ക്വാറന്റൈനിനെ കുറിച്ച് ആദ്യ പരമർശമുള്ളത് ബൈബിൾ പഴയനിയമത്തിൽ; ചരിത്രത്തിലെ രേഖപ്പെടുത്തിയ ആദ്യത്തെ സംഘടിതരൂപത്തിലുള്ള ക്വാറന്റൈൻ നടന്നത് പതിനാലാം നൂറ്റാണ്ടിൽ; ക്വാറന്റൈൻ ക്യാമ്പിന്റെ യാഥാർത്ഥ്യം അറിയുവാൻ രോഗമുണ്ടെന്ന വ്യാജ രേഖ ചമച്ച് ക്യാമ്പിൽ പ്രവേശനം നേടിയ ജയിൽ പരിഷ്കർത്താവ്; കൊറോണകാലത്ത് മാത്രം മലയാളിക്ക് പരിചിതമായ ക്വാറന്റൈനിന്റെ നാൾവഴികളിലൂടെ ഒരു യാത്ര
രവികുമാർ അമ്പാടി
പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോൾ അവയുടെ വ്യാപനം തടയുവാനുള്ള ഉത്തമമാർഗ്ഗമാണ്, രോഗബാധിതരെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തുക എന്നത്. ക്വാറന്റൈൻ എന്ന് വിളിക്കുന്ന ഈ നടപടിയെക്കുറിച്ച് ആദ്യം പ്രതിപാദിച്ചിട്ടുള്ളത് ബൈബിൾ പഴയ നിയമത്തിലേയും എബ്രായ ബൈബിളിലേയും മൂന്നാം പുസ്തകമായ ലേവ്യ പുസ്തക (ലേവ്യർ)ത്തിലാണ്. ക്വാറന്റൈൻ എന്ന പേര് പരാമർശിച്ചിട്ടില്ലെങ്കിലും, വികൃതമായ ത്വക്ക് രോഗമുള്ളവരെ (കുഷ്ഠരോഗമായിരിക്കാം എന്നാണ് കരുതപ്പെടുന്നത്) മറ്റുള്ളവരിൽ നിന്നും പുരോഹിതർ ഏഴ് ദിവസത്തേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നതായി അതിൽ പറയുന്നു.
എന്നാൽ പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലാകെ പ്ലേഗ് പടർന്നപ്പോഴാണ് ആദ്യമായി സംഘടിത രൂപത്തിൽ ക്വാറന്റൈൻ നടപ്പിലാക്കിയത് എന്നാണ് എഴുതപ്പെട്ട ചരിത്രം പറയുന്നത്. ഇറ്റലിയിലാണ് ഇത് ആദ്യമായി നടപ്പിലാക്കിയത്. വെനീസിലേക്ക് വരുന്ന കപ്പലുകൾ, ദൂരക്കടലിൽ ഒരു നിശ്ചിത കാലയളവിലേക്ക് നങ്കൂരമിട്ട് കിടന്നതിനു ശേഷം മാത്രമേ തുറമുഖത്തേക്ക് പ്രവേശിക്കുവാൻ അനുവദിച്ചിരുന്നുള്ളു. രോഗബാധയുള്ളവർ അതിലുണ്ടോ എന്നറിയുവാനായിരുന്നു ഈ മുൻകരുതൽ എടുത്തിരുന്നത്.
എന്നാൽ, ഇന്ന് ക്രൊയേഷ്യയിൽ ഉള്ള റഗുസ തുറമുഖത്ത് തികച്ചും വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ക്വാറന്റൈൻ നടത്തിയിരുന്നത്.1377 ലെ രേഖകളിലാണ് ഇത് പ്രതിപാദിച്ചിട്ടുള്ളത്. ഈ തുറമുഖത്തേക്ക് വരുന്ന കപ്പലുകൾ കടലിൽ ദൂരെ മാറിയുള്ള, ആൾത്താമസമില്ലാത്ത ഒരു ദ്വീപിനടുത്ത് നങ്കൂരമിട്ടശേഷം ആ കപ്പലിൽ ഉള്ളവർ ആ ദ്വീപിൽ ഒരു മാസം കഴിയണമായിരുന്നു. സൂര്യപ്രകാശവും കാറ്റുമേറ്റ്, ശരീരത്തിലെ രോഗാണുക്കൾ നശിക്കുവാൻ വേണ്ടിയായിരുന്നു ഇത്. പിന്നീട് ഇത് 40 ദിവസത്തേക്ക് നീട്ടിയപ്പോഴാണ് ഇതിന് ക്വാറന്റൈൻ എന്ന പേര് വന്നുചേർന്നത്. ഇറ്റാലിയൻ ഭാഷയിൽ ക്വാറന്റാ എന്നതിനർത്ഥം 40 എന്നാണ്.
ഒരു രോഗത്തിന്റെ കാലഘട്ടത്തിൽ അതിൽ മാറ്റങ്ങൾ വരാനുള്ള കാലാവധിയായി 40 ദിവസങ്ങൾ പിന്നീട് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് നിശ്ചയിച്ചിരുന്നു എന്നത് മാത്രമല്ല, യേശുക്രിസ്തുവിന്റെ കാലഘട്ടത്തിലെ ആത്മീയ ശുദ്ധീകരണപ്രക്രിയകൾക്കും ഇതേ സമയം എടുത്തിരുന്നു എന്നതുകൂടിയാകാം കാലാവധി 40 ദിവസമാക്കുവാൻ കാരണമെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
എന്നാൽ, ആദ്യമായി ഒരു ക്വാറന്റൈൻ ക്യാമ്പ് നിർമ്മിക്കുന്നത് 1423 ലാണ്. വെനേഷ്യൻ കായലിലെ സാന്റാ മറിയ ഡി നസറേത്ത് ദ്വീപിലാണ് ഇത് നിർമ്മിച്ചത്. സെയിന്റ് ലസരെറ്റോ കുഷ്ഠരോഗാശുപത്രിയോട് അനുബന്ധിച്ച് നിർമ്മിച്ചതിനാലാകാം അത് ലസരെറ്റോ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് രോഗബാധിതരെ പാർപ്പിക്കുവാനുള്ള ക്യാമ്പ് ആയിരുന്നെങ്കിൽ, 1468 ൽവെക്കിയോ ദ്വീപിലാണ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നവരെ ക്വാറന്റൈൻ ചെയ്യുവാനുള്ള ക്യാമ്പ് ആദ്യമായി ആരംഭിച്ചത്.ഇന്നും ഇതിന്റെ അവശിഷ്ടങ്ങൾ ഈ ദ്വീപിലുണ്ട്. അനേകം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഇടംകൂടിയാണിന്നിത്.
താമസിയാതെ മെഡിറ്ററേനിയൻ തീരങ്ങളിൽ ഇത്തരത്തിലുള്ള നിരവധി ക്യാമ്പുകൾ നിലവിൽ വന്നു. അന്ന് വിദേശയാത്രകൾക്കായും വ്യാപാരാവശ്യത്തിനും പ്രധാനമായും ഉപയോഗിച്ചിരുന്നത് സമുദ്രപാതകളായിരുന്നു എന്നതിനാലാണ് സമുദ്രതീരങ്ങളിൽ ഇവ നിലവിൽ വന്നത്. ഇത്തരത്തിലുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം വരെ നില നിന്നിരുന്നു.
ഈ ക്വാറന്റൈൻ ക്യാമ്പുകളിലെ അവസ്ഥ മനസ്സിലാക്കുവാനായി ഇംഗ്ലണ്ടിലെ ജയിൽ പരിഷ്കർത്താവായ ജോൺ ഹോവാർഡ് 1780 ൽ ഇറ്റാലിയൻ കപ്പലിൽ വെനീസിലേക്ക് യാത്രയായി. പ്ലേഗ് ബാധയുള്ള ഒരു സ്ഥലത്തെ തുറമുഖത്തിൽ നിന്നുമാണ് അദ്ദേഹം യാത്ര തുടർന്നത്. മാത്രമല്ല, രോഗബാധിതനാണെന്ന ഒരു വ്യാജരേഖയും അദ്ദേഹം കൈയിൽ കരുതിയിരുന്നു.
നുവോവോ എന്ന സ്ഥലത്തെ ക്വാറന്റൈൻ ക്യാമ്പിലാണ് അദ്ദേഹത്തെ പാർപ്പിച്ചത്. നിറയെ പ്രാണികളും കീടങ്ങളും നിറഞ്ഞ ഒരു വൃത്തികെട്ട മുറിയിലായിരുന്നു അവിടെ അദ്ദേഹത്തെ പാർപ്പിച്ചത്. കിടക്കാൻ കിടക്കയോ, ഇരിക്കാൻ കസേരയോ ഉണ്ടായിരുന്നില്ല. പാതിവെന്ത ഭക്ഷണത്തിന് രുചി തീരെയില്ലായിരുന്നു എന്നും അദ്ദേഹം പിന്നീട് എഴുതുകയുണ്ടായി.
അവിടെനിന്നും ഉടനെ തന്നെ അദ്ദേഹത്തെ വെക്കിയോ ദ്വീപിലെ ക്യാമ്പിലേക്ക് മാറ്റി. പക്ഷെ അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദ്യത്തെ ആറുദിവസം അദ്ദേഹത്തിന് തറയിൽ കിടന്നുറങ്ങേണ്ടതായി വന്നു. പിന്നീട് അല്പം സൗകര്യങ്ങൾ ഉള്ള മുറിയിലേക്ക് മാറ്റിയെങ്കിലും സഹിക്കാനാകാത്ത ദുർഗന്ധം ആ മുറിയിലാകെ നിറഞ്ഞു നിൽക്കുകയായിരുന്നു എന്നാണ് അദ്ദേഹം എഴുതിയത്. ഭക്ഷണം കഴിക്കാൻ പോലും തോന്നിയിരുന്നില്ല എന്ന് അദ്ദേഹം തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതുന്നു. പിന്നീട് ആമുറിയിലെ ചുമരുകൾ കുമ്മായം പൂശിയപ്പോഴാണ് അല്പം ആശ്വാസം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
പിന്നീട് ഇത്രയും വ്യാപകമായ തോതിൽ ക്വാറന്റൈൻ നടപ്പിലാക്കിയത്1700 കളിൽ വടക്കൻ അമേരിക്കയിലായിരുന്നു. മഞ്ഞപ്പനിയും (പീതജ്വരം) വസൂരിയും പടർന്നുപിടിക്കുന്ന അക്കാലത്ത് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നു. ഈ തീരങ്ങളിലെ തുറമുഖങ്ങളിൽ എത്തുന്ന കപ്പലുകൾ ഒരു നിശ്ചിത കാലയളവിലേക്ക് തുറമുഖത്ത് നിന്നുമകന്ന് കടലിൽ നങ്കൂരമടിച്ച് കിടക്കണമായിരുന്നു. ഈ കാലയളവിൽ മുഴുവൻ കപ്പലുകൾക്ക് മീതെ മഞ്ഞ കൊടി പ്രദർശിപ്പിക്കണം. എന്നാൽ മഞ്ഞപ്പനി പോലുള്ള രോഗങ്ങൾ പടർത്തുന്നതുകൊതുകുകളാണ് എന്നതിനാൽ ഇത്തരം മുൻകരുതലുകളുടെ ഫലത്തേക്കുറിച്ച് അന്നേ തർക്കങ്ങൾ ഉയർന്നിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോഴും ഇത്തരത്തിലുള്ള ക്വാറന്റൈൻ നടപടികൾ ഉണ്ടായി. കർശനമായ നടപടികൾ എടുത്തിട്ടും 1832 ൽ ബ്രിട്ടനിൽ നിന്നും ഈ പകർച്ചവ്യാധി അമേരിക്കയിൽ എത്തുക തന്നെ ചെയ്തു. എന്നാൽ 1866 ൽ കൂടുതൽ കാര്യക്ഷമമായ രീതിയിലായിരുന്നു ക്വാറന്റൈൻ നടപ്പാക്കിയത്. ലിവർപൂളിൽ നിന്നും യാത്രതിരിച്ച വെർജീനിയ എന്ന കപ്പൽ അമേരിക്കയിൽ എത്തുന്നതിനു മുൻപ് തന്നെ അതിൽ കോളറ മൂലം 38 യാത്രക്കാർ മരിച്ചിരുന്നു. തീരത്തു നിന്നും ഏകദേശം 20 മൈൽ ദൂരെ, കടലിൽ നങ്കൂരമിട്ട് കിടന്നിരുന്ന കപ്പലിനടുത്തേക്ക് ഒരു ഹോസ്പിറ്റൽ ഷിപ്പിനേയും അയച്ചിരുന്നു. അന്നൂം പകർച്ചവ്യാധി അമേരിക്കയെ ബാധിച്ചു എങ്കിലും മുൻപത്തത്ര ഭീകരമായിരുന്നില്ല.
ഇന്ന് ലോകത്തെ മിക്ക രാജ്യങ്ങളിലും ചൈനക്കെതിരായ വികാരം ഉയർന്നു വരുന്നുണ്ട്. കൊറോണക്ക് കാരണം ചൈനയാണെന്ന വിശ്വാസമാണ് അതിന് പിന്നിൽ. ഇതുപോലെത്തന്നെയായിരുന്നു സാൻഫ്രാൻസിസ്കോയിൽ 1900 ൽ സംഭവിച്ചതും. ചൈനീസ് വംശജനായ വോംഗ് ചുറ്റ് കിങ് ആണ് പ്ലേഗിനാൽ മരിച്ചതെന്ന് സംശയിക്കപ്പെടുന്ന ആദ്യ വ്യക്തി. ഇത് ചൈനീസ് വംശജർക്കെതിരെ വെറുപ്പ് കലർന്ന ഭയം മറ്റുള്ളവരിൽ ഉയരുവാൻ കാരണമായി. ചൈനാടൗണിന് ചുറ്റും കയറുകൾ കെട്ടിയും പൊലീസ് പോസ്റ്റുകൾ കെട്ടിയും അവിടെമാകെ ക്വാറന്റൈൻ നടപ്പിലാക്കി.എന്നാൽ അവിടെ ക്വാരാന്റൈൻ ലക്ഷ്യമിട്ടത് ചൈനീസ് വംശജരെ മാത്രമായിരുന്നു. വെള്ളക്കാരെ ചൈനാടൗണിൽ നിന്നും പുറത്തേക്ക് പോകാൻ അനുവദിച്ചപ്പോൾ ചൈനീസ് വംശജർക്ക് അതിനുള്ള അനുവാദം ഇല്ലായിരുന്നു. അങ്ങനെ ക്വാറാന്റൈൻ വംശീയവെറി തീർക്കുവാനും ഉപയോഗിക്കപ്പെട്ടു.
ഇരുപതാം നൂറ്റാണ്ടിൽ രോഗപ്രതിരോധത്തിനുതകുന്ന വാക്സിനുകളും ആന്റിബയോട്ടിക്കുകളുമൊക്കെ കണ്ടുപിടിച്ചതിനു ശേഷമാണ് ക്വാറന്റൈൻ എന്ന നടപടിയുടെ പ്രസക്തി ഏറെക്കുറെ ഇല്ലാതെയായത്. എന്നിരുന്നാലും അവിടവിടെയായി ക്വാറന്റൈൻ നടപ്പാക്കിയിരുന്നു. 2003 ലെ സാർസ് രോഗത്തെ ഫലപ്രദമായി ചെറുക്കാനായത് ക്വാറന്റൈൻ മൂലമായിരുന്നു എന്ന് പറയപ്പെടുന്നു. എന്നാൽ പല ഭാഗത്തും ഇത് നടപ്പാക്കിയത് ഭീകരമായ നിയമങ്ങളുടെ പിൻബലത്തിൽ ആയിരുന്നു എന്നു മാത്രം. ചൈനയിൽ വൈറസ് പടർത്തുന്നവർക്ക് ജീവപര്യന്തം തടവ്, വധശിക്ഷ മുതലായവയായിരുന്നു വിധിച്ചിരുന്നത്.
എന്നാൽ, നൂറ്റാണ്ടുകൾക്ക് ശേഷം ക്വാറന്റൈൻ ഇത്ര വ്യാപകമായി വന്നത് ഈ കൊറോണ കാലത്താണ്. ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ക്വാർന്റൈൻ ഇന്ന് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞിരുന്നു. മാത്രമല്ല പതിനാലാം നൂറ്റാണ്ടിലെ ക്വാറന്റൈൻ ക്യാമ്പിനേക്കാൾ വളരെയധികം സൗകര്യങ്ങൾ ഇന്നത്തെ ക്യാമ്പുകളിൽ ഉണ്ട്. രോഗം ഭേദമാകുന്ന ഒരു അന്തരീക്ഷവും ഭക്ഷണ ക്രമവുമാണ് ആധുനിക ക്വാറന്റൈൻ ക്യാമ്പുകളീൽ ഉറപ്പാക്കിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്