ജെപി നഡ്ഡയുടെ അയൽക്കാരൻ അമിത് ഷായെ കാണാൻ വിസിറ്റിങ് കാർഡ് നൽകിയപ്പോൾ രണ്ടുമണിക്കൂർ കാത്തിരിക്കണമെന്ന്; വെറും അഞ്ചുമിനിറ്റിൽ ഷാ വിളിപ്പിച്ചു; ശേഷം ചരിത്രം; ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന പദവിയിൽ എത്തുമ്പോൾ പഴയ അദ്ഭുതക്കുട്ടിക്ക് സന്തോഷം മാത്രം

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാഷ്ട്രീയം ഭാഗ്യനിർഭാഗ്യങ്ങളുടെ കലയാണ്. പ്രവചനാതീതമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഭാഗ്യ നിർഭാഗ്യങ്ങൾ എങ്ങനെ കറങ്ങിത്തിരിഞ്ഞു വരുമെന്ന് ആർക്കും പ്രവചിക്കാനും സാധ്യമല്ല. രാഷ്ട്രീയം ഭാഗ്യ നിർഭാഗ്യങ്ങളുടെ കലയാണെന്ന മന്ത്രിക്കൽ രാഷ്ട്രീയക്കാരുടെ മനസ്സിൽ എപ്പൊഴുമുണ്ടാവും. ദേശിയ ഹജ്ജ്കമ്മിറ്റി ചെയർമാനായി ബിജെപി. ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന് മാത്രമല്ല, കേരളത്തിനും, വിശേഷിച്ച് കണ്ണൂരിനും വലിയ അംഗീകാരം തന്നെ.
ഇതാദ്യമായാണ് ദക്ഷിണേന്ത്യയിൽ നിന്ന് ഒരാൾ ഈ പദവിയിലെത്തുന്നത്. ഇ.അഹമ്മദിനുപോലും ലഭിക്കാത്ത അംഗീകാരമാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചത്. വർഷംതോറും പ്രത്യേക ഹജ്ജ് ക്വാട്ടയിലൂടെ ലക്ഷക്കണക്കിന് ആൾക്കാരാണ് ഹജ്ജിന് പോകുന്നത്. ഇവർക്കുള്ള സേവനസൗകര്യങ്ങളുടെയെല്ലാം ചുക്കാൻ പിടിക്കേണ്ടത് ഹജ്ജ് കമ്മിറ്റി ചെയർമാന്റെ ഉത്തരവാദിത്വം കൂടിയാണ്. മുംബൈയാണ് ആസ്ഥാനം. വരുന്ന 26-ന് ഹജ്ജ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന പദവിയും അപ്രതീക്ഷിതമാണ്. കേരളത്തിൽ ബിജെപി. ലക്ഷ്യംവെക്കുന്ന ന്യൂനപക്ഷരാഷ്ട്രീയ പിന്തുണ തന്നെയാണ് അബ്ദുള്ളക്കുട്ടിക്ക് നൽകിയ ഈ അംഗീകാരത്തിലൂടെ നേതൃത്വം ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഹജ്ജിന് പോകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റൊന്ന് യു.പി.യാണ്. കേരളം, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ള ഹജ്ജ് തീർത്ഥാടകരുടെ എംബാർക്കേഷൻ കേന്ദ്രം കൊച്ചിയാണ്. പുതിയ നിയമനത്തിൽ സന്തോഷവാനാണ് അബ്ദുള്ളക്കുട്ടി. ഇതിൽപ്പരം വലിയൊരു അംഗികാരം കിട്ടാനില്ലെന്നാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. ഹജ്ജ് തീർത്ഥാടകർക്കുവേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഉപാധ്യക്ഷ പദവി ഏറ്റെടുത്തതും സംഭവം
അബ്ദുള്ളക്കുട്ടി ബിജെപിയുടെ ഡൽഹി ആസ്ഥാനത്ത് നിന്ന് പാർട്ടിയുടെ ഉപാധ്യക്ഷ പദം ഏറ്റെടുത്തതും സംഭവമാണ്. കേരളത്തിലെ ബിജെപിക്കാർ ഞെട്ടിയ നിയമനം. സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്തായി എങ്ങുമെല്ലാത്ത അവസ്ഥയിൽ ദുബായിൽ ബിസിനസ് ചെയ്യാൻ തീരുമാനിച്ചശേഷം ഡൽഹിയിൽ എത്തിയപ്പോൾ അമിത് ഷായെ കണ്ടതാണ് അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകമായി മാറിയത്.
ആ നിർണായകമായ കൂടിക്കാഴ്ച തന്നെയാണ് അബ്ദുള്ളക്കുട്ടിയുടെയും കേരള ബിജെപിയുടെയും രാഷ്ട്രീയ ജാതകം തിരുത്തിക്കുറിക്കാൻ ഇടയാക്കിയതും. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടിയെ തിരഞ്ഞടുത്തപ്പോൾ ആദ്യം വന്ന ഫോൺ കോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ആയിരുന്നു. രണ്ടേ രണ്ടു മിനിട്ട് മാത്രമാണ് സംസാരിച്ചതെങ്കിലും അബ്ദുള്ളക്കുട്ടി ആ സമയത്ത് വിസ്മയഭരിതനായിരുന്നു.
അമിത് ഷാ പ്രസിഡന്റ് ആയ സമയത്താണ് അബ്ദുള്ളക്കുട്ടി അമിത് ഷായെ നേരിൽ കാണുന്നത്. അതിനു വഴിവേച്ചതോ സിപിഎം എംപിയായ മാറിയ സമയത്ത് അന്ന് എംപിയായിരുന്ന ഇപ്പോഴത്തെ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായുള്ള അടുപ്പവും. അബ്ദുള്ളക്കുട്ടി എംപിയായിരുന്ന സമയത്ത് ഡൽഹിയിലെ എംപി ക്വാർട്ടെഴ്സിൽ അബ്ദുള്ളക്കുട്ടിയുടെ അയൽക്കാരൻ ജെ.പി. നഡ്ഡയായിരുന്നു. നഡ്ഡയുമായുള്ള അന്നത്തെ പരിചയം കാരണമാണ് ബിജെപി അധ്യക്ഷനായ അമിത്ഷായെ നേരിട്ട് കാണാൻ അബ്ദുള്ളകുട്ടിക്ക് ഇടവരുത്തിയത്. മാസങ്ങൾക്ക് മുൻപ് അമിത് ഷാ അധ്യക്ഷൻ ആയ സമയത്ത് അമിത് ഷായെ കാണാൻ പോയപ്പോൾ വിസിറ്റിങ് കാർഡ് ആണ് അബ്ദുള്ളക്കുട്ടി അമിത് ഷായുടെ സെക്രട്ടറിക്ക് നീട്ടിയത്.
വിസിറ്റിങ് കാർഡ് കണ്ടപ്പോൾ രണ്ടു മണിക്കൂർ കഴിഞ്ഞാൽ അമിത് ഷായെ കാണാം എന്നാണ് സെക്രട്ടറി പറഞ്ഞത്. സെക്രട്ടറിയുടെ രണ്ടു മണിക്കൂർ അമിത് ഷായ്ക്ക് വെറും അഞ്ചു മിനിറ്റായിരുന്നു. വിസിറ്റിങ് കാർഡ് കൈമാറി വെറും അഞ്ചു മിനിട്ട് കൊണ്ടാണ് അമിത് ഷായെ സന്ദർശിക്കാൻ അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞത്. ഈ സന്ദർശനം മാറ്റിയത് അബ്ദുള്ളക്കുട്ടിയുടെ തലക്കുറി തന്നെയാണ്. വിസിറ്റിങ് കാർഡ് കണ്ടു കണ്ണ് തള്ളിയ അമിത് ഷാ വെറും അഞ്ചു മിനിട്ട് കൊണ്ടാണ് അബ്ദുള്ളക്കുട്ടിക്ക് കൂടിക്കാഴ്ച അനുവദിച്ചത്. രണ്ടു തവണ കണ്ണൂരിലെ സിപിഎം എംപി, എസ്എഫ്ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റ്, സിപിഎം കോട്ടയായ കണ്ണൂരിൽ രണ്ടു തവണ കോൺഗ്രസ് നിയമസഭാംഗം. ഇതെല്ലാമായ അബ്ദുള്ളക്കുട്ടിയാണ് അമിത് ഷായെ കാണാൻ വന്നത്.
അബ്ദുള്ളക്കുട്ടിയുടെ സംസാരം ഞെട്ടിച്ചത് അമിത് ഷായെയാണ്. രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്ത അവസ്ഥയാണ്. ദുബായിൽ ബിസിനസ് ചെയ്യാൻ പോവുകയാണ് എന്നാണ് അമിത് ഷായോടു അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഈ ലക്ഷ്യത്തോടെയാണ് അബ്ദുള്ളക്കുട്ടി ഡൽഹിയിൽ എത്തിയതും. സംസാരമധ്യെ അമിത് ഷാ ചോദിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നോ എന്നും. പ്രധാനമന്ത്രിയല്ലേ അങ്ങനെ കാണാൻ കഴിയുമോ എന്നാണ് അബ്ദുള്ളക്കുട്ടി തിരിച്ചു ചോദിച്ചത്. പിന്നെയെല്ലാം ചടുല വേഗത്തിലായിരുന്നു. അമിത് ഷാ സെക്രട്ടറിയെ വിളിക്കുന്നു. അമിത് ഷായുടെ കാറ് തയ്യാറാകുന്നു. സെക്രട്ടറി അമിത് ഷായുടെ കാറിൽ അബ്ദുള്ളക്കുട്ടിയെ കൂട്ടി പ്രധാനമന്ത്രിയെ കാണാൻ പോകുന്നു. കുറച്ച് നേരമുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞത് ദുബായിൽ ഒന്നും പോകേണ്ടതില്ല. രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുമില്ലാ എന്നായിരുന്നു. മോദി സ്തുതി കാരണം സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടിയാണ് തന്റെ മുന്നിൽ ഉള്ളത് എന്ന വസ്തുത മോദിക്ക് അറിയാമായിരുന്നു. പോകുമ്പോൾ നേരെ അമിത് ഷായെ തന്നെ കാണാനാണ് മോദി പറഞ്ഞത്. പിന്നീടുള്ളത് ചരിത്രവുമായി..
അമിത് ഷായോട് അബ്ദുള്ളക്കുട്ടി പറഞ്ഞത് എനിക്ക് ബിജെപിയോട് ഒരു എതിർപ്പും ഇല്ലെന്നും ബിജെപിയിൽ ചേരാൻ സന്തോഷം ആണെന്നുമായിരുന്നു. എങ്കിൽ ബിജെപിയിൽ മെമ്പർഷിപ്പ് എടുത്തുകൂടെ എന്ന് ചോദിച്ചപ്പോൾ കേരളത്തിൽ പോയി മെമ്പർഷിപ്പ് എടുക്കാം എന്നാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. കേരളത്തിലെ അവസ്ഥ അറിയാമായിരുന്ന അമിത് ഷാ ചിരിച്ചുകൊണ്ട് പറഞ്ഞത് മെംബർഷിപ്പ് എടുക്കാനായി കേരളത്തിൽ ഒന്നും പോകേണ്ട. ഇവിടെ നിന്ന് തന്നെ മെമ്പർഷിപ്പ് നൽകും എന്നായിരുന്നു. അമിത് ഷാ പ്രസിഡന്റും ജെ.പി.നഡ്ഡ വർക്കിങ് പ്രസിഡനറും ആയിരുന്ന സമയത്ത് പഴയ സുഹൃത്തായ നഡ്ഡയിൽ നിന്നാണ് മെമ്പർഷിപ്പ് അബ്ദുള്ളക്കുട്ടി ഏറ്റുവാങ്ങിയത്. അത് 2019 ജൂണിലായിരുന്നു. അതിന്റെ തുടർച്ചയായി അബ്ദുള്ളക്കുട്ടിയെ തേടിവന്നതാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനം. ഇപ്പോൾ ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവിയും.
അംഗീകാരങ്ങൾ അപ്രതീക്ഷിതം
അംഗീകാരങ്ങൾ പലപ്പോഴും അപ്രതീക്ഷിതമായിരുന്നു അബ്ദുള്ളക്കുട്ടിക്ക്. സിപിഎമ്മിൽ വളരെ തുടക്കത്തിൽത്തന്നെ എംപി. ആയ അദ്ദേഹം രണ്ടുതവണ തുടർന്നു. പിന്നീട് കോൺഗ്രസിലെത്തിയ അദ്ദേഹം രണ്ടുതവണ എംഎൽഎ. ആയി. അതിനുശേഷമാണ് അപ്രതീക്ഷിതമായി എല്ലാവരെയും ഞെട്ടിച്ച് അബ്ദുള്ളക്കുട്ടി ബിജെപി.യിലെത്തിയത്. ലക്ഷദ്വീപിന്റെ ചുമതലയുള്ള പ്രഭാരിയുമാണ് ഇപ്പോൾ അബ്ദുള്ളക്കുട്ടി.
അരുവാനപ്പള്ളി പുതിയപുരക്കൽ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി, അഞ്ച് തവണ കണ്ണൂരിൽ നിന്ന് ലോക്സഭാ അംഗമായ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999ലും 2004ലും ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതോടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. 2009ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രശംസിച്ചതിന് സിപിഎമ്മിൽ നിന്ന് പുറത്താക്കി. തുടർന്ന് കോൺഗ്രസ് അംഗമായി. 2009ലും 2011ലും കോൺഗ്രസ് പ്രതിനിധിയായി കണ്ണൂരിൽ നിന്ന് നിയമസഭയിലെത്തി.
1967 മെയ് എട്ടിന് കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിൽ ടി.പി. മൊയ്തീന്റെയും എ.പി. സൈനബയുടെയും അഞ്ചു മക്കളിൽ മൂന്നാമനായാണ് അബ്ദുള്ളക്കുട്ടിയുടെ ജനനം. നാറാത്ത് എൽപി സ്കൂൾ, കമ്പിൽ മാപ്പിള ഹൈസ്കൂൾ എന്നിവിടങ്ങളിൽ
നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളേജിൽ നിന്ന് പ്രീഡിഗ്രിയും മലയാളത്തിൽ ബിരുദവും നേടി. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നു നിയമബിരുദവും നേടിയിട്ടുണ്ട്.
Stories you may Like
- ഉംറ കർമ്മത്തിന് പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മിറ്റി ചെയർമാനായത് കാലം കരുതിവെച്ച കാവ്യനീതി;
- ഹലാൽ ഹജ്ജ് എന്തെന്ന് പഠിപ്പിച്ച ഗുരുഭൂതനാണ് നരേന്ദ്ര മോദി
- ഹജ്ജ് കമ്മിറ്റി ചെയർമാനായി എ.പി അബ്ദുള്ളക്കുട്ടിയെ നിയമിച്ചു
- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഹജ്ജ് എംബർക്കേഷൻ കേന്ദ്രം തുടങ്ങണം
- വിശുദ്ധ ഹജ്ജ് കർമ്മത്തിലെ അറഫാ സംഗമം നടന്നു
- TODAY
- LAST WEEK
- LAST MONTH
- യുജിസിയെ കൂടെ കൂട്ടി കണ്ണൂരിലെ വാദം പൊളിക്കും; ലോകായുക്ത ബിൽ അംഗീകരിക്കാതെ പിണറായിയെ വെട്ടിലാക്കും; വിധി വേഗത്തിലാക്കാൻ ഹൈക്കോടതിയിൽ നീക്കം; ദുരിതാശ്വാസ നിധിയിലെ ആരോപണം തെളിഞ്ഞാൽ മുഖ്യമന്ത്രിക്കെതിരായ ശുപാർശ ലോകായുക്തി നൽകുക ഗവർണ്ണർക്ക്; രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; സിപിഎമ്മിൽ 'പകരം' ചർച്ച സജീവം
- പനി വന്നാൽ ഉടൻ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാൻ മരുന്ന് കമ്പനി ഡോക്ടർമാർക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കൽ റെപ്പുമാരുടെ സംഘടന നൽകിയ ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി; 10 ദിവസത്തിനകം കേന്ദ്രം മറുപടി നൽകണം; തനിക്ക് കോവിഡ് വന്നപ്പോഴും കുറിച്ചത് ഡോളോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; വളരെ ഗൗരവം ഉള്ള പ്രശ്നമെന്നും കോടതി
- സ്വപ്നങ്ങൾ ബാക്കിയാക്കി ആരോടും ഒന്നും പറയാതെ ജീവിതത്തിൽ നിന്ന് വിടവാങ്ങി; ഇന്നലെ വൈകുന്നേരം വരെ സന്തോഷവാനായി കണ്ടയാളെ കാണാതായത് രാത്രി പന്ത്രണ്ടോടെ; നാടിന്റെ കണ്ണീരോർമ്മയായി ജിബിൻ; ദുരന്തത്തിൽ നടുങ്ങി തളിപ്പറമ്പിലെ കൂനംഗ്രാമം
- വിമാനം 37,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റുമാർ ഉറങ്ങിപ്പോയി; വിമാനം ലാൻഡ് ചെയ്യേണ്ട സമയത്തുപോലും ഗാഢനിദ്രയിൽ; ഒടുവിൽ വിമാനം ലാൻഡ് ചെയ്തത് 25 മിനിട്ടിലധികം പിന്നിട്ടശേഷം
- പ്രിയാ വർഗ്ഗീസിനെ ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതിയിൽ; കണ്ണൂർ വിസി തൽകാലം നിയമപോരാട്ടത്തിനില്ല; ഗവർണ്ണർക്കെതിരെ കോടതിയെ സമീപിക്കുന്നതിന് സർക്കാർ പിന്തുണയ്ക്കില്ലെന്ന് സൂചന; കണ്ണൂർ വിസിയുടേത് കടുത്ത ചട്ടലംഘനമെന്ന് ഗവർണ്ണർക്ക് നിയമോപദേശം; കടുത്ത നടപടികൾക്ക് രാജ് ഭവൻ; വിസിയെ പുറത്താക്കാൻ സാധ്യത
- കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ലോഡ്ജുടമ മരിച്ചു; ജോസഫ് മരിച്ചത് 37 വർഷങ്ങൾക്ക് മുൻപ് മകൾ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത്
- പാവങ്ങൾക്ക് കിറ്റ്; മുഖ്യമന്ത്രിക്ക് കിയാ! ശമ്പളവും ബോണസും അഡ്വാൻസും പിന്നെ രണ്ടുമാസത്തെ ക്ഷേമ പെൻഷനും.... മാവേലിയെ വരവേൽക്കാൻ ശതകോടികൾ കടമെടുക്കേണ്ടി വരും; പഴമൊഴിയെ യാഥാർത്ഥ്യമാക്കും കേരളം; കാണം വിറ്റും ഓണം ഉണ്ണാൻ പിണറായി സർക്കാർ; കേരളം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലേക്ക്
- പേടിപ്പിക്കുന്ന ഓവർടേക്കിങ്ങും മത്സരയോട്ടവും പതിവായതോടെ ജീവനിൽ കൊതിയുള്ളവർ ആറ്റുപറമ്പത്ത് ബസിൽ കയറാതായി; ആളെ പിടിക്കാൻ 'നർമദ' എന്ന് നദിയുടെ പേരു നൽകിയിട്ടും ജീവനക്കാർ നന്നായില്ല; വടക്കൻ പറവൂരിൽ കാർ ഡ്രൈവറെ കുത്തിയ ജീവനക്കാർക്ക് ഒത്താശ ചെയ്യുന്നത് ഉടമ നൗഷാദ്
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- കേരള യൂണിവേഴ്സിറ്റിയിൽ പികെ ബിജുവിന്റെ ഭാര്യ; കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പി രാജീവിന്റെ ഭാര്യ; കാലടി യൂണിവേഴ്സിറ്റിയിൽ എംബി രാജേഷിന്റെ ഭാര്യ; കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കെകെ രാഗേഷിന്റെ ഭാര്യ; രാഷ്ട്രീയനേതാക്കളുടെ കുടുംബം പോറ്റാൻ സർക്കാർ മുൻകൈയിൽ ഉന്നത പദവികൾ ദാനംചെയ്യുന്ന സ്ഥാപനങ്ങളായി സർവ്വകലാശാലകൾ മാറിയോ? പ്രിയാ വർഗ്ഗീസിന്റെ നിയമനത്തിൽ സംഭവിച്ചത്
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- അതെ ഞങ്ങൾ വേർപിരിഞ്ഞു; എന്നാൽ മകനെ ആലോചിച്ച് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല: നടി വീണാ നായരുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി ആർ.ജെ അമൻ
- അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ ആദ്യ ശ്രമം; പതിനാറാം നിലയിൽ നിന്ന് താഴെ കൊണ്ടു പോകുക അസാധ്യമായപ്പോൾ വേസ്റ്റുകൾ താഴേക്ക് എത്തിക്കാനുള്ള പൈപ്പിൽ തിരുകി കയറ്റി; അഴുകി തുടങ്ങിയ മൃതദേഹം ചർച്ചയാക്കുന്നതും ലഹരി; സജീവിനെ കൊന്നതും കഞ്ചാവ്?
- പനി വന്നാൽ ഉടൻ കുറിക്കുന്നത് ഡോളോ 650; ഗുളിക കുറിക്കാൻ മരുന്ന് കമ്പനി ഡോക്ടർമാർക്ക് കൈക്കൂലിക്കായി ഇറക്കിയത് 1000 കോടി; മെഡിക്കൽ റെപ്പുമാരുടെ സംഘടന നൽകിയ ഹർജിയിൽ ഇടപെട്ട് സുപ്രീം കോടതി; 10 ദിവസത്തിനകം കേന്ദ്രം മറുപടി നൽകണം; തനിക്ക് കോവിഡ് വന്നപ്പോഴും കുറിച്ചത് ഡോളോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; വളരെ ഗൗരവം ഉള്ള പ്രശ്നമെന്നും കോടതി
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്