വീരപ്പനെ കിട്ടാത്ത ദേഷ്യത്തിന് പൊലീസ് മാതയ്യനെ അകത്താക്കി; മൂത്ത ചേട്ടൻ ജയിലിൽ ആയതോടെ വീരപ്പൻ പ്രതികാരദാഹിയായി; പിന്നീട് അരങ്ങേറിയത് ചോര കൊണ്ടുള്ള കളി; മാതയ്യൻ ജയിലിൽ കഴിഞ്ഞത് ബുധനാഴ്ച മരണം വരെ
മറുനാടൻ ഡെസ്ക്
സേലം: ആരും അധികം അറിഞ്ഞിരിക്കില്ല മാതയ്യന്റെ കഥ. കാട്ടുകള്ളൻ വീരപ്പന്റെ സഹോദരൻ. സേലം ജയിലിൽ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്ന തന്നെ മാനുഷിക പരിഗണനയുടെ പേരിൽ ഡിഎംകെ സർക്കാർ മോചിപ്പിക്കുമെന്ന ഒരുപ്രതീക്ഷ ഈ 76 കാരനുണ്ടായിരുന്നു. എന്നാൽ, പേരറിവാളനെ പോലെ മാതയ്യന്റെ കഥ ഏറ്റെടുക്കാൻ ആരും ഉണ്ടായില്ല. ഇളയ സഹോദരനായ വീരപ്പനെ കിട്ടാത്ത കൊതിക്കെറുവിന് മൂത്തസഹോദരനായ മാതയ്യനെ അധികൃതർ ജയിലിൽ അടച്ചുവെന്നാണ് ബന്ധുക്കൾ പഴി പറയുന്നത്. എന്നാൽ, അത് പൂർണമായി സത്യമല്ല താനും.
ബുധനാഴ്ച സേലത്തെ ആശുപത്രിയിൽ ഹൃദയസ്തംഭനം മൂലമായിരുന്നു മാതയ്യന്റെ മരണം. അർജുനൻ, മുത്തമ്മാൾ, മാരിയമ്മ എന്നിവരാണ് മറ്റു സഹോദരങ്ങൾ. 1991 ലാണ് തമിഴ്നാട് പൊലീസ് ആദ്യമായി മാതയ്യനെ കസ്റ്റഡിയിൽ എടുക്കുന്നത്. 1997 നവംബറിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. അങ്ങനെ തന്റെ 39 ാമത്തെ വയസുമുതൽ മരണം വരെ ജയിലിൽ കഴിയേണ്ടി വന്നു. ഇടയ്ക്ക് ഒരുമാസം പുറത്തിറങ്ങിയത് മിച്ചം. കോയമ്പത്തൂർ ജയിലിൽ നിന്ന് ഏഴുവർഷംമുമ്പ് സേലം സെൻട്രൽ ജയിലിലേക്കുമാറ്റി. ഹൃദ്രോഗവും പ്രമേഹവും കാരണം വർഷങ്ങളായി ജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് ഒന്നുമുതൽ സ്ഥിതി വഷളായി.
രണ്ട് പതിറ്റാണ്ടായി തമിഴ്നാട്ടിലെയും, കർണാടകത്തിലെയും ഒരുവിഭാഗം ആളുകൾ വീരപ്പന്റെയും, കൂസ മാതയ്യന്റെയും ജീവിതം ആഘോഷിച്ചിരുന്നു. വിമർശനങ്ങൾ മറുഭാഗത്തും. മൂലക്കാട്, വീരപ്പന്റെ കല്ലറയോട് ചേർന്ന് മാതയ്യനെ അടക്കം ചെയ്തുകഴിഞ്ഞിട്ടും ആ കഥകൾ അവസാനിച്ചിട്ടില്ല.
വീരപ്പനെ കിട്ടാത്തതിന് മാതയ്യനെ ജയിലിൽ ഇട്ടോ?
കന്നഡയിൽ ഗോപിനാഥമെന്നും ചെങ്കപാഡിയെന്നും അറിയപ്പെടുന്ന വീരപ്പന്റെ ജന്മഗ്രാമത്തിൽ, അടുത്ത ബന്ധുക്കളിൽ ഒരാൾ പറയുന്നു: 'മാതയ്യനെ ചെയ്യാത്ത കുറ്റത്തിനാണ് ജയിലിൽ അടച്ചത്. ഇളയ സഹോദരനെ കിട്ടാത്തതിന് രോഷാകുലരായ അധികൃതർ മാതയ്യനെ ശിക്ഷിക്കുകയായിരുന്നു'. എന്നാൽ, ഇതേ ബന്ധു തന്നെ മാതയ്യൻ അത്ര നിഷ്ക്കളങ്കൻ ആയിരുന്നില്ലെന്നും പറയുന്നുണ്ട്. നാട്ടിൽ മതിയായ തെളിവുകളില്ലാതെ ആളുകളെ
ശിക്ഷിക്കുന്ന അനധികൃത കങ്കാരു കോടതികൾ നടത്തിയും മറ്റും മാതയ്യൻ കുപ്രസിദ്ധി നേടിയിരുന്നു. വീരപ്പന്റെ ക്രിമിനൽ കുറ്റങ്ങൾക്ക് മാതയ്യൻ സാധുത നൽകുന്ന പണി ചെയ്തുവെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ വീരപ്പനെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി മാതയ്യനാണെന്ന് പൊലീസും മറ്റും കരുതിപ്പോന്നു. അതേസമയം, മാതയ്യനെ ജയിലിൽ അടച്ചതോടെ, രോഷാകുലനായ വീരപ്പൻ കുടുതൽ കൊലപാതകങ്ങളിലേക്ക് നീങ്ങിയെന്നും ഒരുവിഭാഗം ആളുകൾ വിലയിരുത്തുന്നുണ്ട്.
1991 ൽ തുടങ്ങിയ നീണ്ട വിചാരണയ്ക്ക് ശേഷം 1997 നവംബറിലാണ് മാതയ്യനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വീരപ്പന്റെ സഹോദരൻ ആയതുകൊണ്ട് മാത്രം തനിക്ക് അനർഹമായ ശിക്ഷ കിട്ടി എന്നതായിരുന്നു മാതയ്യന്റെ എക്കാലത്തെയും നിലപാട്. 2004 ൽ തമിഴ്നാട്-കർണാടക സർക്കാരുകളുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് വീരപ്പനെ വകവരുത്തുന്നത്. 1989 ൽ വീരപ്പന്റെ അഞ്ചു ശത്രുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മാതയ്യന്റെ ആദ്യ അറസ്റ്റ്. മൈസുരു ജയിലിലാണ് അന്ന് മാതയ്യനെ അടച്ചത്.
വഴിത്തിരിവായി റെയ്ഞ്ചർ ചിദംബരനാഥിന്റെ കൊലപാതകം
പ്രതികാര ദാഹിയായിരുന്നു വീരപപ്പൻ. വനാതിർത്തിയിലുള്ള മാതയ്യന്റെ വീട് വളഞ്ഞ് വീരപ്പനെ പിടികൂടാൻ കർണാടക പൊലീസ് എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വീരപ്പനും സഹോദരൻ അർജ്ജുനനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതറിഞ്ഞ് പൊലീസ് ആകെ നിരാശരായി. മാതയ്യനെ അടക്കം അഞ്ചുപേരെ പൊലീസ് ഇതിന്റെ പേരിൽ അകത്താക്കി. തലമല റെയ്ഞ്ചർ ചിദംബരനാഥനെയാണ് ഇതിന് കാരണക്കാരനായി വീരപ്പൻ കണ്ടത്. 1987 ൽ ചിദംബരനാഥൻ സത്യമംഗലം റേയ്ഞ്ചറായി വന്നപ്പോൾ വീരപ്പൻ വെടിവച്ച് വകവരുത്തി. ചിദംബരനാഥൻ കൊല്ലപ്പെടുന്ന സമയത്ത് ജയിലിലായിരുന്നു മാതയ്യൻ. കേസിലെ പത്താംപ്രതി.
65കാരിയായ ഭാര്യ മാരിയമ്മാൾക്കൊപ്പവും, രണ്ട് പെൺമക്കൾക്കൊപ്പവും കഴിയാൻ വിടുതലിനായി മാതയ്യൻ കിണഞ്ഞുശ്രമിച്ചെങ്കിലും, സർക്കാർ കനിഞ്ഞില്ല. ഭാര്യ മാരിയമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ പരോൾ അനുവദിച്ചില്ല. ഹൈക്കോടതി ഇടപെട്ടാണ് ഒരുമാസം പുറത്തിറങ്ങിയത്. 2007-ൽ 20 വർഷം തടവനുഭവിച്ചവർക്ക് ശിക്ഷയിളവ് നൽകിയത് തനിക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലിച്ചില്ല.. പ്രായാധിക്യവും അസുഖവും കാരണം വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് 2019-ൽ നൽകിയ നിവേദനവും വെറുതെയായി.
അമ്പുരാജ് പറയുന്നത്
16 ാം വയസിൽ വീരപ്പൻ തട്ടിക്കൊണ്ടുപോകുകയും, പിന്നീട് അനുയായിയെ പോലെ 18 മാസം കാട്ടിൽ കഴിയുകയും ചെയ്ത ആളാണ് അമ്പുരാജ്. പിന്നീട് 18 വർഷം ഇയാൾ ജയിലിൽ കഴിഞ്ഞു. മാതയ്യനെ താൻ അവസാനം കണ്ടത് മെയ് ഏഴിനാണെന്ന് അമ്പുരാജ് പറഞ്ഞു. 'മാനുഷിക പരിഗണനയുടെ പേരിൽ തന്നെ ഡിഎംകെ സർക്കാർ വീട്ടയയ്ക്കുമെന്ന് മാതയ്യന് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, മാതയ്യൻ പേരളറിവാളൻ അല്ലേല്ലോ, ജയിലിന് പുറത്ത് ആരും ആ ശബ്ദം കേട്ടില്ല. പൊതുജനസമ്മതിയും ഉണ്ടയിരുന്നില്ല', അമ്പുരാജ് പറഞ്ഞു.
മാതയ്യനെ മോചിപ്പിക്കണമെന്ന് വീരപ്പൻ ഒരിക്കലും ആവശ്യപ്പെട്ടില്ല
കന്നഡ സൂപ്പർ താരം രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടു പോയപ്പോൾ, മോചനത്തിനായി ഏറെ പ്രയത്നിച്ച ആളാണ് മുതിർന്ന കോൺഗ്രസ് നേതാവും, തമിഴ് ദേശീയ പ്രസ്ഥാനത്തിന്റെ മുഖവുമായ പി.നെടുമാരൻ. വീരപ്പനുമായുള്ള മധ്യസ്ഥ ചർച്ചകളിൽ, തന്റെ നിരവധി അനുയായികളെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരിക്കൽ പോലും മാതയ്യന്റെ പേര് ആ പട്ടികയിൽ ഉണ്ടായിരുന്നില്ല.
എന്തുണ്ടാണ് മാതയ്യന്റെ മോചനം ആവശ്യപ്പെടാത്തതെന്ന് ചോദിച്ചപ്പോൾ, തന്നെ അറസ്റ്റ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ് സഹോദരനെ പ്രതി ആക്കിയിരിക്കുന്നത് എന്നായിരുന്നു വീരപ്പന്റെ മറുപടി. താൻ മാതയ്യന്റെ മോചനം ആവശ്യപ്പെട്ടാൽ, അത് തന്റെ തന്നെ കുടുംബത്തിന് വേണ്ടി ആവശ്യപ്പെടുന്നത് പോലെ തോന്നും എന്നായിരുന്നു വീരപ്പന്റെ ന്യായം. സർക്കാരുമായി നെടുമാരൻ മാതയ്യന്റെ മോചനത്തിനായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല.
വീരപ്പന്റെ അന്ത്യം
മൂന്നു ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പൻ യുഗത്തിന്റെ അവസാനമായിരുന്നു 2004 ൽ. സംഘത്തിലെ ഭൂരിഭാഗം പേരും ദൗത്യസേനയുടെ പിടിയിലായതും പലവിധരോഗങ്ങളാൽ വീരപ്പൻ വലഞ്ഞതും അവസാനകാലത്ത് വീരപ്പനെ ഒറ്റപ്പെടുത്തി. കർണാടക മുൻ മന്ത്രി എച്ച്. നാഗപ്പ വീരപ്പന്റെ കസ്റ്റഡിയിൽ മരിച്ചതിനെതുടർന്നു വീരപ്പനെ എങ്ങനെയും പിടികൂടാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു കർണാടക, തമിഴ്നാട് ദൗത്യസേനകൾ. എന്നാൽ, വീരപ്പന്റെ മരണം സംഭവിച്ച അഭ്യൂഹങ്ങൾ അവസാനിച്ചതേയില്ല. വീരപ്പൻ ആത്മഹത്യ ചെയ്തതാണെന്നും, സേന ചതിവിൽ കൊലപ്പെടുത്തിയതാണെന്നുമൊക്കെയായി വാദങ്ങൾ.
ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇതിനു പിന്നാലെ 200-ഓളം ആനകളെകൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമായി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസുകൾ നിലനിന്നു. വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ ഏകദേശം 2,000,000,000 രൂപ (വർഷം തോറും 200,000,00) ചിലവഴിച്ചു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പനെ തമിഴ്നാട്ടിലെ കാടുകളിൽ 'ഓപ്പറേഷൻ കൊക്കൂണി'ലൂടെയാണ് പ്രത്യേക ദൗത്യസംഘം കൊലപ്പെടുത്തിയത്
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍