ഓൺലൈൻ പഠനം തുടങ്ങി ആറാഴ്ച്ച തികഞ്ഞിട്ടും സർക്കാർ സ്കൂളുകളിലെ പാഠപുസ്തക വിതരണം അവതാളത്തിൽ; ജില്ലകളിൽ പാഠപുസ്തക വിതരണത്തിനുള്ള ഉദ്യോഗസ്ഥനെ നിർദ്ദേശിക്കുന്നത് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ; സർക്കാർ സ്കൂളുകൾ കുത്തഴിഞ്ഞ് കിടക്കുന്നതിന് പിന്നിലും ലക്ഷ്യം വെക്കുന്നത് എയ്ഡഡ് മാനേജ്മെന്റുകളുടെ സാമ്പത്തിക ലാഭം; സർക്കാർ സ്കൂളുകൾ ചീഞ്ഞ് എയ്ഡഡ് സ്കൂളുകൾക്ക് വളമാകുമ്പോൾ നോക്കുകുത്തിയായി പൊതുവിദ്യാഭ്യാസ വകുപ്പ്
ശ്രീകുമാർ എസ് പിള്ള
കൊല്ലം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് ആറ് ആഴ്ച്ച തികയുമ്പോഴും പാഠപുസ്തക വിതരണം അവതാളത്തിൽ. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ഇനിയും പാഠപുസ്തകങ്ങൾ ലഭിക്കാത്തത്. ചില സ്കൂളുകളിലാകട്ടെ ഒന്നോ രണ്ടോ വിഷയങ്ങളുടെ പുസ്തകങ്ങളാണ് കുട്ടികളുടെ കൈകളിൽ എത്തിയത്. വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ അത്യന്താപേക്ഷിതമായ പാഠപുസ്തകങ്ങൾ ലഭിക്കാതെ എങ്ങനെ എന്ന ചോദ്യത്തിന് മുന്നിൽ പകച്ച് നിൽക്കുകയാണ് സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും. അതേസമയം, സർക്കാർ സ്കൂളുകളിലെ പാഠപുസ്തക വിതരണം സ്ഥിരമായി അട്ടിമറിക്കുന്നതിന് പിന്നിൽ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ തന്നെ പല ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
ഏത് സർക്കാർ അധികാരത്തിൽ എത്തിയാലും പൊതുവിദ്യാഭ്യാസ വകുപ്പിനെ ഭരിക്കുന്നത് എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളാണ് എന്ന ആക്ഷേപം ശക്തമാണ്. എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ സ്വാധീന വലയത്തിലാണ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും. എയ്ഡഡ് സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ പൂർണമായും ലഭിച്ച ശേഷം മാത്രമേ സർക്കാർ സ്കൂളുകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യാറുള്ളു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് എയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നത്.ചില എയ്ഡഡ് സ്കൂളുകൾ ആവശ്യത്തിലധികം പാഠപുസ്തങ്ങൾ തലേ വർഷം തന്നെ ശേഖരിച്ച് വെച്ച് വിതരണം ചെയ്യുന്നതും പതിവാണ്. ഇത്തരത്തിൽ അധ്യായന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എയ്ഡഡ് സ്കൂളുകൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.
സർക്കാർ സ്കൂളുകളിൽ പുസ്തക വിതരണം സംബന്ധിച്ച് പരാതി പറയാനോ കേൾക്കാനോ ഉത്തരവാദിത്തപ്പെട്ടവർ ഇല്ല എന്നതാണ് രക്ഷകർത്താക്കളെ വലയ്ക്കുന്നത്. സംസ്ഥാന ടെക്സ്റ്റ് ബുക്ക് ഓഫീസർ കഴിഞ്ഞാൽ ജില്ലകളിൽ ഒരു ക്ലാർക്കിനാണ് പുസ്തക വിതരണത്തിന്റെ ചുമതല. ജില്ലാ കേന്ദ്രത്തിലെ ഈ ഉദ്യോഗസ്ഥനാകട്ടെ അതത് ജില്ലകളിൽ ഏറ്റവുമധികം എയ്ഡഡ് സ്കൂളുകളുള്ള മാനേജ്മെന്റുകളുടെ സ്വന്തം ആളും ആയിരിക്കും. സർക്കാർ സ്കൂളുകളിൽ പുസ്തകം എത്താത്തത് സംബന്ധിച്ച് സ്കൂളുകളിൽ പരാതി പറഞ്ഞാൽ അദ്ധ്യാപകർ നിസ്സഹായരായി കൈമലർത്തും. ഡിഇഒ, ഡിഡിഇ എന്നിവരെ ബന്ധപ്പെട്ടാൽ കിട്ടുന്ന മറുപടി പാഠപുസ്തക വിതരണം തങ്ങളുടെ ചുമതലയിലല്ലെന്നും തിരുവനന്തപുരത്ത് ബന്ധപ്പെടണം എന്നുമാകും.
ജില്ലയിൽ പുസ്തക വിതരണത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥൻ ഓരോ സ്കൂളിനുമുള്ള പുസ്തകങ്ങൾ തയ്യാറാക്കിവെച്ച ശേഷം എഇഓമാരെ അറിയിക്കുകയാണ് പതിവ്. ഏതൊക്കെ പുസ്തകങ്ങൾ ഏതൊക്കെ സ്കൂളുകളിൽ നൽകണം എന്നത് ഈ ഉദ്യോഗസ്ഥന്റെ വിവേചനാധിതാരമാണ്. ഇത്രയും പുസ്തകങ്ങളെ ജില്ലാ ഡിപ്പോയിലേക്ക് വന്നിട്ടുള്ളൂ എന്ന് പറഞ്ഞാൽ അല്ലെന്ന് തെളിയിക്കാനോ, സ്കൂളുകൾക്ക് തങ്ങൾക്ക് അർഹതപ്പെട്ട പുസ്തകങ്ങൽ അച്ചടിച്ചെത്തിയോ എന്ന് പരിശോധിക്കാനോ മറ്റ് സംവിധാനങ്ങൾ ഒന്നുമില്ല. നിരവധി കുട്ടികൾ പഠിക്കുന്ന മികച്ച സർക്കാർ സ്കൂളുകളിൽ പോലും പുസ്തകങ്ങൾ എത്താത്തത് കുട്ടികളുടെ കൊഴിഞ്ഞ് പോക്കിന് കാരണമാകും എന്ന് അദ്ധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
ഓരോ ജില്ലയിലും പുസ്തക വിതരണത്തിനായി നിശ്ചയിക്കപ്പെടുന്ന ഉദ്യോഗസ്ഥനെ നിർദ്ദേശിക്കുന്നത് എയ്ഡഡ് സ്കൂളുകൾ കൂടുതലുള്ള മാനേജ്മെന്റുകളാണ്. സഭകളും സമുദായ സംഘടനകളും മറ്റും ഇത്തരത്തിൽ ഇടപെടുന്നത് കാരണം വർഷങ്ങളായി സർക്കാർ സ്കൂളുകൾക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ സത്യസന്ധരായ ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോവിഡിനെ മറയാക്കിയാണ് ഇപ്പോൾ ഈ അട്ടിമറി നടത്തുന്നത്. അതുകൊണ്ട് തന്നെ സർക്കാർ സ്കൂളുകളിൽ ഇക്കുറി ഇനിയും പാഠപുസ്തക വിതരണം അവതാളത്തിൽ തന്നെ തുടരും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്വാധീനമുള്ള ഏതെങ്കിലും ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്കൂളുകളിൽ മാത്രമാണ് സമയത്തിന് പാഠപുസ്തകം ലഭിക്കുന്നത്.
ലക്ഷ്യം കൊഴിഞ്ഞുപോക്ക് തന്നെ
സർക്കാർ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുക എന്ന ലക്ഷ്യം മുന്നിൽ നിർത്തിയാണ് പാഠപുസ്തക വിതരണം വൈകിക്കുന്നത് എന്നാണ് പരക്കെയുള്ള ആക്ഷേപം. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന അതേ സിലബസ് ഫീസ് നൽകാതെ തന്നെ എയ്ഡഡ് സ്കൂളുകളിൽ പഠിക്കാം എന്നതാണ് എയ്ഡഡ് സ്കൂളുകൾ രക്ഷകർത്താക്കളുടെ മുന്നിൽ വെക്കുന്നത്. ഒരു കുട്ടി എന്നാൽ ഒരു ലക്ഷം രൂപയാണ് എയ്ഡഡ് സ്കൂളുകളിലെ സമവാക്യം എന്ന ആക്ഷേപം വളരെ മുന്നേ കേരള സമൂഹത്തിൽ ശക്തമാണ്. 40 കുട്ടികൾക്ക് ഒരു അദ്ധ്യാപകനെ നിയമിക്കാം എന്നതാണ് മാനേജ്മെന്റുകളുടെ സാമ്പത്തിക ലാഭം. ഒരു അദ്ധ്യാപക നിയമനത്തിന് 40 ലക്ഷം രൂപയാണ് ഉദ്യോഗാർത്ഥിയിൽ നിന്നും മാനേജ്മെന്റ് വാങ്ങുന്നത് എന്നാണ് എയ്ഡഡ് സ്കൂളുകൾക്കെതിരെ ഉയരുന്ന ആക്ഷേപം. ശമ്പളം സർക്കാർ നൽകുകയും മാനേജ്മെന്റ് നിയമനം നടത്തുകയും ചെയ്യുന്നത് വഴി പണമുള്ളവന് മാത്രമാണ് എയ്ഡഡ് സ്കൂളുകളിൽ ജോലി ലഭ്യമാകുക. എയ്ഡഡ് സ്കൂളുകളുടെ വളർച്ചക്ക് അവർ വളമാക്കുന്നത് സർക്കാർ സ്കൂളുകളെയാണ് എന്ന് വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി വി. ശിവൻകുട്ടി
- കർണാടകയിൽ പുതിയ പാഠ്യപദ്ധതി തയ്യാറാക്കി സിദ്ധരാമയ്യ സർക്കാർ
- ഡാറ്റ മുഴുവൻ ക്ലൗഡ് സ്റ്റോറേജിലേക്ക്; ഇ പോസ് ഇനിയെങ്കിലും ശരിയാകുമോ?
- തലസ്ഥാനത്ത് അതിതീവ്ര മഴ; കഴക്കൂട്ടം സബ് സ്റ്റേഷനിൽ വെള്ളം കയറുന്നു
- മെയ് 2ന് എന്തു സംഭവിക്കുമെന്ന ആധി വ്യാപകം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍