ബിജെപി-എഎപി നേതാക്കളും എന്നെ മരുന്നിനും ഓക്സിജൻ സിലണ്ടറിനുമായി വിളിക്കും; മഹാമാരിയുടെ കാലത്ത് രാഷ്ട്രീയ ചായ്വ് നോക്കാൻ എന്നെ കിട്ടില്ല; ഡൽഹി പൊലീസ് ചോദ്യം ചെയ്തെന്ന് വച്ച് പേടിക്കുകയോ തോറ്റോടുകയോ ഇല്ല; കേന്ദ്രസർക്കാർ പൂട്ടാൻ നോക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ചില്ലറക്കാരനല്ല
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി:കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ ഡൽഹി പൊലീസ് തന്നെ ചോദ്യം ചെയ്തെങ്കിലും തങ്ങൾക്ക് തെല്ലും ഭയമില്ലെന്ന് യൂത്ത് കോൺഗ്രസ്
നേതാവ് ശ്രീനിവാസ് ബിവി. ഞങ്ങളുടെ പ്രവർത്തനം നിർത്തി വയ്ക്കില്ല....ഞങ്ങൾക്ക് ഭയമില്ല. ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടില്ല. ഇത്തരം ചെറിയ പരിശ്രമങ്ങൾ പോലും ഒരുജീവൻ രക്ഷിക്കാൻ സഹായിച്ചേക്കും, ഇത്തരം പൊതുതാൽപര്യ ഹർജികൾക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല, ശ്രീനിവാസ് എൻഡിടിവിയോട് പറഞ്ഞു.
കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ അനധികൃതമായി വിതരണം ചെയ്യുകയാണെന്നാണ് ശ്രീനിവാസിനും സംഘത്തിനും എതിരെയുള്ള പരാതി. ദീപക് സിങ് ഫയൽ ചെയ്ത ഹർജിയിൽ ഡൽഹി ഹൈക്കോടതി ഡൽഹി പൊലീസിനോട് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ശ്രീനിവാസ് മാത്രമല്ല, മറ്റുനിരവധി രാഷ്ട്രീയക്കാർക്കെതിരെയും ഹർജിയിൽ ആരോപണമുണ്ട്. ശ്രീനിവാസിന്റെ ഓഫീസിൽ പോയി ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തു.
ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ശ്രീനിവാസ് ബിവി ഡൽഹിയിലെ യൂത്ത് കോൺഗ്രസ് ഓഫീസിന് ഉള്ളിൽ ഒരുവാർ റൂം സജ്ജീകരിച്ചിട്ടുണ്ട്. ഈ വാർ റൂം വഴി ഓക്സിജനും മരുന്നിനും വേണ്ടിയുമുള്ള സഹായാഭ്യർത്ഥനകൾ കൈകാര്യം ചെയ്യുന്നു.'SOS IYC' എന്ന പേരിൽ യൂത്ത് കോൺഗ്രസ് വോളന്റിയർമാരുടെ ശൃംഖലയും നിരവധി കൺട്രോൾ റൂമുകൾ ശ്രീനിവാസ് ഒരുക്കിയിട്ടുണ്ട്.
ദുരിതാശ്വസ പ്രവർത്തനത്തിനുള്ള പണത്തിന്റെ ഉറവിടം എവിടെ നിന്നാണ്? ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള കോവിഡ് ദുരിതാശ്വാസ സംഘത്തിനെതിരായ പരാതിയിലെ മുഖ്യവിഷയം ഇതാണ്. എന്നാൽ രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റിൽ പറഞ്ഞു.
ജനങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നത് ഒരു കുറ്റകൃത്യമാണോ? മരണാസന്നരായവർക്ക് റെംഡെസിവിർ എത്തിച്ചുകൊടുക്കുന്നത് കുറ്റമാണോ? കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കുന്നത് കുറ്റകൃത്യമാണോ? രോഗികൾക്കൊപ്പമുള്ളവർക്കും ആംബുലൻസ് ഡ്രൈവർമാക്കും ഭക്ഷണം നൽകുന്നത് കുറ്റമാണോ? മോദിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കുറ്റകൃത്യമാണെന്നാണ് കരുതേണ്ടത്. അതുകൊണ്ടാണ് ശ്രീനിവാസിനെയും മറ്റു പാർട്ടി പ്രവർത്തകരെയും ചോദ്യംചെയ്യാൻ മോദിയും അമിത് ഷായും പൊലീസിനെ യൂത്ത് കോൺഗ്രസ് ഓഫീസിലേക്ക് അയച്ചത്, സുർജേവാല ട്വീറ്റിൽ പറഞ്ഞു.
ഡൽഹിയിലെ കോവിഡ് രോഗികൾക്ക് ഓക്സിജനും മരുന്നും മറ്റു സൗകര്യങ്ങളും എത്തിച്ചുനൽകുന്നതിന്റെ പേരിൽ ബി.വി.ശ്രീനിവാസിനും സംഘത്തിനും വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചിരുന്നത്. ഡൽഹിയിലെ എല്ലാ ജില്ലകളിലും ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകരുണ്ട്. ആശുപത്രികളിലെ ഓക്സിജൻ, ബെഡ് വിവരങ്ങൾ ശേഖരിക്കുകയും ഐ.സി.യു. കിടക്കകൾ, ഓക്സിജൻ കിടക്കകൾ, സിലിണ്ടറുകൾ, അവശ്യമരുന്നുകൾ, ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച, ശവസംസ്കാരത്തിനുള്ള സഹായം തുടങ്ങിയവയെല്ലാം വളണ്ടിയർമാർ മുഖേന എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്.
ന്യൂസിലൻഡ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ എത്തിച്ചുനൽകിയത് വാർത്തയായിരുന്നു. ഇതിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് ട്വീറ്റ് ചെയ്യുകയും ന്യൂസിലൻഡ് ഹൈക്കമ്മീഷണർ സഹായത്തിന് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. ഇത് കേന്ദ്രസർക്കാരിനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും കോൺഗ്രസ് നേതാവ് ജയ്റാം രമേശും തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടലും നടന്നിരുന്നു. പിന്നീട് ന്യൂസിലൻഡ് എംബസി തങ്ങളുടെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
കോവിഡ് രാഷ്ട്രീയത്തിന് എന്നെ കിട്ടില്ല
'ഞാൻ ഇപ്പോൾ പാർട്ടിക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. ആളുകൾ തൊഴിൽരഹിതരാണ്.....ഒരുകുടുംബത്തിലെ മൂന്നോ-നാലോ പേർ വരെ മരിച്ചിരിക്കുന്നു....ആളുകളുടെ അവസ്ഥ ഇപ്പോൾ നമുക്ക് ഇപ്പോൾ ഊഹിക്കാൻ പോലും കഴിയില്ല...ഞാൻ ഇപ്പോൾ മഹാമാരിയുടെ പേരിൽ രാഷ്ട്രീയം കളിക്കാൻ ഉദ്ദേശിക്കുന്നില്ല', ശ്രീനിവാസ് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 'ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ രാഹുൽ ഗാന്ധിയാണ് നൽകിയത്. മൂന്നാം തരംഗത്തിനായി തയ്യാറെടുക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ട് കഴിഞ്ഞു. ഞാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരുമാധ്യമം മാത്രം.'- ശ്രീനിവാസ് പറഞ്ഞു.
എഎപി-ബിജെപി നേതാക്കളിൽ നിന്നും അടിയന്തര സഹായത്തിമായി അഭ്യർത്ഥന വരാറുണ്ട്. പാർട്ടി ചായ് വ് നോക്കിയല്ല ആളുകളെ ഈ മഹാമാരിയുടെ കാലത്ത് സഹായിക്കേണ്ടതെന്നും ശ്രീനിവാസ് കരുതുന്നു.
സർക്കാരിന്റെ ആസൂത്രണക്കുറവ്
രണ്ടാം തരംഗത്തെ നേരിടാൻ സർക്കാർ പ്ലാൻ ചെയ്തില്ലെന്നാണ് ശ്രീനിവാസിന്റെ വിമർശനം. 'കോവിഡ് കാരണമല്ല, പല ആളുകളും മരിക്കുന്നത്. ആശുപത്രിയിൽ ബെഡ് കിട്ടാത്തതും മറ്റും മൂലമാണ്. ബെഡ്ഡുകൾ തേടി ഒരു ആശുപത്രിയിൽ നിന്നും മറ്റു ആശുപത്രിയിലേക്കുള്ള ഓട്ടത്തിനിടെയും മറ്റുമാണ് ഹൃദയാഘാതം മൂലവും മറ്റും ആളുകൾ മരിച്ചത്'-ശ്രീനിവാസ് പറഞ്ഞു.
മൂന്നാം തരംഗത്തെ കുറിച്ചുള്ള വിദഗ്ധരുടെ മുന്നറിയിപ്പുകൾ മോദി സർക്കാർ മാനിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നു. ബെഡുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ, മരുന്നുകൾ ഇതൊക്കെ ക്യത്യസമയത്ത് ആവശ്യമായിടത്ത് എത്തിക്കുന്നത് ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണം.
ആദ്യതരംഗത്തിനും രണ്ടാം തരംഗത്തിനും ഇടയിൽ എട്ടുമാസത്തോളം നഷ്ടമായി. ഇത് ഇനി സംഭവിച്ചുകൂടാ. കൂടുതൽ ആസൂത്രണം വേണം. എന്റെ കാര്യം ഞാൻ ദൈവത്തിന് വിട്ടിരിക്കുകയാണ്. എല്ലാ ദിവസവും രാവിലെ ഉണർന്ന് ദുരിതാശ്വാസ പ്രവർത്തനത്തിന് പോകുന്നു, ഞാൻ നിത്യവും കാണുന്ന കാഴ്ചകൾ സ്വയം മറക്കാൻ പ്രേരിപ്പിക്കും-്അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ ടീം ഇങ്ങനെ
നൂറോളം പേരുടെ ടീമിനെ ചെറിയ സംഘങ്ങളായി തിരിച്ചാണ് ദുരിതാശ്വാസ പ്രവർത്തനം. ഓരോ ജില്ലയ്ക്കും ഓരോ ഓഫീസുണ്ട്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലോകത്തിലെ ഏറ്റവും വലിയ യുവജനസംഘടനയാണ്. ബ്ലോക്ക് തലം വരെ കോടിക്കണക്കിന് പ്രവർത്തകരുണ്ട്, ശ്രീനിവാസ് പറഞ്ഞു. മരുന്നിനും ഓക്സിജൻ സിലിണ്ടറുകൾക്കും ഇത്രയും ക്ഷാമമുള്ളപ്പോൾ യൂത്ത് കോൺഗ്രസ് ടീമിന് ഇത് ഇത്ര എളുപ്പം ലഭ്യമാകുന്നു എന്ന വിമർശനത്തിനും ശ്രീനിവാസിന് മറുപടിയുണ്ട്. ദുരിതാശ്വാസ പ്രവർത്തനം ചെയ്യാൻ ഇച്ഛാശക്തിയുണ്ടോ...അതിനൊരു വഴി തെളിയും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍