 57 ലക്ഷം ആളുകളാണ്. 2015ലെ വെള്ളപ്പൊക്കത്തോടെയാണു തമിഴ്നാട്ടുകാർ പ്രകൃതിയുടെ ചലനങ്ങളെക്കുറിച്ചു കൂടുതൽ ബോധവാന്മാരായതെന്നു പ്രദീപ് പറയുന്നു.
എക്കണോമിക്സിൽ എംബിഎ നേടിയ പ്രദീപ് 1996ലെ പെരുമഴക്കാലത്താണ് ഈ രംഗത്തേക്കു ചുവടുറപ്പിക്കുന്നത്. 1996 ജൂണിൽ ചെന്നൈയിൽ മൂന്നുദിവസം തുള്ളിതോരാതെ പെയ്ത മഴയിൽ പതിനാലുകാരനായ പ്രദീപ് പുറത്തിറങ്ങാനാവാതെ വീട്ടിൽ തന്നെ കുടുങ്ങിപ്പോയി. 700 മില്ലിമീറ്റർ മഴയാണു മൂന്നു ദിവസം കൊണ്ടുമാത്രം ചെന്നെ നഗരത്തിൽ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കത്തിൽ വൈദ്യുതിബന്ധം പോലുമില്ലാതെ ആളുകൾ വീടുകളിൽ അകപ്പെട്ടു. സ്വന്തം വീടിന്റെ ബാൽക്കണിയിൽ 36 മണിക്കൂറോളം മഴ നോക്കിയിരുന്ന പ്രദീപിന്റെ പിന്നീടുള്ള ജീവിതം മഴയുടെ വഴിയേ ആയിരുന്നു. അന്നു മുതൽ മഴയെക്കുറിച്ച് പഠിക്കാൻ ആരംഭിച്ച പ്രദീപ് 2010-ൽ വിവിധ സംസ്ഥാനങ്ങളിലെ മഴ സംബന്ധിച്ച പ്രതിദിന വിവരങ്ങൾ ഉൾപ്പെടുത്തി ബ്ലോഗ് ആരംഭിച്ചു. പ്രമുഖ കാലാവസ്ഥാ ബ്ലോഗുകൾക്കായി ലേഖനങ്ങൾ തയാറാക്കി. 2012ലാണ് പ്രദീപ് ഫേസ്ബുക്കിൽ വെതർമാൻ എന്ന പേജ് ആരംഭിക്കുന്നതും കാലാവസ്ഥാ വിവരങ്ങൾ പങ്കുവച്ചു തുടങ്ങിയതും. ഓരോ കാലവർഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങൾ തേടി ആയിരങ്ങൾ ഒഴുകിയെത്തി തുടങ്ങി.
2010ൽ ലൈല ചുഴലിക്കാറ്റ് ചെന്നെയിൽ ആഞ്ഞടിച്ചപ്പോൾ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങൾ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങൾ പങ്കുവച്ചു. 2015ലെ വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതൽ ആളുകൾ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു. 2015ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ൽ വാർധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു കൃത്യമായ വിശകലനങ്ങൾ നടത്തിയശേഷമാണു പ്രവചനങ്ങൾ നടത്തുന്നത്. കടുകട്ടിയായ സാങ്കേതികപദാവലികൾ ഒഴിവാക്കി സാധാരണക്കാർക്കു മനസിലാക്കുന്ന തരത്തിൽ വിവരങ്ങൾ പങ്കുവയ്ക്കുകയെന്ന ശൈലിയാണു പ്രദീപിനെ ജനപ്രിയനാക്കിയത്. വാർധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരിൽ പതിക്കുമെന്നാണു കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് ചെന്നൈയിലേക്കാണ് എത്തുകയെന്ന പ്രദീപിന്റെ മുന്നറിയിപ്പാണു ഫലിച്ചത്.
വിവിധ സ്ഥലങ്ങളിലെത്തി മഴയുടെ കണക്കും കാറ്റിന്റെ ഗതിയും മറ്റും നേരിട്ടറിഞ്ഞു വിശകലനങ്ങളും പഠനങ്ങളും നടത്തുകയാണു ചെയ്യുന്നത്. അഗുംബെ, ചിറാപ്പുഞ്ചി, കുറ്റ്യാടി, ചിന്നക്കല്ലാർ, തലക്കാവേരി തുടങ്ങി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ രംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരെ കണ്ടു കൂടുതൽ അറിവുകൾ ശേഖരിക്കാനും ശ്രമിക്കാറുണ്ട്. മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പ്, താപനില, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉൾപ്പെടെ കഴിഞ്ഞ 200 വർഷത്തെ കണക്കുകൾ പ്രദീപിന്റെ ശേഖരത്തിലുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിവരങ്ങളും മറ്റു കാലാവസ്ഥാ വെബ്സൈറ്റുകളിലെ വിവരങ്ങളും പ്രദീപ് ഉപയോഗിക്കുന്നുണ്ട്. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തി. ഇതോടെ ഉത്തരവാദിത്തങ്ങളും എതിർപ്പുകളും ഏറി. ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിർദ്ദേശങ്ങളും കൃത്യമാക്കി.
- TODAY
- LAST WEEK
- LAST MONTH
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
- ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
- നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- കോവിഡ് വാക്സിന്റെ പാർശ്വഫലം മൂലം നോർവെയിൽ 23 പേർ മരിച്ചു; വാക്സിൻ സ്വന്തം ഉത്തരവാദിത്തത്തിൽ ഇഷ്ടമുള്ളവർ എടുത്താൽ മതിയെന്ന് സ്കാൻഡിനേവിയൻ രാജ്യം; ബ്രസീലിയൻ വകഭേദം വാക്സിനുകളേയും അതിജീവിക്കുമെന്ന് ആശങ്ക; വാക്സിൻ കൊണ്ടും കോവിഡ് മാറില്ലെന്ന് ഭയന്ന് വിദഗ്ദർ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്