'കരയരുത് ട്ടാ...നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം' എന്ന് കടലിന്റെ മക്കളെ ആശ്വസിപ്പിച്ച അനുപമ ഐഎഎസ്; മനുഷ്യപ്പറ്റിന്റെ മറ്റൊരു ദൃശ്യം കൂടി ലക്നൗവിൽ നിന്ന്; ലഖിംപുർ ഖേരിയിൽ അപകടത്തിൽ പെട്ട കുടുംബത്തോട് സംസാരിക്കുന്നതിനിടെ കരഞ്ഞും കണ്ണീർ തുടച്ചും മലയാളി ഐഎഎസ് ഉദ്യോഗസ്ഥ
മറുനാടൻ മലയാളി ബ്യൂറോ
ലക്നൗ: വേർതിരിവുകളില്ലാത്ത മനുഷ്യരെ കാണുക എന്നത് സവിശേഷമായ സിദ്ധി തന്നെയാണ് ഇക്കാലത്ത്. വിശേഷിച്ചും, കളക്ടർ പദവി പോലെ ജനസമ്പർക്കം ഏറെ വേണ്ട ജോലികളിൽ. തൃശൂർ കളക്ടറായിരിക്കെ കടൽ ക്ഷോഭ ബാധിത പ്രദേശങ്ങളിൽ പോയ അനുപമ ഐഎഎസ് തീരദേശത്തെ എല്ലാം നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. തന്റെ മുന്നിൽ നിന്ന് വിതുമ്പുന്ന മനുഷ്യരോട് 'കരയരുത് ട്ടാ ; നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം'' എന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് കളക്ടർ. ഇപ്പോഴിതാ മറ്റൊരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥ കൂടി മനുഷ്യപറ്റുള്ള ഒരുദൃശ്യത്തിന്റെ ഭാഗമാകുന്നു,
#WATCH |Lakhimpur Kheri bus-truck collision: Lucknow Divisional Commissioner Dr Roshan Jacob breaks down as she interacts with a mother at a hospital&sees condition of her injured child
— ANI UP/Uttarakhand (@ANINewsUP) September 28, 2022
At least 7 people died&25 hospitalised in the accident; 14 of the injured referred to Lucknow pic.twitter.com/EGBDXrZy2C
യുപിയിലെ ലഖിംപൂർ ഖേരിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന് പിന്നാലെ നടന്ന ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ലക്നൗ ഡിവിഷൻ കമ്മീഷണറും തിരുവനന്തപുരം സ്വദേശിയുമായ ഡോ.റോഷൻ ജേക്കബിന്റെ കരുണ നിറഞ്ഞ മനസിനയൊണ് വീഡിയോ കാണുന്നവർ നമിച്ചുപോകുന്നത്.
അപകടത്തിൽ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുമായി ഇടപെടുന്നതിനിടെ റോഷൻ കരയുന്നതും കണ്ണീർ തുടയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ 12 പേരെ ലക്നൗവിലെ ട്രോമാ സെന്ററിലേയ്ക്കും ബാക്കിയുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദോർഹരയിൽ നിന്ന് ലക്നൗവിലേയ്ക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്നുവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെ കട്ടിലിൽ പരിക്കേറ്റ കുട്ടി കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സമീപത്തായി കുട്ടിയുടെ അമ്മ കരഞ്ഞുകൊണ്ട് നിൽക്കുന്നു.. കട്ടിലിന് അരികെ നിന്ന് റോഷൻ ഉദ്യോഗസ്ഥരോട് വിവരങ്ങൾ തിരക്കുന്നുണ്ട്. ഇതിനിടെ റോഷൻ കുട്ടിയുടെ തലയിൽ തഴുകി സംസാരിക്കുകയും ചെയ്യുന്നു. ഇതുകണ്ട് കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് റോഷനോട് തൊഴുകൈയോടെ സംസാരിക്കുന്നു. പിന്നാലെ റോഷൻ കരയുകയും കണ്ണുതുടയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാവുന്നത്.
ഒരാവശ്യത്തിന് കാണാൻ ചെന്നാൽ മുഖത്തുപോലും നോക്കാത്തവരില്ലേ? മര്യാദയോടെ പെരുമാറാത്തവരില്ലേ? ഹുങ്കോടെ ശകാരിക്കുന്നവരില്ലേ? അത്തരക്കാർക്കിടയിൽ, കാരുണ്യത്തിന്റെ ഉറവ വറ്റാത്തവർ ഉണ്ടെന്ന് അറിയുമ്പോഴുള്ള സന്തോഷവും, ആശ്വാസവും, സ്നേഹവും...അതാണ് ഈ വീഡിയോയ്ക്ക് കിട്ടുന്ന ലൈക്കുകളും, കമന്റുകളും.
കോവിഡ് കേസുകൾ കുറച്ചും മാജിക്
ഭരണമികവിലും ഒന്നാം റാങ്ക് കോടുക്കണം ഡോ.റോഷന്. കോവിഡ് കാലത്തും ഡോ.റോഷൻ ജേക്കബ് ഐഎഎസ് മാധ്യമത്താളുകളിൽ ഇടം പിടിച്ചിരുന്നു. യുപി തലസ്ഥാനത്ത് കോവിഡ് കേസുകൾ കുത്തനെ താഴ്ത്തിയ മാജിക്കാണ് കഴിഞ്ഞ രണ്ടാം തരംഗ കാലത്ത് സംഭവിച്ചത്. 2021, ഏപ്രിലിൽ 6000 കേസുകൾ എന്ന നിലയിൽ നിന്ന് ജൂൺ 4 ആയപ്പോഴേക്കും 40 കേസുകൾ എന്നായി മാറി. ഒരുസിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ കർമശേഷിയുടെ മികവുറ്റ ഫലം. വെറും ആഴ്ചകൾ കൊണ്ടുള്ള മുന്നേറ്റത്തിന് പിന്നിലെ കഥ റോഷൻ ജേക്കബ് തന്നെ പറയും.
43 കാരിയായ യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ റോഷൻ ജേക്കബ് 2004 ബാച്ചുകാരിയാണ്. ജില്ല മജിസ്ട്രേറ്റേിന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ഡോ.റോഷൻ ജേക്കബിനെ പ്രത്യേക ദൗത്യവുമായി ലക്നൗവിലേക്ക് അയച്ചത്. ഏപ്രിൽ 17 മുതൽ ജൂൺ 2 വരെയുള്ള കാലയളവിൽ എന്ത് അദ്ഭുതമാണ് സംഭവിച്ചത്? മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ഡോക്ടറെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി.
തിരുവനന്തപുരം സ്വദേശിയായ ഡോ.റോഷൻ ജേക്കബ് 17 വർഷമായി യുപിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥയാണ്. ഇതിനകം കരിയറിൽ മികച്ച നേട്ടങ്ങളുടെ ഒരുവലിയ പട്ടിക തന്നെയുണ്ട്. 2013 ൽ ഗോണ്ട എന്ന പിന്നോക്ക ജില്ലയിലെ എൽപിജി വിതരണം കാര്യക്ഷമമാക്കിയത് മുതൽ കാൻപൂർ നഗർ പോലെയുള്ള നഗരജില്ലകളിലെ ശുചിത്വ പ്രശ്നങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിച്ച് പരിഹരിച്ചത് വരെ എണ്ണിപ്പറയാവുന്ന നേട്ടങ്ങൾ ഏറെ.
നാലുവർഷം മുമ്പ് സാധാരണ സിവിൽ സർവീസ് ഉദ്യോഗസ്ഥർ പോകാൻ മടിക്കുന്ന യുപിയിലെ ഖനി വകുപ്പിന്റെ ആദ്യ വനിതാ ഡയറക്റായി. 2020 മെയിൽ ഡോ.റോഷൻ ജേക്കബിന്റെ മേൽനോട്ടത്തിൽ ലോക്ഡൗണിൽ ഖനനജോലികൾ തുടങ്ങിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി യുപി. ഐഎഎസ് അസോസിയേഷന്റെ ഒരുട്വീറ്റ് ശ്രദ്ധിക്കൂ...' അവർ ആളുകളുമായി കൂടിക്കാഴ്ച നടത്തുന്നതിലും ആശയവിനിമയം നടത്തുന്നതിലും വിശ്വസിക്കുന്നു. അവർ വീടുകളും ആശുപത്രികളും സന്ദർശിക്കുന്നതിനെ ആദ്യം ഞങ്ങൾ അംഗീകരിച്ചിരുന്നില്ല. എന്നാൽ, അത് അവരുടെ കരുത്തായി മാറി. അത് ഫലം ചെയ്തു.
മഹാമാരിയിൽ ഹീറോകളില്ല
'മണി കൺട്രോളിന്' നൽകിയ അഭിമുഖത്തിൽ ഡോ.റോഷൻ ജേക്കബ് താൻ പ്രയോഗിച്ച് തന്ത്രങ്ങൾ വിശദീകരിക്കുന്നു.ഒരുമഹാമാരിയിൽ ദുരിതനഷ്ടങ്ങൾ അനുഭവിക്കുന്ന മനുഷ്യരല്ലാതെ ഹീറോകളില്ല.
ജനങ്ങൾ നൽകിയ പിന്തുണയും സഹകരണവുമാണ് ഈ മാറ്റത്തിന് പിന്നിലുള്ളതെന്ന് ഡോ.റോഷൻ ജേക്കബ് പറയുന്നു. ഒരു നല്ല ടീമിനെ കൂടെ കിട്ടി. കോവിഡ് വന്നാൽ പിന്നെ രക്ഷയില്ല എന്ന മനോഭാവം ആദ്യം മാറ്റിയെടുത്തു. ജനങ്ങൾക്ക് രോഗത്തോടുള്ള ഭയം മാറ്റി, കൃത്യമായ ചികിത്സയുണ്ട് എന്ന് ബോധ്യപ്പെടുത്തി. ഓരോ വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. അവരുടെ ആവശ്യങ്ങൾ കൃത്യമായി ചോദിച്ച് അവരിലേക്ക് എത്തിച്ചു.
ഡോക്ടർ ലക്നൗവിൽ എത്തിയ സമയത്ത് ഓരോ രോഗിക്കും ആശുപത്രിയിൽ പോകണമെന്നായിരുന്നു നിർബന്ധം. അതിൽ 85 പേരെയും വീട്ടിൽ ചികിത്സിച്ചാൽ മതിയായിരുന്നു. 10-15 ശതമാനം വരുന്ന ആളുകൾക്ക് ബെഡ്ഡുകൾ ഒരുക്കുക എന്നതായി വെല്ലുവിളി. വൈറസ് ഉച്ഛസ്ഥായിയിൽ ആയിരുന്നപ്പോൾ രോഗബാധിതർക്കെല്ലാം മെഡിസിൻ കിറ്റുകൾ നൽകി.
അതുപോലെ കോവിഡ് ചികിത്സ വളരെ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന തോന്നൽ ജനങ്ങളിൽ നിന്നും അകറ്റി. ഹോം ഐസൊലേഷൻ, മരുന്ന് കിറ്റുകൾ, റാപിഡ് റെസ്പോൺസ് ടീമുകളുടെ പ്രവർത്തനം എന്നിവ വളരെ ശക്തവും കാര്യക്ഷമവുമാക്കി. അത് മാത്രമല്ല, നേരിട്ട് പല വീടുകളിലും പോയി ജനങ്ങളോട് സംസാരിച്ചു. കൂട്ടായ പ്രവർത്തനമാണ് ലക്നൗവിലെ കോവിഡ് സാഹചര്യത്തിന് മാറ്റമുണ്ടാക്കിയത്-ഡോ.റോഷൻ ജേക്കബ് പറഞ്ഞിരുന്നു.
യുപിയിലെ ജോലി വെല്ലുവിളികൾ നിറഞ്ഞത്
വെല്ലുവിളി നിറഞ്ഞതെങ്കിലും ജോലി ആസ്വദിക്കുന്നു ഡോ.റോഷൻ ജേക്കബ്. വളരാനും കാര്യങ്ങൾ ചെയ്യാനും അവസരമുണ്ട്. വനിതാ ഉദ്യോഗസ്ഥരെ യുപിക്കാർ സ്വാഗതം ചെയ്യുന്നു. ജോലിയിൽ ചേർന്ന നാളുകളിൽ ഹിന്ദിയിൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ജില്ല മജിസ്ട്രേറ്റ് പദവിയിലിരിക്കെയാണ് ഏറ്റവും അധികം വെല്ലുവിളികൾ നേരിട്ടത്.
കുടുംബം, വിദ്യാഭ്യാസം, ജോലി
അമ്മ ഏലിയാമ്മ വർഗ്ഗീസും അച്ഛൻ ടി.കെ.ജേക്കബും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ദമ്പതികളുടെ ഏകമകളാണ്. തിരുവനന്തപുരത്തെ സർവോദയ സ്കൂളിലായിരുന്നു സ്കൂൾ പഠനം. സർക്കാർ വനിതാ കോളേജിൽ ബിരുദത്തിനും, കേരള സർവകലാശാല ഇംഗ്ലീഷ് വകുപ്പിൽ ബിരുദാനന്തര ബിരുദവും. ജെആർഎഫ് നേടിയ ശേഷം സർവീസിലിരിക്കെ പിഎച്ചഡി പൂർത്തിയാക്കി. ഝാൻസിയിൽ പ്രൊബേഷണറി ഓഫീസറായിട്ടായിരുന്നു ആദ്യ പോസ്റ്റിങ്. ബസ്തി, ഗോണ്ട, കാൺപൂർ, റായ്ബറേലി, ബുലന്ദ്ഷഹർ എന്നിവിടങ്ങളിലായി ജില്ലാ മജിസ്ട്രേറ്റായി.
ഐഎഫ്എസ് ഉദ്യോഗസ്ഥനും ബാച്ച്മേറ്റുമായ ഡോ.അറിന്ദം ഭട്ടാചാര്യയാണ് ജീവിത പങ്കാളി. അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലാണ്. ലക്നൗവിൽ കോവിഡ് നിയന്ത്രണത്തിനായി ഡോ.റോഷൻ ജേക്കബ് പ്രയത്നിക്കുമ്പോൾ ഒരുമാസത്തോളം മെഡിക്കൽ ഡോക്ടറായ അറിന്ദവും ഒപ്പമുണ്ടായിരുന്നു. ഒരുമകളും മകനുമുണ്ട് ദമ്പതികൾക്ക്.
ഒഴിവുസമയത്ത് കവിതയെഴുത്താണ് ഡോ.റോഷി ജേക്കബിന്റെ ഇഷ്ടം. ഇംഗ്ലീഷ് കവിതകളുടെ കന്നിസമാഹാരം എ ഹാൻഡ്ഫുൾ ഓഫ് സ്റ്റാർഡസ്റ്റ് ശശി തരൂരാണ് പ്രകാശനം ചെയ്തത്. ഇപ്പോൾ ഹിന്ദി നന്നായി സംസാരിക്കാനും, വായിക്കാനും, എഴുതാനും ഡോ.റോഷി ജേക്കബ് പ്രാവീണ്യം നേടിയിരിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്