ഹീറോയിസം കാണിക്കാനല്ല ഇത് പുതിയ തലമുറയുടെ ഭാവിയെ കരുതിയാണ് ..കെഎസ്ആർടിസിയെ കരുതിയാണ്; കൈവിട്ടുപോകുമായിരുന്ന പാപ്പനംകോട്ടെ ഏഴ് ഏക്കർ സ്ഥലം തിരിച്ചുപിടിച്ച് ടോമിൻ തച്ചങ്കരി; ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജുമായുണ്ടായിരുന്ന ഭൂമിതർക്കത്തിൽ അന്തിമവിജയം കോർപറേഷന്; ഇനി കോളേജിന് ഭൂമി വിട്ടുകൊടുക്കേണ്ടെന്നും തീർപ്പ്; കെഎസ്ആർടിസിയെ കരകയറ്റാനുള്ള തച്ചങ്കരിയുടെ പോരാട്ടത്തിൽ മറ്റൊരുപൊൻതൂവൽ കൂടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ വീണ കെഎസ്ആർടിസിയെ കരകയറ്റാൻ തീവ്രയത്നം നടത്തുന്ന സിഎംഡി ടോമിൻ തച്ചങ്കരിയുടെ അക്കൗണ്ടിൽ ഒരുവിജയം കൂടി. കോർപറേഷന് കൈവിട്ടുപോകുമായിരുന്ന ഏഴ് ഏക്കർ സ്ഥലമാണ് തച്ചങ്കരി ഇടപെട്ട് തിരിച്ചുപിടിച്ചത്. പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജുമായി നിലനിന്ന ഭൂമിതർക്കമാണ് കെഎസ്ആർടിസിക്ക് നേട്ടമുണ്ടാകുന്ന തരത്തിൽ ഒത്തുതീർപ്പായത്. എഐസിടിഇ അധികൃതരും, കോളേജ് അധികൃതരും, ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തിൽ തച്ചങ്കരിയുമായി നടത്തിയ ചർച്ചയിലാണ് രണ്ടര ഏക്കർ മാത്രമേ കോളേജിന് ആവശ്യമുള്ളുവെന്നും കെഎസ്ആർടിസി കൂടുതൽ ഭൂമി വിട്ടുകൊടുക്കേണ്ടതില്ലെന്നും ധാരണയായത്.
കെഎസ്ആർടിസിയുടെ 12.5 ഏക്കർ ഭൂമി കോളേജിന് പാട്ടത്തിന് നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നെങ്കിലും 4.9 ഏക്കർ ഭൂമി മാത്രമാണ് ഇതുവരെ വിട്ട് നൽകിയിരുന്നത്. കെഎസ്ആർടിസി എംഡിയുടെ അനുമതി ഇല്ലാത്തതിനാൽ ബാക്കി ഭൂമി വിട്ടു നൽകിയിരുന്നില്ല. ഇതാണ് തർക്കത്തിലേക്ക് നയിച്ചത്. ഇതിനെ ചൊല്ലി കഴിഞ്ഞ മാസാവസാനം എഞ്ചിനിയറിങ് കോളേജ് വളപ്പിൽ വിദ്യാർത്ഥികളും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കോളേജിന് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കല്ലേറിൽ പൊലീസുകാരുൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു.
എഞ്ചിനിയറിങ് കോളേജിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളും കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരുമാണ് ഏറ്റുമുട്ടിയത്. ഈ ഭൂമിയിൽ കെഎസ്ആർടിസി സ്ഥാപിച്ച ഇരുമ്പു ഷീറ്റുകൾ വിദ്യാർത്ഥികൾ പൊളിക്കുകയും ബസുകളിൽ കൊടി നാട്ടുകയും ചെയ്തിരുന്നു. ഈ ഷീറ്റുകൾ വീണ്ടും സ്ഥാപിക്കാൻ കെഎസ്ആർടിസി ജീവനക്കാർ ശ്രമിച്ചതോടെയാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്.
ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിനെയും സെൻട്രൽ വർക്സിനെയും വേർതിരിക്കുന്ന മതിൽ കോളേജ് വിദ്യാർത്ഥികൾ പൊളിച്ചതായും സെൻട്രൽ വർക്സ് ജീവനക്കാർ ആരോപിച്ചിരുന്നു.കോളേജിന് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്ന ഭൂമി ഇതുവരെയും നൽകിയില്ലെന്ന് പറഞ്ഞാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പൊളിച്ച മതിൽ ജീവനക്കാർ വീണ്ടും നിർമ്മിക്കാൻ ശ്രമിച്ചപ്പോൾ വിദ്യാർത്ഥികൾ തടഞ്ഞു. ഇതേത്തുടർന്ന് വാക്കേറ്റവും സംഘർഷവും കല്ലേറിൽ കലാശിച്ചു. സംഘർഷത്തെ ത്തുടർന്ന് കോളേജും കെഎസ്ആർടിസി മാനേജുമെന്റും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഭൂമി സംബന്ധിച്ച തർക്കം പരിഹരിക്കാനുള്ള ശ്രമമുണ്ടായത്.
കോളേജിന് സ്ഥലം വിട്ടുകിട്ടിയില്ലെങ്കിൽ അക്രഡിറ്റേഷൻ നഷ്ടമാകുമെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. എന്നാൽ, അക്രഡിറ്റേഷൻ നിലനിർത്താൻ, രണ്ടര ഏക്കർ മതിയാവുമെന്ന് എഐസിടിഇ അധികൃതർ വ്യക്തമാക്കി. കെഎസ്ആർടിസി ഇതിനകം 4.9 ഏക്കർ ഭൂമി കൈമാറി കഴിഞ്ഞു. ഇനിയും ഭൂമി നൽകേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ. ആവശ്യമുള്ളതിൽ കവിഞ്ഞ ഭൂമി കെഎസ്ആർടിസി കത്ത് നൽകുന്ന മുറയ്ക്ക് കോളേജ് കോർപറേഷന് വിട്ടുകൊടുക്കും. ഭൂമി കൈമാറ്റ തർക്കത്തിൽ പുതിയ നിയമങ്ങൾക്കാണ് പ്രാബല്യം വേണ്ടതെന്ന തച്ചങ്കരിയുടെ വാദത്തിനാണ് യോഗത്തിൽ പ്രാമുഖ്യം ലഭിച്ചത്. ഇതോടെ, നഷ്ടത്തിൽ കൂപ്പുകുത്തുന്ന കോർപറേഷന് തങ്ങളുടെ സ്വത്ത് നഷ്ടപ്പെടാതെ കാക്കാനും കഴിഞ്ഞു.
പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജും കെ.എസ്.ആർ.ടി.സി.യും തമ്മിൽ 1998 നവംബറിൽ കരാർ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് 12.5 ഏക്കർ സ്ഥലം കെ.എസ്.ആർ.ടി.സി വിട്ടുകൊടുക്കണമായിരുന്നു. എന്നാൽ നിലവിൽ 4.93 ഏക്കർ സ്ഥലം മാത്രമേ കോളേജിന്റെ കൈവശമുള്ളു. ബാക്കി 7.57 ഏക്കർ സ്ഥലം കോളേജിന് വിട്ടുകൊടുക്കണമെന്നാണ് സർക്കാർ ഉത്തരവിൽ ആവശ്യപ്പട്ടത്. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആര് ജ്യോതിലാലാണ് കെ.എസ്.ആർ.ടി.സി.ക്ക് ജൂലൈ 2ന് കത്ത് നൽകിയത്. ഒരാഴ്ചക്കകം സ്ഥലം കോളേജിന് കൈമാറണമെന്ന് ഉത്തരവിൽ കർശന നിർദ്ദേശം നൽകിയിട്ടുമുണ്ട്.
ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണക്ഷി യൂണിയനുകൾ രംഗത്തെത്തിയിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ബസ് ബോഡി നിർമ്മാണ യൂണിറ്റാണ് പാപ്പനംകോട്ടുള്ളത്. സ്ഥലം വിട്ടുകൊടുത്താൽ ഇത് അടച്ചുപൂട്ടേണ്ടി വരും. 600 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നും യൂണിയനുകൾ ആശങ്ക അറിയിച്ചു. ഈ സാഹചര്യത്തിൽ സർക്കാർ ഉത്തരവ് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ച് കെ.എസ്.ആർ.ടി.സി, സർക്കാരിന് കത്ത് നൽകിയേക്കും. രണ്ട് വർഷം മുൻപും സ്ഥലം വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ കെ.എസ്.ആർ.ടിസിക്ക് കത്ത് നൽകിയിരുന്നു. യൂണിയനുകളുടെ പ്രതിഷേധത്തെതുടർന്ന് ആ നീക്കത്തിൽ നിന്ന് മാനേജ്മെന്റ് പിന്മാറുകയായിരുന്നു
മുൻകാലങ്ങളിൽ കോർപറേഷന്റെ ഭൂമി അന്യാധീനപ്പെടുന്ന സാഹചര്യങ്ങളിൽ തലപ്പത്തിരുന്നവർ സ്വീകരിച്ച അയഞ്ഞ നിലപാട് ദോഷമായി ഭവിച്ചിരുന്നു. സമയപരിധി വച്ച് കെഎസ്ആർടിസിയെ കരകയറ്റുമെന്ന് ശപഥം ചെയ്തിരിക്കുന്ന തച്ചങ്കരി തലപ്പത്ത് വന്നതോടെ ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുറയ്ക്ക് കിട്ടാൻ തുടങ്ങിയെന്ന് മാത്രമല്ല, ടിക്കറ്റേതര വരുമാനം മെച്ചപ്പെടുത്താനും നടപടികളായി. കൈവശഭൂമി നഷ്ടപ്പെടാതെ കാക്കാൻ സിഎംഡി കാണിച്ച ശുഷ്ക്കാന്തിക്ക് തുറന്ന മനസ്സോടെ അഭിനന്ദനം ചൊരിയുകയാണ് ജീവനക്കാരും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍