നേരേ വാ നേരേ പോ ആണ് സ്റ്റൈൽ; 'ഭരത്ച്ചന്ദ്രനെ' പോലെ കാക്കിക്ക് നേരേ കൈയോങ്ങിയാൽ തുറന്നടിക്കാൻ പഠിപ്പിച്ചത് പൊലീസിലായിരുന്ന അച്ഛൻ; എടവണ്ണയിൽ പഞ്ചായത്ത് ഓഫീസിൽ ആരെയും അടുപ്പിക്കാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ആൾ അടുപ്പിച്ചത് ഈ മനുഷ്യനെ മാത്രം; പട്ടണക്കാട് സ്റ്റേഷനിലിരിക്കെ മൂന്നുകൊലപാതകങ്ങൾ തെളിയിച്ചത് ദിവസങ്ങളുടെ വ്യത്യാസത്തിൽ; ഇതാണ് കളമശേരിയിൽ സക്കീർ ഹുസൈനെ വിറപ്പിച്ച അമൃത് രംഗൻ
എം മനോജ് കുമാർ
കൊച്ചി: പതിറ്റാണ്ടുകളായി കേരളാ പൊലീസ് അടിമത്തത്തിന്റെയും രാഷ്ട്രീയ വിധേയത്വത്തിന്റെയും അദൃശ്യമായ ചങ്ങലക്കണ്ണികളാൽ ബന്ധിതമാണ്. പൊലീസിനെ ബന്ധിപ്പിച്ച് നിർത്തിയിരിക്കുന്ന അടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും ഈ നുകം പലപ്പോഴും പൊട്ടിച്ചെറിയുന്നത് വെള്ളിത്തിരയിൽ ഭരത് ചന്ദ്രൻ ഐപിഎസ് പോലുള്ള സുരേഷ് ഗോപി കഥാപാത്രങ്ങൾ വഴി മാത്രമാണ്.
പൊലീസിൽ നിന്നും പക്ഷെ ഇത്തരം ഒരു ശബ്ദം ഉയർന്നു പൊങ്ങുകയാണെങ്കിൽ തീർച്ചയായും അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും കേരളം ആഘോഷമാക്കുകയും ചെയ്യും. കൊച്ചി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും നിഷ്പക്ഷതയുടെയും ധീരതയുടെയുമായ ഒരു ശബ്ദം ഉയർന്നു പൊങ്ങിയപ്പോൾ കേരളം ചെവിയോർത്തതും ആഘോഷമാക്കിയതും ഇതുകൊണ്ട് മാത്രമാണ്. പൊലീസ് ക്വാർട്ടേഴ്സിൽ ചെലവിട്ട ബാല്യവും പൊലീസിനെക്കുറിച്ച് മനസ്സിൽ ഉറച്ച ധാരണകളുമാണ് രാഷ്ട്രീയ നേതൃത്വത്തിനു ഉറച്ച മറുപടി നൽകാൻ അമൃത് രംഗൻ എന്ന എസ്ഐയെ പ്രേരിപ്പിച്ചത് എന്ന് മറക്കാനും സാധ്യവുമല്ല.
നിക്ഷ്പക്ഷതയുടെയും നന്മയുടെതുമായ ധീര വഴികളിൽ പൊലീസ് സഞ്ചരിക്കണമെന്ന് കേരളം ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അധികാര രാഷ്ട്രീയത്തിന്റെ കൂച്ചുവിലങ്ങിൽ കുടുങ്ങി ശ്വാസംമുട്ടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് സാധ്യമല്ല. അതുകൊണ്ട് തന്നെയാണ് സിപിഎം കേരളം ഭരിക്കുമ്പോൾ കളമശ്ശേരി പോലുള്ള വ്യാവസായിക മേഖലയിലെ സിപിഎം ഏരിയാ സെക്രട്ടറിക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയ കളമശ്ശേരി എസ്ഐ അമൃത് രംഗനെ കേരളം ശ്രദ്ധിക്കുന്നത്. 'നേരെ വാ നേരെ പോ എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.
കുട്ടികൾ തമ്മിൽ തല്ലുന്നത് നോക്കി നിൽക്കാനാവില്ല. ഇവിടെ ഇരിക്കാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല. ഇതാണ് കളമശ്ശേരിയിലെ കിരീടം വയ്ക്കാത്ത രാജാവായ സക്കീർ ഹുസൈന് എസ്ഐ അമൃത് രംഗൻ നൽകിയ മറുപടി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മനുഷ്യാവകാശത്തിൽ എൽഎൽഎം നേടിയ എസ്ഐയോടാണ് താൻ സംസാരിക്കുന്നത് എന്ന് വിരട്ടാൻ വേണ്ടി വിളിച്ചപ്പോൾ സക്കീർ ഹുസൈനും ഓർത്ത് കാണില്ല. വളരെ കണിശവും കൃത്യവുമായ മറുപടി മാന്യതയുടെ ഭാഷയിൽ സിപിഎം സെക്രട്ടറിക്ക് നൽകിയ അമൃത് രംഗനോടു ഇതേവരെ പൊലീസ് മേധാവികൾ വിശദീകരണം തേടിയിട്ടില്ല. സംഭാഷണത്തിൽ അച്ചടക്ക ലംഘനം ക്ഷണിച്ചു വരുത്തുന്ന ഒന്നും ദൃശ്യമല്ല എന്ന് തന്നെയാണ് ഈ വിശദീകരണം ചോദിക്കാതിരിക്കലിനു കാരണവും.
എന്താണ് പൊലീസ് എന്ന് പഠിപ്പിച്ചത് പൊലീസ് ക്വാർട്ടേഴ്സുകളിലെ ജീവിതം
കേരളത്തിൽ വളരെ പ്രകടമായി നിലനിൽക്കുന്ന സിപിഎം അധീശത്വത്തിന്നെതിരെ ഒരു എസ്ഐയെങ്കിലും വളരെ ശക്തമായ രീതിയിൽ മാന്യതയുടെ അതിർവരമ്പ് മറികടക്കാതെ പ്രതികരിച്ചതിൽ പൊലീസ് ഉന്നതരിൽ പലരും മനസ്സാലെ സന്തോഷിക്കുന്നുമുണ്ട്. എങ്കിൽ ആരാണ് അമൃത് രംഗൻ എന്നും എന്താണ് ഈ എസ്ഐയുടെ പശ്ചാത്തലമെന്നും അറിയേണ്ടതുണ്ട്. പൊലീസ് എല്ലായ്പോഴും നിക്ഷ്പതയുടെയും ധീരതയുടെയും വഴികളിൽ സഞ്ചരിക്കുമെന്ന മനസ്സിൽ പതിഞ്ഞ കാര്യമാണ് സക്കീർ ഹുസൈനോടു പൊടുന്നനെയുണ്ടായ ഒരു സംഭാഷണത്തിന്നിടയിൽ അമൃത് രംഗൻ പറയുന്നത്. പൊലീസ് ക്വാർട്ടെഴ്സുകളിൽ ചെലവിട്ട ബാല്യമാണ് ഈ എസ്ഐയുടേത്. യൗവനം മുഴുവൻ അമൃത് രംഗൻ
ചെലവിട്ടതും പൊലീസ് ക്വാർട്ടെഴ്സിൽ തന്നെയാണ്. ആംഡ് പൊലീസിൽ അസിസ്റ്റന്റ്റ് കമാൻഡന്റ് ആയിരുന്നു അമൃത് രംഗന്റെ പിതാവ്. പൊലീസ് ക്വാർട്ടേഴ്സിൽ തളച്ചിടപ്പെട്ടതാണ് അമൃത് രംഗന്റെ ബാല്യവും. അതുകൊണ്ട് തന്നെ എന്താണ് പൊലീസ് എന്ന് തന്റെ മനസ്സിൽ പതിഞ്ഞ കാര്യമാണ് അമൃത് രംഗൻ സക്കീർ ഹുസൈനോടു പറയുന്നത്.
സക്കീർ ഹുസൈനോടു അമൃത് രംഗൻ പറഞ്ഞ മറുപടിക്ക് പൊലീസ് ഉന്നതർ വിശദീകരണം ചോദിച്ചാൽ പൊലീസ് എന്ന ഡെഫനിഷിനു തന്നെ വ്യാഖ്യാനം മാറ്റി പറയേണ്ടി വരും. ഇതല്ല പൊലീസ് എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനും അമൃത് രംഗനോടു പറയാനും കഴിയില്ല. അത്രമാത്രം തിളക്കമുള്ള ഒരു പ്രൊഫൈൽ ആണ് അമൃത് രംഗന്റെതും. സെന്റ് പോൾസ് കളമശ്ശേരിയിൽ സെക്കൻഡ് ഗ്രൂപ്പ് എടുത്ത് പഠിച്ചാണ് സെന്റ് പീറ്റേഴ്സ് കോലഞ്ചേരി കോളേജിൽ ഡിഗ്രിക്ക് ചേരുന്നത്. സെന്റ് പീറ്റേഴ്സ് കോലഞ്ചേരി കോളേജിൽ നിന്നും പാസായത് ബിഎസ് സി ഫിസിക്സ്. ലോ അക്കാദമിയിൽ നിന്ന് എൽഎൽബി ബിരുദം. കൊച്ചി യൂണിവേഴ്സിറ്റിയിൽ നിന്ന് മനുഷ്യാവകാശത്തിൽ എൽഎൽഎം. കാലടി യൂണിവേഴ്സിറ്റിയിൽ നിന്ന് എംഎസ്ഡബ്ല്യു. അതിന്നിടയിൽ യുജിസിയുടെ നെറ്റ് ടെസ്റ്റും പാസായി. കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസും നടത്തി.
പഠിപ്പിൽ എന്നും ഒന്നാമൻ
തൃപ്പൂണിത്തുറ സ്വദേശിയായ അമൃത് രംഗൻ പിഎസ് സി എസ്ഐ ടെസ്റ്റിനു വിളിച്ചപ്പോഴാണ് അച്ഛന്റെ പാരമ്പര്യം പിൻബലമാക്കി എസ്ഐ ടെസ്റ്റ് പരീക്ഷ എഴുതുന്നത്. ആദ്യ നൂറു റാങ്കിൽ തന്നെ ഉൾപ്പെട്ടിട്ടാണ് 2014-ൽ എസ് ഐയായി നിയമനം ലഭിക്കുന്നത്. അതിന്നിടയിൽ എസ്ഐ ട്രെയിനിങ്ങിൽ പ്രകടിപ്പിച്ച മിടുക്കിനു ട്രെയിനിംഗിന്നിടയിൽ ഗോൾഡ് മെഡലും നേടി. പൊലീസ് മാനെജ്മെന്റ് ട്രെയിനിങ് പേപ്പറിൽ ഒന്നാമത് എത്തുകയും ചെയ്തു. ഇങ്ങിനെ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാണ് തൊട്ടിൽപാലത്ത് പ്രൊബേഷൻ എസ്ഐയായി അമൃത് രംഗൻ നിയമിതനാകുന്നത്. 2014-ലാണ് എസ്ഐയായി നിയമനം ലഭിച്ചത്. തുടർന്ന് 2015ൽ മലപ്പുറം എടവണ്ണയിൽ എസ്എച്ച്ഒ ആയി നിയമനം. ഈ ഘട്ടത്തിലാണ് ഒരാൾ പഞ്ചായത്ത് ഓഫീസിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സംഭവം അറിഞ്ഞ് എത്തിയ പൊലീസ് എത്തിയപ്പോൾ എസ്ഐ ആയ അമൃത് രംഗനെ മാത്രമാണ് അയാൾ അന്ന് തന്റെ അടുത്തേക്ക് വരാൻ അനുവദിച്ചത്. അതോടെ അന്ന് എസ്ഐയ്ക്ക് സൂപ്പർ പരിവേഷം ലഭിച്ചു.
മനുഷ്യസ്നേഹിയായ സൂപ്പർ ഹീറോ
എസ്ഐ ആയുള്ള സർവീസിന്നിടെ ഒരുപാട് പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകാൻ സഹായിച്ചു. ചെർളായി ആദിവാസി കോളനിയിലെ ആളുകളെ ആദ്യമായി പുറത്തെത്തിച്ചു. ഇവരെ പുറത്തേക്ക് ടൂർ കൊണ്ടുപോകാൻ മുൻ കയ്യെടുത്തു. അങ്ങിനെ ചെർളായി ആദിവാസി കോളനിയിലെ ജനങ്ങൾ ആദ്യമായി പുറംലോകം കണ്ടു. ആദിവാസികൾക്കിടയിലെ പ്രവർത്തനത്തിനു ജനപ്രീതി വർധിപ്പിച്ചപ്പോൾ ഇത് മനസിലാക്കി പൊലീസ് സർവീസിൽ നിന്നും ഗുഡ് സർവീസ് എൻട്രി ലഭിച്ചു. പൂക്കോട്ടും പാടത്തെ വില്ലോട്ടു ശിവക്ഷേത്രത്തിൽ ശിവലിംഗം അടിച്ചു പൊട്ടിച്ച കേസ് വർഗീയ പ്രശ്നമായി മാറുമെന്നു മനസിലാക്കിയപ്പോൾ ഊണും ഉറക്കവും ഒഴിച്ച് ക്രമസമാധാന നില ഭദ്രമായി കാത്തു. അതിന്നിടയിൽ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലും ജോലി ചെയ്തു. ഈ മൂന്നു മാസ കാലയളവിൽ ദിവസങ്ങളുടെ വ്യത്യാസത്തിൽ സ്റ്റേഷൻ പരിധിയിൽ നടന്നത് മൂന്നു കൊലപാതകങ്ങൾ. 45 വയസ്സുള്ള മകൻ 72 വയസ്സുള്ള അമ്മയെ കൊലപ്പെടുത്തുന്നു. ഇരുപത്തിയൊന്നു വയസുള്ള അമ്മ ഒരു വയസ്സും മൂന്ന് മാസവും പ്രായമുള്ള സ്വന്തം മകളെ കൊല ചെയ്യുന്നു. 25 വയസ്സുള്ള ചെറുമകൻ 75 വയസ്സുള്ള അമ്മൂമ്മയെ കൊലപ്പെടുത്തുന്നു. മൂന്നിലും പ്രതികളെ എടുത്ത് അകത്താക്കി.
മയക്കുമരുന്ന് മാഫിയയ്ക്കെതിരെയുള്ള നടപടികൾ എല്ലാ സ്റ്റെഷനിലും ശക്തമാക്കി. 300 ഓളം പേരെയാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ടു അകത്തിട്ടത്. മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുട്ടികളെ മയക്കുമരുന്നിൽ നിന്നും പൂർണമായി വിടർത്തി മാറ്റാനുള്ള പ്രവർത്തികളിലും മുഴുകി. മാവോയിസ്റ്റ് സാന്നിധ്യമുള്ള മലപ്പുറത്തെ 2016-ൽ പൂക്കോട്ടുപാടം സ്റ്റേഷനിൽ എസ്ഐയായി ചെലവിട്ടത് രണ്ടര വർഷം. കേരളത്തിൽ നിന്ന് ആദ്യത്തെ മിലിറ്ററി ട്രെയിനിംഗിനു തിരഞ്ഞെടുക്കപ്പെട്ടതും അമൃത് രംഗന്റെ തൊപ്പിയിലെ തൂവൽ തന്നെയായി നിലനിൽക്കുന്നു. കൊച്ചി ഇൻഫോ പാർക്കിൽ എസ്ഐയായി എത്തുന്നത് 2018ലാണ്. അതിനു ശേഷം കളമശ്ശേരിയിൽ എസ്ഐയായി നിയമനം.
രണ്ടു മാസം മുൻപാണ് കളമശ്ശേരിയിൽ എസ്ഐയായി ചാർജെടുക്കുന്നത്. അതിനു ശേഷമാണ് കഴിഞ്ഞ തിങ്കളാഴ്ച വിദ്യാർത്ഥി സംഘട്ടനവുമായി ബന്ധപ്പെട്ടു സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന് കുറിക്കു കൊള്ളുന്ന മറുപടി നൽകി അമൃത് രംഗൻ വിവാദനായകനായി മാറുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്