അഡ്വ.ആളൂരിനെ ഇറക്കിയിട്ടും സപ്നയുടെ മുന്നിൽ തോറ്റോടി; പോക്സോ കേസ് പ്രതിയായ 38 കാരന് അടുത്തിടെ വാങ്ങിച്ചുനൽകിയത് 80 വർഷം തടവ് ശിക്ഷ; ഏറ്റവുമൊടുവിൽ 15 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 64 വർഷം തടവ്; ആരും തുണയില്ലാത്ത പെൺകുട്ടികൾക്കായി വാദിച്ച് ജയിച്ച് കയറുന്ന സപ്ന പി പരമേശ്വരത്ത് വേറിട്ട് നിൽക്കുന്നത് ഇങ്ങനെ

ജംഷാദ് മലപ്പുറം
മലപ്പുറം: കുപ്രസിദ്ധമായ കേസുകളിലെല്ലാം വക്കാലത്ത് പിടിക്കുന്ന അഭിഭാഷകനാണ് അഡ്വ.ആളൂർ. സൗമ്യ വധക്കേസിൽ, ഗോവിന്ദച്ചാമിയുടെ അടക്കം ഇങ്ങോട്ട് പല ക്രിമിനൽ കേസുകളിലും വിവാദങ്ങളുടെ അകമ്പടിയോടെ ആളൂർ ഹാജരായി. ഈ ആളുരിനെ വാദത്തിൽ ജയിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി പരമേശ്വരത്ത് അടുത്തിടെ പോക്സോ കേസിൽ 38 കാരന് 80 വർഷം തടവ് ശിക്ഷ വാങ്ങി കൊടുത്തത്. ഏറ്റവും ഒടുവിൽ, മലപ്പുറത്ത് മുന്നുവർഷത്തോളം ഏഴാംക്ലാസുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 64 വർഷം തടവും 1,70,000 രൂപ പിഴയും വാങ്ങി കൊടുത്തിരിക്കുകയാണ് സപ്ന.
ഏഴാം ക്ലാസു മുതൽ ഒമ്പതു ക്ലാസുവരെ പഠിക്കുന്ന സമയത്താണ് പരാതിക്കാരിയെ സംരക്ഷിക്കേണ്ട ചുമതലയുള്ള രണ്ടാനച്ഛനായ 45കാരനായ പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2019 മുതൽ 2021 നവംബർ മാസം വരെയാണ് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മയ്ക്കും ഇയാളെ ഭയമാണ്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പൊലീസിനു മൊഴി നൽകിയിരുന്നു. പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽകുമാറാണ് പ്രതിയെ ശിക്ഷിച്ചത്.
2022 ഓഗസ്റ്റ് മാസത്തിൽ രജിസ്റ്റർ ചെയ്ത കേസ് വെറും ആറു മാസം കൊണ്ടു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്. ഈ കാലയളവിൽ പ്രതിക്കു ജാമ്യം പോലും ലഭിച്ചതുമില്ല. പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ ആയിരുന്ന സി.കെ. നൗഷാദ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി അലവിയാണ്. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിനിലെ എസ്.സി.പി.ഒ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി പെൺകുട്ടിയോട് ക്രൂരമായാണ് പെരുമാറിയിരുന്നത്. സംഭവത്തെ തുടർന്നു പഠനത്തിൽ പിന്നാക്കം പോയ പെൺകുട്ടിയോട് ക്ലാസ് ടീച്ചർ സംസാരിച്ചപ്പോഴാണ് കുട്ടി ആദ്യമായ ക്രൂരകൃത്യങ്ങൾ തുറന്നു പറഞ്ഞത്. തുടർന്നു ടീച്ചർ സ്കൂൾ അധികൃതരേയും തുടർന്ന് ചൈൽഡ് ലൈനിനേയും വിവരം അറിയിക്കുകയായിരുന്നു.
പ്രതിക്ക് ജാമ്യംപോലും ലഭിക്കാതെ വെറും ആറു മാസം കൊണ്ടു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ പൂർത്തിയാക്കിയതിന് പൊലീസിനോടൊപ്പം തന്നെ വലിയ കൈയടി നേടുന്നത് പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി പരമേശ്വരത്തുമാണ്.
മാസങ്ങൾക്കു മുമ്പു ഒൻപതും പത്തും വയസ്സുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 38കാരന് രണ്ട് ഇരട്ട ജീവപര്യന്തവും പിഴയും വാങ്ങിച്ചു നൽകിയതും ഇതെ സ്പെഷൽ പബ്ലിക് പ്രോസിക്കൂട്ടർ തന്നെയാണ്.
അന്നത്തെ പ്രതിക്കു 80വർഷം തടവാണു ഈ വനിതാ അഭിഭാഷക വാങ്ങിച്ചു നൽകിയത്. പോക്സോ കേസിൽ പ്രതികൾ പുല്ലുപോലെ ജാമ്യത്തിലിറങ്ങിപ്പോകുമ്പോൾ വൻ സാമ്പത്തിക ശേഷിയുള്ള പ്രതി, പ്രസിദ്ധിയും അതുപോലെ കുപ്രസിദ്ധിയിലൂടേയും പേരുകേട്ട അഡ്വ. ബി.എ. ആളൂർ തന്നെ വാദിക്കാനായി എത്തിച്ചിട്ടും കേസിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷതന്നെയാണു അന്നു പ്രതിക്കുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്കൂട്ടർ സപ്ന പി. പരമേശ്വരത്തിന്റെ വാദത്തിലൂടെ ലഭിച്ചത്. പെരിന്തൽമണ്ണ സ്വദേശിയും നിലവിൽ കോഴിക്കോട്ടെ താമസക്കാരിയുമാണ് സപ്ന പി. പരമേശ്വരത്ത്.
ഒൻപതും പത്തും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പെരിന്തൽമണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ്(38)നെയാണ് ശിക്ഷിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി അനിൽകുമാറാണ് വിധി പറഞ്ഞത്. 2016-ൽ പെരിന്തൽമണ്ണ പൊലീസാണ് രണ്ട് കേസുകളായി രജിസ്റ്റർ ചെയ്തത്. ഒൻപതുകാരിയുടെ കേസിൽ പോക്സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ഇതിൽതന്നെ ഐ.പി.സി. യിലെ രണ്ട് വകുപ്പുകൾ പ്രകാരം പത്തും ഏഴും വർഷങ്ങൾ തടവും പതിനായിരം രൂപവീതം പിഴയുമാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ എന്നിവക്കുള്ള വകുപ്പുകളനുസരിച്ചാണിത്. പ്രോസികൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു.
രണ്ടാമത്തെ കേസിലും പോക്സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും 1,60,000 രൂപ പിഴയുമിട്ടു. ഐ.പി.സി. പ്രകാരം ഇതിലും പത്ത്, ഏഴ് വർഷങ്ങൾ തടവും പതിനായിരം രൂപവീതം പിഴയുമുണ്ട്. പിഴസംഖ്യ കുട്ടികൾക്ക് നഷ്ടപരിഹാരമായി നൽകണം. ഇതിൽ 20 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.
പെരിന്തൽമണ്ണ സ്വദേശിനിയായ സപ്ന പി. പരമേശ്വരത്ത് പെരിന്തൽമണ്ണയിൽ തന്നെയാണു ജനിച്ചതും വളർന്നതുമെല്ലാം. തുടർന്നു അടുത്തിടെയാണു മകൾ മേഖലയോടൊപ്പം താൽക്കാലികമായി കോഴിക്കോട്ടേക്കു താമസം മാറ്റിയത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പുനർജനി ഓർഗനൈസേഷന്റെ ഫൗണ്ടർ മെമ്പർകൂടിയാണ് സപ്ന. 20വർഷമായി അഭിഭാഷക മേഖലയിലുള്ള സപ്ന 11വർഷം മുമ്പാണു കുട്ടികളുടെയും സ്ത്രീകളുടേയും അവകാശ സംരക്ഷണത്തിനും, നിയമപോരാട്ടങ്ങൾക്കു സഹായിക്കാനുമായി പുനർജനി എന്ന പേരിൽ സംഘടന രൂപീകരിക്കുന്നത്.
2016ൽ ഗർഭിണിയും പീഡനത്തിനിരയാവുകയും ചെയ്ത പ്രായപൂർത്തിയാകാത്ത ബംഗ്ളാദേശി പെൺകുട്ടിയെ യാത്രാരേഖകളുടെ കുറവ് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ ജയിലിലടച്ചപ്പോൾ ഇവരുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പുനർജനിയുടെ നേതൃത്വത്തിൽ നടത്തിയതു വലിയ പോരാട്ടം തന്നെയായിരുന്നു. 16കാരിയും ഗർഭിണിയുമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുതിർന്നവരുടെ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. പുനർജനി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നും, സെക്സ് റാക്കറ്റുകളുടെ കൈയിൽ വീണതാണെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്. തുടർന്നു ബംഗളാദേശിൽനിന്നും ഒരു നിയമവിദഗ്ധന്റെ കൂടി സഹായത്തോടെയാണ് സപ്നയുടെ പുനർജനി ടീം പെൺകുട്ടി നിയമപരമായി മോചിപ്പിച്ചു ബംഗളാദേശിലേക്കു തന്നെ തിരിച്ചെത്തിച്ചത്.
ഇതിനു പിന്നാലെ സപ്നയും ടീം നടത്തിയ അന്വേഷത്തിൽ ബംഗ്ലാദേശിൽനിന്നും പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ കേരളത്തിലേക്കു ലൈംഗിക തൊഴിലിനായി എത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. 12 ഉം 13ഉം വയസ്സ് പ്രായമുള്ള മൂന്നു ബംഗ്ലാദേശി കുട്ടികളെ കേരളത്തിലെത്തിലെത്തിച്ച് വർഷങ്ങളോളം ലൈംഗിക തൊഴിലിന് ഉപയോഗിച്ചതായും കണ്ടെത്തി. ഈപെൺകുട്ടിളെ പൊലീസ് പിടികൂടിയതിനെ തുടർന്നു പുനർജനിയുടെ നേതൃത്വത്തിൽ ഇടപെടൽ നടത്തി അന്വേഷിച്ചപ്പോഴാണു സെക്സ് റാക്കറ്റുകളുടെ കഥ പുറത്തുവരുന്നത്.
ബംഗ്ളാദേശിലെ നിർധന കുടുംബത്തിൽപ്പെട്ട പെൺകുട്ടികൾക്ക് കേരളത്തിൽ ജോലി വാഗ്ദാനംചെയ്ത് ആദ്യം മുംബൈയിലേക്കും ശേഷം ബാംഗ്ളൂരുവിലേക്കും അവിടേ നിന്നും കോഴിക്കോട് താമരശ്ശേരിയിലേക്കും എത്തിക്കുന്നതായി വിവരം അറിയുന്നത്. ഇത്തരം കേസുകളിൽപെടുന്ന പെൺകുട്ടികൾക്കുവേണ്ടി കോടതിയിൽ ശബ്ദിക്കാൻ ആരും തന്നെയില്ലാത്തതിനാൽ ഇവരുടെ കേസുകൾ അനന്തമായി നീണ്ടുപോകുന്നതും പതിവായിരുന്നു. പ്രതികൾ വിചാരണക്കു ഹാജരാകാതെ വരുന്നതും പതിവായിരുന്നു. തുടർന്നു സപ്നയും പുനർജനിയുടേയും ഇടപെടലുകൾ മൂലം കോഴിക്കോട്ടെ ഇത്തരം കേസുകൾക്കു പര്യവസാനമുണ്ടാക്കാൻ സാധിച്ചു. ഇത്തരത്തിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനാൽ തന്നെ നിരവധി ഭീഷണികളും സപ്നക്കു വരാറുണ്ട്. അടുത്തിടെ പേരുവെളിപ്പെടുത്താത്ത ഒരു തെറിക്കത്തും പോസ്റ്റലായി വന്നു.
സാമൂഹ്യ നന്മ ലക്ഷ്യമാക്കി നിരവധി ഇടപെടലുകൾ നടത്തുന്ന സപ്ന പക്ഷെ തന്റെ പ്രവർത്തനങ്ങൾ ചർച്ചയാക്കാനോ മാധ്യമങ്ങളിൽ വാർത്തയാകുവാനോ താൽപര്യം കാണിക്കാറുമില്ല. തന്റെ പ്രവത്തന മേഖലയിലും സാമൂഹ്യപ്രവർത്തനങ്ങളിലും സംതൃപ്തിയോടു കൂടി ജോലിചെയ്യണമെന്ന ആഗ്രഹം മാത്രമാണു സ്പെഷൽ പബ്ലിക് പ്രോസിക്കൂട്ടർക്കുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- 'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
- മൂന്ന് ഭാര്യമാരെ ഡിവോഴ്സ് ചെയ്തിട്ടും ബാക്കിയായത് ആറ് ഭാര്യമാർ; സുന്ദരികളായ ആറ് യുവതികൾക്കൊപ്പം ആർതറിന്റെ ജീവിതം അടിപൊളി; ആദ്യം ആരിൽ കുഞ്ഞുണ്ടാവണം എന്നത് മാത്രം ചോദ്യചിഹ്നം; ഒരു കിടിലൻ ജീവിതകഥ
- 'രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്; രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്; മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു': വിവാഹ വാർഷികത്തിൽ ചിത്രീകരിച്ച വീഡിയോയിൽ നടൻ ബാല
- ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം; യുവാവിന് ഒരുവർഷം കഠിന തടവും പിഴയും
- യന്ത്രങ്ങൾ മനുഷ്യ വംശത്തെ ഇല്ലാതാക്കാൻ രംഗത്തിറങ്ങുന്ന കാലം എത്തിയേക്കും; സംഭവിക്കുന്നത് മനുഷ്യ നിർമ്മിത മഹാ ദുരന്തം; ചാറ്റ് ജി ടി പി സർവനാശത്തിന്റെ തുടക്കം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇനി മുൻപോട്ട് പോവരുത്
- പതിനാറുകാരിയെ വീട്ടിൽ കെട്ടിയിട്ടു പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായതോടെ: പ്രതിക്ക് 49 വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- കാവി നിറമുള്ള വസ്ത്രം ധരിച്ച് സുജയ പാർവതിയുടെ തിരിച്ചുവരവ്; സസ്പെൻഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് 2.30 ന് ബുള്ളറ്റിൻ വായിച്ച് വീണ്ടും 24 ന്യൂസിന്റെ അവതാരകയായി; ഗംഭീര റീഎൻട്രിയെന്ന് വിജയം ആഘോഷിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ; പുനഃ പ്രവേശനം ബിഎംഎസിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നെന്നും വാദം
- പിണറായി രാജിവെച്ച് പുറത്തു പോകേണ്ടി വരുമോ? ദുരിതാശ്വാസഫണ്ട് വക മാറ്റിയ കേസ് ലോകായുക്ത നാളെ പരിഗണിക്കും; മുഖ്യമന്ത്രി പ്രതിസ്ഥാനത്തുള്ള ലോകായുക്ത കേസിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം; വിധി വൈകുന്നതിൽ ഉയർന്നത് വ്യാപക വിമർശനം; കർണാടക ലോകായുക്തയുടെ സ്വതന്ത്ര ഇടപെടലും ചർച്ചയായതോടെ കേസ് വീണ്ടും പരിഗണനയ്ക്ക്
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്; എന്നിട്ടും നാളെ ഭൂമിയിൽ പ്രകമ്പനങ്ങൾ ഉറപ്പ്; മണിക്കൂറിൽ 27 ലക്ഷം കിലോമീറ്റർ വേഗതയിൽ വീശുന്ന സൗരക്കാറ്റിൽ സംഭവിക്കുന്നത്
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്