തണ്ണിത്തോട്ടിൽ സിപിഎം അക്രമത്തിന് ഇരയായ പെൺകുട്ടിക്കെതിരേ ക്വാറന്റൈൻ ലംഘിച്ചതിന് കേസെടുത്തു; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; എപ്പിഡെമിക് ആക്ട് പ്രകാരമുള്ള കേസിന് ആധാരമായത് വീടിന് പുറത്തിറങ്ങിയുള്ള സമരം; തെളിവായി വീഡിയോ ദൃശ്യങ്ങളും; അക്രമികളായ പ്രതികളെ രക്ഷിക്കാൻ പാർട്ടി ഇടപെടൽ നടത്തിയതിന് പിന്നാലെ യുവതിക്കെതിരെ കേസും
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: തണ്ണിത്തോട് സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. നിരീക്ഷണത്തിൽ കഴിയുന്നതിനിടെ സിപിഎമ്മുകാർ വീടു കയറി ആക്രമിച്ച പെൺകുട്ടിക്കെതിരേ ക്വാറന്റൈൻ ലംഘിച്ചതിന് തണ്ണിത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആരോഗ്യവകുപ്പിൽ നിന്ന് പൊലീസിന് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് എപ്പിഡെമിക് ആക്ട് പ്രകാരമാണ് കേസ്. ശനിയാഴ്ച പെൺകുട്ടി വീടിന് പുറത്തിറങ്ങി സമരം ചെയ്തതാണ് കേസിന് ആധാരം.
ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയ കേസിൽ ആറു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്ന് ശനിയാഴ്ച പെൺകുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിൽ ചെന്ന് മൊഴിപ്പകർപ്പ് വാങ്ങി. ഈ മൊഴിയിൽ വൈരുധ്യം ഉണ്ടെന്നും പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നും ആരോപിച്ച് പിതാവ് സുഭാഷ് പൊലീസ് സ്റ്റേഷന് മുന്നിലും പെൺകുട്ടി വീട്ടിലും സത്യഗ്രഹം തുടങ്ങി. സത്യഗ്രഹത്തിനായി പെൺകുട്ടി വീടിന് പുറത്ത് റോഡിൽ ഇറങ്ങി. ഇതാണ് കേസിന് കാരണമായിരിക്കുന്നത്.
ക്വാറന്റൈനിൽ കഴിയുന്നവരോ കുടുംബാംഗങ്ങളോ വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് പെൺകുട്ടി പുറത്തിറങ്ങി സമരം നടത്തുന്നതിന്റെ വീഡിയോ ദൃശ്യം സഹിതമാണ് ആരോഗ്യവകുപ്പ് പൊലീസിന് റിപ്പോർട്ട് നൽകിയത്. ശനിയാഴ്ച നടന്ന പെൺകുട്ടിയുടെയും പിതാവിന്റെയും സമരം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ അടൂർ ഡിവൈഎസ്പി നേരിട്ട് ചെന്ന് വീണ്ടും മൊഴി എടുത്തിരുന്നു. അന്വേഷണം ഡിവൈഎസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൻ കീഴിലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പെൺകുട്ടിക്കെതിരേ ക്വാറന്റൈൻ ലംഘിച്ചതിന് കേസ് എടുത്തിരിക്കുന്നത്.
തണ്ണിത്തോട് സ്വദേശികളായ മോഹനവിലാസത്തിൽ രാജേഷ് (46), പുത്തൻപുരയ്ക്കൽ അശോകൻ (43), അശോക് ഭവനത്തിൽ അജേഷ് (46), സനൽ, നവീൻ, ജിൻസൺ എന്നിവർക്കെതിരെയാണ് വീടാക്രമിച്ചതിന് പൊലീസ് കേസ് എടുത്തിരുന്നത്. രാജേഷ്, അജേഷ്, അശോകൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. ഈ വിവരം അറിഞ്ഞ സനൽ, നവീൻ, ജിൻസൺ എന്നിവർ സ്റ്റേഷനിൽ ഹാജരായി ജാമ്യം എടുത്തു മടങ്ങി. തുടർന്ന് പരാതിക്കാരിയുടെ പിതാവ് സുഭാഷ് സ്റ്റേഷനിൽ എത്തി മൊഴി പരിശോധിച്ചപ്പോഴാണ് വൈരുധ്യം കണ്ടെത്തിയത്. ഇതോടെ പിതാവും മകളും സമരത്തിനൊരുങ്ങുകയായിരുന്നു.
വിവരം പുറത്തു വന്നതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിലെ പൊള്ളത്തരം പുറത്തു വന്നിരിക്കുന്നത്. നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട്, കൈയടി നേടി അക്രമികളെ രക്ഷപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രിയും പൊലീസും സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. കോയമ്പത്തൂരിലെ കോളേജിൽ നിന്നും തണ്ണിത്തോട്ടിലെ വീട്ടിൽ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ പിതാവ് ചുറ്റി തിരിഞ്ഞ് നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പിതാവിനെ ആക്രമിക്കുമെന്ന് നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായ ഭീഷിണിയെ തുടർന്ന് വിദ്യാർത്ഥിനി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് കഴിഞ്ഞ ഏഴിന് രാത്രി 8 ഓടെ ബൈക്കുകളിലെത്തിയ 6 അംഗ സംഘം തണ്ണിത്തോട് മേക്കണ്ണത്തുള്ള വീടിനു നേരെ ആക്രമണം നടത്തിയത്. സംഭത്തിൽ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിദ്യാർത്ഥിനിയുടെ വീടിന് നേർക്ക് ആക്രമണം നടത്തിയ ആറു പേരെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്ത് ജില്ലാ കമ്മറ്റി മുഖംരക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഒത്തുകളി പുറത്തു വന്നിരിക്കുന്നത്. പാർട്ടി അംഗങ്ങളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെ പാർട്ടി അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുവെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അറിയിച്ചു.
നിരീക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയുടെ വീടിന് നേരെയുണ്ടായ കല്ലേറും അക്രമമവും അങ്ങേയറ്റം മനുഷ്യത്വ രഹിതമായ പ്രവർത്തിയാണെന്ന് യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം നടന്ന പതിവു പത്രസമ്മേളനത്തിൽ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ മുഖ്യമന്ത്രി അപലപിച്ചിരുന്നു. അതിന് ശേഷമാണ് പൊലീസും പാർട്ടിയും നടപടിയെടുക്കാൻ നിർബന്ധിതരായത്. തണ്ണിത്തോട് പഞ്ചായത്തിലെ സമൂഹ അടുക്കളയിൽ നടന്ന അനിഷ്ട സംഭവങ്ങൾ പാർട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയായിരുന്നു അക്രമം.
പഞ്ചായത്തിന്റെ സമൂഹ അടുക്കളയ്ക്ക് എതിരേ സിപിഎം നേതൃത്വത്തിൽ സമാന്തര അടുക്കള തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവായ പിതാവിനോടുള്ള വിരോധം നിമിത്തം പെൺകുട്ടി നിരീക്ഷണത്തിൽ കഴിയുന്ന വീടിന് നേരെ ആക്രമണം നടത്തിയത്. പാർട്ടിക്കാരുടെ നടപടിക്കെതിരേ മുഖ്യമന്ത്രി തന്നെ അഭിപ്രായ പ്രകടനം നടത്തിയതോടെ അക്രമികളെ സസ്പെൻഡ് ചെയ്ത് സിപിഎം മുഖം രക്ഷിക്കുകയായിരുന്നു.
Stories you may Like
- ആലുക്കാസ് സ്വർണ കടയിൽ ജീവനക്കാരനായ തേക്കുതോട് സ്വദേശിയെ കാണാതായിട്ട് ഒരു മാസം
- മോഷ്ടിച്ചത് 13 പവന്റെ സ്വർണ ഉരുപ്പടികളും 6500 രൂപയും; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്
- 70 കിലോ മ്ലാവിറച്ചിയും ആയുധങ്ങളുമായി നായാട്ട് സംഘാംഗം പിടിയിൽ
- സ്ഫോടക വസ്തു കടിച്ച് ചരിഞ്ഞത് മൂന്നു കാട്ടാനയും ചത്തത് രണ്ടു മ്ലാവും
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍