ട്രാൻസ്ജെൻഡറുകൾക്ക് അഭിമാനമായി വീണ്ടും രഞ്ജു രഞ്ജിമാർ; മേക്കപ്പ് ആർട്ടിസ്റ്റുകൂടിയായ രഞ്ജിമാർ അഭിനയിച്ച ഷോർട്ട്ഫിലിമും മ്യൂസിക് ആൽബവും ഇന്റർനാഷണൽ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിൽ; ഇഷ്ടിക കളത്തിലും തട്ടുകടയിലും ജോലി ചെയ്തുവളർന്ന രഞ്ജിമാർ സിനിമയിലെ എണ്ണംപറഞ്ഞ മേക്കപ്പ് ആർട്ടിസ്റ്റ് ആയതിന് പിന്നിലെ കഥ ഇങ്ങനെ
ജംഷാദ് മലപ്പുറം
കൊച്ചി: ട്രാൻസ്ജെൻഡർ വിഭാഗത്തിന് അഭിമാനമായി വീണ്ടും രഞ്ജു രഞ്ജിമാർ. സിനിമാ മേഖലയിലെ ഏറ്റവും തിരക്കുപിടിച്ച മേക്കപ്പ് ആർട്ടിസ്റ്റും ധ്വയ ട്രാൻസ്ജെന്റേഴ്സ് ആർട്സ് ആൻഡ് ചാരിറ്റിബിൾ സൊസൈറ്റിയുടെ സെക്രട്ടറിയുമായ രഞ്ജു രഞ്ജുമാർ നായികയായി അഭിനയിച്ച ഒരു ഷോർട്ട്ഫിലിമും, മ്യൂസിക് ആൽബവും ഇന്റർനാഷണൽ ഡോക്യൂമെന്റററി ഫിലിംഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. കേരളാ ചലച്ചിത്ര അക്കാഡമിക്കു കീഴിൽ നടത്തുന്ന ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ ജനറൽ വിഭാഗത്തിലാണ് രഞ്ജു രഞ്ജിമാർ അഭിനയിച്ച് ഷോർട്ട്ഫിലിമിന് പുറമെ മ്യൂസിക് ആൽബത്തിനും എൻട്രി ലഭിച്ചത്.
'അഹം' എന്ന ഷോർട്ട്ഫിലിമും, മുറുപിറന്താൾ എന്ന തമഴ്ആൽബം സോങ്ങുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെന്റർ ഇലക്ഷൻ ഐക്കൺ കൂടിയായിരുന്നു രഞ്ജു രഞ്ജിമാർ, സ്വന്തം ഐഡന്റിറ്റിയിൽ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ അവസരം ലഭിച്ച ട്രാൻസ്ജെന്റർ യുവതിയുടെ മാനസികാവസ്ഥയും, ഇവരുടെ അനുഭവിച്ച സംഘർഷങ്ങളും വിവരിക്കുന്നതാണ് അഹം എന്ന ഷോർട്ട്ഫിലിം. തെരുവിൽ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിനെ പോറ്റിവളർത്തിയ ട്രാൻസ്ജെൻഡർ യുവതി സമൂഹത്തിൽ അനുഭിക്കുന്ന പ്രശ്നങ്ങളും, പ്രയാസങ്ങളും വിവരിക്കുന്നതാണ് മറുപിറന്താൾ എന്ന തമിഴ്സ് മ്യൂസിക് ആൽബത്തിൽ പറയുന്നത്.
രഞ്ജു ഇന്ന് ഈ നിലയിലേക്കെത്തിയത് ഏറെ സഹിച്ചും കഠിനാധ്വാനം ചെയ്തും തന്നെയാണ്. കൊല്ലം പുന്തലതാലം ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ പിതാവിന്റെയും കശുവണ്ടി ഫാക്ടറി തൊഴിലാളിയായ മാതാവിന്റെയും നാലാമത്തെ കുഞ്ഞായാണ് ജനിച്ചത്. മനക്കരുത്തും ആത്മവിശ്വാസവും സ്ഥിരോത്സാഹവും കൊണ്ട് ഇന്ന് ജീവിതത്തിന്റെ ഔന്യത്യങ്ങൾ കീഴടക്കുകയാണ് രഞ്ജു. ആക്ഷേപ ശരങ്ങൾ കരുത്താക്കി പൊരുതി നിന്നപ്പോൾ ഒറ്റപെടുത്താതെ കൂടെനിന്ന മനുഷ്യസ്നേഹികളെ നന്ദിയോടെ ഇന്നും രഞ്ജു ഓർക്കുന്നു.
ജീവിതത്തിൽനിന്നും ഒളിച്ചോടുകയല്ല ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുകയാണ് വേണ്ടതെന്ന് തന്നെപോലുള്ളവരോട് ശക്തമായി ആവശ്യപ്പെടുകയാണ് രഞ്ജു. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നുമാണ് രഞ്ജു ഇന്ന് സിനിമാ ലോകം അറിയുന്ന വിലപിടിപ്പുള്ള മേക്ക്-അപ്പ് ആർട്ടിസ്റ്റായി മാറിയത്. ഗവ. മീനാക്ഷി വിലാസം പുന്തലതാലം സ്കൂളിൽ ആണ് രഞ്ജു പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കിയത്. കുട്ടികാലത്തുതന്നെ പെൺകുട്ടികളുടെ രീതികളുമായി സാമ്യമുള്ള പ്രവർത്തികളായിരുന്നു രഞ്ജുവിനുണ്ടായിരുന്നത്.
തുടർന്ന് തന്റെ സ്വത്വം പുരുഷന്റേതല്ലന്ന് പതിയെ തിരിച്ചറിയുകയും അത് ഒളിച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മയുടെ സാരിയുടുക്കുക, ചേച്ചിയുടെ ബ്ലൗസ് ഇടുക, കണ്ണെഴുതി പൊട്ടുതൊടുക തടുങ്ങിയവയൊക്കെ ആരും കാണാതെ ഇഷ്ടത്തോടെ ചെയ്തു. എത്ര മറച്ചുപിടിച്ചിട്ടും താൻ പോലുമറിയാതെ തന്റെ യഥാർഥ വ്യക്തിത്വമായി രഞ്ജു മാറുകയായിരുന്നു. സ്കൂളിലും പുറത്തും പരിഹാസം ഏറെ കേട്ടു. എന്നിട്ടും സ്കൂളിൽ നടന്ന മുഴുവൻ കലാപരിപാടികളും ഭഗവാക്കായി. അവിടെ വെച്ച് കുട്ടികളുടെ മുഖത്ത് ചായം തേക്കാനും തുടങ്ങി. വീട്ടിലെ പ്രയാസങ്ങളെ തുടർന്ന് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേന്ന് മുതൽ ഇഷ്ടിക കളത്തിൽ ജോലിക്ക് പോയി. വക്കീലാവാൻ മോഹിച്ച് പ്രീഡിഗ്രിക്ക് ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. ഒരു വക്കീലിന്റെ വീട്ടിൽ ജോലി ചെയ്തുവരവെ പരിചയപ്പെട്ട സുഹൃത്ത് സിനിമയിലേക്ക് ക്ഷണിച്ചുവെങ്കിലും പോകാനായില്ല. പിന്നീട് പ്രഭാത് ബുക്ക് സ്റ്റാളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ബുക്ക് വിലയ്ക്കെടുത്ത് വീടുകളിൽ വിൽക്കുമായിരുന്നു. രാത്രികാലങ്ങളിൽ തട്ടുകടയിൽ ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയും ചെയ്തു. അവിടെ ജോലി തുടരാനാവാതെ വന്നപ്പോൾ ഇടയാർ എന്ന സഥലത്തേക്ക് പോയി. അവിടുന്നാണ് ആർ.എൽ.വി ഉണ്ണികൃഷ്ണൻ എന്നയാളുടെ സഹായത്തിൽ ഡാൻസിന്റെ മേക്കപ്പ് ഇടാൻ അവസരം ലഭിച്ചത്.
സെലിബ്രിറ്റി ജോതിർമയിയെ ഒരുക്കാൻ അവസരം ലഭിച്ചതോടെ ജീവിതത്തിന്റെ ഗ്രാഫ് മാറി. വാണിവിശ്വനാഥ്, ജോതിർമയി, മുക്ത, രംഭ, നഗ്മ,റിമിടോമി തുടങ്ങിയവരെ ഒരുക്കാൻ അവസരം കിട്ടിയതുവഴി സിനിമ വ്യവസായത്തിൽ എണ്ണം പറഞ്ഞ മേക്ക്-അപ്പ് ആർട്ടിസ്റ്റായി രഞ്ജു മാറുകയായിരുന്നു. അമ്മയുടെ ഷോകളിൽ പ്രമുഖ താരങ്ങളെ ഒരുക്കാനുള്ള നിയോഗവും തുടർന്ന് രഞ്ജുവിൽ വന്നുചേർന്നു. അക്കാഡമി സർട്ടിഫിക്കറ്റ് നേടാതെ രഞ്ജു പടുത്തുയർത്തിയ സ്വതസിദ്ധമായ ശൈലി സിനിമയിലും പുറത്തും ട്രെൻഡ് ആവുകയായിരുന്നു.
നിലവിൽ കേരളത്തിലെ 14ജില്ലകളിലും വർക്ക്ഷോപ്പും, സെമിനാറുകളും, ബ്യൂട്ടീഷൻ ക്ലാസ്സുകളും ഇതോടൊപ്പം എടുത്തു വരുന്നു. മേക്കപ്പ് ചെയ്യാൻ കുട്ടിക്കാലം മുതലേ തനിക്ക് വലിയ ഇഷ്ടമായിരുന്നു. സ്കൂളിൽ കലോത്സവവും മറ്റും നടക്കുമ്പോൾ കൂട്ടുകാരെ ഒരുക്കുന്ന ജോലി ഞാൻ ഏറ്റെടുക്കുമായിരുന്നു. ഒന്നും അറിഞ്ഞിട്ടില്ല അന്ന് ഈ ജോലി ഏറ്റെടുത്തിരുന്നത്. ഇതിനുള്ള മേക്കപ്പ് വസ്തുക്കളൊന്നും കൈയിൽ ഇല്ലായിരുന്നു. പലയിടത്തു നിന്നുമായി ഇവയെല്ലാം സംഘടിപ്പിക്കും, എന്നിട്ട് കൂട്ടുകാരെ ഒരുക്കും. പഠിച്ച് നല്ല ജോലി നേടാനായിരുന്നു അന്നെല്ലാം വീട്ടുകാരുടെ ഉപദേശം.മേക്കപ്പ് ഫീൽഡിൽ ഗുരുസ്ഥാനത്ത് കാണുന്നത് അംബികാ പിള്ളയെയാണ്. ഐശ്വര്യ റായിയെ അണിയിച്ചൊരുക്കാൻ ഇഷ്ടമുണ്ടെന്ന് ഒരു പരിചയക്കാരനോട് പറഞ്ഞു. ഐശ്വര്യ റായിയുടെ മേക്കപ്പ് ചെയ്യുന്ന അംബിക പിള്ളയെ പരിചയപ്പെടുത്തി തരാമെന്ന് ഇയാൾ പറഞ്ഞു.
മിസ് ഇന്ത്യ ഫെമിന ഷോ നടക്കുന്നതിനിടെ അംബിക പിള്ള കൊച്ചിയിലെത്തി. ഇവരുടെ 10 അസിസ്റ്റന്റുമാരിൽ ഒരാളായി ചേർന്നു. നിരവധി കാര്യങ്ങളാണ് ഇവരിൽ നിന്നും പഠിക്കാൻ കഴിഞ്ഞത്. കരിയറിൽ വലിയ മാറ്റമാണ് അംബിക പിള്ളയുടെ കൂടെയുള്ള പഠനമുണ്ടാക്കിയത്. ഇന്ത്യയിലെ പ്രശസ്തരായ മോഡലുകൾക്കെല്ലാം ഒപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. നിരവധി പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. നിലവിൽ കേരളത്തിനകത്തും പുറത്തുമായുള്ള ഇരുപതിനായിരത്തിധികംപേർക്ക് മേക്കപ്പിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചുനൽകിയ ചാരിതാർഥ്യത്തിലാണ് രഞ്ജു.
ഇതിനുപുറമെ കെ.എസ്.ആർ ട്രെൻഡി ഫാഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ, ഗ്ലോഫിൽ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്നീ നിലകളിലും പ്രവർത്തിച്ചുപോരുന്നു. കേരളത്തിലെ ട്രാൻസ്ജെന്റേഴ്സിന്റെ ഉന്നമനത്തിനും, വിദ്യാഭ്യാസം, കല,എന്നിവ വളർത്തിയെടുത്ത് സാംസ്കാരിക രംഗത്തും, സാമൂഹിക രംഗത്തും പ്രവർത്തിക്കാൻ പ്രാപ്ത്ഥരാക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ചാരിറ്റബിൽസൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയും നിലവിലെ സെക്രട്ടറിയും കൂടിയാണ് രഞ്ജു രഞ്ജിമാർ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍