ചെറിയ പച്ചക്കറിക്കട പച്ചപിടിച്ചുവരുന്നതിനിടെയാണ് ആ തീപിടുത്തം; ഇൻഷുറൻസ് കമ്പനി നൽകിയ കനത്ത തുക ഉപയോഗിച്ച് അജ്മാനിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്ക് തുടക്കമിട്ടു; നിഷ്ക്കളങ്ക സ്വഭാവം സ്വന്തക്കാരടക്കം പലരും മുതലെടുത്തു; ഉള്ള സമ്പാദ്യം എല്ലാം വിറ്റ് രാജ്യം വിടേണ്ടി വന്നത് വിശ്വസ്തരുടെ വഞ്ചന മൂലം; അൽമനാമ ഹൈപ്പർ മാർക്കറ്റ് ശൃംഖലയുടെ തലവൻ അബ്ദുൾ ഖാദർ സാബിറിന്റെ വീഴ്ചയ്ക്ക് കൊടുക്കേണ്ടി വന്നത് വലിയ വില
ആർ പീയൂഷ്
തിരുവനന്തപുരം: യുഎഇയിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയായ അൽമനാമ ഗ്രൂപ്പ് പ്രതിസന്ധിയിലാവാൻ കാരണം പുറത്തുനിന്നുള്ള ഇടപെടൽ മൂലമെന്ന് സൂചന. മാനേജിങ് ഡയറക്ടറും മലയാളിയുമായ അബ്ദുൾ ഖാദർ സബീർ സ്ഥാപനം അടച്ചുപൂട്ടി രാജ്യം വിട്ടിരിക്കുകയാണ്. ചെറിയ തോതിലാണ് അബ്ദുൾ ഖാദർ സാബിർ അജ്മാനിൽ ബിസിനസ് ജീവിതം തുടങ്ങിയത്. 1978 കാലഘട്ടത്തിൽ അജ്മാനിലെത്തിയ അബ്ദുൾ കാദർ സാബിർ ഒരു ചെറിയ പച്ചക്കറി കടയാണ് ആദ്യമായി ആരംഭിച്ചത്. വലിയ കുഴപ്പമില്ലാതെ കച്ചവടം പച്ചപിടിച്ചു വരുമ്പോഴായിരുന്നു ഒരു തീ പിടുത്തത്തിൽ ആ ചെറിയ കട കത്തി നശിക്കുന്നത്. വലിയ തുകയ്ക്ക് ഇൻഷൂർ ചെയ്തതിനാൽ കനത്ത തുക ഇൻഷുറൻസ് കമ്പനി നൽകി. ഈ തുക ഉപയോഗിച്ചാണ് സഹോദരനൊപ്പം ആദ്യമായി അജ്മാനിൽ സൂപ്പർമാർക്കറ്റ് തുടങ്ങുന്നത്. മികച്ച രീതിയിലുള്ള കച്ചവടമായതിനാൽ വീണ്ടും ഒരു സൂപ്പർമാർക്കറ്റ് കൂടി തുറന്ന്. അങ്ങനെ 22 ഓളം സൂപ്പർമാർക്കറ്റും ഹൈപ്പർമാർക്കറ്റുകളും യു.എ.ഇ യിൽ തുടങ്ങി.
കേരളത്തിൽ സൂപ്പർമാർക്കറ്റ് ആദ്യം തുടങ്ങിയത് കണ്ണൂരിലായിരുന്നു. പിന്നീട് കൊല്ലം കൊട്ടിയത്തും. നിഷ്ക്കളങ്കനായിരുന്നതിനാൽ പലർക്കും അദ്ദേഹത്തെ മുതലെടുക്കാൻ കഴിഞ്ഞിരുന്നു. സ്വന്തക്കാർ തന്നെയാണ് അദ്ദേഹത്തെ ചതിയിൽ വീഴ്ത്തിയതും. നിരവധി സ്ഥാപനങ്ങൾ ഉണ്ടായിരുന്നതിനാൽ എല്ലായിടത്തും ശ്രദ്ധ എത്തിയിരുന്നില്ല. ഇത് മുതലാക്കിയാണ് പലരും ക്രമക്കേടുകൾ നടത്തിയിരുന്നത്. ഒടുവിൽ എല്ലാം കൈവിട്ടപ്പോഴാണ് സ്വന്തക്കാർ തന്നെ ചതിച്ച വിവരം അബ്ദുൾ ഖാദർ സാബിർ അറിയുന്നത്. കടക്കെണിയിലായതിനാൽ ഉള്ള സമ്പാദ്യം എല്ലാം വിറ്റാണ് പോയത് എന്നാണ് ലഭിക്കുന്ന വിവരം. കഠിനാധ്വാനിയായിരുന്ന അബ്ദുൾ ഖാദർ സബീറിന്റെ വീഴ്ചയ്ക്ക് പിന്നിൽ അദ്ദേഹത്തിന്റെ തന്നെ വിശ്വസ്തർ തന്നെയായിരുന്നു. അത് അറിയാൻ വഴിയൊരുക്കിയത് കഴിഞ്ഞ വർഷം മേയിൽ ഷാർജയിലെ അൽമനാമ ഹൈപ്പർ മാർക്കറ്റിന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായതിനെ തുടർന്നായിരുന്നു.
അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ മരിക്കുകയും ചെയ്തു. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപൻ ബാലകൃഷ്ണൻ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാൻ (32) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റു അഞ്ചു പേർക്ക് പരിക്കേറ്റു. അൽ അറൂബ സ്ട്രീറ്റിലെ അൽ മനാമ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. മലയാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലമാണിത്. ഇന്ത്യൻ സമയം ശനിയാഴ്ച അർധരാത്രി 12 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. 16 നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകൾ കത്തിനശിച്ചു. ഈ സ്ഥാപനത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന് പിന്നീടാണ് അറിയുന്നത്. ഇതിനെ തുടർന്ന് ലക്ഷക്കണക്കിന് ദിർഹംസ് പിഴയായി നൽകേണ്ടിവന്നു. സ്ഥാപനം നടത്തിക്കൊണ്ടിരുന്ന വിശ്വസ്തർ ഇൻഷുറൻസ് അടയ്ക്കാനുള്ള തുക വകമാറ്റി ചെലവഴിച്ചുവെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.
അന്ന് മുതലാണ് അൽമനാമ ഗ്രൂപ്പിന്റെ പതനം ആരംഭിക്കുന്നത്. അപകടത്തിന് ശേഷം യു.എ.ഇ യിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും അബ്ദുൾ ഖാദർ സബീർ നടത്തിയ ഓഡിറ്റിങ്ങിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പല സ്ഥാപനങ്ങളിലും പർച്ചേസിങ്ങ് നടത്തിയ വകയിൽ കോടികൾ കൊടുക്കാനുള്ളതായും പല ചെക്കുകളും മുടങ്ങിയതായും മനസ്സിലാക്കി. ഇതോടെ കേരളത്തിലുണ്ടായിരുന്ന കണ്ണൂരിലെ അൽമനാമ ഹൈപ്പർമാർക്കറ്റ് വിറ്റു. പിന്നീട് പരവൂരിലെ ഷോപ്പ് കേരളത്തിലെ ചുമതലയുണ്ടായിരുന്ന ജനറൽ മാനേജർക്ക് വിലയ്ക്ക് കൊടുത്തു. പിന്നെ യു.എ.ഇയിലെ നാലു ഹൈപ്പർമാർക്കറ്റുകൾ വൽക്കുകയും ബാക്കിയുള്ളവ അടച്ചു പൂട്ടുകയുമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് കൊല്ലത്തെയും കരുനാഗപ്പള്ളിയിലെയും ഹൈപ്പർ മാർക്കറ്റുകൾ വിൽപ്പന നടത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇതിന് കാരണമായത്.
പ്രതാപമൊക്കെ നഷ്ട്ടപ്പെട്ടതോടെ ഗൾഫിൽ നിന്നും ഒളിവിൽ പോയിരിക്കുകയാണ് അദ്ദേഹം. രണ്ട് വർഷമായി സ്ഥാപനം സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയായിരുന്നുു. നല്ല നിലക്ക് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെ ഷബീറിന്റെ ബന്ധുവായ അടുത്ത ജീവനക്കാരൻ തന്നെയാണ് ഈ അവസ്ഥയിലെത്തിച്ചതെന്ന് ഉടമയുടെ മറ്റു ബന്ധുക്കൾ പറയുന്നു. യുഎഇയിലെ അറിയപ്പെട്ട ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമയായി സബീർ മാറിയത് കഠിനി പ്രയത്നത്തിലൂടെയാണ്. ഇദ്ദേഹത്തിന്റെ കടകൾഅടയ്ക്കുമ്പോൾ മൂവായിരത്തോളം ജീവനക്കാരാണ് പെരുവഴിയിലായത്. പൊടുന്നനെ ഹൈപ്പർമാർക്കറ്റ് ശാഖകളെല്ലാം അടച്ചുപൂട്ടേണ്ടിവന്നതോടെ 250 കോടി ദിർഹത്തിന്റെ ബാധ്യതയുള്ളതായാണ് റിപ്പോർട്ട്.
ഹൈപ്പർമാക്കറ്റിലേക്ക് ഭക്ഷ്യ സാധനങ്ങൾ ഉൾപ്പടെ നൽകുന്ന ഏജൻസികൾക്ക് കോടികണക്കിന് ദിർഹമാണ് നൽകാനുള്ളത്. കൂടാതെ രണ്ടുമാസമായി ജീവനക്കാർക്ക് ശമ്പളവും നൽകുന്നില്ല. സാധനങ്ങൾ വിതരണം ചെയ്യുന്ന ഏജൻസിയുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതോടെയാണ് അൽ മനാമ ഗ്രൂപ്പിലെ പ്രതിസന്ധി പുറംലോകത്ത് എത്തുന്നത്. അൽമനാമയ്ക്ക് സാധനങ്ങൾ നൽകുന്നവരിൽ ഏറെയും മലയാളികളാണ്.
അതുകൊണ്ട് തന്നെ അൽ മനാമയിലെ പ്രതിസന്ധി അതിന് പുറത്തേക്കുള്ള മലയാളി പ്രവാസികളേയും ബാധിക്കുന്നുണ്ട്. കൊല്ലത്തുകൊട്ടിയത്താണ് സബീറിന്റെ വീട്. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പല വിധ ശ്രമങ്ങൾ സബീർ നടത്തി. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. അറ്റ്ലസ് രാമചന്ദ്രനെ പോലെ അനിശ്ചിതകാലത്തേക്ക് ചെക്ക് കേസിൽ അകത്തു കിടക്കേണ്ടി വരുമോ എന്നും ഭയന്നു. ഇതോടെയാണ് സബീർ യുഎഇയിൽ നിന്ന് മാറിയത് എന്നാണ് ലഭിക്കുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍