രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എഐസിസി സെക്രട്ടറിയുമായി; വാർദ്ധക്യത്തിൽ ഗവർണർ പദവി കൊടുത്തപ്പോൾ രണ്ടു യുവതികൾക്കൊപ്പം ശയിച്ച വീഡിയോ പുറത്തായി; അവിഹിത ബന്ധത്തിൽ പിറന്ന വേറൊരു മകൻ പിതൃത്വത്തിന് വേണ്ടി കേസ് നൽകി; തൊണ്ണൂറ്റൊന്നാം വയസ്സിൽ അധികാരക്കൊതി മൂത്ത് ബിജെപിയിലേക്ക് ചേരുന്ന എൻ ഡി തിവാരി എന്ന മഹാന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അധികാരത്തിന്റെ ലഹരി നുണഞ്ഞവർക്ക് അതിൽനിന്ന് മാറിനിൽക്കാനാവില്ലെന്നതിന് ചരിത്രത്തിൽ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അതിൽ ഏറ്റവുമൊടുവിൽ ഉദാഹരണമായി എത്തുകയാണ് സാക്ഷാൽ എൻ ഡി തിവാരിയെന്ന കോൺഗ്രസ് നേതാവ്.
രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി, ഇതിനെല്ലാം പുറമെ വാർദ്ധക്യകാലത്ത് ഗവർണർ പദവി ഇങ്ങനെ ഇപ്പോൾ തൊണ്ണൂറ്റൊന്നാം വയസ്സുവരെയെത്തി നിൽക്കുമ്പോഴും അധികാരമോഹത്തിൽ ബിജെപിയിലേക്ക് ചേക്കേറുകയാണ് തിവാരി.
ഏറെക്കാലം ഉത്തർ പ്രദേശിലും പിന്നീട് ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന നാരായൺ ദത്ത് തിവാരി ഉത്തരാഖണ്ഡിൽ പുതിയ തിരഞ്ഞെടുപ്പുകാലമെത്തുമ്പോൾ അതിൽനിന്ന് പ്രയോജനമുണ്ടാക്കാമെന്ന ധാരണയുമായാണ് മകനൊപ്പം ഇന്ന് ബിജെപി പാളയത്തിലേക്ക് കാലുമാറുന്നത്. മകൻ രോഹിത് ശേഖറിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെപി സീറ്റ് ഉറപ്പ് നൽകിയതോടെയാണ് കൂടുമാറ്റം.
കുമോൺ മേഖലയിൽ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് വേണമെന്നാണ് തിവാരി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരക്കൊതിക്ക് പുറമെ പെൺവിഷയങ്ങളിലെ ദൗർബല്യങ്ങളിലൂടെയും നിരവധി തവണ വാർത്തകളിൽ നിറഞ്ഞ ഈ വയോധികൻ ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു വിവാദത്തിനും തിരികൊളുത്തുകയാണെന്നും പറയാം.
എംഎൽഎയായി തുടങ്ങി പ്രധാനമന്ത്രിയാകാൻ വരെ തന്ത്രങ്ങൾ
പെൺവിഷയങ്ങളിലെ താൽപര്യമാണ് എന്നും നാരായൺ ദത്ത് തിവാരിയെന്ന ഈ ഉത്തരാഖണ്ഡുകാരനെ വാർത്തകളിൽ നിറച്ചുനിർത്തിയത്. 1952ൽ ഉത്തർപ്രദേശ് അസംബഌയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ നൈനിറ്റാൾ മണ്ഡലത്തിൽ നിന്ന് ജയിച്ചുകയറിയാണ് അദ്ദേഹം അധികാരങ്ങളിലേക്ക് ചുവടുവയ്ച്ചത്. അതുമുതൽ ഇങ്ങോട്ട് തിവാരി അധികാരംവിട്ട് നിന്നിട്ടില്ലെന്നുതന്നെ പറയാം.
ആദ്യം പ്രജാ സമാജ് വാദി പാർട്ടിയിലായിരുന്ന തിവാരി തുടർന്ന് 57ലും നൈനിറ്റാളിൽ നിന്നുതന്നെ അസംബഌയിലെത്തി. ആ വർഷം അസംബ്ലിയിൽ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ഉയർന്നു. 1963ലാണ് കോൺഗ്രസിൽ ചേരുന്നത്. തുടർന്ന് കാശിപൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട തിവാരി 1965ൽ യുപിയിൽ മന്ത്രിപദവിയിലേക്കെത്തി. പിന്നീട് യൂത്ത് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് പദവിയിലെത്തിയ തിവാരി അങ്ങനെ പാർട്ടിയിലും അധികാരത്തിലും ഒരേസമയം പടവുകൾ കയറി മുന്നേറ്റം തുടങ്ങുകയായിരുന്നു.
അങ്ങനെയാണ് മൂന്നു തവണ യുപിയിലെ മുഖ്യമന്ത്രിയായി മാറുന്നത്. അയോധ്യയിലെ തർക്കഭൂമി പരിസരത്ത് ശിലാന്യാസം നടത്താമെന്ന് രാജീവ് ഗാന്ധി മന്ത്രിസഭയുടെ കാലത്ത് 1989 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ അനുമതി നൽകിയതിന് ശേഷം യുപി കോൺഗ്രസിനെ കൈവിട്ടതോടെയാണ് തിവാരിക്കും അധികാരംവിട്ട് ഇറങ്ങേണ്ടി വന്നത്. തുടർന്നാണ് കോൺഗ്രസിൽ നിന്ന് യുപിയിൽ മുലായം അധികാരം പിടിച്ച് മുഖ്യമന്ത്രിയാകുന്നതും.
ഇടക്കാലത്ത് ലോക്സഭയിലേക്കും എത്തിയ തിവാരി കേന്ദ്രമന്ത്രിസ്ഥാനവും സ്വന്തമാക്കി. പിന്നീട് രാജ്യസഭയിലൂടെ എത്തിയും മന്ത്രിയായി. ഒടുവിൽ 1990 കാലത്ത് നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കാൻ ഒരുങ്ങവെ അദ്ദേഹത്തിൽ നിന്ന ആ പദവി പിടിച്ചുവാങ്ങാൻ സർവ കളികളും കളിച്ചയാളാണ് തിവാരി.
പക്ഷേ, എണ്ണൂറ് വോട്ടിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് തിവാരിയുടെ ഈ മോഹം പൊലിഞ്ഞത്. അങ്ങനെ തന്റെ ഏറ്റവും വലിയ മോഹം നടക്കാതെ വന്നതോടെ 1994ൽ തിവാരി കോൺഗ്രസിൽ നിന്ന് രാജിവച്ച് അർജുൻ സിംഗുമായി ചേർന്ന് സ്വന്തം പേരിൽ കോൺഗ്രസ് പാർട്ടിയുണ്ടാക്കി. പക്ഷേ, രണ്ടുവർഷം കഴിഞ്ഞ് സോണിയ അധികാരകേന്ദ്രമായതിന് ശേഷം വീണ്ടും തിരികെയെത്തി. പിന്നീട് രണ്ടുവട്ടംകൂടി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ വീണ്ടും ഉത്തരാഖണ്ഡ് സംസ്ഥാനം വന്നതോടെ അവിടെ മുഖ്യമന്ത്രിയാകാമെന്ന മോഹത്തോടെ ലാവണം അങ്ങോട്ടേക്ക് മാറ്റുകയും 2002 മുതൽ 2007 വരെ അവിടെ മുഖ്യമന്ത്രിയായി ഇരിക്കുകയും ചെയ്തു. ഈ ഭരണകാലത്ത് കോൺഗ്രസിന് ഉത്തരാഖണ്ഡിൽ അടിത്തറയിളകിയതോടെ ഇനി തിരഞ്ഞെടുപ്പ് ഗോദയിൽ ഭാവിയില്ലെന്ന് മനസ്സിലാക്കി തിവാരി ആ രംഗം വിടാൻ തീരുമാനിച്ചു. പക്ഷേ, അധികാര മോഹം അവിടംകൊണ്ടും തീർന്നില്ല. മുഖ്യമന്ത്രി പദം വിട്ട ആ വർഷം തന്നെ ആന്ധ്രയിലെ ഗവർണർ പദവി തിവാരി തരപ്പെടുത്തിയെടുത്തു തിവാരി.
സെക്സ് വീഡിയോ കസേര തെറിപ്പിച്ചു
ഇത്തരത്തിൽ ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന നിലയിൽ രാഷ്ട്രീയ പദവികളിലും അധികാരത്തിലും ഇരുന്ന തിവാരി അവസാനം ആന്ധ്രയിലെ ഗവർണറായിരിക്കുമ്പോൾ വന്ന ലൈംഗികാപവാദം ആ കസേര തെറിപ്പിക്കുകയായിരുന്നു. ഇതോടെ 2007ൽ ഗവർണറായ തിവാരിക്ക് 2009ൽ അധികാരം വിട്ട് ആന്ധ്ര ഗവർണർ പദവി ഒഴിയേണ്ടിവന്നു. എൺപത്താറുകാരനായിരുന്ന തിവാരിയും മൂന്ന് യുവതികളുമായി നടന്ന രതിമേളനത്തിന്റെ ദൃശ്യങ്ങളാണ് അക്കാലത്ത് ചാനലുകളിൽ നിറഞ്ഞത്. ദേശീയതലത്തിലും വിഷയം വലിയ ചർച്ചയായി മാറിയതോടെ ആദ്യം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ തിവാരി രാജിവച്ച് അധികാരമൊഴിഞ്ഞു.
എൺപത്തിയഞ്ചുകാരനായ തിവാരി അർധനഗ്നനായി പതിനേഴിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായം തോന്നിക്കുന്ന നഗ്നരായ മൂന്ന് യുവതികൾക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യം എ.ബി.എൻ. ആന്ധ്രജ്യോതി എന്ന ചാനൽ ആണ് പുറത്തുവിട്ടത്. ഇതിൽ ഒരു യുവതി ഗർഭിണിയുമായിരുന്നു. ചാനലിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പ്രത്യക്ഷ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഒരു പൊതുതാൽപര്യ ഹരജി പരിഗണിച്ച് ആന്ധ്ര ഹൈക്കോടതി സംപ്രേഷണം നിർത്താൻ ഉത്തരവിട്ടു.
ഇതിന് പുറമെ ഗവർണർക്ക് സ്്ത്രീകളെ ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്നും തന്നെ വിളിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഉത്തരാഖണ്ഡിൽ നിന്നുള്ള രാധിക എന്നൊരു സ്ത്രീയും രംഗത്തുവന്നു. ഖനനത്തിനുള്ള ലൈസൻസ് തരപ്പെടുത്തിത്തരാമെന്നു പറഞ്ഞാണ് ഗവർണർ സ്ത്രീകളെ ആവശ്യപ്പെട്ടതെന്നും ഇതിന് മുൻപ് അർധരാത്രി പോലും സ്ത്രീകളെ ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്നു തന്നെ വിളിച്ചിരുന്നുവെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് തിവാരിക്ക നിൽക്കക്കള്ളിയില്ലാതെ രാജിവയ്ക്കേണ്ടി വന്നത്.
എല്ലാക്കാലത്തും സ്ത്രീകളെ അടുത്തുകണ്ടാൽ കയ്യിലെങ്കിലും കയറിപ്പിടിക്കുകയും താലോലിക്കുകയും ചെയ്യുന്ന ശീലമുള്ളയാളാണ് തിവാരിയെന്ന് അതോടെ പലരും പറഞ്ഞുതുടങ്ങി. മുൻകാലങ്ങളിലെ ചിത്രങ്ങളും ഇതിന് തെളിവായി ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇതോടെ അധികാരം നഷ്ടപ്പെട്ടെങ്കിലും ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിൽ വീണ്ടും മേൽക്കൈ നേടാനായി തിവാരിയുടെ ശ്രമം. പക്ഷേ, അപ്പോഴേക്കും അടുത്ത വിവാദം എത്തി
തിവാരി തന്റെ അച്ഛനാണെന്ന് വെളിപ്പെടുത്തി യുവാവ്
ഇക്കാലത്താണ് തിവാരിക്കെതിരെ പിതൃത്വ വിവാദ ആരോപണവും ഉണ്ടാകുന്നത്. ഉജ്വല ശർമയെന്ന സ്ത്രീ താൻ തിവാരിയുടെ ഭാര്യയാണെന്ന് പറഞ്ഞ് രംഗത്തുവരികയായിരുന്നു. തന്റെ മകൻ രോഹിത് ശേഖർ തിവാരിയുടെ മകനാണെന്നും അവർ അവകാശപ്പെട്ടു. ഇതേത്തുടർന്ന് സംഭവത്തിൽ ഡിഎൻഎ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടെങ്കിലും തിവാരി തയ്യാറായില്ല. പക്ഷേ, കേസ് സുപ്രീംകോടതിവരെയെത്തി അവിടെ നിന്നും രക്തസാമ്പിൾ നൽകാൻ നിർദ്ദേശം വന്നതോടെ ടെസ്റ്റിന് സമ്മതിക്കുകയുമായിരുന്നു.
ഫലം വന്നപ്പോൾ തിവാരിയുടെ മകൻ തന്നെയാണ് രോഹിത് എന്ന് വ്യക്തമായതോടെ തിവാരി പുതിയ തന്ത്രമെടുത്തു തന്റെ 88-ാം വയസ്സിൽ രോഹിത് ശേഖറിന്റെ അമ്മ ഉജ്വലയെ വിവാഹം കഴിച്ചുകൊണ്ടാണ് തിവാരി 34 കാരനായ മകനെയും ഏറ്റെടുത്തത്. 2008 മുതൽ 2014 വരെ നീണ്ട നിയമയുദ്ധത്തിന് ഒടുവിലായിരുന്നു ഇത്.
പക്ഷേ ഇവിടംകൊണ്ടൊന്നും വിവാദങ്ങൾ അവസാനിച്ചില്ല. സ്ത്രീ ഒരു ദൗർബല്യമാണെന്ന് തിവാരി പലപ്പോഴും തെളിയിച്ചുകൊണ്ടേയിരുന്നു. 2013ലുണ്ടായ ഒരു സംഭവവും ഇത്തരത്തിൽ വിവാദമായി. പൊതുപരിപാടിയിൽ അവതാരകയായി അടുത്തെത്തിയ യുവതിയെ കയറിപ്പിടിച്ചായിരുന്നു ഇത്തവണത്തെ പ്രകടനം. പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു തിവാരി. പരസഹായം കൂടാതെ നടക്കാൻപോലും വയ്യാത്ത അവസ്ഥയിൽ സഹായികൾക്കൊപ്പം എത്തിയ തിവാരി യുവതിയുടെ കഴുത്തിൽ കയ്യിട്ട് ചേർത്തുപിടിച്ച് നൃത്തച്ചുവടുവയ്ക്കുന്ന ദൃശ്യങ്ങളും വൈറലായി മാറി.
ഇത്തരത്തിൽ ഏറ്റവുമേറെ വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച തിവാരിയെന്ന രാഷ്ട്രീയക്കാരൻ ഈ തൊണ്ണൂറ്റി ഒന്നാം വയസ്സിലും അധികാരം തലയ്ക്കുപിടിച്ച നിലയിൽതന്നെയാണ്. തന്റെ മകന് വേണ്ടിയാണ് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നതെന്ന് പറയുമ്പോൾ തന്നെ തിവാരിയുടെ ലക്ഷ്യം സ്വന്തം സുഖങ്ങൾ തന്നെയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
Stories you may Like
- ലൈംഗികാരോപണം കത്തിച്ച് വിടുക എന്നതായരുന്നു നേതാക്കളുടെ ആവശ്യമെന്ന് ഫെനി ബാലകൃഷ്ണൻ
- ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സൗരഭ് തിവാരി
- സ്ത്രീവിരുദ്ധ പരാമർശത്തിൽ നിതീഷിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി
- സോളാറിൽ പരാതിക്കാരി ഗണേശിനെ തള്ളിപ്പറയുമോ?
- പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്