കത്തുന്ന പുരയുടെ കഴുക്കോൽ അഴിച്ചെടുക്കാൻ കൂട്ടു നിൽക്കില്ലെന്ന പ്രതിജ്ഞയുമായി അധികാരമേറ്റ തച്ചങ്കരിയുടെ പദവി തെറിപ്പിച്ചത് മന്ത്രി നടത്താൻ ശ്രമിച്ച അഴിമതിയെ എതിർത്തത്; ജിപിഎസ് സംവിധാനമുള്ള ടിക്കറ്റ് മെഷിൻ വാങ്ങാൻ പ്രത്യേക താൽപ്പര്യമുള്ള കമ്പനി നൽകിയ ക്വട്ടേഷൻ തള്ളിയതോടെ ശശീന്ദ്രൻ കളി തുടങ്ങി; കോടതിയിൽ നിന്നും മന്ത്രിക്കെതിരെ പരാമർശം വന്നത് തച്ചങ്കരി നൽകിയ രേഖയുടെ പുറത്തെന്ന് വ്യക്തമായപ്പോൾ പിണറായിയും കോപിച്ചു; ആനവണ്ടിയിലെ തച്ചങ്കരിയുടെ യാത്ര അവസാനിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പൊലീസിലെ വിവാദപുരുഷനായിരുന്നു ടോമിൻ തച്ചങ്കരി. പലവിധ ആരോപണങ്ങളെ നേരിട്ട ഉദ്യോഗസ്ഥൻ. ഇതിനിടെയിലാണ് കൺസ്യൂമർ ഫെഡിന്റെ എംഡിയായി തച്ചങ്കരി എത്തിയത്. കൺസ്യൂമർ ഫെഡിലെ അഴിമതിയെ തകർത്ത് തച്ചങ്കരി മുന്നോട്ട് പോയി. കൺസ്യൂമർ ഫെഡിനെ ലാഭത്തിലാക്കുകയും ചെയ്തു. എന്നാൽ അഴിമതികൾ പുറംലോകത്ത് ചർച്ചയായപ്പോൾ തച്ചങ്കരി അവിടം വിട്ടു. പിന്നെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പദവി. അഴിമതി മുക്തമാക്കി വകുപ്പിനെ മാറ്റാൻ ധീരതയോടെ മുന്നോട്ട് നീങ്ങുമ്പോഴാണ് അവിടേയും പ്രശ്നം തുടങ്ങുന്നത്. ജന്മദിനാഘോഷ വിവാദത്തിന്റെ പുറത്ത് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ തച്ചങ്കരിയെ അവിടെ നിന്നും ഓടിച്ചു. അതിന് ശേഷം പൊലീസ് ഭരണം. അപ്രതീക്ഷിതമായാണ് കെ എസ് ആർ ടി സിയെ തച്ചങ്കരിക്ക് ഏൽപ്പിച്ചു കൊടുത്തത്. വലിയ മാറ്റമാണ് തച്ചങ്കരി അവിടെ നടപ്പാക്കിയത്. യൂണിയനുകളെ വെട്ടിയൊതുക്കി എല്ലാം ഭംഗിയാക്കി. സ്വന്തം കാലിൽ നിൽക്കാൻ കെ എസ് ആർ ടി സിക്ക് കഴിയുമെന്നും തെളിയിച്ചു. അവിടെയും പേരെടുത്ത തച്ചങ്കരിയെ സർക്കാർ വെട്ടിമാറ്റി. ഇതിന് കാരണം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പരാതി പറച്ചിലാണ്. അഴിമതി മോഹം പൊളിഞ്ഞതാണ് ഇതിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം.
കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനത്തു നിന്ന് ടോമിൻ ജെ. തച്ചങ്കരിയെ തെറിപ്പിച്ചത് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ ആവശ്യപ്രകാരമായിരുന്നു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുന്നിൽ നിർത്തിയുള്ള കളികൾ. തച്ചങ്കരി തുടർന്നാണ് അത് സർക്കാരിന്റേയും പാർട്ടിയുടേയും ലാഭങ്ങൾക്ക് എതിരാകുമെന്ന് കോടിയേരിയും തിരിച്ചറിഞ്ഞു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും തച്ചങ്കരിയെ തള്ളി പറഞ്ഞു. പുതിയ ജി.പി.എസ് സംവിധാനമുള്ള ടിക്കറ്ര് മെഷീനുകൾ വാങ്ങാനുള്ള ടെൻഡർ നടപടികളിൽ ബംഗളൂരുവിലെ മൈക്രോ എഫ്.എക്സ് കമ്പനിയെ ഉൾപ്പെടുത്താത്തതിനെ ചൊല്ലി എം.ഡിയും മന്ത്രിയും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. മന്ത്രി പ്രത്യേകം ശുപാർശ നൽകിയിട്ടും തച്ചങ്കരി അംഗീകരിച്ചില്ല. ഇതാണ് തച്ചങ്കരിയുടെ മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. തച്ചങ്കരിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനിടെ തന്റെ വാദം അംഗീകരിക്കാൻ ശശീന്ദ്രന് തെളിവും കിട്ടി. തച്ചങ്കരി ട്രാൻസ്പോർട്ട് കമ്മിഷണറായിരുന്നപ്പോഴും മന്ത്രി ശശീന്ദ്രനുമായി ഉടക്കുണ്ടായതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് കമ്മിഷണർ സ്ഥാനം തെറിപ്പിച്ചത്.
കത്തുന്ന പുരയുടെ കഴുക്കോൽ അഴിച്ചെടുക്കാൻ കൂട്ടു നിൽക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്ത് അധികാരമേറ്റ തച്ചങ്കരി അഴിമതിക്കെതിരെ കർശന നിലപാടാണ് കെ എസ് ആർ ടി സിയിൽ എടുത്തത്. ഊരാളുങ്കലിന്റെ കരാർ റദ്ദാക്കൽ ഉൾപ്പെടെ പലതും ചെയ്തു. ആനവണ്ടിയെ ലാഭത്തിലാക്കുകയും അഴിമതി തടയാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ തച്ചങ്കരിക്ക് സമൂഹമാധ്യമങ്ങളുടെ കൈയടിയും കിട്ടി. ശബരിമലയിലെ തീർത്ഥാടന കാലം അതീവ കരുതലോടെ കൈകാര്യം ചെയ്തു. ഇതോടെ ശബരിമലയുടെ വരുമാനം ഗണ്യമായി ഉയർന്നു. സർക്കാർ സഹായത്തോട് നോ പറഞ്ഞ് കെ എസ് ആർ ടി യിൽ സ്വ്ന്തം നിലയ്ക്ക് ശമ്പളവും നൽകി. ഇതോടെ കൂടുതൽ ജനകീയ പരിവേഷം തച്ചങ്കരിക്ക് വന്നു. ഇതിനിടെയാണ് മന്ത്രിക്കെതിരെ അഴിമതി ആരോപണമെത്തിയത്. ഇതോടെ ശശീന്ദ്രൻ ആഞ്ഞടിച്ചു. ഇക്കാര്യത്തിൽ സിപിഎമ്മും സിപിഐയും തച്ചങ്കരിയെ കൈവിട്ടതോടെ സ്ഥാനം പോയി. ഇനി ആരു കെ എസ് ആർ ടി സിയെ രക്ഷിക്കുമെന്ന ചോദ്യമാണ്
കെ.എസ്.ആർ.ടി.സിയുടെ വ്യവസ്ഥകൾ പ്രകാരം മൈക്രോ എഫ്.എക്സ് കമ്പനിക്ക് ടെൻഡറിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. മാത്രമല്ല,? പത്തു വർഷം മുമ്പ് ഈ കമ്പനിയുമായി കോർപറേഷൻ നടത്തിയ ഇടപാടു സംബന്ധിച്ച് ഏറെ ആക്ഷേപവും ഉയർന്നിരുന്നു. ആറായിരം ആധുനിക ടിക്കറ്റ് മെഷീനാണ് വേണ്ടത്. ഏഴുകോടിയിൽ പരം രൂപയുടെ ഇടപാടാണ് നടക്കുക. മൈക്രോ എഫ്.എക്സ് കമ്പനിയെ കെ.എസ്.ആർ.ടി.സി തള്ളിയപ്പോൾ അവർ ഒരു പ്രമുഖ എൻ.സി.പി നേതാവു വഴി മന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. മന്ത്രി ശുപാർശ എഴുതി ഒപ്പിട്ട് 29ന് തച്ചങ്കരിക്ക് അയച്ചു. അടുത്ത ദിവസം ഇതേ കമ്പനി ടെൻഡറിലെ പുതിയ വ്യവസ്ഥകൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. മന്ത്രിക്ക് ഇക്കാര്യത്തിൽ പ്രത്യേക താത്പര്യമെന്തെന്ന് കോടതി ചോദിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. അന്ന് നടന്ന മന്ത്രിസഭായോഗത്തിൽ തച്ചങ്കരിയെ നീക്കിക്കൊണ്ടുള്ള തീരുമാനം വന്നു. മന്ത്രിയുടെ ശുപാർശ കത്ത് ചോർന്നത് തച്ചങ്കരി വഴിയാണെന്നാണ് ഉയരുന്ന വാദം. ഇത് മുഖ്യമന്ത്രിയെ ശശീന്ദ്രൻ ബോധ്യപ്പെടുത്തി. മന്ത്രിയെ അഴിമതിക്കാരനാക്കി പ്രതിസന്ധിയിലാക്കുന്ന ഉദ്യോഗസ്ഥൻ വേണ്ടെന്ന നിലപാട് പിണറായി എടുക്കുകയും ചെയ്തു. മന്ത്രിയുടെ ശുപാർശ കത്ത് പുറത്തായത് തന്നെയാണ് കെ എസ് ആർ ടി സിയിൽ നിന്ന് തച്ചങ്കരിയെ മാറ്റാൻ കാരണമായതും.
അതിനിടെ ഞാനും തച്ചങ്കരിയുമായി ഒരു അഭിപ്രായവ്യത്യാസവും ഇല്ല. ഒരു ശുപാർശയും ഞാൻ നടത്തിയിട്ടുമില്ല. കേൾക്കുന്നതൊക്കെ കഥകളാണെന്ന് ശശീന്ദ്രനും പ്രതികരിച്ചു. അംഗത്വഫീസിലെ ഇടിവ് ചൂണ്ടിക്കാട്ടി ഇടത് തൊഴിലാളി സംഘടനകൾ ഒന്നടങ്കം തച്ചങ്കരിയെ മാറ്റാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. സിഐ.ടി.യു സംസ്ഥാന നേതാക്കളും കെ.എസ്.ആർ.ടി.സിയിലെ ചില ഭരണസമിതി അംഗങ്ങളും സ്ഥാനമൊഴിയൽ ഭീഷണി മുഴക്കിയിരുന്നു. നിലവിലെ അവസ്ഥയിൽ തുടർന്നിട്ട് കാര്യമില്ലെന്ന് അവർ സർക്കാരിനെ അറിയിച്ചു. സംഘടനയ്ക്ക് മാസവരി നൽകുന്നവരുടെ എണ്ണം കുറയുന്നതാണ് അവരെ അസ്വസ്ഥരാക്കിയത്. സ്ഥലംമാറ്റം, അച്ചടക്ക നടപടി തുടങ്ങിയവയിൽ കൈകടത്തിയിരുന്ന യൂണിയൻ നേതാക്കളാണ് ജീവനക്കാരെ വിരട്ടി കൂടെ നിറുത്തിയിരുന്നത്. എന്നാൽ സംസ്ഥാന നേതാക്കളെ അടക്കം തച്ചങ്കരി തലങ്ങും വിലങ്ങും തെറിപ്പിച്ചു. 15 വർഷത്തിന് ശേഷം ആദ്യമായി ഷെഡ്യൂളുകൾക്ക് അനുസൃതമായി നടത്തിയ പൊതുസ്ഥലമാറ്റം യൂണിയനുകളുടെ വേരറുക്കുന്നതായിരുന്നു.
കോർപ്പറേഷനിൽ 35,000-ത്തോളം ജീവനക്കാരാണുള്ളത്. ഇതിൽ 50 ശതമാനത്തിലധികം സിഐ.ടി.യു.ക്കാരാണ്. സിഐ.ടി.യു. ഉൾപ്പെടെ എല്ലാ യൂണിയൻ നേതാക്കളും എതിരായിട്ടും മുഖ്യമന്ത്രി തച്ചങ്കരിയോട് നയങ്ങളുമായി മുന്നോട്ടുപോകാനാണ് ആവശ്യപ്പെട്ടത്. പണിയെടുക്കാതെ യൂണിയൻ പ്രവർത്തനം നടത്തുന്ന പലർക്കും അതൃപ്തിയുണ്ടാവാമെങ്കിലും തച്ചങ്കരിയുടെ നയങ്ങൾ കോർപ്പറേഷന് ഗുണമുണ്ടാക്കിയെന്ന് ഒരുവിഭാഗം തൊഴിലാളികൾ പറയുന്നു. കൂട്ട സ്ഥലംമാറ്റം, പ്രൊമോഷൻ മരവിപ്പിക്കൽ, ആനുകൂല്യം വെട്ടിച്ചുരുക്കൽ തുടങ്ങിയ നയങ്ങളാണ് കെ.എസ്.ആർ.ടി.സി.യുടെ തളർച്ച മാറ്റാൻ തച്ചങ്കരി കൊണ്ടുവന്നത്. റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏൽപ്പിച്ചു. ജീവനക്കാരിൽ പലരും സ്ഥലംമാറ്റത്തിന് വിധേയരായി. ഡ്യൂട്ടിസമയം വെട്ടിക്കുറച്ചു. ഇൻസ്പെക്ടർമാർ കൃത്യമായി യാത്രചെയ്യേണ്ടിവന്നു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന് നടപടി കർശനമാക്കി. യൂണിയൻ രാജ് നിർത്തലാക്കി. ഇതൊക്കെ തൊഴിലാളികളിലും നേതാക്കളിലും അങ്കലാപ്പുണ്ടാക്കിയിരുന്നു. ഇതിനൊപ്പമാണ് മന്ത്രിയുടെ അഴിമതി മോഹങ്ങളും തച്ചങ്കരി അള്ളുവച്ച് തകർത്തത്. ഇതോടെയാണ് സർക്കാരും തച്ചങ്കരിയെ നീക്കാനുള്ള തീരുമാനം എടുത്തത്. സിപിഎം നേതൃത്വും യൂണിയൻ നേതാക്കളുടെ നിലപാടിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു.
കെഎസ്ആർടിസിയെ കൂടുതലായി സ്നേഹിച്ചതുകൊണ്ടാവാം എംഡി സ്ഥാനത്തുനിന്ന് സർക്കാർ മാറ്റിയതെന്ന് തച്ചങ്കരി പറയുന്നു. യൂനിയനുകളുമായി പ്രശ്നങ്ങളൊന്നുമില്ല. കെഎസ്ആർടിസിയുടെ പടിവാതിൽക്കലേക്ക് അവശനായെത്തിയ ഭിക്ഷക്കാരനല്ല താനെന്നും സർക്കാർ ആവശ്യപ്പെട്ടതെല്ലാം ചെയ്തശേഷമാണ് മടക്കമെന്നും ജീവനക്കാർ ഒരുക്കിയ യാത്ര അയപ്പ് സമ്മേളനത്തിൽ തച്ചങ്കരി പറഞ്ഞു. എംഡി സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ തൊട്ടടുത്ത ദിവസം സംഘടിപ്പിച്ച യാത്ര അയപ്പ് സമ്മേളനത്തിൽ തച്ചങ്കരി സംസാരിച്ച് തുടങ്ങിയത് കവിതചൊല്ലിക്കൊണ്ടാണ്. ഈ സ്ഥാപനത്തെ കാമിനിയെ പോലെ സ്നേഹിച്ചുതുടങ്ങി. ഒരുദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാപനത്തെ സ്വന്തമെന്നു കരുതി സ്നേഹിക്കാൻ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയോടും പരിഭവമില്ല. പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതൽ കർമനിരതരായി കൂടെനിന്നു. സിഎംഡിയെന്ന കൽപിത സിംഹാസനത്തിന്റെ അധികാരം താൻ മൽസരിച്ച് വാങ്ങിയതല്ലെന്നും തച്ചങ്കരി വ്യക്തമാക്കി. കാൽനൂറ്റാണ്ടിനിടെ ആദ്യമായി ശമ്പളവും ആനുകൂല്യങ്ങളും സ്വന്തമായി നൽകിയതടക്കമുള്ള നേട്ടങ്ങൾ പ്രസംഗത്തിൽ തച്ചങ്കരി എണ്ണിപ്പറഞ്ഞിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്